28-11-2022 ഏറ്റവും പുതിയ വാർത്തകൾ.
|JACOB CHERIAN|
പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ കലോത്സവം നാളെ തിരുമൂലപുരത്ത് ആരംഭിക്കും◾പത്തനംതിട്ട റവന്യൂ ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. തിരുമൂലപുരം എസ്.എൻ.വി.എസ്.ഹൈസ്കൂളാണ് മുഖ്യവേദി. ഉപജില്ലാതല മത്സരങ്ങളിൽ വിജയികളായ നാലായിരത്തോളം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. കലോത്സവം, സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ന് രാവിലെ 9 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി കൊടിയേറ്റും. തുടർന്ന് 9.30 ന് മാത്യു.ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ചലച്ചിത്രതാരം കുമാരി ആർഷാ ബൈജു കലാമേള ഉദ്ഘാടനം ചെയ്യും.എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ ആശംസ അർപ്പിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ രേണുകാഭായി സ്വാഗതവും,സ്വീകരണ കമ്മറ്റി കൺവീനർ ചാന്ദിനി.പി നന്ദിയും പറയും.
തുടർന്ന് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ, ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുമൂലവിലാസം യു.പി.സ്കൂൾ, ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിലെ 12 വേദികളിൽ മത്സരങ്ങൾ നടക്കും. ഡിസംബർ 2 ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.നായർ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും
കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റായി രാജു പുളിമ്പള്ളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റായി രാജു പുളിമ്പള്ളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റുമാരായി ജെയിംസ് കാക്കനാട്ടിൽ, തോമസ് മാത്യു എന്നിവരും സെക്രട്ടറിമാരായി ഷിബു പുതുക്കേരി, എബി വർഗീസ്, രാജൻ വർഗീസ് കോലത്ത്, ഫിലിപ്പ് ജോർജ്, കെ. എസ്. എബ്രഹാം, വിനോദ് കളക്കുടി എന്നിവരും ട്രഷററായി കെ.കെ. ഉമ്മനും തെരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞു കോശി പോൾ, വർഗീസ് മാമൻ, തോമസ് മാത്യു, സാം ഈപ്പൻ, ബിജു ലങ്കാഗിരി, വർഗീസ് ജോൺ എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തെരഞ്ഞെടുപ്പു യോഗത്തിൽ വരണാധികാരി ജോൺ കെ. മാത്യൂസ് അധ്യക്ഷത വഹിച്ചു.
കടപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 സമാപിച്ചു.
◾കടപ്ര ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ 25,26,27 തീയതികളിൽ പരുമല പമ്പാ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച "കേരളോത്സവം 2022"ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരും കുട്ടികളും യുവജനങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്രക്ക് ശേഷം നടന്ന സമ്മേളനത്തോടെ സമാപിച്ചു. സമാപന സമ്മേളനം അഡ്വ.മാത്യു തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ സമ്മാനദാനം നിർവഹിച്ചു.
ചലച്ചിത്ര താരം കോബ്ര രാജേഷ് മുഖ്യ അതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ മായ അനിൽകുമാർ, വൈസ് പ്രസിഡന്റ് മേഴ്‌സി വർഗീസ്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റോബിൻ പരുമല,രാജേശ്വരി പി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജി ആർ പണിക്കർ, മറിയാമ്മ എബ്രഹാം, വിജി നൈനാൻ,പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, ഷാജി മാത്യു, അഞ്ചുഷ, സോജിത്ത് എസ്, രഞ്ജിത്ത് രാജൻ, വിമല ബെന്നി, ജോമോൻ കുരുവിള, മിനി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യു പണിക്കർ, കുടുംബശ്രീ ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, ജോസ് വി ചെറി, പ്രൊഫ. കെ വി സുരേന്ദ്രനാഥ്, ബെന്നി മാത്യു,ഒ സി. രാജു, പഞ്ചായത്ത് സെക്രട്ടറി അനസ് വൈ തുടങ്ങിയവർ സംസാരിച്ചു.ശുദ്ധീകരണ യജ്ഞത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പങ്കാളിയായി
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പങ്കാളിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും പരിഹാരമാവാന്‍ വൃശ്ചികം ഒന്നിന് (നവംബര്‍ 17) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച പുതിയ പദ്ധതിയാണ് പവിത്രം ശബരിമല.
ഇതിനായി വിശുദ്ധി സേന എന്ന പേരില്‍ ശുചിത്വ തൊഴിലാളികള്‍ സമയാസമയങ്ങളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച ഗാര്‍ബേജ് ബിന്നുകളില്‍ നിന്നും മാലിന്യം ട്രാക്ടറുകളില്‍ നീക്കം ചെയ്യും. ദേവസ്വം ജീവനക്കാര്‍, മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. മാലിന്യങ്ങള്‍ തരം തിരിച്ച് ഇന്‍സിനേറ്ററുകളില്‍ എല്ലാ ദിവസവും സംസ്‌കരിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പവിത്രം ശബരിമലയുടെ പ്രവര്‍ത്തനം. കേരള പോലീസിന്റെ പുണ്യം പൂങ്കാവനം എന്ന ശുചിത്വ യജ്ഞവും ഒപ്പംതന്നെ പ്രവര്‍ത്തിക്കുന്നു. ശുചീകരണ യജ്ഞത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആര്‍. രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു.പാപത്തിന്റെ കൂലി വാങ്ങി മദ്യ നികുതിയിലാണ് സർക്കാർ ജീവിക്കുന്നതെന്ന് കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ
◾കേരള പ്രദേശ് ഗാന്ധിദർശൻ വേദി തിരുവല്ല നിയോജക മണ്ഡലം സമ്മേളനം മല്ലപ്പള്ളിയിൽ ഉള്ള മാവിള ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള ഭരണത്തിൽ പിശാചിന്റെ രണ്ട് കരങ്ങളായ മദ്യത്തിനും മയക്കുമരുന്നിനുമിടയിൽ പെട്ട് കേരള ജനത തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം ചെയർമാൻ ജോസ് ചെറി അധ്യക്ഷത വഹിച്ച സമ്മേളനം തുരുത്തിക്കാട് ബി എ എം കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ബിജു ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ഏറ്റവും വലിയ സർവ്വകലാശാലയായ കുടുബങ്ങളിൽ വച്ച് കുട്ടികൾക്ക് അനിവാര്യമായ മൂല്യബോധവും തിരിച്ചറിവും ലഭ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
എസ് എൻ കോളേജ് മുൻ പ്രിൻസിപ്പലും കെപിജിഡി റാന്നി നിയോജകമണ്ഡലം ചെയർമാനുമായ പ്രൊഫസർ പി കെ മോഹൻരാജ് ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസ് എടുത്തു.സ്വന്തം പാർട്ടിക്കാരെ പോലും കൊലപ്പെടുത്തിയ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാട്ടി തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കെ പി ജി ഡി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കെ ജി റെജി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.കെ പി ജി ഡി പത്തനംതിട്ട ഐടി സെൽ ജില്ലാ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ പതാകയുയർത്തി സന്ദേശം നൽകി.മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ അഡ്വക്കേറ്റ് പ്രസാദ് ജോർജ് ,കെ പി ജി ഡി ജില്ലാ സെക്രട്ടറി ആർപുഷ്ക്കരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് സാം പട്ടേരി ,യുവജനവേദി ജില്ലാ കമ്മിറ്റിയംഗം കെവിൻ ദിലീപ് എന്നിവർ ആശംസ പ്രസംഗവും നടത്തി.നിയോജകമണ്ഡലം വൈസ് ചെയർമാൻ റെജി പണിക്കമുറി സ്വാഗത പ്രസംഗവും ജനറൽ സെക്രട്ടറി മധു കൃതജ്ഞതയും പറഞ്ഞു.മൂവായിരം പേര്‍ക്കെതിരേ കേസ്.
◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ മൂവായിരം പേര്‍ക്കെതിരേ കേസ്. വൈദികര്‍ അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി, കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കില്‍ സ്റ്റേഷനില്‍ പൊലീസിനെ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.
പ്രശ്ന പരിഹാരത്തിനു പകരം മെത്രാന്മാരെയടക്കം പ്രതികളാക്കിയത് നീതികരിക്കാനാകില്ല: കെസിബിസി
◾കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. തിരുവനന്തപുരം ലാറ്റിൻ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
◾വിഴിഞ്ഞം സംഭവത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി. അയ്യായിരം പോലീസിനെ വിന്യസിപ്പിച്ചെന്നു സര്‍ക്കാര്‍. പോലീസ് സ്റ്റേഷന്‍ വളഞ്ഞ് ആക്രമണം നടത്തിയ മൂവായിരം പേര്‍ക്കെതിരേ കേസെടത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് സമരക്കാര്‍ നടത്തുന്നതെന്നും അവര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
◾വിഴിഞ്ഞത്ത് പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചില്ല. സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അമ്പതോളം പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കമ്മീഷണര്‍ വിശദീകരിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍ , ലിയോണ്‍ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്
◾വിഴിഞ്ഞത്തു വന്‍ പോലീസ് സന്നാഹം. ഇതര ജില്ലകളില്‍നിന്ന് അറുന്നൂറു പോലീസുകാരെകൂടി ഇവിടെ എത്തിച്ചു. തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെഎസ്ആര്‍ടിസി പരിസരത്തും വന്‍ പൊലീസ് സന്നാഹമുണ്ട്. സമരക്കാര്‍ പലയിടത്തും വള്ളങ്ങള്‍ നിരത്തി വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല.
◾വിഴിഞ്ഞത്തെ സമാധാനപരമായ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ആസൂത്രിത ഗൂഡാലോചന നടത്തിയെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘര്‍ഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാരാണ് ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലുള്ളത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി അവസാനിപ്പിക്കുന്നു.
◾സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് തിരിച്ചുവിളിച്ചു. കേന്ദ്ര അനുമതി ലഭിക്കാത്തതുമൂലവും ജനകീയ പ്രതിഷേധ സമരങ്ങളും മൂലം സാമൂഹികാഘാത പഠനം അടക്കമുള്ള എല്ലാ നടപടികളും മാസങ്ങള്‍ക്കു മുമ്പേ നിര്‍ത്തിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചുകൊണ്ട് റവന്യൂ വകുപ്പു സെക്രട്ടറി ഉത്തരവിറക്കി.
2022-ല്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 511 അക്രമ സംഭവങ്ങള്‍, ഇത്തവണയും കൂടുതല്‍ യുപിയില്‍: പുതിയ റിപ്പോര്‍ട്ട് പുറത്ത്
◾മുംബൈ: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങളില്‍ ഇക്കൊല്ലവും വന്‍ വര്‍ദ്ധനവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഇക്കഴിഞ്ഞ നവംബര്‍ 26 ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ തമിഴ്നാടും, കര്‍ണാടകയുമാണ് മുന്നില്‍. 2022 നവംബര്‍ 21 വരെ രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെ 511 അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് 'യു.സി.എഫ്'ന്റെ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 505 ആയിരുന്നു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തല്‍, വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ അലംകോലമാക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷപരമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2015-ല്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.സി.എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്
◾സ്വര്‍ണക്കടത്തു കേസ് വിചാരണ കേരളത്തില്‍നിന്നും ബംഗ്ലൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. വിചാരണ കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കും. ഇരു സംസ്ഥാനത്തും രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണമാണ്. കേസില്‍ രാഷ്ട്രീയമായ വിഷയങ്ങള്‍ കൂടിയുള്ളതിനാല്‍ വിശദമായി വാദംകേട്ട ശേഷമേ തീരുമാനമെടുക്കാനാകൂ. കോടതി നിരീക്ഷിച്ചു.
◾ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണു വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ പൊലീസില്‍ ഹാജരായി. കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
◾വിഴിഞ്ഞത്ത് അദാനിക്കുണ്ടായ നഷ്ടം സമരം നടത്തുന്ന ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കുമെന്നു പറയുന്ന സര്‍ക്കാര്‍ കേരളത്തില്‍ കഴിഞ്ഞ അമ്പതു വര്‍ഷം സിപിഎം നടത്തിയ ഹര്‍ത്താലുകളിലെ അക്രമങ്ങളുടെ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഴിഞ്ഞത്ത് ഉണ്ടായ എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇത് രാജഭരണമാണോ? സ്ഥലവും വീടും നഷ്ടപ്പെട്ട തീരവാസികളെ ചര്‍ച്ചയ്ക്കു വിളിച്ചു പ്രശ്നം പരിഹരിക്കാതെ അക്രമമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സതീശന്‍ പറഞ്ഞു.
◾വിഴിഞ്ഞം വിഷയം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് പദ്ധതിക്കെതിരല്ല. തീരവും കിടപ്പാടവും നഷ്ടപ്പെട്ട മല്‍സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്. മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
◾വിഴിഞ്ഞത്തു കലാപനീക്കമെന്ന് സിപിഎം. സമരക്കാര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും ആറ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിച്ചെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സമരം അവസാനിപ്പിക്കണം സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചു. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെവന്നും ഷംസീര്‍ പറഞ്ഞു.
◾ശബരിമലയില്‍ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്നും കുറ്റപ്പെടുത്തി.
അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി സഹായ മെത്രാനെ വാഴിച്ചു: ചൈനയോട് എതിർപ്പ് അറിയിച്ച് വത്തിക്കാൻ
◾ചൈനയിലെ ജിയാങ്സി എന്ന രൂപതക്കു വേണ്ടി ജോൺ പെങ് വെയ്‌ഷാവോ എന്ന സഹായമെത്രാനെ വാഴിച്ച ചൈനീസ് സർക്കാരിന്റെ നടപടിയെ വിമർശിച്ച് വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ നേരത്തെ യുജിയാങിലെ മെത്രാനായി നിയമിച്ച അദ്ദേഹത്തെ അനുമതിയില്ലാതെ ജിയാങ്സി രൂപതയ്ക്ക് വേണ്ടി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ആശ്ചര്യത്തോടും, വേദനയോടും കൂടിയാണ് ഈ നടപടിയെ നോക്കിക്കാണുന്നതെന്നു നവംബർ 26നു പുറത്തുവിട്ട പ്രസ്താവനയിൽ വത്തിക്കാൻ പറഞ്ഞു. പരിശുദ്ധ സിംഹാസനവും, ചൈനയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ സംവാദത്തിന്റെ ആത്മാവിന് ചേർന്ന വിധത്തിലുള്ള നടപടിയല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള സംഭവം ഭാവിയിൽ സംഭവിക്കില്ലായെന്ന പ്രതീക്ഷ വത്തിക്കാൻ പ്രകടിപ്പിച്ചു.
◾സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. പദ്ധതി പിന്‍വലിക്കുകയാണെന്നു പറയാനുള്ള ജാള്യംകൊണ്ടാണ് തുറന്നു പറയാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
◾നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഡിസംബര്‍ പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്. 40,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. അഞ്ച് ലക്ഷ്വറി ലോഞ്ചുകള്‍, വിശാലമായ ബിസിനസ് സെന്റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാള്‍, വി.വി.ഐ.പികള്‍ക്കുള്ള സേഫ്ഹൗസ് സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍.
◾ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളിയെ സുഹൃത്തായ ചെത്തുതൊഴിലാളി ചെത്തുകത്തികൊണ്ടു കഴുത്തറുത്തു കൊന്നു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ എന്ന അമ്പത്താറുകാരനാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചെത്തുതൊഴിലാളിയും സുഹൃത്തുമായ ഗീരീഷിനെ പോലീസ് തെരയുന്നു.
◾കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്. മാങ്ങാ വ്യാപാരി കബീര്‍ സ്വര്‍ണനിധി തരാമെന്നു പറഞ്ഞ് 38 ലക്ഷം രൂപ അറസ്റ്റിലായ മധുര സ്വദേശികളില്‍നിന്നു വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. പണം വീണ്ടെടുക്കാനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് മധുര സ്വദേശികളായ പ്രതികള്‍ പോലീസിനോടു പറഞ്ഞത്.
◾അയ്യപ്പ ഭക്തരുടെ വാഹനത്തിന് വണ്ടിപ്പെരിയാറിനു സമീപം തീപിടിച്ചു. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.
◾ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയില്‍ 58 കാരനായ ചെല്ലപ്പനെ കൊലപ്പെടുത്തിയതിനു ഭാര്യ ലൂര്‍ദ്ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾സഹോദരന്റെ വീട്ടില്‍ എത്തിയ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ചത്. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടു കിണറിലാണു മീരയുടെ മൃതദേഹം കണ്ടത്.
◾കേടായ ബീഫ് ബിരിയാണി കഴിച്ച് മുപ്പതോളം പേര്‍ക്കു ഛര്‍ദിയും വയറിളക്കവും പിടിപെട്ട സംഭവത്തില്‍ കേറ്ററിങ്ങ് സ്ഥാപനമുടമ മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ വീട്ടിലെ മാമോദീസ ചടങ്ങിനാണ് മോശം ഭക്ഷണം കഴിച്ച് മുപ്പതോളം പേര്‍ക്ക് അസുഖമുണ്ടായത്.
◾ഗുജറാത്ത് തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യം രാജിവച്ചിരുന്നു. അഹമ്മദാബാദില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 75 കാരനായ വ്യാസിനു കോണ്‍ഗ്രസ് അംഗത്വം നല്‍കി.
◾ഡല്‍ഹിയില്‍ മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പാണ്ടവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസിനെയാണ് ഉറക്കഗുളിക നല്‍കി മയക്കിയശേഷം വെട്ടിക്കൊന്നു കഷണങ്ങളാക്കിയത്. ഭാര്യ പൂനവും മകന്‍ ദീപകും അറസ്റ്റിലായി. മറ്റൊരു സ്ത്രീയുമായി അഞ്ജന്‍ദാസിനു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഫ്രിഡ്ജില്‍ സൂക്ഷിച്ച കഷ്ണങ്ങള്‍ പിന്നീടു സഞ്ചികളിലാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
◾നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക് ആണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
◾അധ്യാപികയോടു മോശമായി പെരുമാറിയതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മീററ്റിലെ കിത്തോറിലെ ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. അധ്യാപികയോടു കുട്ടികള്‍ ഐ ലവ് യു എന്നു പറയുന്ന വീഡിയോ വിദ്യാര്‍ത്ഥികള്‍തന്നെ പ്രചരിപ്പിച്ചിരുന്നു.
◾കോവിഡ് നേരിടാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിഷേധിച്ച് ചൈനയില്‍ ജനങ്ങളുടെ പ്രതിഷേധ സമരം. പ്രതിഷേധം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നു. പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനീസ് പോലീസ് രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. അതിനാല്‍ ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾മൊറോക്കോക്കെതിരായ തോല്‍വി ബെല്‍ജിയം ആരാധകരെ അക്രമാസക്തരാക്കി. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. ആരാധകര്‍ കടകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
◾പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്ന് കളത്തിലിറങ്ങും. രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് പോര്‍ച്ചുഗലിന്റെ മത്സരം. സൂപ്പര്‍ താരം ലൂയീസ് സുവാരസിന്റെ യുറുഗ്വായ് ആണ് എതിരാളി. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയേയും എതിരിടും.
◾ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 2,400 കോടി ഡോളറായി. ആഭ്യന്തര ഡിമാന്‍ഡിലുണ്ടായ കുറവാണ് ഇറക്കുമതിയെ ബാധിച്ചത്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 2,900 കോടി ഡോളറിന്റേതായിരുന്നു.
◾ട്രായ് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തെ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 40.11 ലക്ഷം പേരെ. റിലയന്‍സ് ജിയോ 7.2 ലക്ഷം വയര്‍ലെസ് പുതിയ വരിക്കാരെ ചേര്‍ത്തപ്പോള്‍ എയര്‍ടെലിന് കേവലം 4.12 ലക്ഷം വരിക്കാരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. ജിയോയും എയര്‍ടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലില്‍ നിന്ന് 7.82 ലക്ഷം വരിക്കാരും വിട്ടുപോയി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.70, പൗണ്ട് – 98.68, യൂറോ – 84.96, സ്വിസ് ഫ്രാങ്ക് – 86.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.68, ബഹറിന്‍ ദിനാര്‍ – 216.72, കുവൈത്ത് ദിനാര്‍ -265.74, ഒമാനി റിയാല്‍ – 212.45, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.82.
*AKSHAYA Result 27/11/2022*
*1 st Prize :*
Amount: ₹7,000,000/-
AR937475
*Consolation Prize :*
Amount: ₹8,000/-
AN937475 AO937475 AP937475 AS937475 AT937475 AU937475 AV937475 AW937475 AX937475 AY937475 AZ937475
*2 nd Prize :*
Amount: ₹500,000/-
AN873338
*3 rd Prize :*
Amount: ₹100,000/-
AN130785 AO431255 AP522619 AR900550 AS111598 AT955937 AU211686 AV876690 AW305842 AX179602 AY414023 AZ946636
*4 th Prize :*
Amount: ₹5,000/-
0344 0462 1179 1737 2979 3764 3946 4074 4200 4752 4920 5632 6088 6736 7307 7552 8564 9902
*5 th Prize :*
Amount: ₹2,000/-
0912 3403 3650 4700 7061 8634 8943
*6 th Prize :*
Amount: ₹1,000/-
0818 0963 1152 1234 1254 1801 2380 2809 3303 3534 3742 3981 4536 4762 4824 5300 6409 6888 7615 7683 8069 8213 8463 9079 9657 9716
*7 th Prize :*
Amount: ₹500/-
0022 0176 0295 0330 0833 0946 1032 1149 1165 1212 1467 1598 1915 1920 1988 2103 2145 2154 2203 2331 2533 2657 2770 2878 3236 3313 3321 3539 3637 4169 4272 4427 4642 4829 4964 5033 5066 5168 5183 5317 5621 5765 5878 5917 5938 6322 6452 6566 6688 6914 7013 7053 7240 7376 7434 7523 7812 7826 8124 8148 8330 8443 8477 8580 9013 9129 9256 9273 9558 9888 9917 9925
*8 th Prize :*
Amount: ₹100/-
0026 0063 0310 0417 0571 0701 0828 1130 1140 1381 1396 1451 1464 1502 1606 1620 1759 1842 1873 1877 1985 2025 2121 2143 2192 2201 2260 2354 2370 2389 2459 2612 2702 2796 2847 2875 3243 3274 3276 3289 3392 3645 3698 3797 3820 4111 4138 4375 4407 4686 4712 4730 4757 5008 5030 5042 5052 5068 5072 5114 5151 5154 5157 5220 5357 5386 5394 5483 5525 5648 5808 5817 5826 5847 5955 5962 5982 5996 6053 6303 6339 6422 6467 6676 6807 6836 6920 6927 6994 7032 7047 7097 7132 7509 7581 7588 7590 7673 7767 7928 8000 8112 8126 8188 8291 8327 8329 8432 8513 8530 8797 8817 8961 9086 9292 9350 9520 9633 9689 9831 9880 9954 9961
Comments
Post a Comment
Thanks