ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.
|KURIAKOSE TIRUVALLA|
പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലെയും വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും.
ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണം. എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പരമാവധി വോട്ട് പിടിച്ചു എന്നാണ് ബിജെപിയും അവകാശപ്പെടുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണകരമാകും എന്നും വിജയം വരിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്ക് കൂട്ടൽ.മിക്ക ബൂത്തുകളിലും മൂന്ന് കൂട്ടർക്കും പ്രവർത്തകരുടെ ക്ഷാമം ഏറെ ഉണ്ടായിരുന്നു.
ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍
◾തിരുവനന്തപുരം മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിയിൽ വിഷമമുണ്ടെന്ന് ഗവർണർ .ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയത്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭഷയില്‍ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ വിദശീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻചാണ്ടിയെ നാളെ ലേസർ സർജറിക്ക് വിധേയനാക്കും
◾വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലെത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തിനൊപ്പം ജർമനിയിലുള്ള മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.
◾കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയ്ക്കുമായി പ്രത്യേകം ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ക്കു പകരം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കും.ബില്ല് രാഷ്ട്രപതിക്ക് അയക്കും. ഗവർണർ
◾ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിയമനം യുജിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലറെ എന്തിനാണു മാറ്റുന്നതെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടിവരും. മുഖ്യമന്ത്രി ഭീകരവാദിയേപ്പോലെയാണു സംസാരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾സംസ്ഥാനത്തെ ഓരോ സര്‍വകലാശാലകള്‍ക്കും അതതു മേഖലയിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഇത് അക്കാദമിക് നിലവാരം ഉയര്‍ത്തും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരമാണ്. ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കാനുള്ള നീക്കത്തെ എതിർക്കും. വീ.ഡി സതീശൻ
◾ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ നിയമനങ്ങളും കമ്യൂണിസ്റ്റുവത്കരിക്കാനാണു ശ്രമം. യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച് നിയമനങ്ങള്‍ നടത്തിയത് ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിച്ചാണ്. സതീശന്‍ പറഞ്ഞു.
◾ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തണം. കെ സുധാകരന്‍ പറഞ്ഞു.
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കിയാല്‍ സര്‍വകലാശാലകള്‍ എകെജി സെന്ററുകളാകുമെന്ന് രമേശ് ചെന്നിത്തല. ചാന്‍സലര്‍ സ്ഥാനം ഒഴിയാമെന്നു ഗവര്‍ണര്‍തന്നെ നേരത്തെ കത്തു നല്‍കിയപ്പോള്‍ തുടരാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല.
◾ലോട്ടറി വില്‍ക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ച നാഗാലാന്‍ഡിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് കേരളം സുപ്രീം കോടതിയില്‍. ലോട്ടറി കേസില്‍ നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെതിരെ കേരളം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
സ്കൂൾ പുസ്തകം പരിഷ്കരിക്കും.
◾2025- 2026 വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനു പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. ഇതിനുള്ള ടെക് പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനം ചെയ്തു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംഘടനാ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് ശാഖയ്ക്കു താന്‍ സംരക്ഷണം കൊടുത്തിട്ടുണ്ട്. ഏതു പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിൽ മഴയ്ക്ക് സാധ്യത.
◾ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തിങ്കളാഴ്ച വരെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഈ ന്യൂനമര്‍ദ്ദം തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങിയേക്കും. കേരളത്തില്‍ മഴയ്ക്കു സാധ്യത.
◾കരാര്‍ നിയമനത്തിനു ലിസ്റ്റ് തേടി തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ചു ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നീക്കം. കേരളത്തില്‍ എല്ലായിടത്തും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഇതു പ്രതിപക്ഷം പുറത്തു കൊണ്ടുവരുമെന്നും സതീശന്‍.
◾അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റിട്ടില്ലെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശന്‍. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെങ്കിലും കസ്റ്റഡി മരണമല്ലെന്നും രമേശന്‍ പറഞ്ഞു.
◾കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുടികിടപ്പു സമരവുമായി ആദിവാസി യുവതി. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കാത്തതിനാലാണു സമരം. ഓട്ടപ്പാലം സ്വദേശി സരോജിനിയാണ് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്കു താമസം മാറ്റിയത്. വീടിനായി പലവട്ടം അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
◾എറണാകുളത്ത് ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ആന്റണി ജോസഫ്, ബിവിന്‍, വൈറ്റില ഷാജന്‍, എന്നിവരും 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഒന്നാം പ്രതി ആന്റണി ജോസഫിന്റെ മക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍. എറണാകുളം സ്വദേശി അനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയാണു തട്ടിക്കൊണ്ടുപോയത്. ലഹരിസംഘത്തില്‍നിന്ന വിട്ടുപോയതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയത്.
◾അഹങ്കാരത്തിനു കയ്യും കാലുംവച്ച തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി. മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്ഐക്കാര്‍ക്കു പൊലീസ് കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു.
◾ഇന്നലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന്‍ ഹസീബ് (19) ആണ് മരിച്ചത്.
◾തിരുവനന്തപുരത്ത് യാത്രക്കാരിയായ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ച് ‘കള്ളുകുടിക്കാന്‍ പോകാ’മെന്നു പറഞ്ഞ ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്തു. ഭയന്ന പുല്ലുവിള സ്വദേശിനിയായ 20 കാരിയായ യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. ഓട്ടോ ഡ്രൈവര്‍ വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45)യാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി.
◾ഇടുക്കി ഏലപ്പാറ സ്‌കൂളില്‍നിന്ന് കാണാതായ രണ്ടു വിദ്യാര്‍ത്ഥിനികളെയും കട്ടപ്പനയില്‍ കണ്ടെത്തി. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്.
◾പുലിശല്യംമൂലം വിതുര താവയ്ക്കല്‍ മേഖലകളില്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ രണ്ടു തവണ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
◾കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്‍ഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അരക്കോടി രൂപ വരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
◾ഗിനിയില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനി നൈജീരിയയില്‍ കേസ് ഫയല്‍ ചെയ്തു. അന്തര്‍ദേശീയ കോടതിയേയും സമീപിക്കും. കപ്പല്‍ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകള്‍ നൈജീരിയ്ക്കു കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷനാണ് രേഖകള്‍ നല്‍കിയത്.
പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റെടുത്തു.
◾അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു .രണ്ടു വര്‍ഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു.
◾ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു.
◾കര്‍ണാടകയിലെ ലിംഗായത്ത് സന്യാസിക്കെതിരെ കര്‍ണാടക പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂര്‍ത്തി മുരുഘാ ശരണരുവിനെതിരെയാണ് ചിത്രദുര്‍ഗ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയാണ് പീഡിപ്പിച്ചത്.
തമിഴ്നാട്ടിലും ഗവർണർക്കെതിരെ പടയൊരുക്കം.
◾തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഡി എം കെ എംപിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു.
◾മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ സിംഗ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾വിമത നീക്കം തടയാന്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസ്ര പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരേ സച്ചിന്‍ പൈലറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കേയാണ് വിലക്ക്.
◾ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയില്‍നിന്ന് ഗാവിന്‍ വില്യംസണ്‍ എന്ന മുതിര്‍ന്ന മന്ത്രി രാജിവച്ചു. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു രാജി.
◾ട്വിറ്ററിനു പിറകേ, ഫേസ്ബുക്ക്, വാട്സ്ആപ് മാധ്യമങ്ങളുടെ ഗ്രൂപ്പായ മെറ്റയിലും ജീവനക്കാര്‍ക്കു കൂട്ടപിരിച്ചുവിടല്‍. വരുമാനത്തകര്‍ച്ചമൂലം ചെലവു ചുരുക്കാനാണ് കൂട്ടപ്പിരിച്ചുവിടല്‍. ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
◾സെലിബ്രിറ്റികള്‍ക്കു നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.
◾ട്വന്റി20 ലോകകപ്പിലെ ആദ്യസെമി ഫൈനല്‍ ഇന്ന് സിഡ്‌നിയില്‍. പാകിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്.
സ്വർണ്ണവില കൂടി.
◾രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപ. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4735 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 160 രൂപ കുറഞ്ഞിരുന്നു.
ഭർത്താവ് ഭാര്യയെ കുത്തി.
◾ചെങ്ങന്നൂർ: ഭർത്താവിൻറെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ കെ.ജി. ജയന്തി (48)ക്കാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ജയന്തിയുടെ വീട്ടിൽ വച്ചാണ് സംഭവം. ജയന്തിയുടെ ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.നെഞ്ചത്തും വയറ്റിലും നാലിലേറെ കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ജയന്തി കിയൂറേക്കാലമായി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. പ്രസന്നനെതിരേ ചെങ്ങന്നൂർ കോടതിയിൽ ഒരു പോക്സോ കേസ് നിലവിലുണ്ട്. എന്നാൽ, പോലീസ് ഈ കേസിൽ സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.
ചെങ്ങറ സമരഭൂമിയിൽ നിന്ന് കാണാതായാതായ വിദ്യാർത്ഥികളെ കണ്ടെത്തി
◾കോന്നി ചെങ്ങറ സമരഭൂമിയിൽ നിന്ന് കാണാതായാതായ വിദ്യാർത്ഥികളെ കണ്ടെത്തി. മലയാലപ്പുഴ പോലീസ് കോന്നി എലിയറക്കൽ ജങ്ഷന് സമീപത്തു നിന്ന് ചൊവ്വാഴ്ച രാത്രി 11 നാണ് മൂന്നു കുട്ടികളെയും കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് സമരഭൂമിയിലെ താമസക്കാരായ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മുന്ന് ആൺകുട്ടികളെ കാണാതായത്. മാതാപിതാക്കൾ മലയാലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു.ഇവരിൽ ഇരട്ട സഹോദരങ്ങളുമുണ്ട്. കുടുംബ പ്രശ്നങ്ങൾ ഉള്ള ഇവർ മുൻപും വീടുവിട്ട് പോകുകയും പിന്നീട് തിരികെയെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജുവനൽ ഹോമിൽ പാർപ്പിച്ച ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
ബൈക്കിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി, ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
◾പത്തനംതിട്ട ബൈക്കിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി, ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വേലായുധന്റെ മകൻ വിജയനാ(53)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 30 ന് ഉച്ചക്ക് ഒന്നരയ്ക്ക് ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം വച്ച് ബന്ധുവീട്ടിലേക്ക് നടന്നുപോയ 16 വയസ്സുകാരനെ, വീടിന് സമീപമുള്ള പ്രതിയുടെ വീടിനടുത്ത് ഇറക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്, ഇയാൾ തന്റെ വീടിന് സമീപം കുട്ടിയെ ഇറക്കിയശേഷം ഫോൺ ശരിയാക്കി കൊടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ഇയാളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടിൽ അഭയം തേടി. സംഭവത്തെപ്പറ്റി ചൈൽഡ് വെൽഫയർ കമ്മിറ്റി പോലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, സി പി ഓ സിന്ധു എം കേശവൻ, കുട്ടിയെ പാർപ്പിച്ചുവന്ന വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കൗൺസിലറുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് വിക്ടിം ലെയ്സൺ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുകയും, വിശദമായ റിപ്പോർട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകുകയുമുണ്ടായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം, അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്താൻ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും, പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിക്കുകയും ചെയ്തു. പ്രതി കുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പിടിച്ചെടുത്തു, തിങ്കൾ രാത്രി 10 മണിയോടെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന്, സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അശ്ലീലദൃശ്യങ്ങൾ കാട്ടിയ ഫോൺ പോലീസ് ബന്തവസ്സിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐമാരായ അശോക് കുമാർ, അനിൽകുമാർ, എ എസ് ഐ മണിക്കുട്ടൻ പിള്ള, എസ് സി പി ഓ അൻസർ, സി പി ഓമാരായ അജിത് എസ് പി, സുരേഷ്, നഹാസ് എന്നിവർ പങ്കെടുത്തു.
◾യോദ്ധാവ് പദ്ധതി വഴി ഇതുവരെ ലഭിച്ചത് 1131 വിവരങ്ങള്‍.ഒക്ടോബര്‍ ആറുമുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1131 പേര്‍ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് - 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 ഉം ആലപ്പുഴയില്‍ നിന്ന് 76 ഉം വിവരങ്ങള്‍ ഇക്കാലയളവില്‍ പോലീസിന് ലഭിച്ചു. മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ: തിരുവനന്തപുരം സിറ്റി - 54, കൊല്ലം സിറ്റി - 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട - 42, കോട്ടയം - 51, ഇടുക്കി - 34, എറണാകുളം സിറ്റി - 69, എറണാകുളം റൂറല്‍ - 74, തൃശൂര്‍ സിറ്റി - 60, തൃശൂര്‍ റൂറല്‍ - 39, പാലക്കാട് - 52, കോഴിക്കോട് സിറ്റി - 61, കോഴിക്കോട് റൂറല്‍ - 67, വയനാട് - 19, കണ്ണൂര്‍ സിറ്റി - 48, കണ്ണൂര്‍ റൂറല്‍ - 10, കാസര്‍ഗോഡ് - 27
ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയാണ് യോദ്ധാവ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആണിത്. ഈ നമ്പറിലേയ്ക്ക് വിളിച്ചുസംസാരിക്കാനാവില്ല.
ഇന്നത്തെ വിനിമയ നിരക്ക്
കനേഡിയന്‍ ഡോളര്‍ – 60.57.
യു എസ് ഡോളര്‍ – 81.36, പൗണ്ട് – 93.84, യൂറോ – 81.94, സ്വിസ് ഫ്രാങ്ക് – 82.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 215.80, കുവൈത്ത് ദിനാര്‍ -263.18, ഒമാനി റിയാല്‍ – 211.57, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.37.
Comments
Post a Comment
Thanks