നിരണം വലിയ പള്ളിയിൽ 1950-മത് രക്ത സാക്ഷിത്വ പെരുന്നാൾ

  |JACOB CHERIAN|

മാർത്തോമാ ശ്ലീഹാ കേരളത്തിൽ സ്ഥാപിച്ച ഏഴര പള്ളികളിലൊന്നായ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ഒർമ്മപ്പെരുന്നാൾ സഭ ഒന്നാകെ നിരണത്ത് വിപുലമായ രീതിയിൽ നടത്തും

ഇതോടൊപ്പം വി. ബഹനാൻ സഹദായുടെ ഓർമ്മപെരുന്നാളും നടക്കും. ഡിസംബർ 15 മുതൽ 27 വരെയാണ് ആഘോഷ പരിപാടികൾ.

പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമ്മികത്വം വഹിക്കും.

പെരുന്നാളിനോടനുബന്ധിച്ച് ഉയർത്തുവാനുള്ള കൊടി 15 ന് വൈകിട്ട് 5 ന് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉയർത്തും.

തോമത്ത് കടവിൽ നിന്നും കൊടിമര ഘോഷയാത്ര ആരംഭിക്കും.

തോമത്ത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര നിരണം പള്ളിയിൽ എത്തുന്നതോടെ അതിപുരാതനമായ സെമിത്തേരിയിൽ തെളിയുന്ന 1950 തിരികളിൽ ആദ്യത്തെ തിരി തെളിച്ച ശേഷമാണ് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റു കർമ്മം നിർവ്വഹിക്കുക.

നസ്രാണി വേഷത്തിൽ 1950 സ്ത്രീ പുരുഷന്മാർ അണിചേരും.

മർത്തോമ്മാ ശ്ലീഹാ ആദ്യമായി നിരണത്ത് വന്നിറങ്ങിയ തോമ്മാത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര ആലംതുരുത്തി ജംഗ്ഷനിൽ എത്തുമ്പോൾ നസ്രാണികളുടെ പരമ്പരാഗത വേഷം ധരിച്ച 1950 സ്ത്രീ പുരുഷന്മാർ അണി ചേരുന്നതും ഘോഷയാത്രക്ക് മികവേകും.

നിലക്കൽ നിന്നും ദീപശിഖ യാത്രയും

17 ന് നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ആങ്ങമ്യഴി, സീതത്തോട്,ചിറ്റാർ, വടശ്ശേരിക്കര, കരിമ്പനാംകുഴി, റാന്നി, മൈലപ്ര, മാക്കാംകുന്ന്, പുത്തൻപീടിക, ഓമല്ലൂർ, കൈപ്പട്ടൂർ, നരിയാപുരം, തുമ്പമൺ, അറത്തിൽ, ആറ്റുവ, കല്ലുമേൽ, കല്ലുവളയം, കുന്നം, പുതിയകാവ്, പരുമല വഴി നിരണത്ത് എത്തിച്ചേരും.ഇവരിൽ നിന്നും കൊടിയും, ദീപശിഖയും കാതോലിക്കാ ബാവ സ്വീകരിക്കും.

ചാരിറ്റി പ്രവർത്തനം ആരംഭിക്കും.

വിവിധ കലാ-സാംസ്ക്കാരിക സമ്മേളനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, വിദേശ പ്രതിനിധികളും വിവിധ സഭാ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കുന്ന സമ്മേളനങ്ങൾ, സഭാ അടിസ്ഥാനത്തിലും ഭദ്രാസനാടിസ്ഥാനത്തിലും വിപുലമായ യോഗങ്ങൾ, ഭവന രഹിതർക്ക് വീട്, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, എന്നിങ്ങനെ ഒരു വർഷം നീളുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ്.

ലോക ചരിത്രത്തിൽ അത്ഭുത പ്രതിഭാസമായാണ് വി.മാർത്തോമ്മാശ്ലീഹായാൽ AD 54-ൽ സ്ഥാപിതമായ നിരണം വലിയ പള്ളി അറിയപ്പെടുന്നത്.

ഈ പേജിൽ പരസ്യം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ Click ചെയ്യുക.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.