അഭ്യസ്തവിദ്യരെ നോക്കുകുത്തികളാക്കുന്നു.
പി എസ് സി യും എംപ്ലോയീമെന്റ് ആഫീസുകളും നോക്കുകുത്തികൾ- വി. ആർ. രാജേഷ്.
തിരുവല്ല : അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് യുവതീ -യുവാക്കൾ തൊഴിൽ തേടി തെക്കു വടക്ക് അലയുമ്പോൾ ഒരു യുവതയെ മുഴുവൻ വിഡ്ഢികളാക്കി ഭരണകക്ഷിയിലെ പ്രധാന നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും മാത്രമായി ജോലി നിജപ്പെടുത്തി കൊടുക്കുക എന്നതാണ് പിണറായി സർക്കാരിന്റെ യുവജന നയമെന്ന് യൂത്ത് ഫ്രണ്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ്.
ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ അഴിമതികൾ പുറത്തു വരികയാണ്.
സ്വജനപക്ഷപാതമോ വിദ്വേഷമോ ഇല്ലാതേയേ പ്രവർത്തിക്കൂ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവർ തന്നെ അത് പരസ്യമായി ലംഘിക്കുകയാണ്.
ഒഴിവുള്ള തസ്തികളിലേക്ക് പാർട്ടിസെക്രട്ടറിമാരിൽ നിന്ന് ലിസ്റ്റ് വാങ്ങി ഒഴിവുകൾ നികത്തുന്ന സാഹചര്യത്തിൽ പി എസ് സിയും എംപ്ലോയീമെന്റ് എക്സ്ചേഞ്ചുകളും പിരിച്ചു വിട്ട് എംപ്ലോയീമെന്റ് ആഫീസർമാരായി പാർട്ടി സെക്രട്ടറിമാരെ നിയമിക്കാനുള്ള നിയമഭേദഗതി പാസ്സാക്കുമോ എന്നു മാത്രമേ ഇനി കേരളത്തിലെ ജനങ്ങൾക്ക് കാണാനുള്ളൂ എന്നും രാജേഷ് പരിഹസിച്ചു.
Comments
Post a Comment
Thanks