ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

 |KURIAKOSE NIRANAM|





◾'തിരുവല്ല വാർത്തകൾ' കേരളപ്പിറവി ദിനമായ ഇന്നുമുതല്‍ കൂടുതല്‍ ലൈവാകുന്നു. തല്‍സമയ വാര്‍ത്തകള്‍  അപ്ഡേറ്റ്സായി ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരുമലയിൽ തിരക്ക് കൂടുന്നു.

◾ പരുമലയിൽ ആയിരക്കണക്കിന് ആളുകൾ പദയാത്രയായി എത്തുന്നു. ഇന്ന് വൈകുന്നേരം പള്ളിക്ക് ചുറ്റും പ്രധാന റാസ നടക്കും.തുടർന്ന് ആശിർവാദം. നാളെ നാളെയാണ് പെരുന്നാളിന്റെ പ്രധാന ദിവസം  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാധുജനക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. ഇക്കൊല്ലം വലിയ തിരക്കാണ് പരുമലയിൽ അറിയപ്പെടുന്നത്. വിദ്യാഭ്യാസ, ആതുര, സേവനരംഗത്ത് ഉജ്വലമായ നേതൃത്വം നൽകിയ മഹദ് വ്യക്തിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ജയചന്ദ്രൻ. പരിശുദ്ധ പരുമല തിരുമേനിയുടെ 120–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോ‌ക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തിയ യുവജനസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരുമല തിരുമേനിയുടെ ജീവിതം യുവജനങ്ങൾ സ്വജീവിതത്തിൽ മാതൃകയാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

◾ ഡിജിറ്റല്‍ റീസര്‍വേ തുടങ്ങി. കാലതാമസവും തെറ്റുകളും ഇല്ലാതെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ റീ സര്‍വ്വേയിലൂടെ സാധിക്കുമെന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യത്തെ മൂന്നു വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്യും. ആകെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കും. 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്നും പിണറായി പറഞ്ഞു.

നല്ല സ്വഭാവമില്ലാത്തവർ പോലീസിൽ തുടരേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയൻ .

◾ നല്ല സ്വഭാവമില്ലാത്തവർ  പൊലീസില്‍ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നു. പൊലീസ് സേനയ്ക്കു ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ സേനയുടെ ഭാഗമായി നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കേരള സർവകശാല പ്രശ്നത്തിൽ കോടതി ഇടപെടുന്നു. കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാത്ത സെനറ്റിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതിക്കു വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് ആശങ്ക. നോമിനേറ്റു ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. നവംബര്‍ നാലിനു ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കാന്‍ അജണ്ട ഉണ്ടോയെന്ന് നാളെ അറിയിക്കണമെന്നും കോടതി.

◾കേരളശ്രീ പുരസ്‌കാരം തല്‍ക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ തന്റെ ശില്‍പങ്ങള്‍ മോശമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ഇത് ശരിയാക്കിയ ശേഷമേ അവാര്‍ഡ് സ്വീകരിക്കൂവെന്ന് കാനായി പറഞ്ഞു.

ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുകുന്നു. വീട് പോലീസ് പൂട്ടി സീൽ ചെയ്തു

◾ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ കീടനാശിനിയുടെ കുപ്പി ഗ്രീഷ്മയുടെ വീടിനടുത്തുള്ള കുളത്തിനരികിലെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണു കുപ്പി കണ്ടെടുത്തതെന്നു പോലീസ്.എന്നാൽ വീടിൻറെ ഉൾഭാഗത്ത് പരിശോധന നടത്താത്തതിനാൽ വീട് പോലീസ് പൂട്ടി സീൽ ചെയ്തു.പിന്നീട് പ്രതികളെ പാറശ്ശാല പോലീസ് സ്റ്റേഷനിൽ എത്തിച്ചു


◾മ്യൂസിയത്തിനരികില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ഉപദ്രവിച്ച പ്രതി കസ്റ്റഡിയില്‍. കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ചയാളും മ്യൂസിയത്തിനരികില്‍ ആക്രമിച്ചയാളും ഒരാളാണെന്നാണു പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ സംശയം ബലപ്പെട്ടത്.

◾പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് ചെറുപ്പക്കാരെ വഞ്ചിച്ചു. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

◾പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

◾പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിനു യുവാക്കളുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ പ്രായം കൂട്ടിയതിനെതിരെ ഡിവൈഎഫ്ഐയും

◾പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിനു ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതിയായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് പോലീസ് പരാതിക്കാരിയുടെ മൊഴി പുറത്തുവിട്ടു. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നില്‍ എല്‍ദോസ് മര്‍ദ്ദിച്ചെന്നാണ് മൊഴി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടഞ്ഞെന്നും മൊഴിയുണ്ട്.

◾വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലംവരെ ഒരാള്‍ക്ക് ഒരു പദവി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നു മുസ്ലീം ലീഗ്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി പുനസംഘടനയ്ക്കു മുന്നോടിയായി ഒരു മാസം നീളുന്ന അംഗത്വ പ്രചാരണത്തിനു തുടക്കമായി.

◾മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നോ കോടതി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. ഭീകകരവാദത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. കോടതി നിരീക്ഷിച്ചു.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്നു കുത്തിവച്ച ഉടന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് മരിച്ചത്.

◾വിഴിഞ്ഞം സമരസമിതി കലാപത്തിനു ശ്രമിക്കുകയാണെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വയനാട് ചുരത്തിൽ ഗ്യാസുമായി വന്ന ലോറി മറിഞ്ഞു.

◾അര്‍ധരാത്രി താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി താഴേക്കു പതിച്ചു. മൈസൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനം ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അമ്പത് മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു.

◾ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് പിഎസ്സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.

◾കുന്നംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ്, റിന്‍ഷാദ്, റാഷിദ്, എന്നിവരെ ഉടനേ പിടികൂടുമെന്നു പോലീസ്.

◾അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി വൈദികനു കുത്തേറ്റു. ആശുപത്രിയിലെ ചാപ്ലനും മാനന്തവാടി സ്വദേശിയുമാ ഫാ. ബോബിറ്റ് തോമസിനാണ് കുത്തേറ്റത്.

◾തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി നടപടിയിലൂടെ കുടിയിറക്കപ്പെട്ട കുടുംബത്തിനു റിസ്‌ക് ഫണ്ടിലൂടെ വീടു തിരിച്ചു നല്‍കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരുടെ വീടാണു ജപ്തി ചെയ്തത്. റിസ്‌ക് ഫണ്ട് ലഭ്യമാക്കാന്‍ സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു.

ഗ്രീഷ്മയ്ക്ക് എതിരെ ആത്മഹത്യ ശ്രമത്തിനു കേസെടുത്തു

◾ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിനു കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം പരിശോധിച്ചു.

◾സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നു. നാദാപുരം എംഇടി കോളേജ് വിദ്യാര്‍ത്ഥി നിഹാല്‍ ഹമീദിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു ചെവി തകര്‍ത്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എട്ടു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.

◾പത്തനംതിട്ട കട്ടച്ചിറയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു. കാടിനുള്ളില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പശുവാണ് ചത്തത്.

◾ബസില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമല്‍, സ്റ്റെറിന്‍ എന്നിവരാണ് 9.944 കിലോഗ്രാം കഞ്ചാവ് സഹിതം അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസിന്റെ പിടിയിലായത്.

◾സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലില്‍ 43 വര്‍ഷം മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. 2007 ല്‍ ജംഷീദ് ജെ. ഇറാനിയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

◾നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്യ്ക്ക് പരുക്കേറ്റിട്ടുണ്ട്.

◾അറസ്റ്റിലായ ചൈനീസ് ചാരവനിതകള്‍ ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നു കണ്ടെത്തി. ഡല്‍ഹിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകള്‍ തമ്മില്‍ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ടു വര്‍ഷമായി ചൈനീസ് ചാരവനിത ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ രൂപ വിപണികളിൽ എത്തി.

◾ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ വിപണികളിലെത്തി. പരീക്ഷണാടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്.

◾ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വധഭീഷണിയുള്ളതിനാലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ 2016 ല്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും. രാഹുലിനൊപ്പം അല്‍പ്പനേരം നടന്ന രാധികയെ രാഹുല്‍ ആശ്ളേഷിച്ച് ആശ്വസിപ്പിച്ചു.

◾സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനരികിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയി. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ ഷബാബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

◾ടി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 42 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.64, പൗണ്ട് – 95.36, യൂറോ – 81.18, സ്വിസ് ഫ്രാങ്ക് – 83.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.24, ബഹറിന്‍ ദിനാര്‍ – 219.20, കുവൈത്ത് ദിനാര്‍ -266.87, ഒമാനി റിയാല്‍ – 214.87, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 61.00.

STHREE SAKTHI  Result 01/11/2022

*1 st Prize :* 

Amount: ₹7,500,000/-

SK563796  

*Consolation Prize :* 

Amount: ₹8,000/-

SA563796  SB563796  SC563796  SD563796  SE563796  SF563796  SG563796  SH563796  SJ563796  SL563796  SM563796  

*2 nd Prize :* 

Amount: ₹1,000,000/- 

SL975238  

*3 rd Prize :* 

Amount: ₹.5,000/-

1040  1857  2962  3557  3620  3772  4386  4449  4536  6036  6189  6251  7277  7966  8154  8302  8408  9675  

*4 th Prize :* 

Amount: ₹2,000/-

2180  2524  4106  4626  5467  8190  8290  8351  8915  9593  

*5 th Prize :* 

Amount: ₹1,000/-

0741  0850  0938  1086  1530  1585  3003  3926  4034  4149  4184  4823  5365  6180  7189  7811  7844  7918  8478  8544  

*6 th Prize :* 

Amount: ₹500/-

0198  0205  0266  0658  0672  1231  1434  1576  1599  1878  2353  2401  2474  2604  2872  3120  3252  3355  3372  3721  3850  3912  3977  4126  4603  5045  5526  5540  5555  5654  5887  5915  6226  6346  6507  6530  6652  7027  7045  7195  7258  7438  7723  7867  8180  8592  8738  8840  8975  9017  9340  9971  

*7 th Prize :* 

Amount: ₹200/-

0492  0668  0747  0814  0898  1419  1632  1648  2384  2876  2877  3097  3124  3237  3468  3760  3874  3922  4160  4238  4318  4419  4612  4802  5020  5115  5149  5377  5557  6098  6450  6510  6687  6727  7081  7420  7497  7836  7882  8411  8563  9032  9088  9472  9862  

*8 th Prize :* 

Amount: ₹100/-

0021  0105  0189  0274  0430  0598  0633  0888  0902  1075  1298  1309  1323  1364  1422  1655  1798  1811  1902  1935  2126  2172  2191  2245  2264  2298  2308  2418  2426  2447  2456  2458  2544  2587  2848  2936  2978  3089  3128  3187  3326  3421  3426  3431  3437  3488  3558  3630  3714  3774  3934  3971  3974  4092  4144  4163  4261  4271  4487  4500  5081  5351  5354  5375  5505  5571  5643  5708  5888  5901  6035  6077  6089  6101  6214  6265  6559  6650  6788  6803  6808  6817  6850  6877  6905  6924  6949  7038  7072  7153  7176  7194  7243  7259  7266  7320  7332  7466  7474  7490  7566  7685  7687  7759  7944  7986  8210  8233  8298  8330  8429  8531  8604  8628  8712  8761  8889  8969  9163  9215  9572  9623  9765  9841  9935  9955  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.