ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

 |KURIAKOSE NIRANAM|





പാണ്ടനാട് മിത്രമഠം 
കടവിൽ നാളെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി

പ്രമുഖ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും

◾പാണ്ടനാട്ടിൽ നാളെ ചാമ്പ്യൻസ്‌ ബോട്ട് ലീഗ് വള്ളംകളി  ചെങ്ങന്നൂർ പെരുമയ്ക്ക് സമാപനംകുറിച്ച് ശനിയാഴ്ച പമ്പാനദിയിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരവള്ളംകളി നടക്കും. ആറൻമുള പള്ളിയോടങ്ങളും പടിഞ്ഞാറൻ ചുണ്ടൻവള്ളങ്ങളുമടക്കം പങ്കെടുക്കും.ഒന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

ഗുജറാത്തിൽ മാധ്യമപ്രവർത്തകൻ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്.

വധ ശ്രമത്തിനു കേസെടുത്തു

◾കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് മന്ത്രി വീണാ ജോർജ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ്  നൽകും. രാജസ്ഥാൻ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നിൽക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.  ഉപജീവനത്തിന് മാർഗ്ഗം തേടിയെത്തിയതാണ്.ആ കുടുംബം. സർക്കാർ അവർക്കൊപ്പം നിൽക്കും.
ഇതിന്റെ പേരിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.

മാർപാപ്പ ബഹറിനിൽ.

ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നു (നവംബര്‍ 04) കിഴക്കും - പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തപ്പോള്‍. മനാമയുടെ തെക്ക് ഭാഗത്തുള്ള സകിർ കൊട്ടാരത്തിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ പാപ്പയോടൊപ്പം അൽ അസ്ഹർ മസ്ജിദ് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവര്‍ ഉള്‍പ്പെടെ അനേകം പ്രമുഖര്‍ പങ്കെടുത്തു.

◾എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ താത്ക്കാലിക വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ എസ്എഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ക്യാംപസില്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തോടെയാണ് അവര്‍ ഓഫീസലെത്തിയത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഉള്‍പ്പടെ അമ്പതിലേറെ പ്രധാന ജീവനക്കാരെല്ലാം സമരത്തിലാണ്. രജിസ്ട്രാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഒപ്പു വയ്ക്കാനുള്ള രജിസ്റ്റര്‍ കിട്ടിയില്ല. ചുമതല താത്കാലികമാണെന്നും ജീവനക്കാര്‍ പ്രതിഷേധിച്ചത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ 60 മാസത്തെ ശരാശരി പെൻഷൻ കണക്കാക്കണമെന്ന് സുപ്രീം കോടതി. 

◾ 15,000 രൂപ മേൽപരിധി നിശ്ചയിച്ചിട്ടുള്ള തൊഴിലാളികൾ 1.16 ശതമാനം വിഹിതം അടയ്ക്കണമെന്നുള്ള കേന്ദ്ര ഉത്തരവ് റദ്ദാക്കി. പുതിയ പദ്ധതിയിൽ ചേരാൻ നാലു മാസംകൂടി സാവകാശം നൽകി. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന് ഡൽഹി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഐപിഎഫ്ഒയും തൊഴിൽ കേന്ദ്രവും സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

◾തെലങ്കാനയിലെ 'ഓപ്പറേഷൻ കമലം' വിശദീകരിച്ച് സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കത്തെഴുതി. ബിജെപിക്കെതിരായ തെളിവുകളുടെ പകർപ്പ് സഹിതമാണ് കത്ത്. നാലു സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി പദ്ധതിയിട്ടെന്ന് അവകാശപ്പെട്ട വീഡിയോ തെളിവുകളുമുണ്ട്. രാജ്യത്തെ രക്ഷിക്കൂ എന്ന അഭ്യർത്ഥനയോടെയാണ് കത്ത്. തുഷാർ വെള്ളാപ്പള്ളിയാണ് ഇടപാടിനു പിന്നിലെന്നാണ് ആരോപണം.

◾ഗവർണർക്കെതിരേ വീണ്ടും കേരള സർവകലാശാല സെനറ്റ്. വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഓഗസ്റ്റിൽ പാസാക്കിയ പ്രമേയത്തിൽ ഭേദഗതി വരുത്തിയാണു പാസാക്കിയത്. സെർച്ച് കമ്മിറ്റിക്ക് നിയമപരമായ നിലനിൽപ്പില്ലെങ്കിലും നോട്ടിഫിക്കേഷൻ ഉണ്ടെന്ന് പ്രമേയത്തിലൂടെ ഗവർണറോട് അഭ്യർത്ഥിച്ചു. 57 അംഗ സെനറ്റിലെ അമ്പത് ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.

മുഖ്യമന്ത്രിക്കെതിരെ ഗവർണർ പരാതി നൽകി.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും.

◾ഇടപ്പള്ളിക്കും അരൂരിനും ഇടയില്‍ 18 കിലോമീറ്റര്‍ ആകാശപാത നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റി. മൂന്നു ഫ്ളൈ ഓവറുകള്‍ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്തതിനാലാണ് പുതിയ നീക്കം. ദേശീയപാത അതോറിറ്റി ജനപ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ച നടത്തി.

◾സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവിനെ വിലയിരുത്തുന്ന 2020-21 പെര്‍ഫോമിംഗ് ഗ്രേഡ് ഇന്‍ഡക്‌സില്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഒന്നാമതെത്തി. ആയിരത്തില്‍ 928 എന്ന സ്‌കോര്‍ നേടിയാണ് മൂന്ന് സംസ്ഥാനങ്ങളും ഒന്നാമതെത്തിയത്.

ഗ്രീഷ്മയെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

◾ഗ്രീഷ്മയെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷയും തള്ളി. ഇവരെ നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡില്‍ വേണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

◾’ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ’ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ‘ഒരു രാജ്യം ഒരു മതം’ ഒരു സംസ്‌കാരമെന്ന സംഘപരിവാര്‍ നയം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാനുള്ള ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു. നീക്കം ഏകപക്ഷീയമായി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എന്‍ എസ് യു പ്രതികരിച്ചു.

◾പൊലീസിന്റെ വാഹന പരിശോധന സുരക്ഷിതമായി നടത്തണമെന്ന് പോലീസ് , ഗതാഗത വകുപ്പ് അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അപകടസാധ്യതയുള്ള വളവുകളില്‍ വാഹന പരിശോധന നടത്തരുത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.

◾മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു തരണമെന്ന ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം.

◾കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗ വിഭാഗത്തിലെ ഡോ. ഷാജി മാത്യുവിനെയാണ് 3,000 രൂപ സഹിതം പിടികൂടിയത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്.

◾തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണണെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

◾’തനിക്ക് ഒന്നുകില്‍ പൊലീസ് ആവണം, അല്ലെങ്കില്‍ മാവോയിസ്റ്റ് ആവണം’ എന്ന് ആദിവാസി ബാലന്‍ പറയുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തയാളെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍’ എന്ന സംഘടന ചെയര്‍മാന്‍ മഞ്ചേരി മേലാക്കം കോലോത്തും തൊടിക അജ്മല്‍ (28) ആണ് പിടിയിലായത്.

◾കുതിരാനിലെ വഴക്കുംപാറ വനഭൂമിയില്‍ അജ്ഞാതന്റെ മൃതദേഹാവശിഷ്ടങ്ങള്‍. സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

◾കാസര്‍കോട് വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ കൂടി അറസ്റ്റില്‍. മുളിയാര്‍ മാസ്തികുണ്ട് സ്വദേശികളായ അന്‍സാറുദ്ദീന്‍ (29) മുഹമ്മദ് ജലാല്‍ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

◾ഭാര്യ കാമുകനൊപ്പം ഗൂഡാലോചന നടത്തി ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാറശാല പൊലീസ് കേസെടുത്തില്ലെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പാറശ്ശാല സ്വദേശിയായ സുധീര്‍. പരാതി നല്‍കി മാസങ്ങളായിട്ടും അന്വേഷിക്കാനോ കേസെടുക്കാനോ തയാറായില്ലെന്നാണു പരാതി.

◾വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇരിങ്ങാലക്കുട കോണത്തുകുന്നിലെ ഒഴിഞ്ഞ പറമ്പില്‍ ഇരിങ്ങാലക്കുട കപ്പട്ടിത്തറ കണ്ണന്റെ മകള്‍ ജാനുവാണ് (80) മരിച്ചത്.

◾അട്ടപ്പാടിയില്‍ കാട്ടാന ഒരു വീടും ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകര്‍ത്തു. താവളം കരിവടം മൊട്ടി കോളനിയിലാണ് കാട്ടാനയുടെ ആക്രമണം. മൊട്ടി കോളനിയിലെ മണിയന്റെ വീടാണ് കാട്ടാന തകര്‍ത്തത്. വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

◾ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്ന് ഡല്‍ഹി കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് കുറ്റകൃത്യമാകുകയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി നിരീക്ഷിച്ചു.

◾കോയമ്പത്തൂരില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പോകന്നതിനു തൊട്ടു മുമ്പ് ജമേഷ മുബീന്‍ ഐഎസ് ശൈലിയിയില്‍ ശരീരത്തെ രോമം ഷേവ് ചെയ്തു നീക്കിയിരുന്നെന്ന് പൊലീസ്. ദീപാവലിക്കു തലേന്ന് സംഗമേശ്വര ക്ഷേത്രത്തിനു സമീപമാണു സ്ഫോടനം നടത്തിയത്.

◾അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ എന്‍ സി ആര്‍ മേഖലയില്‍ വായു ഗുണ നിലവാര സൂചിക 500 കടന്നു. പുകമഞ്ഞുമുണ്ട്. ഉത്തര്‍പ്രദേശ് -ഡല്‍ഹി അതിര്‍ത്തിയിലെ ഗൗതം ബുദ്ധനഗര്‍ ജില്ലയില്‍ സ്‌കൂളുകള്‍ അടച്ചു. നവംബര്‍ എട്ടുവരെ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

◾സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിന്റെ ബാഡ്മിന്റണില്‍ മലയാളി പെണ്‍കുട്ടി സ്വര്‍ണമെഡലും 10 ലക്ഷം റിയാല്‍ സമ്മാനവും നേടി. രണ്ടു കോടി 20 ലക്ഷം രൂപയുടെ സമ്മാന ജേതാവായത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്‍ര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഖദീജ നിസയാണ്.

◾അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസി ഇന്ത്യയിലെ എഡ്യുടെക്ക് കമ്പനിയായ ബൈജൂസിന്റെ അംബാസഡര്‍. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോണ്‍സര്‍മാരായ ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണത്തിനിടെയാണ് വന്‍തുക മുടക്കി മെസിയെ അംബാസഡറാക്കിയത്.

◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

◾ മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അടിമുടി തകരാറ്. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിനിമയ നിരക്ക് ഡോളർ
ഡോളർ – 82.58, പൗണ്ട് – 92.59, യൂറോ – 80.71, സ്വിസ് ഫ്രാങ്ക് – 81.76, ഓസ്‌ട്രേലിയൻ ഡോളർ – 52.35, ബഹറിൻ ദിനാർ – 219.08, കുവൈത്ത് ദിനാർ – 265.93, യു,21 സൗദി റിയാൽ – 21, 2017 ദിർഹം – 22.48, ഖത്തർ റിയാൽ – 22.68, കനേഡിയൻ ഡോളർ – 60.43

ഇന്നത്തെ ലോട്ടറി ഫലം.

*NIRMAL  Result 04/11/2022*

*1 st Prize :*
Amount: ₹7,000,000/-
NX961472 

*Consolation Prize :*
Amount: ₹8,000/-
NN961472  NO961472  NP961472  NR961472  NS961472  NT961472  NU961472  NV961472  NW961472  NY961472  NZ961472 

*2 nd Prize :*
Amount: ₹10,00,000/-
NR738708 

*3 rd Prize :*
Amount: ₹100,000/-
NN241297  NO564887  NP100026  NR946794  NS724660  NT205988  NU761185  NV549287  NW802712  NX580450  NY106002  NZ284934 

*4 th Prize :*
Amount: ₹5,000/-
0897  2521  2886  3166  3588  3990  4073  4617  4808  5335  6117  6177  6322  7288  8280  9539  9896  9906 

*5 th Prize :*
Amount: ₹1,000/-
0112  0285  0676  1096  1114  1696  1816  1892  2418  2423  3123  3440  3573  3728  3747  3749  3770  4535  4571  4626  4992  5127  5355  5444  5862  6105  6313  6317  6344  7094  7498  7541  7832  8590  9184  9240 

*6 th Prize :*
Amount: ₹500/-
0088  0227  0518  0534  1077  1249  1269  1304  1587  1931  1932  1960  1985  2348  2454  2520  2566  2583  2604  2621  2633  2695  2752  2953  3012  3209  3210  3371  3397  3617  3687  3921  3937  4199  4355  4425  4488  4579  4646  4705  4784  5161  5423  5581  5602  5761  5855  5957  6047  6359  6488  6817  6876  6997  7057  7197  7325  7352  7475  7501  7544  7659  7685  7756  8004  8264  8469  8517  8599  8813  8829  9201  9206  9220  9443  9510  9644  9800  9956 

*7 th Prize :*
Amount: ₹100/-
0016  0039  0070  0144  0160  0194  0229  0405  0494  0521  0655  0739  0846  0907  1149  1181  1489  1559  1581  1848  1869  1912  2109  2158  2198  2241  2282  2312  2331  2369  2736  2776  2979  3005  3097  3180  3237  3307  3370  3383  3401  3491  3691  3792  3958  3959  3966  4003  4423  4529  4574  4584  4867  4948  5007  5017  5232  5243  5320  5406  5521  5527  5614  5633  5672  5966  5975  6019  6089  6111  6193  6205  6225  6297  6340  6386  6402  6434  6474  6493  6501  6561  6834  6836  6952  7190  7275  7310  7404  7530  7609  7617  7631  7968  7996  8045  8071  8388  8451  8503  8528  8774  8839  8864  8939  8950  8952  9106  9128  9189  9329  9353  9457  9507  9508  9573  9610  9729  9954  9970  9992  9995 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.