25-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.
|Jacob Cherian|
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ ചരൽക്കുന്നിൽ നടക്കും.
◾തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ ചരൽക്കുന്നിൽ നടക്കും. 29ന് രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫ്രൺസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരിക്കും. സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, സഭയിലെ എല്ലാ എപ്പിസ്കോപ്പാമാരും സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കും.
ശ്വാസം മുട്ടുന്ന ലോകം, അജപാലന ശുശ്രൂഷയിലെ വെല്ലുവിളികൾ എന്ന മുഖ്യചിന്താവിഷയം അടിസ്ഥാനമാക്കി റവ. ഡോ. കെ. സി. വർഗീസ്, റവ. ജേക്കബ്. പി. തോമസ്, റവ. അലക്സ്. എ. മൈലച്ചൽ, റവ. ജേക്കബ്, കെ. ശാമുവേൽ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. സാം. ടി. കോശി, ഡോ. യേശുദാസ് അത്യാൽ, സി. എ. സാബു ജോൺ, ഡോ. സോണിയാ ജോർജ്ജ്, ബ്ളസൻ. എം. വർഗീസ് എന്നിവർ വിവിധ
എന്നിവർ വിവിധ സെഷനുകളിൽ ക്ളാസുകൾ നയിക്കും. ഡിസംബർ 1ന് രാവിലെ 7.30ന് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും.
മാർത്താമ്മാ സഭയിലെ 1100 വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും. സഭാ സെക്രട്ടറി സി. വി. സൈമൺ, കൺവീനർ റവ. ജോൺസൻ. സി. ജേക്കബ്, ട്രഷറർ റവ. ഡോ. സജു മാത്യു എന്നിവരുടെ നേതൃത്വത്തിലുളള 17 അംഗ കമ്മിറ്റി സമ്മേളനക്രമീകരണത്തിന് നേത്യത്വം വഹിക്കും.
മലയാള സിനിമയുടെ മുഖഛായ മാറ്റുന്നതിൽ നിർണ്ണാ okയക പങ്കുവഹിച്ച നടനായിരുന്നു എം.ജി.സോമനെന്ന് ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ്.
◾എം.ജി.സോമൻ സ്മരണാജ്ഞലിയോടനുബന്ധിച്ച് എം.ജി.എസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ സംഘടിപ്പിച്ച ദ്വിദിന നാടക കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചലച്ചിത്ര രംഗത്ത് എം.ജി.സോമൻ
നൽകിയിട്ടുള്ള സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈലീകൃതമായിരുന്ന പൗരസ്ത്യ - പാശ്ചാത്യ നാട്യ സംസ്കാരത്തെ ജീവിതഗന്ധിയാക്കിയത് ആധുനികതയാണ്. കലയെ ജീവിത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ കേരളത്തിൽ കാവാലം നാരായണപ്പണിക്കരും, ജി.ശങ്കരപ്പിള്ളയും, ശ്രീകണ്ഠൻ നായരുമടക്കുള്ള മുൻഗാമികളുടെ സംഭാവനകൾ അവിസ്മരണീയമാണെന്നും ശ്യാമപ്രസാദ് പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര നടന്മാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, ഫൗണ്ടേഷൻ ഭാരവാഹികളായ ജോർജ്ജ് മാത്യു, എം.സലിം, സാജൻ വറുഗീസ്, പ്രൊഫ.മാത്യു ശങ്കർ, പ്രൊഫ.സി.എ വറുഗീസ് ,സാജൻ വറുഗീസ് എന്നിവർ പ്രസംഗിച്ചു.
കോളജ് വിദ്യാർത്ഥി വ രക്ഷ എം.ജി.സോമന്റെ ഛായാചിത്രം എം.ജി.സോമന്റെ മകൻ സജി സോമന് ശ്യാമപ്രസാദ് സമ്മാനിച്ചു. സജീവൻ നമ്പിയത്ത് നാടക കളരിക്ക് നേതൃത്വം നൽകി. ഇന്ന് (26/11) വൈകിട്ട് 4ന് സമാപിക്കുന്ന ക്യാമ്പിൽ കവിയൂർ ശിവ പ്രസാദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
റാന്നിയിൽ അജ്ഞാത ജീവിയുടെ ആക്രമണം.
◾അജ്ഞാത ജീവിയുടെ
ആക്രമണത്തെ തുടർന്ന് റാന്നി അങ്ങാടി
ഈട്ടിച്ചുവട് ഏഴോലിയിൽ ആടുകൾ
കൂട്ടത്തോടെ ചത്തു. വലിയകാലായിൽ
മാത്യൂസ് എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് ആടുകളാണ് വ്യാഴാഴ്ച രാത്രി അജ്ഞാത ജീവികൾ കടിച്ചുകീറി കൊന്നത്.റബർ തോട്ടത്തിന് നടുക്കുള്ള ആൾത്താമസമില്ലാത്ത വീടിന്റെ സമീപത്തുള്ള കൂട്ടിൽ വളർത്തിയിരുന്ന പത്തോളം ആടുകളിൽ ഒമ്പത് എണ്ണത്തിനെയാണ് ജീവികൾ ആക്രമിച്ചത്. കെട്ടിയിടാത്ത നിലയിലുണ്ടായിരുന്ന കുട്ടിയാടാണ് രക്ഷപെട്ടത്. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ പരിശോധന നടത്തി. കുറുനരിയുടെ ആക്രമണം ആകാമെന്നാണ് സംശയിക്കുന്നതെന്ന് റാന്നി വനം റേഞ്ച് ഓഫീസർ പറഞ്ഞു.
വീയപുരം ഗ്രാമപഞ്ചായത്തില്‍വെച്ച് നടന്ന അദാലത്തില്‍ കയ്യാങ്കളി.
◾പാടശേഖരത്തിലേക്ക് ഇറങ്ങുന്ന വഴിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് കാര്‍ത്തികപള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ്കയ്യാങ്കളി യില്‍ അവസാനിച്ചത്.പായിപ്പാട് തൈക്കൂട്ടത്തില്‍ ഫിലിപ്പ് അലക്സാണ്ടറും,ഇടശ്ശേരിയില്‍ ചുമ്മാറുതമ്മിലായിരുന്നുഏറ്റുമുട്ടലുണ്ടായത്.വൈസ്പ്രസിഡന്‍റിന്‍റെ റൂമില്‍ വെച്ചായിരുന്നു അദാലത്ത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജസുരേന്ദ്രന്‍റെ ഇടപെടല്‍ മൂലം പ്രശ്നം കെട്ടടങ്ങി.ചെയര്‍പേഴ്സണ്‍ രഞ്ജിനിചന്ദ്രന്‍,മെമ്പറന്‍മാരായ ലില്ലിവര്‍ഗീസ്,പ്രീതവിനീഷ് ,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രശ്നം ശാന്തമാകാന്‍ ശ്രമം നടത്തി.
ശശി തരൂരിനെ മാത്രം പ്രധാന ക്ഷണിതാവായി ഉള്‍പ്പെടുത്തി കോൺഗ്രസുകാരുടെ പരിപാടികള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നു.
◾തിരുവനന്തപുരം – ശശി തരൂരിനെ മാത്രം പ്രധാന ക്ഷണിതാവായി ഉള്‍പ്പെടുത്തി കോൺഗ്രസുകാരുടെ പരിപാടികള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നു. പ്രൊഫഷണൽ കോണ്‍ഗ്രസിന്റെ കൊച്ചിയിലെ വേദിയിലും തരൂർ തന്നെ താരം. ഞായറാഴ്ച രാവിലെ നടക്കുന്ന കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കുന്നുണ്ട്.
7 ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്.
◾എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി ഹണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബിജെപി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
തടവിലാക്കിയ ഭൂഗര്‍ഭ സഭയുടെ മെത്രാനെ ഔദ്യോഗികമായി അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി.
◾ബീജിംഗ്: 2014ൽ ഫ്രാൻസിസ് മാർപാപ്പ യുജിയാങ് രൂപതയുടെ മെത്രാനായി നിയമിക്കുകയും, പിന്നീട് ഭരണകൂടം ആറുമാസം തടങ്കലിൽ അടയ്ക്കുകയും ചെയ്ത ബിഷപ്പിനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ജിയാങ്സി രൂപതയുടെ സഹായ മെത്രാനായാണ് ജോൺ പെങ് വെയ്‌ഷാവോ സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്നത്. 23 വർഷം ജയിലിൽ കിടന്ന തോമസ് സെങ് എന്ന മെത്രാന്റെ പിൻഗാമി ആയിട്ടാണ് 2014ൽ ഫ്രാൻസിസ് മാർപാപ്പ യുജിയാങിലെ രഹസ്യ സഭയുടെ മെത്രാനായി പെങിനെ നിയമിക്കുന്നത്. പ്രാദേശിക മെത്രാനായ ജോൺ ബാപ്റ്റിസ്റ്റ് ലീയുടെ നേതൃത്വത്തിൽ നഞ്ചാങിൽ കഴിഞ്ഞ ദിവസം നടന്ന മെത്രാഭിഷേക ചടങ്ങിൽ ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബെയ്ജിംങ്ങിലെ നാഷണൽ സെമിനാരിയിൽ പഠിച്ച 56 വയസ്സുള്ള പെങ് 1989ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. ജിയാങ്സി രൂപത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. 2018ൽ ചൈനീസ് സർക്കാരും, വത്തിക്കാനും തമ്മിൽ കരാർ ഒപ്പിട്ടതിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഭയിൽ ചേരാൻ യുജിയാങിലെ സഭയുടെ മേൽ വലിയ സമ്മര്‍ദ്ധമുണ്ടായിരിന്നു. സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുജിയാങിലെ മെത്രാൻ എന്ന സ്ഥാനത്തുനിന്ന് താൻ രാജിവെക്കുകയാണെന്നും, പ്രാദേശികമായ ഏതാനും രൂപതകൾ കൂട്ടിയിണക്കി ജിയാങ്സി രൂപതയ്ക്ക് രൂപം നൽകുമെന്നും ബിഷപ്പ് പെങ് പ്രഖ്യാപിക്കുന്നത്. നഞ്ചാങിൽ ഒക്ടോബർ പതിനൊന്നാം തീയതി പുതിയ രൂപതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന മെത്രാസന മന്ദിരത്തിന്റെ തറക്കല്ലിടിയിൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ - ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്.
സ്ത്രീധന നിരോധന പ്രതിജ്ഞ 26ന്
◾വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 26ന് രാവിലെ 11ന് സർക്കാർ ജീവനക്കാരും സ്കൂൾ, കോളേജ് വിദ്യാർഥികളും സ്ത്രീധന നിരോധന പ്രതിജ്ഞയെടുക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൽ എൻഡ് വയലൻസ് എഗേൻസ്റ്റ് വിമൻ നൗ’ എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കുന്നത്. നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്നത്.
പ്രതിജ്ഞ
“സ്വാതന്ത്ര്യവും അവകാശവും കടമയും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയാണ്. സ്ത്രീധനം ആ സമത്വത്തെ തകർക്കുന്നു എന്നെനിയ്ക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല. എന്റെ ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സ്ത്രീധനം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യുന്നതിന് സമൂഹത്തോടൊപ്പം നിൽക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്നു.”
◾എംജി സര്‍വകലാശാല അധ്യാപക നിയമന അഭിമുഖത്തിനു മാര്‍ക്കിടാന്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എംജി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. അധ്യാപക നിയമനം അക്കാദമിക് വിഷയമാണെന്നും കോടതി ഇടപെടരുതെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.
നിര്യാതയായി
മേപ്രാൽ. കട്ടത്തറ പരേതനായ K E തൊമസിൻ്റെ ഭാര്യ അന്നമ്മ തൊമസ്(99) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത റാന്നി പരങ്ങാട്ട് മാവേലിൽ കുടുംബാംഗംമാണ്
◾സ്‌കൂളുകളില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ച ഗ്രേഡിംഗ നടപ്പാക്കാനാണു നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകണം.
◾സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വെട്ടികുറച്ച കടമെടുപ്പു പരിധി വര്‍ധിപ്പിക്കണം. കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കായാണ് ധനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
◾അഞ്ചു വര്‍ഷത്തിലേറെ ശിക്ഷാ കാലാവധിയുള്ള കേസുകളുടെ അപ്പീല്‍ അടക്കമുള്ള ഹര്‍ജികള്‍ വേഗത്തില്‍ ലിസ്റ്റ് ചെയ്യണമെന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ച് രജിസ്ട്രിയ്ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുമെന്നു ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.
◾സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നല്‍കി നിര്‍വഹിച്ചു. കായികോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ തിരുവനന്തപുരത്താണ് കായികോത്സവം.
◾തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ യുവമോര്‍ച്ച ഉപരോധം. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് കോര്‍പറേഷനു പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്താണ് ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാനായത്.
സിബിഐ അന്വേഷണം വേണ്ട : സർക്കാർ
◾തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തിറങ്ങിയ നിയമന ശുപാര്‍ശക്കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. തന്റെ കത്ത് വ്യാജമാണെന്ന് മേയര്‍ കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നരഹത്യാകുറ്റം നിലനില്‍ക്കുമോയെന്നു പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
'എല്ലാം പാർട്ടിക്ക് വേണ്ടിയാണ് ' ശശി തരൂർ .
◾താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ശശി തരൂര്‍. ചെണ്ടയ്ക്കു താഴെയാണ് എല്ലാ വാദ്യങ്ങളുമെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനു പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. തിരുവനന്തപുരം നഗരസഭയിലെ സമരത്തിന്റെ പേരില്‍ ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് തരൂര്‍ പറഞ്ഞു.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരേയും ശശി തരൂരിനെയും പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുമെന്നു പ്രൊഫഷണല്‍ കോണ്‍ഗ്രസ്. സുധാകരനും ശശി തരൂരും രാവിലത്തെ സെഷനിലും സതീശന്‍ വൈകുന്നേരത്തെ സെഷനിലുമാണ് പങ്കെടുക്കുക. ‘ഡിക്കോഡ്’ എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിനു ക്ഷണം.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
◾തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്. ബിഎസ്എന്‍എല്ലില്‍നിന്ന് സ്വയം വിരമിക്കുമ്പോള്‍ കിട്ടിയ ലക്ഷങ്ങളാണ് സഹകരണ സംഘത്തില്‍ കാണാനില്ലാത്തത്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുത്തെന്നാണു പരാതി.
വിഴിഞ്ഞം സമരം ശക്തമാക്കും.
◾വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്നു സമരസമിതി. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്‍ച്ചയിലുമാണു തീരുമാനം. കോടതി ഇടപെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സമരം നിര്‍ത്തുമെന്ന അഭ്യൂഹത്തിനിടയിലാണ് തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാന്‍ തീരുമാനിച്ചത്.
◾വിജിലന്‍സ് അന്വേഷണം നേരിടുന്ന കാട്ടാക്കട സബ് രജിസ്ട്രാര്‍ സന്തോഷ്‌കുമാറിനെ തിരിച്ചെടുത്ത സംഭവത്തില്‍ രജിസ്ട്രേഷന്‍ ഐജി ഇമ്പശേഖറിനോടു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. കണക്കില്‍പെടാത്ത പണം കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. തന്റെ കൈയില്‍നിന്നല്ല പണം പിടിച്ചെടുത്തതെന്നും ഓഫീസിലെ പണത്തിന് ഉത്തരവാദിയല്ലെന്നുമുള്ള വിശദീകരണക്കത്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്‌കുമാറിനെ തിരിച്ചെടുത്തത്.
◾തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശക്കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയര്‍ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ആനാവൂര്‍ നാഗപ്പന്‍ പിഎസ് സി ചെയര്‍മാനാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കു മാത്രമാണ് ജോലി കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വാഹനം ജപ്തി ചെയ്തു.
◾പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. എറണാകുളം കളക്ടറേറ്റിലെ വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. കടമക്കുടി സ്വദേശി കെ.പി സാജുവിനു രണ്ടു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചപ്പോഴാണ് ജപ്തി ചെയ്തത്.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനു 12 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസ് ശിക്ഷിച്ചത്.
◾പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ വിയ്യൂര്‍ ജയിലില്‍നിന്ന് ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു മാറ്റി.
◾തലശേരിയില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതിനു രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പു നടത്തി. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം ചൂണ്ടിക്കാണിച്ചത്. കൊലപാതകത്തിനു വിളിച്ച ഓട്ടോയും കണ്ടെത്തി.
മുൻ ഡിവൈഎസ്പി സുപ്രീം കോടതിയിൽ ഹർജി നൽകി
◾ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ജീവപര്യന്തം തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെന്നും 17 വര്‍ഷമായി ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ ഷാജി ഉള്‍പ്പെട്ടിരുന്നു. ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് മോചനപട്ടികയില്‍നിന്നു ഷാജിയെ ഒഴിവാക്കിയത്.
◾മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന്‍ തൃശൂര്‍ സ്വദേശി ബിമല്‍ (32) കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനായ മണികണ്ഠനെ പൊലീസ് അറസ്റ്റു ചെയ്തു. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
◾തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു മുപ്പതോളം പേര്‍ക്കു പരിക്ക്. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്കു പോകുകയായിരുന്ന സുമംഗലി ബസാണ് മറിഞ്ഞത്.
പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷാ വീഴ്ച.
◾ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തി സുരക്ഷാ വീഴ്ച. ബാവ്ലയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയാണു സ്വകാര്യ ഡ്രോണ്‍ പറത്തിയത്. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യന്‍ നഴ്സ് അറസ്റ്റില്‍. രാജ്‌വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്സിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
◾ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പ് ലോകകപ്പ് സ്റ്റേഡിയത്തിലേക്കു കടക്കാന്‍ ശ്രമിച്ച ഫുട്ബോള്‍ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് കുടുങ്ങിയത്.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30 ന് വെയില്‍സ് ഇറാനെയും വൈകുന്നേരം 6.30 ന് ഖത്തര്‍ സെനഗലിനേയും രാത്രി 9.30 ന് നെതര്‍ലണ്ട്സ് ഇക്വഡോറിനേയും നാളെ വെളുപ്പിന് 12.30 ന് ഇംഗ്ലണ്ട് യു.എസ്.എയും നേരിടും. ഗ്രൂപ്പ് എയിലേയും ബിയിലേയും ടീമുകളുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുക.
NIRMAL Result 25/11/2022
*1 st Prize :*
Amount: ₹7,000,000/-
NM977265
*Consolation Prize :*
Amount: ₹8,000/-
NA977265 NB977265 NC977265 ND977265 NE977265 NF977265 NG977265 NH977265 NJ977265 NK977265 NL977265
*2 nd Prize :*
Amount: ₹10,00,000/-
NM990782
*3 rd Prize :*
Amount: ₹100,000/-
NA487466 NB460033 NC208265 ND409349 NE490909 NF159004 NG225285 NH415974 NJ755258 NK766356 NL922834 NM975892
*4 th Prize :*
Amount: ₹5,000/-
0695 1258 1273 2334 2952 2963 3056 3498 3555 5162 5476 6327 6930 7134 7687 8233 8580 9966
*5 th Prize :*
Amount: ₹1,000/-
0331 0543 0836 1388 1621 2032 2350 2384 2486 2493 2629 2819 4206 4312 4496 4855 5426 5675 5737 5935 6204 6371 6533 6963 7359 7373 7529 7958 8527 8662 8997 9139 9334 9379 9488 9782
*6 th Prize :*
Amount: ₹500/-
0036 0050 0242 0278 0736 1371 1435 1474 1567 1886 1970 2285 2578 2614 2620 2638 2710 2745 2845 2892 2912 2996 3140 3633 3669 3697 3716 3727 3958 4072 4084 4099 4196 4200 4393 4561 4836 4957 5168 5307 5319 5324 5641 5755 5776 5930 5952 6053 6084 6153 6164 6449 6542 6570 6925 7021 7138 7221 7239 7421 7425 7505 7508 7572 7635 7713 7758 7828 7912 8375 8819 8841 8900 8948 9014 9545 9819 9894 9974
*7 th Prize :*
Amount: ₹100/-
0066 0165 0279 0483 0595 0636 0667 0881 1067 1289 1484 1485 1597 1813 1974 2061 2072 2130 2165 2212 2268 2299 2330 2502 2569 2659 2676 2779 2881 3006 3077 3226 3259 3275 3332 3347 3418 3487 3504 3534 3703 3740 3747 3826 3932 3937 3989 4008 4098 4182 4260 4360 4566 4650 4737 4749 4812 4844 4852 4974 4991 5060 5640 5671 5823 6059 6418 6422 6451 6550 6551 6724 6777 6913 6932 7006 7026 7066 7073 7081 7094 7197 7324 7520 7615 7636 7640 7814 7834 7897 7910 8046 8153 8303 8404 8410 8426 8475 8539 8609 8930 8955 8963 8984 9018 9084 9149 9231 9278 9304 9341 9441 9524 9604 9641 9646 9691 9781 9840 9883 9886 9915
Comments
Post a Comment
Thanks