ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.
സ്വന്തം ലേഖകൻ
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സുപ്രീംകോടതി സാമ്പത്തിക സംവരണം ശരിവച്ചപ്പോൾ അതിനെ എതിർത്തത് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാത്രം.
◾ഇത് ക്രിസ്ത്യാനികളും നായന്മാരും അടക്കമുള്ള മുന്നോക്ക ക്കാരുടെ ഇടയിൽ സിപിഎമ്മിനോട് അതൃപ്തി ഉണ്ടാക്കുമെന്ന് റിപ്പോർട്ട് . എന്നാൽ കേരളത്തിലെ സിപിഎം നേതാക്കന്മാർ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. വെള്ളാപ്പള്ളിപ്പോലും മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം അനുവദിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്ന അവസരത്തിലാണ് യെച്ചൂരിയുടെ ഈ പ്രതികരണം. സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണെന്നും സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റിപ്പോർട്ടിനെ പിന്നെ വിമർശിച്ചത് മുസ്ലിം ലീഗാണ്. മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. എൻ എസ് എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. മോദിയുടെ നിലപാടിന്‍റെ വിജയമെന്നാണ് ബിജെപിയുടെ പ്രതികരണം. വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണെന്നും സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു .
ഫ്ലാറ്റിൽ കുടുങ്ങിയ 3 വയസ്സുകാരനെ പോലീസ് കതക് പൊളിച്ചു രക്ഷിച്ചു.
സംഭവം പന്തളത്ത്.
◾പന്തളം : മൂന്നുവയസ്സുള്ള മകനൊപ്പം ഫ്ലാറ്റിലെ മൂന്നാം നിലയിലെ മുറിയ്ക്കുള്ളിൽ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അച്ഛന് ഒരു ഫോൺ വിളി വന്നു, ഉടനെ അയാൾ ഫോണുമായി മുറിക്ക് പുറത്തിറങ്ങി. പിതാവ് ഫോണിൽ സംസാരിക്കവെ, വാതിൽക്കലിരുന്ന കുഞ്ഞിന്റെ കൈതട്ടി അബദ്ധത്തിൽ വാതിലടഞ്ഞു പൂട്ടുവീണു. പരിഭ്രാന്തനായ അച്ഛൻ പുറത്ത് പരവേശത്തോടെയും എന്തുചെയ്യണമെന്നറിയാതെയും ഉഴറിയപ്പോൾ, മകൻ മുറിയ്ക്കുള്ളിൽ ഒരുമണിക്കൂറോളം ഒറ്റപ്പെട്ടു, ഒടുവിൽ പോലീസ് മാമന്മാരെത്തി അവനെ രക്ഷിച്ചു. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിലാണ് നാടകീയവും പിരിമുറുക്കമേറ്റിയതുമായ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശി വിഷ്ണുവും ഭാര്യ സുധിയും മൂന്നുവയസ്സുള്ള മകൻ വൈഷ്ണവും മൂന്നുമാസമായി താമസിക്കുന്നത്. കുളനടയിലെ ഗീതാസ് യൂണിഫാബ് ഗാർമന്റ്സ് യൂണിറ്റിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണ് ഇരുവരും. സുധി ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് വിഷ്ണുവും വൈഷ്ണവും കളികളിൽ ഏർപ്പെട്ടിരുന്നപ്പോൾ ഫോൺ വന്നയുടനെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങിയ സമയത്താണ് കതക് ലോക്ക് ആയതും, കുഞ്ഞ് ഉള്ളിൽപ്പെട്ടതും. പരിഭ്രാന്തനായ വിഷ്ണു മകനെ രക്ഷിക്കാൻ പലമാർഗങ്ങളും നോക്കിയെങ്കിലും നടന്നില്ല, അടുത്ത മുറികളിൽ സഹായത്തിനു ആരെയും കണ്ടതുമില്ല. അപ്പോഴാണ് എന്നും കാണുന്ന പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും അയാളുടെ ദൃഷ്ടിയിലേക്ക് എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല, പോലീസിൽ രക്ഷകരെ കണ്ട പിതാവ് വർദ്ധിച്ച പാരവശ്യത്തോടെയും ഏറെ പ്രതീക്ഷകളോടും തൊട്ടടുത്ത പന്തളം പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി. പാരവശ്യത്താൽ അയാൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, ഒന്നും പിടികിട്ടാതെ പോലീസുകാർ, അയാൾക്ക് വെള്ളം കൊടുത്തും ആശ്വാസവാക്കുകൾ ഓതിയും വിവരം ചോദിച്ചുമനസ്സിലാക്കി. തുടർന്ന്, പലവിധ ഡ്യൂട്ടികളിൽ ഏർപ്പെട്ടിരുന്ന പോലീസുകാർ എ എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സമയം കളയാതെ ഫ്ലാറ്റിലേക്ക് കുതിച്ചു. 5 പോലീസുദ്യോഗസ്ഥർ മൂന്നായി തിരിഞ്ഞു മുറിക്കുള്ളിൽ കടക്കാനുള്ള ശ്രമം നടത്തി. വടവും ഏണിയുമൊക്കെയായി ജനാലയിൽ കൂടിയും മറ്റും അകത്തുകടക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ നല്ല ബലമുള്ള പൂട്ടുള്ള വാതിൽ സാഹസികമായി പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയന്നു കരഞ്ഞവശനായ വൈഷ്ണവ് അച്ഛനെ കണ്ടപ്പോൾ കരച്ചിൽ നിർത്തി, വിഷ്ണുവിന്റെ അടുക്കലേക്ക് ഓടിയെത്തിയ അവന് ചുറ്റും പോലീസുകാർ വലയം തീർക്കുന്നതുപോലെ നിന്നു, അച്ഛനുനേരെ കൈകൾ നീട്ടിയ അവനെ പോലീസുദ്യോഗസ്ഥൻ പുഞ്ചിരിച്ചുകൊണ്ട് വാരിയെടുത്തു. കുഞ്ഞു വിഷ്ണുവിന് സംഭവിച്ചതൊന്നും മനസ്സിലായില്ല. പോലീസ് മാമന്റെ തോളിൽ തലചായ്ച്ച അവൻ ദീർഘശ്വാസം വിട്ടു, സമീപത്തുനിന്ന അച്ചന്റെ മുഖത്തേക്ക് ഉറ്റുനോക്കി. അയാളുടെ മുഖം അപ്പോൾ തിരയടങ്ങിയ കടൽ പോലെയായിതീർന്നിരുന്നു. നന്ദിവാക്കുകൾ പറഞ്ഞ്, കൺനിറഞ്ഞുനിന്ന പിതാവിനെ വൈഷ്ണവിനെ ഏൽപ്പിച്ച് സ്വസ്ഥമാക്കിയശേഷം പോലീസ് സംഘം മടങ്ങി. ഈ സമയം കൊണ്ട് വൈഷ്ണവ് പോലീസ് മാമന്മാരുടെ ഇഷ്ടം പിടിച്ചുപറ്റുകയും അവരോട് ഇണങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു. അവരെ വിട്ടുമാറാനും അവന് മടിയായിരുന്നു. കുറെ നേരം അവന്റെയൊപ്പം കളിചിരിയുമായി കൂടിയ പോലീസുദ്യോഗസ്ഥർ, ഫ്ലാറ്റ് വിടുമ്പോൾ കുഞ്ഞിക്കൈ വീശി അവൻ റ്റാറ്റ പറഞ്ഞു. വലിയൊരു ആപത്തിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലും സംതൃപ്തിയിലുമായിരുന്നു പോലീസ് അപ്പോൾ. എ എസ് ഐ ഉണ്ണികൃഷ്ണനൊപ്പം, സി പി ഓമാരായ അൻവർഷാ, സുശീൽ കുമാർ, കൃഷ്ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
◾കേരളത്തില്‍ ക്രമസമാധാനനില തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച് നടത്തി തന്നെ റോഡില്‍ ആക്രമിക്കുന്നതെല്ലാം കൊള്ളാം. എല്‍ഡിഎഫ് മാര്‍ച്ചിനു 15 വരെ കാത്തിരിക്കേണ്ട. താന്‍ രാജഭവനിലുള്ളപ്പോള്‍തന്നെ നടത്തണം. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്കു മാറ്റിവച്ചിരിക്കുകയാണ്. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾ഫോർട്ട് കൊച്ചി: ഇന്നലെ അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കലിന്റെ മൃതസംസ്കാരം നാളെ ചൊവ്വാഴ്ച നടക്കും. 2021 ഏപ്രിൽ മുതൽ രൂപത ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ശനിയാഴ്ച്ച സ്വവസതിയിൽവെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
◾മാധ്യമങ്ങളോടു ‘കടക്കൂ പുറത്തെ’ന്നു ഗവര്‍ണറും. ഗവര്‍ണറുടെ ഓഫീസിന്റെ ക്ഷണമനുസരിച്ച് കൊച്ചി ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളുടെ ലേഖകരോടാണു ‘ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍’ എന്നു ഗവര്‍ണര്‍ പറഞ്ഞത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.◾കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോടു വിയോജിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു.
◾നിയമനക്കത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ ബിജെപി കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടു. പ്രതിഷേധക്കാരെ തടയാന്‍ ഗ്രില്‍ പൂട്ടിയിട്ടിരുന്നു. ഗ്രില്‍ തുറക്കണമെന്ന ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം അംഗീകരിച്ചില്ല. മേയറുടെ മുറിയിലേക്കു തള്ളിക്കയറാനായിരുന്നു അവരുടെ നീക്കം. പ്രധാന ഗേറ്റ് പൊലീസ് അടച്ചു. കോര്‍പറേഷനില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. ചിലര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് തയാറാക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ചും സിപിഎമ്മും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടിയോടു പട്ടിക ചോദിച്ചുള്ള കത്തിലാണ് മേയറുടെ പരാതിയനുസരിച്ച് അന്വേഷണം. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് വിവാദം അന്വേഷിക്കുക.
◾സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ഏരിയ കമ്മിറ്റി അംഗമാണെന്നു സൂചനകള്‍. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്തു പങ്കുവച്ചു. അവിടെനിന്നാണു കത്ത് പുറത്തായത്. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും.
◾കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ആഗ്രഹം നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിനു നേരെ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചില മാധ്യമങ്ങളെ ഒഴിവാക്കി അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജയ്ഹിന്ദ് ടിവിക്ക് വാര്‍ത്താസമ്മേളന സ്ഥലത്തേക്കുള്ള പ്രവേശനംപോലും നിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കൂ പുറത്തെ’ന്ന് ആരു പറഞ്ഞാലും ജനാധിപത്യവിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും സതീശന്‍.
◾ഗവര്‍ണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്നും പിണറായിയുടെ മറ്റൊരു മുഖമാണ് ഗവര്‍ണറുടേതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാര്‍ത്ത എതിരാകുമെന്നു തോന്നുമ്പോള്‍ വിരട്ടി പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സുധാകരന്‍ പറഞ്ഞു.
◾സര്‍ക്കാരിന്റെ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവര്‍ണര്‍ക്കെതിരെ സിപിഎം സമരം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറുടെ ഇടപെടലുകള്‍ ഭരണഘടനാനുസൃതമാണ്. ഭീമമായ ഫീസ് കൊടുത്താണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ വ്യവഹാരം നടത്തുന്നതെന്നും സുരേന്ദ്രന്‍.
◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എതു നിമിഷവും നൈജീരിയക്ക് കൈമാറിയേക്കും. കപ്പലിനരികില്‍ നൈജീരിയന്‍ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് കപ്പല്‍ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.
◾മൂന്നു വര്‍ഷം മുമ്പ് ഗവര്‍ണര്‍ക്കു നേരെയുണ്ടായ വധ ഗൂഢാലോചനയില്‍ കേസെടുക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി മനോജ് കുമാറാണ് ഹര്‍ജി നല്‍കിയത്. 2019 ഡിസംബര്‍ 29ന് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിനെ ആധാരമാക്കിയാണ് ഹര്‍ജി.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയേ തീരൂവെന്ന് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്.
◾സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം നടപ്പായില്ല. ഏഴാം തീയതി ആയിട്ടും ശമ്പളം ലഭിച്ചിട്ടില്ല.
◾ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകര്‍ ഒരുക്കാറുള്ള ‘കോടതി വിളക്ക്’ ആഘോഷം നടന്നു. കോടതി വിളക്ക് എന്നു പ്രയോഗിക്കരുതെന്നു ഹൈക്കോടതി വിലക്കിയിരുന്നെങ്കിലും ‘കോടതി വിളക്ക്’ എന്ന ബാനറുമായാണ് ആഘോഷം ഒരുക്കിയത്. ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്ക് തെളിയിച്ചു. കലാപരിപാടികളും മേളവുമുണ്ടായി. സാംസ്‌കാരിക പരിപാടികള്‍ ജസ്റ്റിസ് പി സോമരാജന്‍ ഉദ്ഘാടനം ചെയ്തു.
◾കോതമംഗലത്ത് കല്യാണത്തിനു കെഎസ്ആര്‍ടിസി ബസ് ‘പറക്കുംതളിക’യാക്കി ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. മുന്‍വശത്തെ കാഴ്ചമറച്ചും വശങ്ങളില്‍ അപകടമുണ്ടാക്കുന്ന വിധത്തിലും മരച്ചില്ലകള്‍ വച്ചുകെട്ടി ബസ് ഓടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്തിട്ടുമുണ്ട്.
◾തലശേരിയില്‍ കാറില്‍ ചാരിയതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്നു റിപ്പോര്‍ട്ട്. തലശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുളളവര്‍ക്കെതിരേ നടപടിക്കു സാധ്യത. സംഭവത്തിനു പിറകേ, കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായണെന്ന് എഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.
◾കാറില്‍ ചാരിയ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ച സംബന്ധിച്ച് വിശദീകരണം വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനോടും വിവരങ്ങള്‍ ആരായുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍.
◾ഡിവൈഎഫ്ഐ നേതാവ് വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. നാലു ദൃക്സാക്ഷികളുടെ മൊഴികള്‍ അടക്കം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
◾നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. ബസ് വളവ് തിരിച്ചപ്പോള്‍ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.
◾ഫ്രൈഡ് റൈസ് വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമ അടക്കം മൂന്നു പേര്‍ക്ക് വേട്ടേറ്റു. മൂന്നാര്‍, സാഗര്‍ ഹോട്ടല്‍ ഉടമ എല്‍ പ്രശാന്ത്, മകന്‍ സാഗര്‍, ഭാര്യ വിനില എന്നിവര്‍ക്കാണ് വേട്ടേറ്റത്. പ്രദേശവാസികളായ എസ് ജോണ്‍പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പരാജ്, ആര്‍ മണികണ്ഠന്‍ എന്നിവരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
◾കോഴിക്കോട് മയക്കുമരുന്ന് സംഘം കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സക്കറിയ ആണ് പിടിയിലായത്. നാലു പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
◾സിമന്റിനു വില വര്‍ദ്ധിപ്പിക്കുന്നു. ചാക്കിന് 10 മുതല്‍ 30 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒരു ചാക്ക് സിമന്റിന് നാലു രൂപ വരെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
◾തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുമെന്ന് ഡിഎംകെ. ഡിഎംകെ എംപി കനിമൊഴിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി പറഞ്ഞു.
◾തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ മൂന്നു പേര്‍ക്കു പരിക്ക്. വനമേഖലയിലെ റോഡിലൂടെ കടന്നുപോയവര്‍ക്കു നേരെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു. വൈകുണ്ഠമണി എന്നയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കടിച്ചുപറിച്ചു.
◾ഗുജറാത്തിലെ ഭാവ്നഗറില്‍ 551 ദമ്പതികള്‍ക്കുള്ള സമൂഹവിവാഹത്തില്‍ പ്രധാനമന്ത്രി മോദി. അച്ഛന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്കായാണ് ‘പാപാ നി പരി’ എന്നു പേരിട്ട സമൂഹവിവാഹം ഒരുക്കിയത്. വ്യവസായ സഹോദരന്മാരായ ദിനേഷ് ലഖാനിയും സുരേഷ് ലഖാനിയും നടത്തുന്ന ഡയമണ്ട് പോളിഷിംഗ് സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ മാരുതി ഇംപെക്‌സ് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
◾സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പിടിയിലായ ഓട്ടോറിക്ഷക്കാരന്‍ പൊലീസില്‍നിന്നും രക്ഷപ്പെട്ടു ഓടുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. ഡല്‍ഹി നോര്‍ത്ത് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം. രാഹുല്‍ എന്നാണ് മരിച്ചയാളുടെ പേര്.
◾ഐക്യരാഷ്ട്ര സഭയില്‍ റഷ്യ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു വോട്ട് ചെയ്തു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റിയിലാണ് റഷ്യ ‘നാസിസത്തിനെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ’ പ്രമേയം അവതരിപ്പിച്ചത്. 52 നെതിരെ 105 വോട്ടിന് പ്രമേയം പാസായി. 15 രാജ്യങ്ങള്‍ വോട്ടു ചെയ്യാതെ വിട്ടുനിന്നു.
◾പരസ്യകമ്പനികള്‍ പിന്മാറിയതോടെ ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പരസ്യ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം മനുഷ്യവകാശ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദമാണെന്നു ട്വിറ്റര്‍ ഉടമയും ശത കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട മസ്‌കിന്റെ നടപടി വിവാദമായിരിക്കേയാണ് വെളിപെടുത്തല്‍.
◾ട്വിറ്ററിന്റെ ദുരവസ്ഥ സങ്കടകരമാണെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാണ് ട്വിറ്ററില്‍ നടന്നത്.
◾ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യും ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മെറ്റയ്ക്ക് ഓഹരി വിപണിയില്‍നിന്നും ഏതാണ്ട് 6700 കോടി ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റയ്ക്കുണ്ടായത്.
◾സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.29, പൗണ്ട് – 93.05, യൂറോ – 81.73, സ്വിസ് ഫ്രാങ്ക് – 82.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.43, ഒമാനി റിയാല്‍ – 213.66, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.76.
*WIN-WIN Result 07/11/2022*
*1 st Prize :*
Amount: ₹7,500,000/-
WJ995662
*Consolation Prize :*
Amount: ₹8,000/-
WA995662 WB995662 WC995662 WD995662 WE995662 WF995662 WG995662 WH995662 WK995662 WL995662 WM995662
*2 nd Prize :*
Amount: ₹500,000/-
WD271098
*3 rd Prize :*
Amount: ₹100,000/-
WA116972 WB502400 WC945297 WD576040 WE280059 WF814422 WG301540 WH753787 WJ302004 WK800301 WL186420 WM986138
*4 th Prize :*
Amount: ₹5,000/-
1143 2940 3173 3398 4063 4508 5351 5571 5672 6839 7401 7876 7885 8066 8170 8650 8660 9773
*5 th Prize :*
Amount: ₹2,000/-
1884 4184 5324 6565 7047 7053 7687 8022 9257 9920
*6 th Prize :*
Amount: ₹1,000/-
2941 4292 4395 4556 5726 6446 6980 7134 7164 7753 7774 8001 8640 9791
*7 th Prize :*
Amount: ₹500/-
0031 0077 0081 0122 0150 0196 0229 0367 0382 0391 0496 0552 0553 0775 0813 0922 0969 1077 1096 1214 1333 1469 2058 2243 2397 2420 2538 2623 2711 2897 3080 3206 3397 3405 3448 3771 3874 4018 4118 4188 4372 4417 4489 4529 4597 4906 4932 4956 5172 5190 5250 5304 5310 5341 5406 5507 5520 5680 5778 6072 6517 6692 6881 7087 7130 7159 7172 7636 7693 7710 7833 8051 8443 8943 9025 9035 9110 9236 9240 9490 9596 9948
*8 th Prize :*
Amount: ₹100/-
0033 0268 0341 0387 0394 0411 0417 0690 0722 0764 0828 1015 1080 1383 1414 1419 1462 1512 1866 1878 1883 1918 1987 2001 2030 2110 2139 2422 2464 2480 2700 2950 3274 3304 3384 3454 3491 3575 3620 3673 3821 3830 4048 4114 4217 4224 4236 4248 4323 4352 4406 4483 4659 4766 4830 4841 4866 5017 5066 5073 5107 5164 5283 5418 5424 5426 5618 5660 5809 5828 5994 6044 6088 6209 6360 6368 6500 6595 6627 6639 6745 6833 6844 6867 6901 7076 7138 7175 7186 7252 7341 7407 7445 7472 7498 7519 7549 7647 7794 7813 7828 7880 7883 8075 8076 8125 8432 8544 8545 8607 8691 8756 8863 9022 9039 9045 9097 9145 9203 9284 9295 9313 9369 9475 9979 9981
Comments
Post a Comment
Thanks