ഇന്നത്തെ സായാഹ്ന വാർത്തകൾ
|SABU JOHN|
◾ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ്. റേഷന്‍ കാര്‍ഡിന് പരമാവധി പത്തു കിലോ അരി അരിവണ്ടിയില്‍നിന്ന് ലഭിക്കും. മന്ത്രി പറഞ്ഞു.
◾എട്ടു വൈസ് ചാന്‍സലമാരുടെ നിയമനം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനുള്ള ഉത്തരവിടാന്‍ ഗവര്‍ണറുടെ നീക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവിറക്കും. എട്ടു വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്‍ നടപടിക്കൊരുങ്ങുന്നത്. ചട്ടം ലംഘിച്ചുള്ള നിയമനത്തില്‍നിന്നു പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തെ നല്‍കിയ നോട്ടീസിന് വിസിമാര്‍ മറുപടി നല്‍കേണ്ട സമയപരിധി നാളെ അവസാനിക്കും.
◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴു വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഗവര്‍ണറുടെ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് വിസിമാരുടെ വാദം. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും.
◾പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ 71 വയസുകാരനുള്‍പ്പെടെ രണ്ടു പേർ പിടിയിൽ. വഞ്ചിയൂർ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71) എന്നിവരാണ് പോലീസ് പിടിയിലായത്. കിളിമാനൂരിലാണ് സംഭവം. 2021 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളിൽ ഒരാളായ ബിജു അയൽവാസിയായ പെൺകുട്ടിയെ തന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തായ ബാബുവാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ബിജുവിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത്. പീഡനം സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതികൾക്കെതിരെ പെൺകുട്ടിയും അമ്മയും ചേർന്ന് നഗരൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്കില്‍നിന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി. ചാവക്കാട് മുന്‍സിഫ് കോടതി ബാര്‍ അസോസിയേഷന് പരിപാടി നടത്താം. എന്നാല്‍ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി.
◾ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്ന പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍ നിന്നാണെന്നു പറഞ്ഞ് ഒരു സംഘം പൊലീസുകാരെത്തിയാണ് വീട് കുത്തിത്തുറന്നത്. കത്തിക്കുത്തുകേസിലെ പ്രതി ഒളിച്ചിരിക്കുന്നുെണ്ടന്നു പറഞ്ഞാണ് വീട്ടില്‍ അതിക്രമിച്ചുകയറി പത്തു പവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അപഹരിച്ചത്.
◾തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏജന്‍സി മുഖേന ജോലിക്കെത്തിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം.
◾മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണം കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ സന്തോഷ്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ വ്യക്തമായത്. ഈ കേസിലും മലയിന്‍കീഴ് സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്യും.
◾ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത. ഇടി മിന്നലും ഉണ്ടാകാം. വടക്കന്‍ തമിഴ്നാട് തീരത്തിനു മുകളിലുള്ള ചക്രവാതചുഴിയാണു കാരണം.
◾വിഴിഞ്ഞത്ത് സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കെതിരേ ബലപ്രയോഗം സാധ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ബലമായി ഒഴിപ്പിച്ചാല്‍ രക്തച്ചൊരിച്ചിലും മരണവും സംഭവിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.
◾സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് സമരം. ഷാഹിര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം തുറമുഖ വകുപ്പിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് അനധികൃത നിര്‍മ്മാണം നടത്തിയത്. കോര്‍പറേഷന്‍ ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പിച്ചിരിക്കുകയാണ്.
◾തനിക്ക് എന്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരമെന്ന് അറിയില്ലെന്ന് എംപി പരമേശ്വരന്‍. പുരസ്‌കാര വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചിട്ടില്ല. കെ. റെയില്‍ പദ്ധതി ഒരര്‍ത്ഥവും ഇല്ലാത്ത പദ്ധതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സങ്കല്‍പം തെറ്റാണെന്നും പരമേശ്വരന്‍.
◾സംസ്ഥാനത്തെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ക്യാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സജ്ജമാക്കിയത്.
◾എഴുത്തുകാരനും കലാനിരൂപകനും അധ്യാപകനുമായ വിജയകുമാര്‍ മേനോന്‍ (71) തൃശൂരില്‍ അന്തരിച്ചു.
◾പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
◾ഡ്രൈവിംഗ് പഠിക്കാന്‍ കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ മുറ്റത്തെ കിണറിലേക്കു കാര്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ താരാ മംഗലത്ത് മാത്തുക്കുട്ടി (60) യാണ് മരിച്ചത്. പതിനെട്ടുകാരനായ മകന്‍ ബിന്‍സിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്കു വീണത്.
◾പാലയാട് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് യുഎപിഎ കേസില്‍ കുടുക്കിയ അലന്‍ ഷുഹൈബ്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഥിനെ അലന്‍ ഷുഹൈബ് റാഗ് ചെയ്തതു ചോദ്യം ചെയ്തതേയുള്ളൂവെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി. പരിക്കേറ്റ അഥിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റാംഗിംഗ് അന്വേഷിക്കാന്‍ ധര്‍മടം പൊലീസ് അലന്‍ ഷുഹൈബിനെ കസ്റ്റഡിയിലെടുത്തു.
◾ഭാര്യയുമായി വഴിവിട്ട ബന്ധം തുടര്‍ന്ന് കുടുംബ ബന്ധം തകര്‍ക്കുന്നുവെന്ന പരാതിയില്‍ എസ് ഐക്കു സസ്പെന്‍ഷന്‍. കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെയാണ് കണ്ണൂര്‍ ഡി ഐ ജി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്തും. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി ജയിലിലടപ്പിച്ചെന്നാണ് എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.
◾മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആര്‍ക്കും പ്രതിയെ മനസിലായില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരാര്‍ ജീവനക്കാരന് ഔദ്യോഗിക കാര്‍ ഏതു സമയത്തും എടുത്തുകൊണ്ടുപോകാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
◾സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി മരവിപ്പിച്ചാല്‍ പോരെന്നും ഉത്തരവു പിന്‍വലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.
◾ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലയ്ക്കു ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്.
◾കാന്തല്ലൂരില്‍ വണ്ണാന്തുറൈ വനമേഖലയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ വാച്ചര്‍ക്കു പരിക്കേറ്റു. പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിയിലെ ശേഖര്‍ ചാപ്‌ളി (47)ക്കാണ് പരിക്കേറ്റത്.
◾യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ജൂലൈ പന്ത്രണ്ടിനാണ് രണ്ടാം ഭാര്യ രമ്യ എന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്.
◾പാലക്കാട് ജില്ലയിലെ മുതലമടയില്‍ വിവാഹ പിറ്റേന്ന് ആദിവാസി യുവതി മരിച്ചത് വിഷപ്പൊടി കഴിച്ചാണെന്ന് പൊലീസ്. ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനി (22) ആണ് മരിച്ചത്.
◾പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി പൊന്‍കുന്നം ശാന്തിഗ്രാം സ്വദേശി അഫ്സല്‍ (24) മരിച്ചു. പൊന്‍കുന്നം ശാന്തിപ്പടിക്കരികിലായിരുന്നു അപകടം.
◾ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷിനെ (40) നേമം പോലീസ് അറസ്റ്റു ചെയ്തു.
◾വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ 26 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം അമ്പതു കോടിയിലേറെ ഉപയോക്താക്കളുണ്ട്.
◾കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കളില്‍ ചിലത് സാധാരണ നിലയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നവയല്ലെന്ന് എന്‍ഐഎ. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
◾ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ തോത് അനുവദനീയമായതിന്റെ എട്ടിരട്ടിയാണിത്.
◾ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതു തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനിരിക്കെയാണ് മുര്‍സലിന്‍ അസിജിതി ശെയ്ഖ് എന്നയാള്‍ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്.
◾ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കുളു മണ്ഡലത്തില്‍ വിമതനായി മല്‍സരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാം സിംഗിനെ പുറത്താക്കി. ഇദ്ദേഹത്തിനു പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.
◾പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ കസേരയില്‍ ഇരുന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാള്‍ അറസ്റ്റില്‍. മുംബൈ ഡോംബിവലിയിലെ ബില്‍ഡറായ സുരേന്ദ്ര പാട്ടീല്‍ ആണ് അറസ്റ്റിലായത്. 25 ലക്ഷം തന്നാല്‍ കോടികള്‍ തരാമെന്നു പറഞ്ഞ് ചിലര്‍ പണം തട്ടിയെടുത്തെന്ന ഇയാളുടെ പരാതിയിലെ പ്രതികളെ പൊലീസ് പിടകൂടിയിരുന്നു. പ്രതികളില്‍നിന്നു കണ്ടെടുത്ത പണം തിരിച്ചുവാങ്ങാനാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
◾റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിന് 52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 45 ദിവസത്തിനകം പിഴ അടക്കാനാണ് ഉത്തരവ്.
◾ട്വിറ്റര്‍ വെരിഫൈഡ് പ്രൊഫൈലുകളില്‍നിന്ന് മാസം എട്ടു ഡോളര്‍ വരിസംഖ്യ ഈടാക്കും. ട്വിറ്റര്‍ ബ്ലൂ സേവനങ്ങള്‍ക്ക് പണമടച്ചവര്‍ക്ക് ട്വിറ്റര്‍ സേര്‍ച്ചില്‍ പ്രാമുഖ്യം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പില്‍ വനിതാ സംഘത്തെ നയിച്ച അമേരിക്കക്കാരിക്ക് 20 വര്‍ഷം തടവുശിക്ഷ. കാന്‍സസില്‍ നിന്നുള്ള 42 കാരിയായ ആലിസണ്‍ ഫ്ളൂക്ക് എക്രെനാണ് ശിക്ഷിക്കപ്പെട്ടത്. എട്ടു വര്‍ഷത്തിനിടെ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണു കുറ്റം.
◾തെക്കന്‍ കൊറിയയ്ക്കെതിരേ വടക്കന്‍ കൊറിയയുടെ മിസൈല്‍ വിക്ഷേപണം. തിരിച്ചടിച്ച് ദക്ഷിണ കൊറിയ മൂന്ന് മിസൈലുകള്‍ തൊടുത്തു. ഉത്തര കൊറിയയുടെ മിസൈല്‍ തെക്കന്‍ കൊറിയയുടെ സമുദ്രാതിര്‍ത്തി കടന്ന് പതിച്ചു. 1948 ലെ കൊറിയന്‍ വിഭജനത്തിനുശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ സമുദ്രാതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്നത്.
◾ട്വന്റി20 ലോകകപ്പില്‍ സിംബാബേക്കെതിരെ നെതര്‍ലന്‍ഡസിന് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്വേ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നഷ്ടത്തില്‍ നെതര്‍ലന്‍ഡ്സ് അടിച്ചെടുത്തു.
◾ട്വന്റി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിടുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
◾യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവ്.
◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.78, പൗണ്ട് – 95.16, യൂറോ – 81.81, സ്വിസ് ഫ്രാങ്ക് – 82.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.13, ബഹറിന്‍ ദിനാര്‍ – 219.56, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.88.
*AKSHAYA Result 02/11/2022*
*1 st Prize :*
Amount: ₹7,000,000/-
AE942807
*Consolation Prize :*
Amount: ₹8,000/-
AA942807 AB942807 AC942807 AD942807 AF942807 AG942807 AH942807 AJ942807 AK942807 AL942807 AM942807
*2 nd Prize :*
Amount: ₹500,000/-
AM899231
*3 rd Prize :*
Amount: ₹100,000/-
AA323593 AB408174 AC755732 AD860340 AE384177 AF737167 AG584898 AH555128 AJ237117 AK860889 AL283399 AM185522
*4 th Prize :*
Amount: ₹5,000/-
0015 0274 0392 0783 2330 3172 3876 4359 5966 6115 7338 7367 7572 7574 7938 9089 9395 9484
*5 th Prize :*
Amount: ₹2,000/-
2223 2643 5323 6028 7478 8846 9882
*6 th Prize :*
Amount: ₹1,000/-
0171 0880 1697 2127 2840 3410 3542 4041 4409 4582 4650 4831 4876 4915 5010 5220 5241 5537 6245 6697 7142 7335 8120 8473 8549 8819
*7 th Prize :*
Amount: ₹500/-
0011 0202 0237 0307 0323 0413 0475 0701 0767 0856 1666 1928 2203 2345 2589 2616 3021 3063 3126 3187 3724 3833 3904 4176 4193 4480 4512 4529 4535 4670 4751 4759 4797 4896 5238 5245 5340 5696 5920 5923 6383 6433 6527 6849 6874 6875 6887 7284 7319 7348 7436 7492 7532 7589 7763 7948 7955 8013 8175 8226 8299 8628 8806 8867 8886 8937 8991 9127 9480 9621 9798 9811
*8 th Prize :*
Amount: ₹100/-
0028 0036 0069 0086 0235 0292 0298 0315 0334 0341 0737 1029 1522 1807 1854 2014 2141 2256 2277 2333 2342 2404 2479 2505 2538 2588 2618 2752 2773 2985 3167 3188 3223 3228 3269 3291 3349 3429 3476 3518 3580 3772 3806 3857 3877 3966 4051 4132 4140 4257 4291 4418 4428 4468 4520 4588 4658 4687 4752 4768 4807 4873 4899 4993 5217 5374 5514 5557 5790 5834 5945 6032 6039 6040 6059 6119 6162 6173 6177 6196 6234 6295 6349 6562 6627 6789 6825 6840 6850 6931 7004 7015 7038 7056 7100 7215 7223 7248 7270 7287 7376 7403 7419 7800 7847 7928 7936 8029 8185 8350 8360 8492 8580 8681 9033 9191 9256 9266 9291 9580 9693 9711 9801
കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കേസെടുക്കാമെന്ന് സുപ്രീം കോടതി.
◾അഴിമതി നിരോധന നിയമപ്രകാരം മാത്രമല്ല, കള്ളപ്പണ നിരോധന നിയമപ്രകാരവും ഇഡിക്കു കേസെടുക്കാം. ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
◾ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മോദി സന്ദര്‍ശിച്ചു. ഇന്നലെ ഗുജറാത്ത് രാജ്ഭവനില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം നടത്തിയിരുന്നു.
ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍
◾ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഈ തുക പരാതിക്കാരന്‍ നല്‍കി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സൗകര്യം നിഷേധിച്ചതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആവശ്യം അനുവദിച്ചു കൊണ്ട് ഹോട്ടല്‍ ഉടമ ഈടാക്കിയ വാടകയും ബ്രേക്ക്ഫാസ്റ്റിന്റെ വിലയും ചേര്‍ന്ന 1380 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും പരാതിക്കാരന് നല്‍കാന്‍ വിധിയായി. ഉത്തരവ് കൈപ്പറി ഒരു മാസത്തിനകം പണം നല്‍കാത്ത പക്ഷം ഹരജി തിയ്യതി മുതല്‍ 9 ശതമാനം പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
◾ബിജെപിയുടെ ഡല്‍ഹിയിലെ ആസ്ഥാന ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവു പാലിക്കാത്തതിന് നിര്‍മാണ കമ്പനിക്ക് അഞ്ചു ലക്ഷം രൂപ പിഴശിക്ഷ. പണി നടക്കുന്ന സ്ഥലം ഡല്‍ഹി മന്ത്രി ഗോപാല്‍ റായി സന്ദര്‍ശിക്കുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ബിജെപിയുടെ കെട്ടിട നവീകരണത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്.
കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ
◾കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ ഡ്രൈവറാണ് പ്രതി
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗിക അതിക്രമ കേസിലെയും കുറവൻകോണത്തെ വീട് ആക്രമണ കേസിലെയും പ്രതി ഒരാൾ തന്നെ. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. തിരിച്ചറിയൽ പരേഡ് നടപടിയുടെ ഭാഗമായി നടത്തിയതാണ്. പോലീസ് ഇയാളെ പ്രതിയായി സ്ഥിരീകരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോൺ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാൾ തന്നെ എന്ന കാര്യം പോലീസിന് വ്യക്തമായിരുന്നു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ആണ് മലയിൻകീഴ് സ്വദേശിയായ സന്തോഷ്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
◾അമൃത്സറില്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാസംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലിയ വില്ലേജില്‍ നടന്ന സംഭവത്തില്‍ അമൃത്സര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
◾മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണു തീ പിടിച്ചത്. താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്റോറന്റ്.
◾ജമ്മു കാഷ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം നാലു ഭീകരരെ വധിച്ചു. അവന്തിപ്പോരയിലും അനന്ത്നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ മൂന്നു പേരും അനന്ത്നാഗില്‍ ഒരാളുമാണു കൊല്ലപ്പെട്ടത്. ഒരാള്‍ വിദേശിയാണ്. അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്.
ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു
◾സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. 28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ.ടി. ഓഫിസിൽനിന്ന് കുപ്പം സ്വദേശി ടി.വി. ഫിറോസ്ഖാന് പാസ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു.
◾പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22 കാരന് കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. ബെംഗളൂരുവിലെ കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ശിക്ഷ വിധിച്ചത്.
◾നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിനു സമീപം വജ്രനിക്ഷേപമുണ്ടെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം. കണ്ടവരും കേട്ടവരുമെല്ലാം വജ്രക്കല്ലുകള്‍ വെട്ടിപ്പിടിക്കാന്‍ എത്തിയതോടെ പ്രദേശത്തു ഭാഗ്യാന്വേഷികളുടെ പൂരമായി. മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിലാണ് വജ്രം അന്വേഷിച്ച് നൂറുകണക്കിനു പേര്‍ എത്തുന്നത്.
◾ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനൊപ്പം 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍ ഋഷിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അവധിയിലായിരുന്ന ഋഷിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
◾രാജസ്ഥാനിലെ മംഗഡില്‍ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. 1913 ല്‍ രാജസ്ഥാനിലെ മംഗഡില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവര്‍ഗക്കാരെ സ്മരിക്കുന്ന ചടങ്ങായ ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’ യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
◾യുക്രെയിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെ രംഗത്തിറക്കി. പരിശീലനംപോലും നല്‍കാതെയാണ് തടവുകാരെ യുദ്ധത്തിനായി ഇറക്കിവിട്ടിരിക്കുന്നതെന്നാണ് യുക്രെയിന്‍ സൈന്യം ആരോപിക്കുന്നത്. എല്ലാ രാത്രിയിലും യന്ത്രത്തോക്കുകള്‍ നല്‍കി ഏഴു ട്രൂപ്പ് സൈന്യത്തെ യുക്രെയിനിലേക്ക് അയക്കുന്നുണ്ടെന്നാണ് വെളിപെടുത്തല്‍.
◾ജീവനുള്ള ചീങ്കണ്ണിയെ സ്യൂട്ട്കേസിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ ജര്‍മ്മനി മ്യൂണിക്കിലെ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ജീവനുള്ള ആല്‍ബിനോ വിഭാഗത്തില്‍പ്പെട്ട ചീങ്കണ്ണിയെയാണു പെട്ടിയില്‍ കണ്ടെത്തിയത്.
◾യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷുഭിതനായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം. യുക്രൈന്‍ പ്രസിഡന്റ് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതോടെയാണ് ബൈഡന്‍ സ്വരം കടുപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.
◾ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 47 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ജോസ് ബട്ട്ലറുടേയും 40 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത അലക്സ് ഹെയ്ല്‍സിന്റേയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
◾പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ക്രമീകരണം. അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന നിലപാടെടുത്ത കോടതി പ്രവാസി സംഘടനകള്‍ നല്‍കിയ കേസ് അവസാനിപ്പിച്ചു.
◾ആന്ധ്രയില്‍ നിന്ന് ജയ അരി കിട്ടില്ല. മറ്റിനങ്ങളിലുള്ള അരിയും അവശ്യ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. പ്രതിമാസം 3840 ടണ്‍ ജയ അരി കേരളത്തിനു വേണം. ജയ അരി സ്റ്റോക്കില്ലെന്ന് ആന്ധ്ര മന്ത്രി വ്യക്തമാക്കി. ജയ അരിക്ക് നാലു മാസത്തിനിടെ 25 രൂപയാണ് വില വര്‍ധിച്ചത്.
◾കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നു ഹൈക്കോടതി. ഓടകളും കാനകളും ശുചീകരിക്കണം. കനാലുകളിലെ മാലിന്യനിക്ഷേപം തടയണം. ഈ മാസം 11 ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.
കേരള നിയമസഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും
◾കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ ഇത് വരെ പ്രവേശനമുണ്ടായിരുന്നത്. എന്നാൽ നിയമസഭാ ലൈബ്രറി നൂറു വർഷം പൂർത്തിയാക്കിയ അവസരത്തിൽ കേരളപ്പിറവി ദിനമായി നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കു കൂടി തുറന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊതുജനത്തിനുള്ള ആദ്യ നിയമസഭാ ലൈബ്രറി മെമ്പർഷിപ്പ് തദ്ദേശ- എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നൽകി. ആദ്യഘട്ടത്തിൽ ബിരുദധാരികൾക്കു മാത്രമാണ് പ്രവേശനം. നിയമസഭാ ലൈബ്രറിയെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്രയിക്കാനാവുന്ന ഒരു റഫറൽ ലൈബ്രറി ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും സ്പീക്കർ പറഞ്ഞു. ഗവേഷക വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നിലവിൽ 1,15,000 പുസ്തകങ്ങൾ നിയമസഭാ ലൈബ്രറിയിലുണ്ട്. 150 ജേർണലുകളും 20ഓളം പത്രങ്ങളും ലഭ്യമാണ്. നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 2022 ന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. ഇതിനു പുറമെ ലൈബ്രറിയുടെ ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 2021- ലെ ഭരണ ഭാഷ സേവന- സാഹിത്യ പുരസ്‌കാരങ്ങളുടെയും 2022 ലെ വായനാക്കുറിപ്പു മത്സരങ്ങളുടെയും വിതരണവും എഴുത്തുകാരൻ ജി. ആർ ഇന്ദുഗോപന്റെ 'വിലായത്തു ബുദ്ധ' എന്ന പുസ്തകത്തിന്റെ ആസ്വാദനവും നടന്നു.
◾തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ പിടിയില്‍. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്.
◾കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവു നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
◾എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
◾സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയ്ക്ക് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
◾സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണി ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും മനുഷ്യചങ്ങല തീര്‍ക്കും.
◾ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തു. അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.
◾പെട്രോള്‍ പമ്പില്‍നിന്നു കൈക്കൂലി വാങ്ങുന്നതിടെ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാറിനെ വിജിലന്‍സ് പിടികൂടി. ആക്കുളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാന്‍സലര്‍മാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
◾വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം തുറമുഖത്തെ പിന്തുണച്ചുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി.വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
◾വിഴിഞ്ഞം തുറമുഖത്തിനെതിരേ സമാധാനപരമായി സമരം ചെയ്യാം, എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങള്‍ ഉടനേ നീക്കണമെന്നു കോടതി ആവര്‍ത്തിച്ചു. തങ്ങള്‍ക്കു നഷ്ടപ്പെട്ട കിടപ്പാടം സര്‍ക്കാര്‍ ലഭ്യമാക്കുന്നതുവരെ സമരം തുടരാന്‍ അനുവദിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
◾കസ്റ്റഡിയില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ശരത് രാജന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ രക്ഷപ്പെട്ടിരുന്നു.
◾കുവൈറ്റില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കു കുവൈറ്റില്‍നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറുകള്‍മൂലം തിരിച്ചിറക്കിയത്.
◾ഒന്നര ലക്ഷം യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവതീയുവാക്കളുടെ സര്‍ക്കാര്‍ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പറഞ്ഞു.
◾കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരില്‍ എംജി റോഡിലെ അഞ്ചു ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍. വെളളമൊഴുക്ക് തടയുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് നടപടി.
◾മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. നാലു പേര്‍ അറസ്റ്റിലായി. മാന്നാര്‍ ബുധനൂര്‍ മേപ്പള്ളില്‍ വീട്ടില്‍ സതീഷ് (39) നാണ് കൂത്തേറ്റത്. ശരത് (34), സജിത്ത് മോഹന്‍ (31), ജോര്‍ജി ഫ്രാന്‍സിസ് (22), തന്‍സീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
◾ഇരുമ്പു കോണി വൈദ്യുത ലൈനിലേയ്ക്കു വീണ് കര്‍ഷകന്‍ മരിച്ചു. കട്ടപ്പന സ്വര്‍ണ്ണവിലാസം സ്വദേശി പതായില്‍ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയില്‍ കോണി വൈദ്യുത ലൈനിലേയ്ക്കു തെന്നി വീഴുകയായിരുന്നു.
◾കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അധ്യാപകനായ ഹസനെതിരെയാണ് പോക്സോ ചുമത്തി മുഴക്കുന്ന് പൊലീസ് കേസെടുത്തത്.
◾ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനു കൂടി സസ്പെന്‍ഷന്‍. മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിനെ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റിയിരുന്നു. നേരത്തെ ആറു പേരെ സസ്പെന്‍ഡു ചെയ്തിരുന്നു.
◾പട്ടാമ്പി പോക്സോ കേസില്‍ വിധി കേട്ടതിനു പിറകേ മുങ്ങിയ പ്രതിയെ കര്‍ണാടകത്തില്‍നിന്ന് പിടികൂടി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെയാണു ചാലിശേരി പോലീസ് പിടികൂടിയത്.
◾ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അയിരൂര്‍ പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ (58) കൊന്ന കേസില്‍ പ്രതിയായ പെരുമ്പഴുതൂര്‍ മൊട്ടക്കാട കോളനിയില്‍ അനില്‍ എന്ന ബിജോയിയെ (25) യെയാണു കോടതി ശിക്ഷിച്ചത്.
◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ കൊല്ലത്ത് പിടിയില്‍. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.
◾പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48 കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
◾മീഡയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വാദം കേള്‍ക്കുക.
◾ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായത്.
◾ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന്‍ 10 കോടി രൂപ ബലമായി വാങ്ങിയെന്നു തട്ടിപ്പുകേസില്‍ ജയിലിലുള്ള സുകേഷ് ചന്ദ്രശേഖര്‍. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപണം നിഷേധിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വികെ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തിനും രാജ്യസഭാ സീറ്റിനുമായി 50 കോടിയിലധികം രൂപ നല്‍കിയെന്നു സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചത്.
തകഴി റെയിൽവേ ലവൽ ക്രോസ് ഇന്ന് മുതൽ 4 വരെ അടച്ചിടുന്നു
◾എടത്വ: അറ്റകുറ്റപ്പ ണികൾക്കായി തകഴി ലവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ 4 ന് വൈകിട്ട് 6 വരെ അടച്ചിടുന്നതിനാൽ അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ആലപ്പുഴ നിന്നു തിരുവല്ലയിലേക്കു പോകേണ്ട വാഹനങ്ങൾ വളഞ്ഞവഴി എസ്എൻകവല, കഞ്ഞിപ്പാടം, ചമ്പക്കുളം തായങ്കരി, എടത്വ വഴി പോകണം. തിരുവല്ലയിൽ നിന്ന് അമ്പലപ്പുഴയിലേക്ക് വരേണ്ട വാഹനങ്ങൾ എടത്വ തായങ്കരി, ചമ്പക്കുളം, കഞ്ഞിപ്പാടം എസ്എൻ കവല വഴിയും എത്തണം ഈ ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴി ഗവ. ആശു പ്രതി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ക്ഷേത്രം ജംക്ഷനിലും സർവീസ് അവസാനിപ്പിക്കും.
എസി റോഡിൽ ഗതാഗത നിരോധനം
◾കുട്ടനാട് : ആലപ്പുഴ ചങ്ങനാശേരി റോഡിൽ കിടങ്ങറ ബസാർ ചെറിയ പാ ലത്തിന്റെ ഗർഡർ സ്ഥാപിക്കുന്നതിനാൽ ഇന്നു രാത്രി 9.30 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം നി രോധിച്ചു. വാഹനങ്ങൾ പെരുന്ന തിരുവല്ല-അമ്പലപ്പുഴ റൂട്ടിലൂടെ തിരിഞ്ഞു പോകണം.
Comments
Post a Comment
Thanks