ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

|SABU JOHN|

അടൂർ ദേവി സ്കാനിംഗ് സെന്ററിൽ 23 പെൺകുട്ടികളുടെ നഗ്നത ഫോണിൽ പകർത്തി.

◾അടൂർ: എംആർഐ സ്കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അൻജിത്ത് ചില്ലറക്കാരനല്ല. സ്കാനിങ്ങിന് വന്ന ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. എംആർഐ സ്കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ജാഗ്രതയാണ് ഇയാൾ പിടിയിലാകാൻ കാരണമായത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂർ ഹൈസ്കൂൾ ജങ്ഷനിലെ ദേവി സ്കാൻസിൽ യുവതി എംആർഐ സ്കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫഌഷ് ലൈറ്റും ഓണായിരുന്നു. തുടർന്ന് യുവതി സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ വാങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവൻ സ്കാനിങ് സെന്ററിൽ നിന്നും പകർത്തിയതായിരുന്നു. പെൺകുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ സ്കാനിങ് സെന്റർ ഉടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്കാൻസ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല

ഓർഡിനൻസ് രാജ് ഭവനിൽ എത്തി.

◾സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ എല്ലാ മന്ത്രിമാരുടേയും ഒപ്പുവയ്ക്കാന്‍ വൈകിയതിനാല്‍ ഇന്നലെ രാജ്ഭവനില്‍ എത്തിക്കാനിരുന്ന ഓര്‍ഡിനന്‍സ് ഇന്നു രാവിലെയാണ് എത്തിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാല്‍ തീര്‍പ്പാകുന്നതുവരെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാവില്ല.

◾ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണു മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു. ചാന്‍സലറെ മാറ്റുന്നതിനു ഭരണഘടനാപരമായ നടപടികള്‍ തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും ശിവന്‍കുട്ടി.

18 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

◾പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ ദാസ്സപ്പന്റെ മകൻ സന്തോഷ്‌ പി ഡി (43) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഈ മാസം 7 നാണ് സംഭവം.രാവിലെ 8.45 ന് പഠിക്കാൻ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു.

ആറ്റിൽ ചാടിയ ആതിരയുടെ മൃതദേഹം കണ്ടെത്തി

◾ഇന്നലെ ആറ്റിൽ ചാടിയ ആതിരയുടെ മൃതദേഹം കണ്ടെത്തി പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര (20) ആണ് ഇന്നലെ പാറക്കടവ് പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത്. മൃതദേഹം ഇന്ന് ഒരുകിലോമീറ്റർ മാറി ആഴൂർ വേലൻകടവിൽ നിന്ന് കണ്ടെത്തി .

ആഭരണങ്ങള്‍ വീട്ടിലെ മുറിക്കുള്ളില്‍ ഊരി വച്ചിരുന്നു. മൊബൈല്‍ ഫോണും കൊണ്ടു പോയിട്ടില്ല. താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര ഇന്നലെ വീട്ടിൽ നിന്ന് പോയത് .

◾നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ പഴുതുകള്‍ തേടി സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയില്‍ തുടരുന്ന വിധത്തില്‍ നീട്ടാനാണ് ആലോചന. ഹൃസ്വകാലത്തേക്കു സഭ പിരിയുകയാണെങ്കില്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായി പരിഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്മസിനു ശേഷം പുനരാരംഭിച്ച് ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം.

◾തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു നേരിട്ട് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എന്നാല്‍ മൊഴി തന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നല്‍കാനുള്ള സമയം തരാമെന്നു നാഗപ്പന്‍ പറഞ്ഞെങ്കിലും സമയം അനുവദിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

◾ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാൻ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു. ദുബായിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വേലി തന്നെ വിളവ് തിന്നു - പോക്സോ കേസിൽ എസ്ഐക്കെതിരെ കേസ്.

◾തെളിവെടുപ്പിനു കൊണ്ടുപോകവേ, പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഊട്ടിയിലേക്കു പെണ്‍കുട്ടിയെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴണ് മോശമായി പെരുമാറിയത്.

◾നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലിച്ചില്ല. മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും. പ്രശ്നപരിഹാരം തേടി കപ്പലുടമകള്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതിനാല്‍ നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലാണു നൈജീരിയ.

◾സ്വകാര്യവത്കരണത്തെ അനുകൂലിച്ചു പ്രസംഗിച്ച കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജു പ്രഭാകറിനെ ചുമതലകളില്‍നിന്നു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളനത്തിലാണ് ബിജു പ്രഭാകര്‍ സ്വകാര്യവത്കരണത്തെ പിന്തുണച്ചു പ്രസംഗിച്ചത്.

◾കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ അവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ് ചാന്‍സലറാക്കുമെന്ന് പി.സി ജോര്‍ജ്. കലാമണ്ഡലത്തിന്റെ പുതിയ ചാന്‍സലര്‍ വി.എന്‍ വാസവന്‍ കഥകളി പഠിപ്പിക്കുമോ. പള്ളിക്കൂടത്തില്‍ പോകാത്തവരെ വൈസ് ചാന്‍സലറാക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

◾പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും കയ്യേറ്റത്തിനു ശ്രമിച്ച സൈനികനെ അറസ്റ്റു ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി പത്തിന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുറിവിനു ചികിത്സയ്ക്കെത്തിയതായിരുന്നു വിമല്‍ വേണു. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോയെന്ന് ഡോക്ടര്‍ ചോദിച്ചതാണു പ്രകോപനത്തിനു കാരണം.

◾മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്സ് ലൈന്‍സ് ലഭിച്ചതിനെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതര സംസ്ഥാനക്കാര്‍ വ്യാപകമായി പരീക്ഷ പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

◾കുമളിയില്‍ പണം വച്ചു ചീട്ടുകളിച്ച റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 11 പേരെ രണ്ടര ലക്ഷം രൂപയുമായി അറസ്റ്റു ചെയ്തു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുമളി കിഴക്കേതില്‍ ഈപ്പന്‍ വര്‍ഗ്ഗീസിന്റെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി. കേരളത്തിലും തമിഴ്നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച് പണം വച്ച് ചീട്ടുകളിക്കുന്ന സംഘമാണു പിടിയിലായത്.

◾തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ഗതാഗത സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിൻ്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കാനം വിമർശിച്ചു. എൽ.ഡി.എഫിന്‍റെ നയമല്ല സ്വകാര്യവൽക്കരണമെന്നും അദ്ദേഹം പറഞ്ഞു.

◾വൈപ്പിൻ ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്ത് ആണ് മരിച്ചത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച് അജിത് സഞ്ചരിച്ച സൈക്കിളിൽ കുട്ടൂസ് എന്ന ബസ് ഇടിക്കുകയായിരുന്നു. ചെറായിയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അജിത്ത് പറവൂർ എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥിയാണ്.

ഗാന്ധി പ്രതിമ തകർത്തു.

◾കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകര്‍ത്തത്. മുന്‍പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ഗാന്ധി പ്രതിമ തകര്‍ത്തത് സിപിഎമ്മുകാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്തു

◾മഷിനോട്ടക്കാരനെ ആക്രമിച്ച് ഏഴേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേല്‍ പുതുപറമ്പ് വീട്ടില്‍ അജിത്ത് (40) നെയാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവാരത്ത് മഷിനോട്ടം നടത്തിയിരുന്ന ആളുടെ സ്ഥാപനത്തിലാണു കവര്‍ച്ച നടത്തിയത്

◾ആവിക്കരയില്‍ ഭാര്യ വിഷം നല്‍കിയയാള്‍ ചികിത്സയിലിരിക്കേ മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഭാര്യ രമ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് നല്‍കിയ മൊഴി.

◾കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളില്‍നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ദേവികുളം കോളനി ഗായത്രി ഭവനില്‍ എസ്.മുത്തുകുമാര്‍ (43)നെയാണ് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. സംഭവത്തില്‍ രണ്ടാം പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മുരുകേശ്വരിയെ വെറുതെ വിട്ടു. മൂന്നാം പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി ആന്റണി രാജേന്ദ്രന്‍ (53) നെ പിടികൂടിയിട്ടില്ല.

◾വോട്ടെടുപ്പു തുടങ്ങിയ ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സിലയിലെ കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തെന്നു കോണ്‍ഗ്രസ്. വോട്ടെടുപ്പിനു തലേന്നായ ഇന്നലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്നും ആരോപിച്ചു. കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

◾തെലങ്കാന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വരാതെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് നിയോഗിച്ചത്. മോദി കടന്നുപോകുന്ന വഴികളില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ ‘മോദി ഗോ ബാക്ക്’ പോസ്റ്ററുകള്‍ പതിച്ചു.

◾ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്താണ് വെടിവയ്പു നടന്നത്.

കല്ല് നീക്കാൻ എത്തി പിന്നീട് വൃക്ക കാണാനില്ല.

◾വൃക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയക്കു വിധേയനായയാളുടെ ഒരു വൃക്ക കാണാനില്ല. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഹോം ഗാര്‍ഡായ സുരേഷ് ചന്ദ്ര എന്ന 53 കാരനാണ് വൃക്ക നഷ്ടപ്പെട്ടത്. മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഒരു വൃക്ക നഷ്ടപ്പെട്ടെന്നു മനസിലായത്. അന്വേഷണം ആരംഭിച്ചെന്ന് യുപി ആരോഗ്യ വകുപ്പ്.

പത്തുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഗുജറാത്തിലെ കോൺഗ്രസ് പ്രകടനപത്രിക

◾വിലക്കയറ്റം തടയുമെന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. മൂന്നു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. എന്നിവയാണു വാഗ്ദാനങ്ങള്‍.

◾കാബൂളിലെ പാര്‍ക്കുകളില്‍ പ്രവേശിക്കരുതെന്ന് സ്ത്രീകളോടു താലിബാന്‍. കാബൂളിലെ എല്ലാ പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

◾ഐ ലീഗ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം. വൈകീട്ട് നാലരയ്ക്ക് ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്ത മുഹമ്മദന്‍സിനെ നേരിടും.

സ്വർണ്ണവില കൂടുന്നു.

◾സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4820 ആയി. ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വര്‍ധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വര്‍ധിച്ചത്. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 80.55, പൗണ്ട് – 95.14, യൂറോ – 83.55, സ്വിസ് ഫ്രാങ്ക് – 85.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.99, ബഹറിന്‍ ദിനാര്‍ – 214.11, കുവൈത്ത് ദിനാര്‍ -262.96, ഒമാനി റിയാല്‍ – 209.58, സൗദി റിയാല്‍ – 21.42, യു.എ.ഇ ദിര്‍ഹം – 21.93, ഖത്തര്‍ റിയാല്‍ – 22.12, കനേഡിയന്‍ ഡോളര്‍ – 60.72.

KARUNYA  Result 12/11/2022 

*1 st Prize :* 

Amount: ₹80,00,000/-

KV554218  

*Consolation Prize :* 

Amount: ₹8,000/-

KN554218  KO554218  KP554218  KR554218  KS554218  KT554218  KU554218  KW554218  KX554218  KY554218  KZ554218  

*2 nd Prize :* 

Amount: ₹5,00,000/-

KT453611  

*3 rd Prize :* 

Amount: ₹100,000/-

KN351117  KO704332  KP116855  KR589226  KS569422  KT178267  KU502755  KV366900  KW876008  KX750047  KY631437  KZ830104  

*4 th Prize :* 

Amount: ₹5,000/-

0017  2643  3131  3490  3536  3568  3842  4207  5146  6053  6361  6576  6903  7681  7867  9482  9540  9586  

*5 th Prize :* 

Amount: ₹2,000/-

2309  2330  2878  3655  4956  4958  6890  7000  8485  9147  

*6 th Prize :* 

Amount: ₹1,000/-

0614  0677  2101  4820  4943  5350  5427  5652  5985  6073  8852  9363  9696  9907  

*7 th Prize :* 

Amount: ₹500/-

0265  0289  0487  0516  0825  1044  1131  1225  1245  1506  1923  2017  2028  2058  2059  2072  2366  2474  2488  2579  2639  2812  3073  3209  3239  3260  3543  3592  3641  3660  3689  3940  3965  4023  4276  4346  4456  4489  4859  5109  5119  5210  5218  5340  5395  5515  5524  5659  5755  5855  6021  6122  6215  6328  6471  6566  6579  6924  7306  7336  7399  7430  7615  7736  7873  8021  8022  8031  8162  8284  8390  8619  8709  8729  9324  9457  9627  9670  9819  9926  

*8 th Prize :* 

Amount: ₹100/-

0125  0158  0427  0500  0532  0754  0814  0842  0846  0987  1156  1175  1203  1217  1395  1454  1505  1508  1548  1716  1728  1863  1903  2009  2029  2100  2128  2830  3022  3122  3229  3399  3477  3544  3548  3610  3719  3761  4073  4126  4151  4157  4180  4297  4368  4432  4527  4713  4797  4802  4826  4828  4889  4934  4993  5067  5073  5104  5122  5362  5392  5631  5807  5868  5916  5927  5955  6043  6088  6103  6167  6213  6296  6337  6338  6366  6413  6549  6557  6605  6627  6656  6662  6665  6815  6909  6914  6984  7220  7408  7549  7567  7639  7644  7694  7757  7898  8045  8051  8201  8331  8335  8653  8670  8680  8700  8734  8748  8755  8799  8849  8856  8911  8984  9045  9069  9246  9275  9283  9342  9346  9424  9962  9989  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.