ചെങ്ങന്നൂരിൽ നിന്ന് കാണാതായ മൂന്നു ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്ക് വേണ്ടി പോലീസിന്റെ പഴുതടച്ചുള്ള അരിച്ചു പെറുക്കി പരിശോധന.

|Kuriakose Niranam|



ചെങ്ങന്നൂരിൽ നിന്ന് കാണാതായ മൂന്നു ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്ക് വേണ്ടി പോലീസിന്റെ പഴുതടച്ചുള്ള അരിച്ചു പെറുക്കി പരിശോധന,ഒടുവിൽ കണ്ടെത്തിയപ്പോൾ എല്ലാവർക്കും ആശ്വാസം.

ചെങ്ങന്നൂർ: നഗരമധ്യത്തിലെ എയ്ഡഡ് സ്കൂളിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ തിരോധാനം. പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കുട്ടികളെ കണ്ടെത്തി. കൂട്ടുകാരിയുടെ വീട്ടിൽ പോയതെന്ന് വിശദീകരണം. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കി യഥാർഥ കാരണം കണ്ടെത്തും

പെൺകുട്ടികളെ കൂട്ടി കൊണ്ടുപോയ   യുവാവ് പോലീസ് കസ്റ്റഡിയിലായി. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശിയായ റിനു (21) ആണ് ചെങ്ങന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്. യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

രാവിലെ സ്കൂളിൽ വന്നതിന് ശേഷമാണ് മൂവരും അപ്രത്യക്ഷരായത്. വിവരം അധ്യാപകർ അറിഞ്ഞത് 10.45 നാണ്. അപ്പോൾ തന്നെ വിവരം പോലീസിന് കൈമാറി. ചെങ്ങന്നൂർ സബ്ഡിവിഷന് കീഴിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ കോൺഫറൻസ് ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വിവരം കിട്ടിയത്. ഇതോടെ കോൺഫറൻസ് നിർത്തി വച്ച് പൊലീസ് അലർട്ടായി. ചെങ്ങന്നൂർ ഡിവൈ.എസ്പിക്ക് കീഴിലുളള ഏഴ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോൺഫറൻസിനുണ്ടായിരുന്നത്. ഇവർ ഏഴു സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടങ്ങി.

ചെങ്ങന്നൂർ എസ് എച്ച് ഓ ജോസ് മാത്യു, എസ്ഐമാരായ അഭിലാഷ്, അനില കുമാരി, മാന്നാർ എസ്എച്ച്ഓ സുരേഷ് കുമാർ, എസ്ഐ അഭിറാം, മാവേലിക്കര എസ്ഐ നൗഷാദ്, നൂറനാട് എസ്എച്ച് പി. ശ്രീജിത്ത്, വള്ളികുന്നം എസ്എച്ചഓ അജിത്ത്, വെണ്മണി എസ്എച്ച്ഓ നസീർ, കുറത്തികാട് എസ്ഐ സുനുമോൻ എന്നിവർ ഉണർന്നു പ്രവർത്തിച്ചു.

കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലേക്കും വയർലസ് സന്ദേശം പാഞ്ഞു. ജില്ലയിലെ മുഴുവൻ പോലീസിനെയും അലർട്ട് ചെയ്തു കൊണ്ട് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളിലും അടക്കം എല്ലായിടത്തും പരിശോധന കർശനമാക്കി. അങ്ങനെ പരിശോധന നടക്കുന്നതിനിടെയാണ് കുട്ടികളെ ബുധനൂരിൽ നിന്ന് കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് ബുധനൂരിന്റെ ഉൾപ്രദേശത്ത് നിന്നും കൂട്ടികളെ പോലീസ് സംഘം കണ്ടെത്തിയത. ഇവിടെ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയെന്നാണ് കുട്ടികൾ പറയുന്നത്. ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ബാഹ്യഇടപെടൽ  ബാഹ്യഇടപെടൽ ഉണ്ടോയെന്ന് അറിയാൻ കൂടുതൽ പരിശോധന നടത്തും. കുട്ടികളെ കിട്ടിയതോടെ പോലീസിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. മുൻപ് ഇതു പോലെ കോന്നിയിൽ നിന്ന് മൂന്ന് വിദ്യാർഥികൾ അപ്രത്യക്ഷരായ സംഭവം ഉണ്ടായിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലെ വീഴ്ച മൂലം അവരെ യഥാസമയം കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാം ദിവസം തൃശൂരിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ആ ദുരനുഭവം മുന്നിലുള്ളതിനാൽ ആദ്യം മുതൽ പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് ഡിവൈ.എസ്പി പറഞ്ഞു. യഥാസമയം കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോയെങ്കിൽ അത് പോലീസിന് വിമർശനത്തിനുള്ള കാരണം മറ്റൊരു കൂടിയാകുമായിരുന്നു. പോലീസിന്റെ സമയോചിതമായ പ്രവർത്തനത്തിന് അധ്യാപകർ നന്ദി പറഞ്ഞു.

മൊബൈൽ ഫോൺ നഷ്ടപെട്ടു .

ഇന്ന് കൊട്ടപുറത്ത് റോയിയുടെ  antroyid S20 plus സെൽ ഫോൺ കടപ്ര കുറ്ററ പടി കിഴക്കോട്ടുള്ള യാത്ര മദ്ധ്യേ  കാറിൻ്റെ യാത്രാ സമയത്ത് കാറിൻ്റെ ടോപിൽ വെച്ച് നഷ്ടപെട്ടു പോയി. വളരെ പ്രധാനപ്പെട്ട ഡോക്യുമെൻ്റ് അടങ്ങിയ ഫോൺ ആയതിനാൽ കണ്ടു കിട്ടുന്നവർ തിരികെ നൽകിയാൽ തക്കതായ പ്രതിഫലം നൽകുന്നതാണ്.

Cotact No.8547110271.

റോയി,കൊട്ടപുറത്ത്,നിരണം.

വാർത്ത : കണ്ണശനാട്

◾മേയറുടെ വിവാദ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. വസ്തുതകള്‍ കണ്ടെത്താന്‍ കേസെടുക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനന്റെ ശുപാര്‍ശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും

നാളെ വിദ്യാഭാസ ബന്ദ്

◾സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ച് റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് കെഎസ്‌യു പ്രഖ്യാപിച്ചു.

◾ നിരണം: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ശിശുദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. സമാപന സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ഷോണ്‍ വി. ഷിജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി ജെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗം, കഥാരചന, കവിത രചന എന്നീ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. യോഗത്തില്‍ കുട്ടികള്‍ പ്രസംഗവും കവിത ആലാപനവും നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, തിരുവല്ല എഇഒ മിനി കുമാരി, കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രമേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി ജയകൃഷ്ണന്‍, നാരയണന്‍ നമ്പൂതിരി, വിദ്യാര്‍ഥികളായ പവനപുരേശ്, ശിവഹിത തുടങ്ങിയവര്‍ പങ്കെടുത്തു.

◾കോട്ടയത്ത് ഷെര്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പോക്സോ കേസ് ഇരകളടക്കം കാണാതായ ഒമ്പതു കുട്ടികളെ ഉച്ചയോടെ കണ്ടെത്തി. കോട്ടയം മാങ്ങാനത്ത് മഹിളാ സമഖ്യ എന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നാണ് കുട്ടികളെ കാണാതായത്. എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്.

◾എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നാലു കിലോമീറ്റര്‍ അകലേക്കു ഭക്ഷണം എത്തിച്ചാല്‍ എട്ടു കിലോമീറ്റര്‍ യാത്രയ്ക്കുള്ള പ്രതിഫലം 20 രൂപയില്‍നിന്ന് 35 രൂപയാക്കണമെന്നാണ് സ്വിഗി ജീവനക്കാരുടെ ആവശ്യം.

◾കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ച സംഭവത്തിലെ എഫ്ഐആര്‍ റദ്ദാക്കില്ലെന്ന് കേരള ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായശേഷം പരിഗണിക്കാം. തങ്ങള്‍ മര്‍ദിച്ചതിനെതിരേ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്നേഷും നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചില്ല. ബൈക്കില്‍ ഇന്‍ഡികേറ്റര്‍ ഇടാത്തതിന് കിളിക്കൊല്ലൂര്‍ എഎസ്ഐയും വിഷ്ണുവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ലോക്കപ്പ് മര്‍ദ്ദനമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

◾കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്. ഇയാളെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.

◾കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി നവംബര്‍ 30 വരെ സുപ്രീം കോടതി നീട്ടി. കേരളത്തില്‍ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്.

◾അട്ടപാടി മധു കൊലക്കേസില്‍നിന്നു പിന്മാറാന്‍ മധുവിന്റെ അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതി അബ്ബാസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. മൂന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലാത്ത ഹര്‍ജിയെന്ന് കോടതി പറഞ്ഞു.

◾വര്‍ഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസില്‍ വരുന്നതിനു മുമ്പാണ് ആര്‍എസ്എസ് ശാഖ സംരക്ഷിച്ചതെന്ന വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പ്രസ്താവനയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

◾മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ട കേസ് നല്‍കി. നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെയാണു നോട്ടീസ്.

◾‘വേലി തന്നെ വിളവ് തിന്നുന്നോ?’ എന്നു കേരള പൊലീസിനെതിരെ വിമര്‍ശനവുമായി പി.കെ ശ്രീമതി ടീച്ചര്‍. നിരവധി പൊലീസുകാര്‍ പീഡനക്കേസുകളില്‍ പ്രതിയായതിനു പിറകേയാണ് വിമര്‍ശനം.

◾കായംകുളം ജലോത്സവം കഴിഞ്ഞ് കാണികളില്‍ ചിലരും തുഴച്ചില്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പത്താം റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഉണ്ടായ സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

◾കണ്ണൂര്‍ എരുവേശിയില്‍ സംഘര്‍ഷമുണ്ടാക്കിയത് സജീവ് ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റെന്നും ജയരാജന്‍.

◾യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു.

◾മലപ്പുറം കല്‍പകഞ്ചേരി ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടില്‍ മോഷണം. മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ടു ലക്ഷ രൂപയും കവര്‍ന്നു.

◾പേരൂര്‍ക്കടയില്‍ വിദ്യാര്‍ത്ഥികളെ വീടു കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ കുടപ്പനക്കുന്ന് ഡിവിഷന്‍ കൗണ്‍സിലറുടെ മകന്‍ വിഷ്ണു, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

◾ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കൊടുമ്പ് സ്വദേശിയായ വിഷ്ണുവിനെ പാലക്കാട് സൌത്ത് പൊലീസാണ് പിടികൂടിയത്. സ്ഫടികം സിനിമ സ്റ്റെല്‍ പിന്തുടര്‍ന്ന് കുറ്റകൃത്യം ചെയ്യുന്ന ഇയാള്‍ ‘സ്ഫടികം വിഷ്ണു’ എന്നാണ് അറിയപ്പെടുന്നത്.

◾ജി 20 ഉച്ചകോടിയില്‍ ഇന്ത്യക്കു ഗുണകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പങ്കുവച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായി കൂടിക്കാഴ്ചയുണ്ടാകും. അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയിലാണ്. ജി 20 അധ്യക്ഷ സ്ഥാനം ഡിസംബറില്‍ ഇന്ത്യ ഏറ്റെടുക്കും.

◾പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനു ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിന്റെ ഉദ്ദേശം കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കാനാവില്ലെന്ന് കോടതി.

◾ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ നവംബര്‍ 22 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തും. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണല്‍. ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിനു പോയിരുന്നില്ല.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാര്യ റിവാബയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങി രവീന്ദ്ര ജഡേജ. ജാംനഗറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ റിവാബക്കൊപ്പം രവീന്ദ്ര ജഡേജയും പങ്കെടുത്തു.

◾ഉദയ്പൂരില്‍ റെയില്‍വേ ട്രാക്ക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്ന് രാജസ്ഥാന്‍ പൊലീസ്. ശനിയാഴ്ച രാത്രി ഏഴോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

◾ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചുകൊന്ന് 35 കഷണങ്ങളാക്കി 18 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം കാട്ടില്‍ തള്ളിയ യുവാവ് അറസ്റ്റിലായി. ഡല്‍ഹിയിലെ മെഹ്‌റൗളി വനത്തിലാണ് മൃതദേഹം കഷണങ്ങളാക്കി തള്ളിയത്. പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് അറസ്റ്റിലായത്.

◾മറാത്തി ടെലിവിഷന്‍ നടി കല്യാണി കുരാലെ ജാദവ് (32) സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിനു സമീപം ഇവരുടെ ഇരുചക്രവാഹനത്തില്‍ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.

◾പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശമായ രജര്‍ഹട്ടിലാണ് സംഭവം. നവംബര്‍ ഒമ്പതിന് ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉപദ്രവിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് യുവതി റിസോര്‍ട്ടില്‍ വിരുന്നിന് എത്തിയത്.

◾തുര്‍ക്കിയിലെ ഇസ്താംബുളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിലായി. തീവ്രവാദ സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) ആണ് ബോംബ് ആക്രമണം നടത്തിയത്. വനിതാ ബോംബറാണു പിറകില്‍. ഞായറാഴ്ച ഇസ്താംബുള്‍ തെരുവില്‍ നടന്ന സ്ഫോടനത്തില്‍ 81 പേര്‍ക്ക് പരിക്കേറ്റിരുന്നു.

◾ടി 20 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ടീമില്‍ ഇന്ത്യയില്‍നിന്ന് ബാറ്റര്‍മാരായ വിരാട് കോലിയും സൂര്യകുമാര്‍ യാദവും. പാക്കിസ്ഥാനില്‍നിന്നു രണ്ടു താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ കിരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍നിന്ന് നാലു താരങ്ങള്‍ ഐസിസിയുടെ ഏറ്റവും മികച്ച ടി 20 ഇലവനിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും.

◾കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് ഹൈക്കോടതി. യുജിസി ചട്ടങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കണമെന്നും വിധി. എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

◾സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ഉപയോഗിച്ചു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സംസ്ഥാന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതില്‍ ദുരുദ്ദേശ്യമുണ്ട്. ഭരണഘടനയിലെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കെതിരായ നടപടിയാണത്. മുഖ്യമന്ത്രി പറഞ്ഞു.

◾ കേരളം  സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗണ്‍സിലിലും ഈ ആവശ്യം കേരളം ഉന്നയിക്കും. യുജിസി അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാനം ഇതിനായി ചെലവാക്കിയ 750 കോടി രൂപ തിരികേ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾എസ്എടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ താന്‍ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ഡി ആര്‍ അനില്‍. കത്ത് ആവശ്യമില്ലെന്നു മനസിലായതിനാലാണു നശിപ്പിച്ചതെന്ന് വിജിലന്‍സിനു മൊഴി നല്‍കി. തന്റെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല. മേയറുടേതെന്ന പേരില്‍ പ്രചരിക്കുന്ന നിയമനക്കത്തിനെക്കുറിച്ച് ഒന്നും അറിയില്ല. കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ മൊഴി നല്‍കിയത്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.11, പൗണ്ട് – 95.45, യൂറോ – 83.73, സ്വിസ് ഫ്രാങ്ക് – 85.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.24, ബഹറിന്‍ ദിനാര്‍ – 215.21, കുവൈത്ത് ദിനാര്‍ -263.28, ഒമാനി റിയാല്‍ – 210.61, സൗദി റിയാല്‍ – 21.55, യു.എ.ഇ ദിര്‍ഹം – 22.07, ഖത്തര്‍ റിയാല്‍ – 22.27, കനേഡിയന്‍ ഡോളര്‍ – 61.13

WIN-WIN  Result 14/11/2022*

*1 st Prize :*
Amount: ₹7,500,000/-
WY116318 

*Consolation Prize :*
Amount: ₹8,000/-
WN116318  WO116318  WP116318  WR116318  WS116318  WT116318  WU116318  WV116318  WW116318  WX116318  WZ116318 

*2 nd Prize :*
Amount: ₹500,000/-
WX136261 

*3 rd Prize :*
Amount: ₹100,000/-
WN692514  WO850813  WP428712  WR397464  WS273515  WT738903  WU215505  WV879966  WW977425  WX351853  WY913463  WZ719199 

*4 th Prize :*
Amount: ₹5,000/-
0145  0413  0920  1155  1922  2009  2175  2334  3471  4254  4503  4600  4695  5373  5552  7508  8287  9027 

*5 th Prize :*
Amount: ₹2,000/-
0806  2843  4291  4778  5605  5617  6858  7530  7583  9579 

*6 th Prize :*
Amount: ₹1,000/-
0260  1121  1212  2893  5015  5423  5818  6579  6988  7595  7731  8449  8468  9279 

*7 th Prize :*
Amount: ₹500/-
0034  0049  0056  0139  0158  0232  0390  0420  0536  0580  0620  0634  1130  1232  1675  1839  1842  1962  1963  2025  2056  2068  2229  2394  2505  2511  2754  2794  2809  2909  3215  3326  3358  3360  3547  3628  3883  3995  4078  4086  4132  4185  4205  4558  4794  4959  5034  5035  5111  5382  5471  5657  5882  5924  5993  6518  6538  6610  6879  6960  7141  7372  7732  7763  8156  8408  8480  8488  8492  8573  8591  8598  8845  8863  8959  9018  9108  9178  9189  9424  9545  9820 

*8 th Prize :*
Amount: ₹100/-
0073  0098  0147  0183  0207  0227  0315  0519  0654  0757  0946  0972  1069  1220  1355  1393  1459  1567  1649  1828  2008  2079  2131  2137  2146  2147  2186  2252  2336  2349  2393  2413  2477  2538  2834  3062  3224  3276  3450  3603  3625  3629  3754  3770  3802  3811  3942  4018  4084  4253  4364  4452  4493  4770  4812  4824  4844  4984  5000  5049  5224  5244  5261  5425  5438  5482  5509  5530  5705  5751  5786  5798  5933  5943  5958  6242  6255  6265  6301  6321  6373  6557  6839  6893  6909  6944  6948  6954  7002  7018  7182  7186  7396  7482  7485  7660  7705  7727  7799  7823  7831  7960  7961  7967  7973  8259  8528  8539  8650  8727  8981  9039  9065  9114  9133  9180  9214  9377  9421  9531  9599  9793  9824  9853  9944  9952 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.