ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.
|JACOB CHERIAN|
സജി ചെറിയാനെതിരെ തിരുവല്ല പോലീസ് എടുത്ത കേസ്സ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
തിരുവല്ല: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതായി ആരോപിച്ച് മുൻ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല പോലീസ് എടുത്ത കേസ്സ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണത്തിൽ സജി ചെറിയാൻ മന:പൂർവ്വം ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. മല്ലപ്പള്ളിയിൽ സി.പി.എം.സംഘടിപ്പിച്ച യോഗത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഭരണഘടനാ വിഷയങ്ങളിൽ സൂചന നൽകി സംസാരിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. അന്വേഷണ ഉദ്യോഗസ്ഥൻ തിരുവല്ല ഡി.വൈ.എസ്.പി ടി.രാജപ്പൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.
തിരുവല്ല ഹോർട്ടികൾച്ചർ ഡെവലപ്മെൻ്റ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബിജു ലങ്കാഗിരി (പ്രസിഡൻ്റ്), മാത്യൂസ് ജോൺ, വി.എം.സദാശിവൻപിള്ള, ഇ.സി.മാത്യു (വൈ: പ്രസിഡൻ്റ് മാർ), ജയിംസ് .ടി (ജനറൽ സെക്രട്ടറി), ലാജി മാത്യു, വത്സമ്മ ജോൺ, മേരി തോമസ് (ജോ. സെക്രട്ടറിമാർ), ജയകുമാർ വളളംകുളം (ട്രഷറാർ) എന്നിവരാണ് ഭാരവാഹികൾ
ബിജു ലങ്കാഗിരി
പത്തനംതിട്ട ജില്ലയിലെ പതിനാലിൽ പരം സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് തിരുവല്ലയിൽ 'ഒപ്പം ' സ്നേഹസംഗമവും, കലാമേളയും നടത്തി.
◾രാവിലെ 10ന് കുരിശു കവലയിൽ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹിച്ച് ആശിർവദിച്ച ഘോഷയാത്ര ജില്ലാ കലക്ടർ ദിവ്. എസ്. അയ്യർ ഫ്ലാഗ് ഓഫ് ചെയ്തതോടെ പരിപാടിയുടെ തുടക്കമായി.മൗണ്ട് സിയോൺ കോളജ് പ്രിൻസിപ്പൽ ഡോ.കെ.മാത്യുവും, വിദ്യാർത്ഥികളും ഘോഷയാത്രക്ക് നേതൃത്വം നൽകി. ഘോഷയാത്രക്ക് ശേഷം സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ ഒരുക്കിയ മാർ ക്രിസോസ്റ്റം നഗറിൽ നടന്ന സ്നേഹസംഗമം ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു.ടി.തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കലാമേള സബ് കലക്ടർ ശ്വേത നാഗർകോട്ടി ഐ.എ.എസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.പത്മശ്രീ ഡോ.കുര്യൻ ജോൺ മേളംപറമ്പിൽ, ഇമാം അൽഖാഫിസ് നൗഫൽ ഹുസ്നി, ഫാ.ജോസ് കല്ലുമാലിക്കൽ, ഡോ. സി.വി. വടവന, ഫാ.സിജോ പന്തപ്പള്ളിൽ, ഫാ.ചെറിയാൻ കോട്ടയിൽ, ഡോ.മഞ്ജു ജോർജ്ജ്, എം.സലിം, സാമുവേൽ ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.റോഡിൽ മാലിന്യങ്ങൾ തള്ളിയ ഹോട്ടലിനെതിരെ നടപടി
മാന്നാർ: മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരുകിൽ ഉപേക്ഷിച്ച ഹോട്ടലിനെതിരെ മാന്നാർ ഗ്രാമപഞ്ചായത്ത് നടപടിയെടുത്തു. പതിനാറാം വാർഡ് ചാങ്ങയിൽ റോഡിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യക്കെട്ടുകൾ തെരുവ് നായ്ക്കൾ കടിച്ച് കീറി ഹോട്ടൽ ബില്ലുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പാൽ, കറിപൗഡർ തുടങ്ങിയവയുടെ പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ റോഡിലെല്ലാം പരന്നതോടെ വാർഡ് മെമ്പർ ശിവപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ഗീവർഗ്ഗീസ്, ജൂനിയർ സൂപ്രണ്ട് ശൈലേഷ് കുമാർ, ടെക്കിനിക്കൽ അസിസ്റ്റൻഡ് ആൽബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ ഹോട്ടൽ കണ്ടെത്താൻ കഴിഞ്ഞത്. തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടലിനെതിരെ നടപടികൈക്കൊള്ളുകയും ചെയ്തു.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ.
◾ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളില്‍ ആധിപത്യം നേടി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കി. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവച്ചു. വിജയിച്ചവരെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കു കൊണ്ടുപോകും. 68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 45 സീറ്റാണ് നേടിയത്.
സെർച്ച് അംഗത്തെ ഒരു മാസത്തിനകം നാമനിർദ്ദേശം ചെയ്യണം: ഹൈക്കോടതി
◾കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി ചട്ടപ്രകാരം വിസി നിയമനത്തിനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മദ്യത്തിന് പരമാവധി 20 രൂപ വർദ്ധിക്കും
◾മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം വര്‍ദ്ധിപ്പിക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പരമാവധി 20 രൂപയേ വര്‍ധിക്കൂവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. മദ്യകമ്പനികള്‍ക്കു ലാഭമുണ്ടാക്കികൊടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വര്‍ഷം 23 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കി. 170 കോടി രൂപ മദ്യ കമ്പനികള്‍ക്ക് നേടിക്കൊടുക്കുമ്പോള്‍ അധിക ഭാരം ജനങ്ങള്‍ക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മഞ്ഞക്കുറ്റി ഇട്ടാൽ പിഴുതെറിയും കെ സുധാകരൻ
◾സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കു വേണ്ടാത്ത കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞു.
തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന്
ആറന്മുളയില്‍ നിന്നു പുറപ്പെടും
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍: ഡിസംബര്‍ 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം. 9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍. 10ന് കോഴഞ്ചേരി ടൗണ്‍. 10.15ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30ന് ഇലന്തൂര്‍ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍. 2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍. രാത്രി 7ന് ഊപ്പമണ്‍ ജംഗ്ഷന്‍. രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം). ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്‍. 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്‍. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം). ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം). ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം). പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
◾തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് അനുമതിയില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു വാക്കൗട്ടിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
◾സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
◾അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്‌ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഗളി മുന്‍ ഡിവൈഎസ്പി ടി.കെ.സുബ്രഹ്‌മണ്യനെ വിസ്തരിച്ചപ്പോഴാണ് ഈ മൊഴിയുണ്ടായത്. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനല്‍ എസ്‌ഐ പ്രസാദ് വര്‍ക്കി എഴുതിയത് കളവാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
◾ഗുജറാത്തിലെ ബിജെപിയുടെ വന്‍ വിജയത്തിന് കളമൊരുക്കിയത് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെജരിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം സഹിതമാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
◾ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് മുസ്ലിം ലീഗ്. എന്‍ഡിഎ വിരുദ്ധര്‍ ഭിന്നിച്ചതാണ് കാരണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേജരിവാള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുഴുവന്‍ ജനപ്രതിനിധികളെയും വിലക്ക് വാങ്ങുന്ന ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം തടയണം. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം അനിവാര്യമാണമെന്നും പിഎംഎ സലാം പറഞ്ഞു.
ലോഗോ പ്രകാശനം ചെയ്തു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോടാണു കലോല്‍സവം. 239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലെ 14000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
◾സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം കേരളത്തിലെത്തി. 2,20,500 പേര്‍ക്കു തൊഴില്‍ ലഭിച്ചെന്നും അവകാശപ്പെട്ടു. മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ തിരക്ക്.
◾ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്. വെര്‍ച്വല്‍ ക്യൂ വഴി 93,600 പേരാണ് ഇന്നു ദര്‍ശനത്തിനായി ബുക്കു ചെയ്തത്. നാളെ ദര്‍ശനത്തിനായി 1,04200 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ക്രിസ്മസ് അവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും..
ഗ്രാനൈറ്റ് ഇറക്കവേ രണ്ട് തൊഴിലാളികൾ അപകടത്തിൽ മരിച്ചു.
◾നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തിലേക്കു വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
◾കരിപ്പൂരില്‍നിന്നു റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്പോര്‍ട്ട് മറന്നുവച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്കു യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദാണ് പാസ്പോര്‍ട്ട് വിമാനത്തില്‍ മറന്നുവച്ചത്.
◾മണിയന്‍പിള്ളരാജുവിന്റെ മകനും യുവ താരവുമായ നിരഞ്ജും ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയും തമ്മില്‍ വിവാഹിതരായി. പാലിയം കൊട്ടാരത്തില്‍ നടന്ന വിവാഹത്തില്‍ മമ്മുട്ടി, ജയറാം, ജഗദീഷ്, സുരേഷ് കുമാര്‍, സേതു തുടങ്ങിയവര്‍ പങ്കെടുത്തു.
കൊളീയത്തെ വിമർശിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
◾ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ താക്കീത്. കൊളീജിയം ഈ രാജ്യത്തിന്റെ നിയമമാണ്. വിമര്‍ശനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
ഗുജറാത്തിലെ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും: കോൺഗ്രസ് പ്രസിഡൻറ് ഖാർഗെ
◾ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെ. ഗുജറാത്തിലെ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു ഭരണം നല്‍കിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
◾ഏഴാം തവണയും തുടര്‍ഭരണം തന്ന ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നു. വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.
ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് മുന്നേറ്റം
◾ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ഒട്ടേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാഡ്വി 18,000 വോട്ടിനു പരാജയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്വി നടത്തിയിട്ടുള്ള Almost വിരുദ്ധ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എ എ പി പ്രചാരണം നടത്തിയിരുന്നത്.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം 30 വര്‍ഷത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും സിപിഎം വിലയിരുത്തി
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി അഡ്വ: എസ് എസ് ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ദേവസ്വം അസിസ്റ്റൻ്റ് സെക്രട്ടറി സി.എൻ രാമൻ പുതിയ അംഗത്തിൻ്റെ സർക്കാർ നിയമന വിജ്ഞാപനം വായിച്ചു.തുടർന്ന് ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രീ ദേവീ സത്യവാചകം ചൊല്ലി കൊടുത്തു.മന്ത്രി ജി.ആർ.അനിൽ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്ത ഗോപൻ, ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് ,ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയർ അജിത്ത് കുമാർ, തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. സി .പി ഐ യുടെ പ്രതിനിധിയായിരുന്ന അഡ്വ.മനോജ് ചരളേൽ അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ.എസ്.എസ്.ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിലവിൽ കാലിക്കറ്റ് സർവ്വകലാശാല സ്റ്റാൻഡിംഗ് കൗൺസിൽ അംഗം കൂടിയാണ് ഇദ്ദേഹം. ബീനയാണ് ഭാര്യ.മകൻ സിദ്ധാർത്ഥ് ജീവൻ. അഡ്വ എസ്.എസ്.ജീവൻ്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ബോർഡ് ആസ്ഥാനത്ത് അദ്ദേഹത്തിന് ജീവനക്കാർ ചേർന്ന് സ്വീകരണവും നൽകി. വഞ്ചിയൂർ കോടതിയിലെ ബാർ അസോസിയേഷൻ പ്രതിനിധികളും അഡ്വ.എസ്.എസ്. ജീവനെ പൊന്നാട അണിയിച്ച് അനുമോദിച്ചു.പിന്നേട് ദേവസ്വം ബോർഡ് യോഗവും ചേർന്നു..◾സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ അദ്ദേഹത്തിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു
ദൈവവിരോധം ആരോപിച്ച് യുവാവിനെ ഇറാനിൽ തൂക്കിക്കൊന്നു.
◾ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ഇറാനില്‍ ആദ്യത്തെ വധശിക്ഷ. ദൈവവിരോധം ആരോപിച്ച് മുഹ്സിന്‍ ഷെകാരി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. കലാപങ്ങള്‍ക്കിടെ ടെഹ്‌റാനിലെ പ്രധാനപാത ഉപരോധിച്ചതിനും, സൈനികനെ കുത്തിയതിനുമാണ് മൊഹ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്.
KARUNYA PLUS
Result 08/12/2022
1 st Prize :
Amount: ₹8,000,000/-
PW677419
Consolation Prize :
Amount: ₹8,000/-
PN677419 PO677419 PP677419 PR677419 PS677419 PT677419 PU677419 PV677419 PX677419 PY677419 PZ677419
2 nd Prize :
Amount: ₹10,00,000/-
PP293632
3 rd Prize :
Amount: ₹100,000/-
PN770724 PO164077 PP409448 PR866719 PS670721 PT752202 PU737245 PV796349 PW264494 PX274160 PY799612 PZ425606
4 th Prize :
Amount: ₹5,000/-
0562 0753 0814 0846 2892 3116 3374 3477 3512 4384 4573 5416 5862 6496 6537 6629 9148 9474
5 th Prize :
Amount: ₹1,000/-
0007 0249 0419 0535 0670 1355 1391 1500 1825 1912 2141 2151 2185 2737 3552 4048 4054 4424 4754 5002 5187 5282 5378 5507 6810 7007 7635 7668 8246 8711 8733 9272 9303 9954
6 th Prize :
Amount: ₹500/-
0081 0220 0313 0459 0617 0867 1173 1325 1328 1410 1696 1972 2389 2394 2449 2588 2699 2714 2745 2797 2816 2821 2827 2832 2854 2917 3026 3096 3102 3663 4014 4045 4232 4631 4710 4867 5011 5074 5078 5081 5183 5228 5302 5335 5383 5464 5491 5528 5937 6358 6420 6700 6866 6990 7335 7440 7607 7679 7716 7725 7838 7874 7916 8025 8115 8123 8148 8205 8408 8426 8716 8759 8901 9022 9068 9353 9445 9520 9885 9973
7 th Prize :
Amount: ₹100/-
0013 0015 0122 0154 0193 0226 0398 0454 0473 0625 0663 0777 0796 0810 0821 0845 0958 0973 1001 1027 1087 1157 1420 1565 1581 1839 1902 1951 2066 2071 2072 2105 2132 2187 2224 2429 2689 2787 2849 2874 2895 2935 3112 3256 3305 3366 3481 3497 3743 3913 3916 3964 3978 3995 4144 4253 4359 4454 4462 4532 4807 4897 4989 5274 5285 5429 5470 5499 5517 5604 5652 5986 6016 6023 6035 6051 6190 6362 6500 6531 6599 6666 6697 6734 6749 6761 6767 6852 6932 6967 7027 7067 7098 7148 7347 7521 7537 7556 7604 7646 7656 7864 7901 8028 8155 8376 8502 8566 8647 9143 9169 9221 9414 9473 9510 9511 9537 9746 9782 9798 9822 9860 9873 9889 9926 9927
Comments
Post a Comment
Thanks