18-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

|BABU LAL|





കുട്ടിയെ വീടിന് സമീപത്ത് കണ്ടെത്തി

തലവടി തോപ്പിൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്റെ മകൻ ബെൻ എൻ. ഷിജോയി (12) യാണ്  വീടീന് സമീപത്ത് കണ്ടെത്തിയത്. എടത്വയിൽ നിന്നും ഇന്ന് (18-12-2022) ഉച്ചക്കാണ് കുട്ടിയെ കാണാതായത്. 

ഹൈക്കോടതി പരാമർശം നിരവധി അധ്യാപകരെ ബാധിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ വി സി ഗോപിനാഥ് രവീന്ദ്രൻ.

◾പ്രിയ വര്‍ഗീസിനു യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിലെ, റിസര്‍ച്ച് എക്സ്പീരിയന്‍സ് ടീച്ചിംഗ് എക്സ്പീരിയന്‍സ് ആകില്ലെന്ന പരാമര്‍ശം വളരെയധികം അധ്യാപകരെ ബാധിക്കുമെന്നു കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോടു വ്യക്തത തേടിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള മൂന്നു പേരുടെ യോഗ്യത വീണ്ടും പരിശോധിക്കും. വിസി പറഞ്ഞു. സിന്‍ഡിക്കറ്റ് 30 നു ചേരും.

മദ്യവില വര്‍ധിപ്പിക്കും. 

വില കൂട്ടാതെ മദ്യം ഇറക്കില്ലെന്ന നിലപാടിലാണ് ഡിസ്റ്റിലറികള്‍. മൂന്നാഴ്ചയായി തുടരുന്ന മദ്യക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വരുമാനം കുറയും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നൂറു കോടി രൂപയുടെ വരുമാനം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കി. 13 ശതമാനം ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കണമെന്നും മദ്യക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് ഒഴിവാക്കിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന 170 കോടി രൂപയുടെ നഷ്ടം വില്‍പന നികുതി വര്‍ദ്ധിപ്പിച്ച് നികത്തേണ്ടി വരും. ഇങ്ങനെ രണ്ടുതരത്തിലാണ് മദ്യവില കൂട്ടുന്നത്.

വൈകുന്നേരങ്ങളിൽ വൈദ്യുതി ചാർജ് നിരക്ക് കൂട്ടണം .കെഎസ്ഇബി

◾വൈദ്യുതി നിരക്ക് വീണ്ടും കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടുതലുള്ള വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെ ഉപയോഗിക്കുന്ന നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ഇത്തരത്തിലുള്ള നിരക്കുമാറ്റം ആവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി അതോറിറ്റിക്ക് അപേക്ഷ നല്‍കുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചശേഷമേ പുതിയ ബില്ലിംഗ് രീതി നടപ്പാക്കാനാകൂ.

◾സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പട്ടയകേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

◾സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളോടു ബോണ്ട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി. ബോണ്ട് വയ്പിക്കുന്നതു ഞെട്ടിക്കുന്ന സംഭവമാണ്. സര്‍ക്കാരിനു വിദ്യാര്‍ത്ഥികളില്‍നിന്നു ബോണ്ട് വാങ്ങാം. അതും സര്‍വീസിലുള്ള വിദ്യാര്‍ത്ഥികളോടു മാത്രമേ ആകാവൂ. ബോണ്ട് തുക തിരിച്ചു നല്‍കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ഗവര്‍ണര്‍ക്കെതിരായ സമര പ്രചാരണങ്ങളും കോടതി വിധിയും ചര്‍ച്ചയാകും.

നിയമപാലകരുടെ നിയമലംഘനം.

◾നിരോധിത പുകയില ഉല്‍പ്പന്നം കൈവശംവച്ചതിനു വിനോദസഞ്ചാരിയില്‍നിന്നു കൈക്കൂലി വാങ്ങിയ അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സിഐ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പിഴയെന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.

◾ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നീലിമല പാതയില്‍ യാത്ര ദുരിതമാണ്. മാലിന്യ പ്രശ്നം പരിഹരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനത്തട്ടിപ്പു കത്തു കേസ് മുഖ്യമന്ത്രി അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കത്ത് നശിപ്പിച്ചവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസെടുത്തിട്ടില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ മൊഴി ഫോണിലൂടെ എടുത്തത് വിചിത്രമാണ്. ആനാവൂര്‍ നാഗപ്പന്‍ സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അജണ്ട അനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾എഐസിസി തെരഞ്ഞെടപ്പില്‍ മല്‍സരിച്ച ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ ആര്‍എസ്എസ് പ്രസ്താനയില്‍ പ്രതിഷേധിച്ച മുസ്ലിം ലീഗ് നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. മലബാര്‍ അടക്കമുള്ള മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നാണു സൂചന.

അനുശാന്തിക്ക് ജാമ്യം

◾ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി അനുശാന്തിക്കു ജാമ്യം. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അനുശാന്തിയുടെ ഹര്‍ജി.

◾ബേപ്പൂര്‍ സിഐ ആയിരുന്ന പി.ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 തവണ വകുപ്പുതല അച്ചടക്ക നടപടി നേരിട്ട സുനുവിനെതിരേ ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളുണ്ട്. അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം. പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു പ്രവേശിക്കുന്നതിനാണ് പുനപരിശോധന.

◾ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞതിന്റെ നഷ്ടം കരാറുകാരനില്‍നിന്ന് ഈടാക്കും. കനത്ത മഴയും നിര്‍മ്മാണത്തിലെ അപാകതയുമാണ് ഇടിയാന്‍ കാരണമെന്നു ദുരന്ത നിവാരണ അതോറിട്ടി ശാസ്ത്ര സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും ഇടിയാതിരിക്കാന്‍ കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

◾കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29 ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾ജോലിക്കു ഹാജരാകാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളി കെവി പ്രതിഭയെയാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. വിദേശമദ്യ തൊഴിലാളി യൂണിയന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ.

◾കുന്നംകുളം ചെമ്മണ്ണൂരിലെ വീട്ടുമുറ്റത്തുനിന്നു വീട്ടമ്മയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സഹപാഠിയെ പോലീസ് തെരയുന്നു. അന്തിക്കാട് സ്വദേശി ആരോമലിനെതിരേയാണ് കേസ്. കാര്‍ തരപ്പെടുത്തിക്കൊടുത്ത വാഹനത്തട്ടിപ്പു കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.

◾സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചില്‍നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി പി.പി. സദാനന്ദനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി.

◾യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഒരു അപ്പകഷണത്തിനുവേണ്ടി ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മിലുള്ള പോരാണെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് കെ.കെ രാഗേഷിനെ പാര്‍ട്ടി പുറത്താക്കിയാലോ തങ്ങള്‍ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. വിവാദം നിയമനമോ നിയമന ഉത്തരവോ ഇല്ലാത്ത റാങ്ക് ലിസ്റ്റിനെച്ചൊല്ലിയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

◾അട്ടപ്പാടി മധുകൊലക്കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസോ ചെലവോ അനുവദിക്കാതെ സര്‍ക്കാര്‍. 122 സാക്ഷികളുള്ള കേസില്‍ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. സര്‍ക്കാര്‍ അനുവദിച്ച ഫീസായ 240 രൂപ നിരക്കില്‍ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനു കത്ത് എഴുതിയെങ്കിലും മറുപടിപോലുമില്ലെന്നു പ്രോസിക്യൂട്ടറുടെ ഓഫീസ്.

◾അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡിലായിരുന്നു അപകടം.

◾ഇതാദ്യമായി രാജ്യത്തു സ്വകാര്യാവശ്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന വിക്രം എസ് എന്ന റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ചെന്നൈയിലെ സ്പേസ് കിഡ്സ്, ആന്ധ്രയിലെ എന്‍ സ്പേസ്ടെക്, അര്‍മേനിയയിലെ ബസുംക്യു സ്പേസ് റിസേര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രങ്ങളാണു വിക്ഷേപിച്ചത്.

◾വി.ഡി സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തീവ്രവാദത്തിന്റെ വേരറുക്കും പ്രധാനമന്ത്രി നരേന്ദ്രമോദി

◾തീവ്രവാദത്തിന് മാപ്പില്ലെന്നും തീവ്രവാദത്തിന്റെ വേരറുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ തീവ്രവാദ ഫണ്ടിംഗിനെതിരായ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഭീമ കൊറേഗാവ് കേസില്‍ ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. തടസവാദം ഉന്നയിച്ച എന്‍ഐഎക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതിനുസരിച്ചാണ് ജാമ്യം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.

◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ ഹര്‍ജി. കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹ്വ മൊയ്ത്ര എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് കെ കൗള്‍ പിന്മാറി.

◾പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ പത്തു കുട്ടികളടക്കം 21 പേര്‍ മരിച്ചു. ബലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍നിന്നു പാചക വാതകം ചോര്‍ന്നാണ് തീപിടിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

◾ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം തള്ളി ട്വിറ്ററില്‍നിന്ന് കൂട്ടരാജി. എന്‍ജിനിയര്‍മാര്‍ ഉള്‍പെടെ നൂറുകണക്കിനു ജീവനക്കാര്‍ രാജിവച്ചതോടെ ട്വിറ്ററിന്റെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി രഹസ്യങ്ങള്‍ പുറത്തുവിടരുതെന്ന് രാജിവച്ച ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

◾കനത്ത മഴമൂലം ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. ടോസിടാന്‍ പോലും കഴിയാത്ത വിധം കനത്ത മഴയായിരുന്നു. പരമ്പരയിലെ അടുത്ത മത്സരം നവംബര്‍ 20 നാണ്.

NIRMAL  Result

 18/11/2022

1 st Prize :
Amount: ₹7,000,000/-
NY905961 

*Consolation Prize :*
Amount: ₹8,000/-
NN905961  NO905961  NP905961  NR905961  NS905961  NT905961  NU905961  NV905961  NW905961  NX905961  NZ905961 

*2 nd Prize :*
Amount: ₹10,00,000/-
NZ736222 

*3 rd Prize :*
Amount: ₹100,000/-
NN554840  NO269092  NP420829  NR855263  NS565165  NT712210  NU187729  NV685648  NW788070  NX433229  NY713427  NZ569495 

*4 th Prize :*
Amount: ₹5,000/-
0292  0809  1186  2387  2990  3709  3869  3917  4991  6340  7332  7537  7688  7945  8304  8346  8395  8521 

*5 th Prize :*
Amount: ₹1,000/-
0122  0923  1031  1608  1814  2362  2412  3068  3361  3617  3760  3774  3806  4058  4258  4545  4771  5145  5689  6130  6207  6225  7005  7209  7418  7513  7660  7679  8003  8057  8325  8964  9170  9199  9376  9436 

*6 th Prize :*
Amount: ₹500/-
0011  0019  0061  0081  0258  0262  0294  0304  0329  0355  0395  0475  0489  0726  0754  0787  1103  1140  1320  1731  1917  1988  2039  2117  2166  2185  2187  2629  2725  2773  2869  3117  3402  3590  3622  4182  4273  4365  4392  4537  4632  4825  4992  5185  5211  5327  5471  5605  5669  5958  5993  6056  6116  6237  6330  6387  6398  6664  6933  7016  7088  7137  7296  7423  7471  7487  7505  7597  7599  7674  8153  8175  8235  8249  8745  8846  9365  9662  9772 

*7 th Prize :*
Amount: ₹100/-
0146  0192  0280  0379  0397  0622  0751  0767  0778  0793  0841  0929  0964  1216  1323  1397  1438  1449  1771  1778  1808  1863  1961  2122  2168  2336  2439  2453  2535  2541  2638  2722  2794  2816  2884  2962  3084  3127  3156  3257  3369  3428  3474  3516  3658  3753  3871  3891  3970  4034  4191  4238  4277  4331  4337  4408  4477  4581  4596  4622  4708  4749  4856  4987  5031  5076  5078  5136  5218  5220  5227  5302  5638  5780  6001  6028  6115  6117  6349  6421  6433  6507  6567  6581  6605  6744  6901  6932  7017  7198  7289  7290  7346  7687  7731  7785  7853  8056  8262  8272  8311  8398  8422  8458  8464  8528  8547  8648  8682  8892  8911  8949  9033  9192  9235  9338  9353  9477  9676  9741  9946  9976  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.