സായാഹ്ന വാർത്തകൾ

| SABU JOHN| 





തിരുവല്ലയിൽ കാർ കത്തി നശിച്ചു.

തിരുവല്ലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോ കാർ കത്തിനശിച്ചതായി പരാതി. 

കല്ലൂപ്പാറ കാളേച്ചിറപ്പടി ഐക്കര മലയിൽ പി.കെ നൈനാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അയൽവാസിയായ ശിവ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. പുലർച്ചെ നാലോടെയായിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കീഴ്വായ്പ്പൂര് എസ്.ഐ ആദർശിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി.

◾പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കോതമംഗലത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രപ്രതിഷേധം

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. 

◾ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും. 

ശക്തമായ നടപടിയെടുക്കും. ഗവർണർ

◾മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടും. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. മാധ്യമപ്രവര്‍ത്തകരില്‍ കേഡര്‍മാര്‍ ഉണ്ടെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

ബഹറിനിൽ ക്രിസ്ത്യൻ ദേവാലയം

◾ ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക സന്ദർശനത്തിന് ഗൾഫ് രാജ്യമായ ബഹ്റൈനില്‍ എത്താൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ പ്രഥമ ദേവാലയം പണിയുന്നതിന് ചുക്കാൻ പിടിച്ച നജ്ല ഉച്ചിയും കുടുംബവും വലിയ ആഹ്ളാദത്തില്‍. രാജാവ് ദാനമായി നൽകിയ സ്ഥലത്ത് പണികഴിപ്പിച്ച രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹേർട്ട് ചർച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് നജ്ല ഉച്ചിയുടെ പിതാവായിരിന്ന കോൺട്രാക്ടര്‍ സൽമാനായിരുന്നു. 1939ലാണ് ദേവാലയം ആദ്യത്തെ മണിമുഴക്കിയത്. പാപ്പയുടെ വരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് എഴുപത്തിയെട്ടു വയസ്സുള്ള നജ്ല ഉച്ചി പറയുന്നു. മാർപാപ്പയെ ബഹറിനിൽ കാണാൻ സാധിക്കും എന്ന് പലർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യമായിരുന്നു. ആളുകളെല്ലാം വലിയ ആകാംക്ഷയിലാണ്. സേക്രഡ് ഹേർട്ട് ദേവാലയത്തിലെ ആളുകൾ എല്ലാം ഒരു കുടുംബം പോലെയാണെന്നും നജ്ല പറയുന്നു. നജ്ല ജനിച്ചത് ബഹ്റൈനിൽ ആയിരുന്നെങ്കിലും, പില്‍ക്കാലത്ത് സൽമാൻ ഇറാഖിൽ ജനിച്ച് ബഹ്റൈനിലേക്ക് കുടിയേറിയ ആളായിരുന്നു. പിന്നീട് അദ്ദേഹത്തിന് രാജ്യം പൗരത്വം നൽകി.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഇമ്രാൻ ഖാന്റെ കാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഗുജ്‌റങ് വാലയിലെ പാർട്ടി റാലിക്കിടെയാണ് ആക്രമണം. അക്രമിയെ പോലീസ് പിടികുടി. ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റി.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാംഘട്ടം അഞ്ചിനുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. ബിജെപി ഏഴാം തവണയും ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.

◾പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഉത്തരവിറക്കിയത് പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് സിപിഎം സംസഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് നാളെ തുടങ്ങുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തതുകൊണ്ടാണ് പിന്‍വലിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭീഷണി വേണ്ട. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു.

◾ഗവര്‍ണര്‍ക്കെതിരായ സമരപ്രഖ്യാപനം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കനുകൂലമായി ബിജെപി പ്രചരണം നടത്തും. പ്രക്ഷോഭ രംഗത്തും ഇറങ്ങും. മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.

◾മധു കൊലക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചു വരുത്താന്‍ ഉത്തരവ്. രണ്ടു മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടും ഏഴാം തീയതിക്കു മുമ്പു ഹാജരാക്കണമെന്നാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അടക്കമുള്ളവരെ വിസ്തരിക്കും.

◾അരിവില കുത്തനെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ? വില ഇരട്ടിയോളം കൂടിയിട്ടും സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടില്ലെന്നും സതീശന്‍.

ഷാരോണ്‍ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിനു കൈമാറിയേക്കും. 

◾ഷാരോണ്‍ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിനു കൈമാറിയേക്കും. കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതമെല്ലാം തമിഴ്നാട് അതിര്‍ത്തിയിലായതിനാല്‍ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്കു ലഭിച്ച നിയമോപദേശം.

◾ബലാത്സംഗക്കേസിലെ പരാതികാരിയെ മര്‍ദിച്ചെന്ന കേസിലും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവക്കണം,

◾മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായ സന്തോഷ് കുമാറിനെ വാട്ടര്‍ അതോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയന്‍കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് കരാറുകാരന്‍. താന്‍ കരാര്‍ എടുക്കും മുമ്പേ ഇയാള്‍ വാട്ടര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നും കരാറുകാരന്‍ ഷിജില്‍ ആന്റണി പറഞ്ഞു.

◾പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ഷുഹൈബിനെ കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് കാമ്പസിലെ റാഗിംഗ് ആരോപണത്തില്‍ ഇന്നു വീണ്ടും ചോദ്യം ചെയ്തേക്കും. റാഗിംഗ് നടന്നതായി കോളേജ് പ്രിന്‍സിപ്പല്‍ ഷീന ഷുക്കൂര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലന്റെ ആരോപണം. മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെ ഇന്നലെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അലന്‍ തീവ്രവാദ സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

◾കോട്ടയ്ക്കലില്‍ രണ്ടു പെണ്‍മക്കളെ കൊന്ന് അമ്മയായ യുവതി തൂങ്ങിമരിച്ച നിലയില്‍. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മര്‍സീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനംമൂലമാണെന്നും തെളിവായി യുവതിയുടെ സന്ദേശം ഉണ്ടെന്ന് സഹോദരന്‍.

◾മറയൂര്‍ – ചിന്നാര്‍ റോഡില്‍ ആനയുടെ അക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ടത് വനം വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന് പോലീസും വനംവകുപ്പും. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ അക്ബര്‍ അലിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കലിതുള്ളി നിന്ന ആനയുടെ ഫോട്ടോയെടുക്കാന്‍ വാഹനത്തില്‍നിന്ന് അക്ബര്‍ അലി പുറത്തിറങ്ങിയതോടെ ആന ആക്രമിക്കുകയായിരുന്നു.

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി.

◾ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. സിനിമാ താരങ്ങളായ. മോഹന്‍ലാല്‍, ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ് തുടങ്ങിയര്‍ പങ്കെടുത്തു. മകന്‍ വിനീതിന്റെ കൈപിടിച്ച് ശ്രീനിവാസന്‍ വിവാഹ വേദിയില്‍ എത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

◾എറണാകുളം എളംകുളത്ത് വീടിനകത്ത് നേപ്പാള്‍ സ്വദേശിനി ഭഗീരഥി ദാമി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ നേപ്പാളില്‍ പിടിയിലായി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പങ്കാളി റാം ബഹദൂര്‍ ആണു പിടിയിലായത്.

◾ടൗണില്‍ പോയി വരാമെന്നു പറഞ്ഞു പുറത്തിറങ്ങിയ ആളുടെ ജഡം മൂന്നാനാള്‍ തോട്ടില്‍ കണ്ടെത്തി. സമീപം കാട്ടുപ്പന്നിയുടെ ജഡവുമുണ്ട്. എടക്കര ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടില്‍ ജോര്‍ജ് കുട്ടി (48)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. താമസസ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലായിരുന്നു മൃതദേഹം. സമീപത്തെ വൈദ്യുതിലൈനില്‍നിന്ന് കാട്ടുപ്പന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നതായും കണ്ടെത്തി

◾മഹാരാജാസ് കോളേജിലെ കെഎസ്യു, എസ്എഫ്ഐ കൂട്ടത്തല്ലില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ചിറ്റൂര്‍ ഗവ കോളജില്‍ നാലു വിദ്യാര്‍ത്ഥിനികള്‍ നിരാഹാര സമരത്തില്‍. കെഎസ് യു പ്രവര്‍ത്തകരാണ് നിരാഹാരം നടത്തുന്നത്. ഹാജര്‍ കുറവുള്ള എസ്എഫ്ഐ പ്രവര്‍ത്തകന് കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്ന് ആരോപിച്ച് ഇന്നലെ വൈകിട്ടാണ് നിരാഹാരം തുടങ്ങിയത്.

◾കോളജുകളില്‍ അച്ചടക്കമില്ലാത്ത വിദ്യാത്ഥി സംഘടനാ പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളാ നവോത്ഥാന സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്തും ആവാമെന്ന അവസ്ഥയാണ്. ന്യൂനപക്ഷങ്ങളുടെ കോളജുകളില്‍ അച്ചടക്കം പാലിക്കുന്നവരാണ് എസ്എന്‍ഡിപി, എന്‍എസ്എസ് കോളജുകളില്‍ അച്ചടക്കലംഘനം നടത്തുന്നത്. വെള്ളാപ്പള്ളി പറഞ്ഞു.

◾ഇന്റര്‍ മെഡിക്കല്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു ശേഷം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജിലെ 17 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ആലപ്പുഴ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

◾മൂന്നാര്‍ നഗരത്തില്‍ അടിപിടി നടത്തിയ കേസില്‍ മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി നെല്‍സന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുകേഷ്, എ ഐ വൈ എഫ് കമ്മറ്റിയംഗം കന്നിമല എസ്റ്റേറ്റില്‍ എം ഗണേഷന്‍, ദേവികുളം പഞ്ചായത്ത് അംഗവും സിപിഐ പ്രവര്‍ത്തകനുമായ പി. കാര്‍ത്തിക്ക് എന്നിവരാണ് കീഴടങ്ങിയത്.

◾കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ത്ഥിനി നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണു ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്.

◾ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാബുരാജിന്റെ ആത്മഹത്യ തൊഴില്‍പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കള്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ.എല്‍ ജോസഫ് ദ്രോഹിച്ചെന്നു പഞ്ചായത്ത് അംഗം പി എ വേലു കുട്ടന്‍ ആരോപിച്ചു.

◾മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പയ്യോളിയിലെ സഹദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അലി, ഇസ്മായില്‍, ഷൈജല്‍ എന്നിവരാണ് പിടിയിലായത്.

◾തൃശൂര്‍ വിമല കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ‘വിമലമീയോര്‍മ്മകള്‍’ എന്ന പുസ്തകം വിമെക്സ് യുഎഇ ഹരിതം ബുക്സുമായി ചേര്‍ന്നാണു പുറത്തിറക്കുന്നത്. എണ്‍പതിലേറെ പൂര്‍വവിദ്യാര്‍ത്ഥികളുണ്ട്. ഈ മാസം ഏഴിന് രാവിലെ ഒമ്പതിനു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.

◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി ഇന്ന്. പണപ്പെരുപ്പം കുതിച്ചുയരുന്നതിന്റെ കാരണം യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര ധനകാര്യ വകുപ്പിനു വിശദീകരണം നല്‍കുകയും ചെയ്യും. ആദ്യമായാണ് ആര്‍ബിഐയുടെ എംപിസി കമ്മിറ്റി സര്‍ക്കാരിന് വിശദീകരണം നല്‍കുന്നത്.

◾തമിഴ്നാട്ടില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു നിവേദനം നല്‍കും. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുടെ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കും.

◾രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് സച്ചിന്‍ പൈലറ്റ്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്താനെത്തിയ സച്ചിന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ആവശ്യം ഉന്നയിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പു വരും. അതിനു മുമ്പേ, പാര്‍ട്ടിയെ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

◾ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടായിരാമാണ്ടില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു ചെങ്കോട്ട ആക്രമണക്കേസ്.

◾വൈക്കോല്‍ കത്തിച്ചതിന് പഞ്ചാബില്‍ ഇന്നലെ രജിസറ്റര്‍ ചെയ്തത് 3,634 കേസുകള്‍. സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ രണ്ടു വരെ വൈക്കോലുകള്‍ക്കു തീവച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 21,480 ആയി.

◾കര്‍ണാടകത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ്. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 14 വയസുകാരിയെയാണു കൊലപ്പെടുത്തിയത്.

◾കര്‍ണാടകത്തില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ മുങ്ങി മരിച്ചു. മൂന്നു പേര്‍ പെണ്‍കുട്ടികളാണ്. തടാകത്തില്‍ മുങ്ങിത്താണ ആണ്‍കുട്ടിയെ രക്ഷിക്കുന്നതിനെടെയാണ് മൂന്നു പെണ്‍കുട്ടികളും മുങ്ങി താണത്. അശ്വിനി (17), സഹോദരന്‍ അഭിഷേക് (14), സുഹൃത്തുക്കളായ കാവ്യ (19), അപൂര്‍വ (14) എന്നിവരാണ് മരിച്ചത്.

◾ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. മധ്യ, വടക്കന്‍ ജപ്പാനിലെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ അടിയന്തര മുന്നറിയിപ്പു നല്‍കി.

◾ടി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ തുടക്കത്തിലേ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കരകയറി പാക്കിസ്ഥാന്‍. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ പാകിസ്ഥാന്‍ കരകയറിയത് ഇഫ്തിക്കാര്‍ അഹമ്മദിന്റേയും ഷബാദ് ഖാന്റേയും കൂട്ടുകെട്ടിലൂടെയാണ്.

◾സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.87, പൗണ്ട് – 94.24, യൂറോ – 81.26, സ്വിസ് ഫ്രാങ്ക് – 82.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.51, ബഹറിന്‍ ദിനാര്‍ – 219.86, കുവൈത്ത് ദിനാര്‍ -267.07, ഒമാനി റിയാല്‍ – 215.22, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 60.40.

*KARUNYA PLUS  Result 03/11/2022* 

*1 st Prize :* 

Amount: ₹8,000,000/-

PC822054  

*Consolation Prize :* 

Amount: ₹8,000/-

PA822054  PB822054  PD822054  PE822054  PF822054  PG822054  PH822054  PJ822054  PK822054  PL822054  PM822054  


*2 nd Prize :* 

Amount: ₹10,00,000/-

PG542064  


*3 rd Prize :* 

Amount: ₹100,000/-

PA800591  PB841423  PC765854  PD324550  PE274798  PF924666  PG422549  PH956702  PJ986299  PK500005  PL477334  PM992642  

*4 th Prize :* 

Amount: ₹5,000/-

0172  1312  2977  3905  3948  4798  6756  6835  7725  7807  8062  8429  8460  9046  9600  9643  9756  9876  

*5 th Prize :* 

Amount: ₹1,000/-

0023  0186  0499  0696  1545  1798  2032  2127  2294  2498  3640  3679  3730  3839  4025  4550  4688  5153  5535  6636  6986  7319  7360  7399  7487  7624  7745  7849  8124  8265  8618  8749  9685  9717  

*6 th Prize :* 

Amount: ₹500/-

0048  0361  0731  1116  1203  1303  1320  1484  1582  1589  1620  1653  1790  1962  2183  2569  2632  2763  2815  2835  2894  3016  3094  3130  3491  3553  3611  3671  3728  3784  3937  4012  4203  4490  4502  4544  4627  4690  4787  4963  4990  5251  5261  5272  5478  5705  5767  5842  5912  6143  6407  6428  6461  6848  7000  7126  7165  7167  7266  7312  7421  7689  7795  7960  7989  8123  8150  8308  8342  8877  8992  9024  9100  9181  9344  9417  9448  9721  9881  9965  

*7 th Prize :* 

Amount: ₹100/-

0042  0060  0074  0082  0085  0303  0338  0387  0459  0572  0616  0636  0652  0653  0958  0985  1063  1128  1173  1209  1330  1406  1492  1630  1924  2098  2162  2168  2515  2526  2549  2561  2589  2624  2690  2789  2832  2861  2877  2924  2948  2997  3026  3036  3142  3190  3406  3500  3608  3614  4069  4140  4204  4395  4623  4907  4941  4948  4950  5107  5111  5166  5198  5284  5300  5402  5417  5601  5716  5796  5923  5940  6020  6043  6122  6145  6200  6276  6449  6451  6476  6543  6646  6660  6846  6943  7020  7084  7113  7131  7292  7309  7403  7428  7610  7680  7797  7856  7892  7968  8012  8025  8078  8219  8269  8319  8365  8376  8551  8820  8887  8941  9045  9158  9229  9305  9411  9452  9520  9529  9571  9651  9773  9907  9922  9926  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.