ഏറ്റവും പുതിയ വാർത്തകൾ

 |JACOB CHERIAN|

നിരണം ഗ്രാമപഞ്ചായത്തിന്റെ ഇല്ലാത്ത ആധാരം തപ്പി നടക്കുന്നവർ കാര്യങ്ങൾ ശരിക്ക് പഠിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു തൂമ്പുങ്കൽ

നിരണം പഞ്ചായത്തിൻ്റെ ആധാരം കണ്ടില്ലന്ന് പറഞ്ഞു നടക്കുന്നവർ,ആദ്യം വിവരവും,നിയമവശവും പഠിക്കണമെന്ന് നിരണം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു തൂമ്പുങ്കൽ.
സറണ്ടർ നടപടി പ്രകാരമാണ് ഒരു വ്യക്തി സ്ഥലം പഞ്ചായത്തിന് നൽകിയത്.
സറണ്ടർ നടപടി പ്രകാരം സ്വകാര്യ വ്യക്തിക്ക് തൻ്റെ വസ്തു സർക്കാർ സ്ഥാപനങ്ങൾക്ക് നൽകാം, അതിന് ആധാരം വേണ്ട! ആധാര ചിലവും വേണ്ട.  അതുകൊണ്ട് ആധാരവുമില്ല. ഇല്ലാത്ത ആധാരം തപ്പിനടക്കുന്നവരുടെ വിവരക്കേടിൽ സഹതാപമുണ്ട്.

24 വർഷംമുൻമ്പ്  രാജു തൂമ്പുങ്കൽ പ്രസിഡൻ്റ് ആയിരുന്ന സമയത്തും ഈ ആധാരമില്ല. പരേതനായ  NA വർഗീസ് 
നാലാംവേലിൽ,പ്രസിഡൻ്റായ കാലത്താണ് ഈ സ്ഥലം സറണ്ടർനടപടി പ്രകാരം പഞ്ചായത്തിന് ലഭിക്കുന്നത്. (ആധാരപ്രകാരമല്ല ) 
അദ്ദേഹമാണ് കെട്ടിടം പണിയിച്ച് പഴയ പഞ്ചായത്തുമുക്കിൽ നിന്നും ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
വെറുതെ ഒരോ ആരോപണങ്ങളുമായി ഇറങ്ങിതിരിക്കുന്നതിന് മുൻമ്പ് കാര്യങ്ങൾ പഠിച്ചു സംസാരിക്കണമെന്നും രാജു തൂമ്പുങ്കൽ പറഞ്ഞു

പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി.

തിരുവല്ല: നാല് നാൾ നീളുന്ന പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരുമൂലപുരം എസ്.എൻ.വി.ഹൈസ്കൂളിൽ തുടക്കമായി.ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്ര താരം ശ്രീലക്ഷ്മി.R നിർവ്വഹിച്ചു.മേളയുടെ ഭാഗമായി ലോഗോ വരച്ച നിരഞ്ജൻ.ബി.ക്ക് സമ്മേളനത്തിൽ ഉപഹാരവും നൽകി. ജനപ്രതിനിധികളായ സാറാ തോമസ്, ജോസ് പഴയിടം, ഷീജാ കരിമ്പൻകാല, അജയകുമാർ, ലജു എം.സ്കറിയ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ രേണുക ഭായി, സംഘാടക സമിതിയംഗങ്ങളായ കെ.എം.എം.സലിം, ചാന്ദിനി.പി, അൻവർ.ടി.എം, ഷിബു ഹാഷിം, ടി.എച്ച് റഹ്മത്തുള ഖാൻ മുഹമ്മദ് അക്ബർ, ഹബീബുമാനി, വറുഗീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എസ്.എൻ.വി.സ്കൂളിലെ 1, 2, 3 വേദികളിലും, ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിലെ 7, 10 വേദികളിലും വിവിധ മത്സരങ്ങൾ നടന്നു. ഡിസംബർ 3ന് മേള സമാപിക്കും.

വിഴിഞ്ഞം സംഭവത്തിൽ സർക്കാർ നിലപാട് അപലപനീയം:  ക്രിസ്ത്യൻ മുവ്മെന്റ് ഓഫ് ഇന്ത്യാ.

◾പത്തനംതിട്ട : ലത്തീൻ അതിരൂപതാ മെത്രാന്മാർക്കെതിരെ ഗൂഡാലോചന, ക്രിമിനൽ കേസ് എടുത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കൂടിയിറക്കപ്പെട്ട സമരക്കാരെ പ്രകോപിപ്പിച്ച് ബാഹ്യ ശക്തികൾക്ക് കലാപത്തിന് സാഹചര്യമൊരുക്കിയ സർക്കാർ നടപടിക്കെതിരെ പ്രധിക്ഷേധം രേഖപ്പെടുത്തി സി എം ഐ , പത്തനംതിട്ട ജില്ലാ കമ്മറ്റി.മത്സ്യ തൊഴിലാളികളുടെ അതിജീവന സമരം ചർച്ചചെയ് അനുഭാവപൂർവ്വം അവസാനിപ്പിക്കണമെന്നും, അക്രമസംഭവങ്ങൾ ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്നും
 സംസ്ഥാന വൈസ്. പ്രസിഡൻറ്. വിൻസി സഖറിയാ , ബൻസി തോമസ്, അലക്സ് മാമ്മൻ , ജാക്സൺ ജോസഫ് , ഫിലിപ്പോസ് വർഗീസ്, എൽസബത്ത് ജെയിംസ്, ജറി കുളക്കാടൻ, സി എസ് ചാക്കോ , ജോൺ കെ ജോൺ , ലിബിൻ മാത്യൂ എന്നിവർ ആവശ്യപ്പെട്ടു.

പോക്സോ കേസ് പ്രതിയ്ക്ക് 107 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി.

പത്തനംതിട്ട കുമ്പഴയിൽ പതിമൂന്നുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും വിധേയയാക്കിയ 52 കാരനായ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഒന്ന് ( പോക്സോ )ജഡ്ജി ജയകുമാർ ജോൺ ആണ്, ഇരയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയെ പോക്സോ നിയമത്തിലെ 3,4,5,6, ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ച് വെവ്വേറെ ശിക്ഷകളും പിഴയും വിധിച്ചത്. 3,4,5,6, 5 ന്റെ ഉപവകുപ്പുകൾ എന്നിവ എല്ലാംകൂടി ചേർത്ത് ആകെ 107 വർഷവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷാവിധി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 5 വർഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. പോക്സോ വകുപ്പ് 5(k), 5(h) എന്നിവയനുസരിച്ചുള്ള കുറ്റങ്ങളിലെ ഒഴിച്ച് ബാക്കിയുള്ള ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കുട്ടിയുടെ മൊഴി കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ എത്തി എസ് ഐ ലീലാമ്മയാണ് രേഖപ്പെടുത്തിയത്. പീഡനം സംബന്ധിച്ച പരാതി ചൈൽഡ് ലൈനിൽ നിന്ന് പത്തനംതിട്ട പോലീസിന് ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ എസ് ന്യൂമാൻ ആയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചത് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജി സുനിൽ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജെയ്സൺ മാത്യൂസ് ഹാജരായി. കുട്ടി ഇപ്പോഴും വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിയുകയാണ്. പിഴത്തുക കുട്ടിക്ക് നൽകാനും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ഹാക്കു ചെയ്തവര്‍ ചോര്‍ത്തിയെന്ന് സംശയം. 

◾ഡല്‍ഹി എയിംസ് ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ഹാക്കു ചെയ്തവര്‍ ചോര്‍ത്തിയെന്നാണു സംശയം. നാലു കോടിയോളം രോഗികളുടെ വിവരങ്ങള്‍ സെര്‍വറിലുണ്ട്. ഹാക്കു ചെയ്തിട്ട് ഒരാഴ്ചയോളമായി. സെര്‍വറുകള്‍ പുനസ്ഥാപിക്കാന്‍ അഞ്ചു ദിവസം വേണ്ടിവരും.

പത്തനംതിട്ടയിൽ കാട്ടിൽ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു.

പത്തനംതിട്ട സീതത്തോട് കോട്ടമൺ പാറയിൽ കെ.എസ്.ഇ.ബിയുടെ ടവർ പണിക്കായി കാട്ടിൽ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറാണ് ആക്രമിക്കപ്പെട്ടത്. അനുകുമാറിനൊപ്പം 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വനത്തിനകത്ത് നാല് കിലോമീറ്റർ അകത്തായിരുന്നു പണി. ടവറിന് താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാർ. ഈ സമയത്താണ് പന്നിയെ ആക്രമിക്കാനെത്തിയ കടുവ, പന്നിയെ ആക്രമിക്കുന്നതിനിടെ അനുകുമാറിന് നേരെ ചാടിവീഴുകയും കാലിലും വയറ്റിലുമടക്കം കടിക്കുകയും ചെയ്തത്.

നിരണം അഴിയോടിച്ചാൽ പാടശേഖരത്തിലെ വിത്ത് വിതയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ നിർവ്വഹിച്ചൂ ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് അധ്യക്ഷ വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി ബിജു,അലക്സ് മണപ്പുറത്ത്, അജോയ് കടപ്പലാരിൽ, ഷാജി അയ്യാടിയിൽ, കെ.കെ ചെല്ലപ്പൻ, ജയിംസ് മുട്ടേൽ എന്നിവർ പ്രസംഗിച്ചു

◾വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദ്ദേശം. തീരമേഖലകളില്‍ കൂടുതല്‍ കരുതലുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശിച്ചത്. അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

◾വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍. നിശാന്തിനിയെ നിയമിച്ചു. ഡിഐജിക്കു കീഴില്‍ നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഴിഞ്ഞം സമരസമിതി .

◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം തീരശോഷണമുണ്ടായി സ്ഥലവും വീടും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഴിഞ്ഞം സമരസമിതി. മുഖ്യമന്ത്രിയുടെ വീട്ടില്‍ 45 ലക്ഷം രൂപ മുടക്കി തൊഴുത്തു പണിത സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച സഹായ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ആരോപിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

◾വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിച്ചിരുന്നത്. തൊണ്ടവേദന മൂലമാണ് മുഖ്യമന്ത്രി എത്താതിരുന്നതെന്ന് ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ പറഞ്ഞു. ശശി തരൂര്‍ എംപിയും പങ്കെടുത്തില്ല.

നിര്യാതനായി

നിരണം കണ്ണംകോട്ട്  സമീർ കെ എച്ച്.(45) നിര്യാതനായി.ഭാര്യാ: സജീന സമീർ (മുട്ടം) മക്കൾ: അസ്‌ന മോൾ, മിധുലാജ്,(ഇരുവരും നിരണം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ )

◾വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ രാജ്യസ്നേഹമുള്ള ആരും പിന്തുണയ്ക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സമരക്കാര്‍ക്ക് പിന്നില്‍ ആരാണ്? സര്‍ക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. അടുത്ത വര്‍ഷം മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവകാശപ്പെട്ടു.

◾സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വിധിക്കെതിരെ നേരത്തെ മുന്‍ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.

◾ശബരിമല യാത്രയില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ നിലക്കല്‍ മുതല്‍ പമ്പ വരെ റോഡിരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണം. സ്പെഷല്‍ കമ്മീഷണര്‍ വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി.

◾രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെണ്‍മാന്തറ ഷിബുക്കുട്ടനെ (48) വടക്കഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് എം.പി പോലീസില്‍ പരാതി നല്‍കിയത്.

◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തിനു പിറകില്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് – ബിജെപി കൂട്ടുകെട്ടാണെന്ന് സിപിഎം. നഗരസഭയിലെ ഡിവിഷനുകള്‍തോറും എല്‍ഡിഎഫ് പ്രചാരണം നടത്തും. ഇന്നും നാളെയുമാണ് പ്രചാരണ പരിപാടി.

◾തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും രാത്രി വിലക്കിനെതിരെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരിലാണ് പ്രതിഷേധ കൂട്ടായ്മ. രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്ന നിബന്ധനയ്ക്കെതിരേയാണ് പ്രതിഷേധം.

◾മദ്യപിച്ചെത്തിയ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.

◾ഫാഷന്‍ ഷോയുടെ മറവില്‍ മോഡലുകളില്‍നിന്ന് പണം വാങ്ങി റാംപില്‍നിന്ന് ഒഴിവാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയില്‍ ലിസാറോ മോഡലിംഗ് കമ്പനി സ്ഥാപകന്‍ ജെനിലിനെ എറണാകുളത്ത് അറസ്റ്റു ചെയ്തു. ട്രാന്‍സ് വുമണ്‍ മോഡലിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

പത്തനംതിട്ടയിൽ അച്ഛനെയും മകളെയും ബൈക്കിൽ നിന്ന് തള്ളിയിട്ട് മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട: കലഞ്ഞൂരില്‍ അച്ഛനെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ട ശേഷം മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേരും പിടിയില്‍. കുന്നിക്കോട് സ്വദേശികളായ രഞ്ജിത്, സഹോദരന്‍ ശ്രീജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്‍ സ്വദേശി അജിയെയും 13 വയസുള്ള മകളെയുമാണ് പ്രതികള്‍ ബൈക്കില്‍നിന്ന് തള്ളിയിട്ടത്. പ്രതികളായ സഹോദരങ്ങളും അജിയും മകളും ബൈക്കുകളില്‍ ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ പ്രതികളുടെ കൈയിലുണ്ടായിരുന്ന കിളിക്കൂട് പെണ്‍കുട്ടിയുടെ കാലില്‍ തട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സഹോദരങ്ങള്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വെച്ച് അജിയെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ടത്. ശേഷം മകളുടെ കണ്മുന്നില്‍വെച്ച് അജിയെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും ഇവര്‍ അസഭ്യം പറഞ്ഞു.

◾കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ കളിയാക്കിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമം. കോട്ടയം താഴത്തങ്ങാടി സ്വദേശികളാണ് അറസ്റ്റിലായ യുവാക്കള്‍.

◾കിളിമാനൂരില്‍ മദ്യപിച്ച് ഹോട്ടലില്‍ അക്രമം നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ വട്ടപ്പാറ ചരുവിള പുത്തന്‍വീട്ടില്‍ അമല്‍ (20), കിളിമാനൂര്‍ ചൂട്ടയില്‍ കാവുങ്കല്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (22), കിളിമാനൂര്‍ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനില്‍ മകന്‍ ഹരിഹരന്‍ (22) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾കോഴിക്കോട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോനൂര്‍കണ്ടിയില്‍ കാട്ടാന മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ വീണ വനപാലകനു പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് കോനൂര്‍കണ്ടിയില്‍ ആനയിറങ്ങിയത്.

◾കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍നിന്നു തെറിച്ചുവീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. ഒടുപാറയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.

◾അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് മരിച്ചത്.

◾തമിഴ്നാട് സ്വദേശി 44 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പാലക്കാട് റെയില്‍വേ പോലീസിന്റെ പിടിയില്‍. മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റില്‍ താമസിക്കുന്ന ഗോപാല്‍ മകന്‍ ജി. രവി (52)യെയാണ് അറസ്റ്റു ചെയ്തത്.

◾കഞ്ചാവ് മാഫിയാ തലവന്മാരെ ഒറീസയിലെ വനത്തില്‍നിന്നു പിടികൂടി പൊലീസ്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34), ഇസ്മയില്‍ ഗന്ധ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ബീഹാറിലെ കൈമൂര്‍ ജില്ലയില്‍ പതിനാലുകാരിയെ ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയി അവരിലൊരാളും സ്ഥലത്തെത്തിയ സ്‌കൂള്‍ ഹെഡ്മാസ്റ്ററും ബലാല്‍സംഗം ചെയ്തു. പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാറിനെയും മൂന്ന് ആണ്‍കുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍ ഒളിവിലാണ്.

◾മങ്കിപോക്സിന്റെ പേരു മാറ്റി. ഇനി മുതല്‍ എംപോക്സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. മങ്കിപോക്സ് എന്ന പേരില്‍ വംശീയതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ്.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് രാത്രി 8.30 ന് ഇക്വഡോറും സെനഗലും മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സും ഖത്തറും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ഇറാനും യുഎസ്എയും മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടും വെയില്‍സും തമ്മില്‍ ഏറ്റുമുട്ടും.

◾സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 80 രൂപ കുറഞ്ഞ് 38,760 രൂപയും ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപ കുറഞ്ഞ് 4845 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 38,840 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4855 രൂപയുമായിരുന്നു വില. 12

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.68, പൗണ്ട് – 98.23, യൂറോ – 84.59, സ്വിസ് ഫ്രാങ്ക് – 86.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 216.61, കുവൈത്ത് ദിനാര്‍ -265.64, ഒമാനി റിയാല്‍ – 212.16, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.23, ഖത്തര്‍ റിയാല്‍ – 22.43, കനേഡിയന്‍ ഡോളര്‍ – 60.85.

STHREE SAKTHI  

Result 29/11/2022

1 st Prize :

Amount: ₹7,500,000/-

SD514179  

Consolation Prize :

Amount: ₹8,000/-

SA514179 SB514179 SC514179 SE514179 SF514179 SG514179 SH514179 SJ514179 SK514179 SL514179 SM514179  

2 nd Prize :

Amount: ₹1,000,000/- 

SH180085  

3 rd Prize :

Amount: ₹.5,000/-

0362 1413 1649 1709 1758 3638 3938 4814 4886 5013 5141 5307 5999 6492 6716 7006 8294 9353  

4 th Prize :

Amount: ₹2,000/-

1070 1267 2714 3044 3396 3544 4893 5701 7880 9465  

5 th Prize :

Amount: ₹1,000/-

1553 1568 1907 2168 2226 2530 3271 4088 6053 6317 7148 7301 7584 7613 7702 7949 8420 8856 9204 9853  

6 th Prize :

Amount: ₹500/-

0463 0698 0733 0768 0853 0896 0961 1425 1779 2390 2442 2445 2483 2577 2808 2822 3024 3150 3393 3816 3821 3958 4037 4050 4069 4450 4777 4807 5642 5743 5757 5774 5969 6086 6142 6748 7299 7537 7711 8044 8189 8281 8382 8497 8547 8561 8625 8798 8826 9118 9137 9607  

7 th Prize :

Amount: ₹200/-

0005 0732 0955 1276 1428 1652 2431 2767 2970 3203 3621 3818 4034 4161 4212 4375 4466 4637 4942 5017 5025 5122 5181 5234 5235 5748 5780 5936 5992 6373 6411 6753 7361 7898 7955 7986 8251 8346 8616 9040 9048 9103 9275 9902 9948  

8 th Prize :

Amount: ₹100/-

0077 0084 0086 0112 0214 0281 0381 0391 0406 0541 0643 0651 0701 0737 0903 0990 1085 1152 1480 1484 1654 1702 1885 1918 2016 2020 2046 2047 2175 2186 2299 2301 2374 2573 2640 2671 2947 3019 3065 3074 3108 3157 3174 3191 3261 3511 3632 3636 3644 3721 3782 3790 3804 3846 3924 3972 4219 4294 4332 4409 4544 4671 4798 4842 4880 4952 4962 4994 5035 5156 5213 5424 5457 5491 5499 5640 5703 5845 6219 6221 6237 6341 6371 6443 6462 6519 6591 6608 6788 7197 7246 7248 7272 7273 7287 7349 7427 7522 7721 7808 7889 7930 8101 8213 8239 8273 8298 8444 8536 8541 8832 8870 9068 9129 9135 9277 9310 9402 9473 9569 9610 9624 9770 9826 9908 9939  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.