24-11-2022 ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

| Jacob Cherian|

തിരുവല്ലയിലെ വോട്ടർ പട്ടിക പുതുക്കാം.

◾തിരുവല്ല നിയോജക മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസുകളിലും, തിരുവല്ല - മല്ലപ്പള്ളി താലൂക്ക് ഓഫീസുകളിലും 26, 27, ഡിസംബർ 3, 4 തീയതികളിൽ വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി 2023- സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ വോട്ടർമാർക്കും സ്പെഷ്യൽ ക്യാമ്പിലെത്തി കരട് വോട്ടർ പട്ടിക പരിശോധിച്ച് പുതുതായി പേര് ചേർക്കുവാനും, ഒഴിവാക്കുവാനും, തിരുത്തലുകൾ വരുത്തുവാനും, ആധാർ നമ്പർ വോട്ടർ ഐ.ഡിയുമായി ലിങ്ക് ചെയ്യുവാനും അവസരം ലഭിക്കും. പൊതുജനങ്ങളുടെ സഹായത്തിനായി താലൂക്ക്, വില്ലേജ് ജീവനക്കാരും ,ബൂത്ത് ലെവൽ ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കും.

കാർ കുറുകെയിട്ട് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

മല്ലപ്പള്ളി: സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി കാർ കുറുക്കിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് മർദ്ദിച്ച കോട്ടയം സ്വദേശികളെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3.30ന് മടുക്കോലി ബസ് സ്റ്റോപ്പിൽ ആളു കയറ്റം നിർത്തി ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ഇ.ജെ. ജോൺസൺ (53) മർദ്ദനമേറ്റത്.

കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ വീട്ടിൽ ടി. സി. ജോയിച്ചൻ (47), തോമസ് ടി. ചാക്കോ (52) ഉൽപ്പന്നം. കാർ കുറുക്ക് വച്ച് ബസ് തടഞ്ഞ് പുറത്തിറങ്ങിയ ഇരുവരും ചേർന്ന് ചീത്ത വിളിച്ചു കൊണ്ട് ബസ് ഡ്രൈവറെ സീറ്റിൽ നിന്നും വലിച്ചിറക്കി മൂക്കിലും നെഞ്ചത്തും വലതുകൈക്കും മർദ്ദിക്കുകയും വലതുകൈത്തണ്ടയ്ക്കും ചെറുവിരലിനും മുറിവ് ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ന്യൂഡ്യൂട്ടി തടസ്സപ്പെടുത്തിയത് മറ്റ് വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. 


എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും

◾എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 ന് അവസാനിക്കും. മാതൃകാ പരിക്ഷകള്‍ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25 നും ആരംഭിക്കും.

◾കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണത്തിനുള്ള വായ്പ പ്രതിസന്ധിയില്‍. വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതിനാലാണ് പിന്മാറ്റം. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വിലയിരുത്തല്‍. മറ്റൊരു ബാങ്കിനെ സമീപിക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍.

ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. 

◾ ലഹരി ഇടപാടുസംഘം നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനെ തെരയുന്നു. ബാബുവും ജാക്സണുമാണ് കുത്തിയതെന്നായിരുന്നു ഖാലിദിന്റെ മരണ മൊഴി. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

◾ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിശീലനം ഡിസംബര്‍ മാസം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തല്‍പരത വര്‍ദ്ധിപ്പിക്കല്‍, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്താനാണ് പത്തു ദിവസം വീതമുള്ള പരിശീലന പദ്ധതി.

കള്ളനോട്ട് കേസിൽ അമ്മയും മകളും അറസ്റ്റിലായി.

കള്ളനോട്ട് കേസിൽ അമ്മയും മകളും അറസ്റ്റിലായി.അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനി പറമ്പിൽ വീട്ടിൽ വിലാസിനി - 68, മകൾ ഷീബ - 34 എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കള്ളനോട്ടുമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിനായി കോട്ടയത്ത് എത്തിയ വിലാസിനിയെ സംശയം തോന്നിയ ലോട്ടറി കടയുടമ പോലീസിൽ അറിയിച്ച് പിടികൂടുകയായിരുന്നു. 100 രൂപയുടെ 14 കള്ളനോട്ടുകൾ വിലാസിനിയുടെ കൈവശത്തു നിന്നും പോലീസ് കണ്ടെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മകൾ ഷീബയും കേസിൽ പ്രതിയായത്.പ്രതികൾ താമസിക്കുന്ന കുറിച്ചിയിലെ വാടക വീട്ടിൽ നിന്നും ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 500 രൂപയുടെ 31 നോട്ടുകളും 200 രൂപയുടെ 7 നോട്ടുകളും, നൂറ് രൂപയും 4 നോട്ടുകളും, 10 രൂപയുടെ നോട്ടുകളൂം പോലീസ് കണ്ടെടുത്തു. ഇവ കള്ളനോട്ടുകൾ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.കൂടാതെ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.ഗൂഗിളിൽ സേർച്ച് ചെയ്ത് പഠിച്ച ശേഷമണ് കള്ളനോട്ടുകൾ നിർമ്മിച്ചതെന്ന് ഷീബ പോലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻറിലായി. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.


◾മദ്യത്തിനു വില കൂട്ടിയതിനു പിന്നില്‍ വന്‍അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിറ്റുവരവു നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികള്‍ സിപിഎമ്മുമായി ഒത്തുകളിച്ച് നികുതി ഒഴിവാക്കി. തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയില്‍ ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

◾കുഫോസ് ആക്ടിംഗ് വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ച ഡോ. എം. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു. റിജി ജോണിന്റെ നിയമനം കോടതി റദ്ദാക്കിയതിനാലാണ് ഗവര്‍ണര്‍ താത്കാലിക വിസിക്ക് ചുമതല നല്‍കിയത്. ഭരണ സ്തംഭനം ഒഴിവാക്കാനാണ് ചുമതലയേല്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.

◾പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചാരണമുണ്ടാക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറണം. തരൂര്‍ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ബലൂണ്‍ പ്രയോഗം ശശി തരൂരിനെ ഉദ്ദേശിച്ചല്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കുപ്പായം തുന്നിക്കണമെങ്കില്‍ നാല് വര്‍ഷം കാത്തിരിക്കണമെന്നും കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.

◾കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. പൊലീസ് സ്ത്രീകളെയും കുട്ടികളെയും ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകള്‍ ഉപരോധിച്ചത്.

◾പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചു. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി.

അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

◾പാലക്കാട് മങ്കര പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്നും പ്രധാന സാക്ഷിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പരാതി. പാലക്കാട് പോക്സോ പ്രോസിക്യൂട്ടര്‍ സുബ്രഹ്‌മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗല്‍ കൗണ്‍സലറും അതിജീവിതയും ജില്ല ജഡ്ജിക്കു പരാതി നല്‍കി. സാക്ഷിയായ ഹോസ്റ്റല്‍ വാര്‍ഡനെ ഒഴിവാക്കാനാണു ശ്രമിച്ചത്.

◾ചാലക്കുടി മലക്കപ്പാറയില്‍ കബാലി എന്ന കാട്ടാന ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തിയുയര്‍ത്തി. ചാലക്കുടിയില്‍നിന്ന് മലക്കപ്പാറക്കു പോയ ബസിനെയാണ് ആന ആക്രമിച്ചത്. അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. രണ്ടു മണിക്കൂറോളം ആന പരാക്രമവുമായി റോഡില്‍ തുടര്‍ന്നു. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 നാണ് എത്തിയത്.

◾കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. സര്‍വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കണമെന്ന് ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമ്മദ് പ്രസംഗിച്ചു. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് പ്രസംഗം. മന്ത്രി കെ. രാജനെതിരെയും രൂക്ഷവിമര്‍ശനം നടത്തി.

◾തലശേരി ജനറല്‍ ആശുപതിയില്‍ ചികില്‍സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. എല്ലു രോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചികില്‍സ പിഴവിന് തലശേരി പൊലിസ് കേസെടുത്തത്.

◾മാല്‍ക്ക ഷാര്‍ജയുടെ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദീന്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ശ്രംഖലയിലൂടെ കേരളത്തിലെ വിവിധ ജില്ലകളില്‍ രോഗീപരിചരണം നടത്തുന്ന ജീവകാരുണ്യ സേവനങ്ങളെ കണക്കിലെടുത്താണ് പുരസകാരം സമ്മാനിക്കുന്നത്. ഡിസംബര്‍ 11 നു ഷാര്‍ജയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ശൈശവ വിവാഹം. കേസെടുത്തു

◾കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. പതിനേഴു വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ഈ മാസം 18 നായിരുന്നു വിവാഹം.

◾കോടതി വരാന്തയില്‍ അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചതിനു മാവേലിക്കര കോടതിയിലെ 30 അഭിഭാഷകര്‍ക്കെതിരേ കോടതി അലക്ഷ്യത്തിനു ഹൈക്കോടതി കേസെടുത്തു. അഞ്ചു മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകര്‍ക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ ആഹ്വാനമനുസരിച്ച് ഫെബ്രുവരി 17 ന് മാവേലിക്കര കോടതി വളപ്പില്‍ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്.

◾കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നല്‍കിയിത്.

◾തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

◾ശശി തരൂരിനെ പിന്തുണച്ച് യുഡിഎഫിലെ ജോസഫ് ഗ്രൂപ്പും. ശശി തരൂരിന്റെ കോട്ടയത്തെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ യുഡിഎഫിന്റെ പ്രമുഖ നേതാവാണെന്നും കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു.

◾യൂണിഫോം അളവെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ . തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

◾ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു പത്തു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂര്‍ സ്വദേശി ശരതി (30) നെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.

◾ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയിലെ വനിത വാര്‍ഡില്‍ സീലിംഗ് തകര്‍ന്നുവീണു. രോഗിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സര്‍ജറി വാര്‍ഡിലാണ് ഫാനിനു സമീപത്തെ സീലിംഗ് അടര്‍ന്നു വീണത്.

◾എറണാകുളത്ത് നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നാളെ സമാപിക്കും. ഇന്ന് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ജനറല്‍ /പീഡിയാട്രിക് / മെന്റല്‍ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള അഭിമുഖമാണ്. വെള്ളിയാഴ്ച ജനറല്‍ / മെന്റല്‍ ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കാണ് അഭിമുഖം.

◾കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് സച്ചിന്‍ പക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍. അവശേഷിക്കുന്ന ഒരു വര്‍ഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. സച്ചിന്‍ പൈലറ്റ് മൗനത്തിലാണ്.

◾മംഗലാപുരത്തെ ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ സ്ഫോടനമുണ്ടാക്കിയവര്‍ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രമാണു ലക്ഷ്യമിട്ടതെന്ന് പോലീസ്. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയില്‍ നിന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടത്തുകൊണ്ടു കത്തു ലഭിച്ചെന്നും പോലീസ്.

◾പ്രകോപനമില്ലാതെയാണ് ആസാം -മേഘാലയ അതിര്‍ത്തിയില്‍ പോലീസുകാരനടക്കം ആറു പേര്‍ കൊല്ലപ്പെട്ട വെടിവയ്പെന്നു സമ്മതിച്ച് ആസാം. കേന്ദ്രത്തിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കുമെന്നും ആസാം അറിയിച്ചു. കേന്ദ്ര ആന്വേഷണം ആവശ്യപ്പെട്ട് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ശബരിമല നാളെ 
 (25.11 2022)
.........
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് ....അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും  നെയ്യഭിഷേകം
7.30 ന്  ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന്  ......ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്... ദീപാരാധന
7 മുതൽ പുഷ്പാഭിഷേകം
9.30 മണിക്ക്  ...അത്താഴപൂജ
10.50ന്   ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
◾നടന്‍ കമല്‍ഹാസനു പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചത്.

◾പാകിസ്ഥാന്റെ സൈനിക മേധാവിയായി ലഫ്. ജനറല്‍ അസീം മുനീര്‍ ചുമതലയേറ്റു. പാക് ചാരസംഘമായ ഐഎസ്ഐയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ്. ആറുവര്‍ഷത്തെ സേവനത്തിനു ശേഷം ഖമര്‍ ജാവേദ് ബജ്വ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ സൈനിക മേധാവി സ്ഥാനമേറ്റത്.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് റൊണാള്‍ഡോയും നെയ്മറും കളത്തിലിറങ്ങും. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലാണ്ട് കാമറൂണുമായി ഏറ്റുമുട്ടും. വൈകുന്നേരം 6.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ – സൗത്ത് കൊറിയ പോരാട്ടം. രാത്രി 9.30 നാണ് സി 7 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവതരിക്കുക. ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലും ഘാനയും തമ്മിലുള്ള പോരാട്ടമാണ് രാത്രി 9.30ന് നടക്കുന്ന മൂന്നാമത്തെ മത്സരം. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് നടക്കുന്ന നാലാമത്തെ മത്സരത്തിലാണ് നെയ്മറും ബ്രസീലും കളത്തിലിറങ്ങുക. ഇത്തവണത്തെ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കുന്ന സെര്‍ബിയയാണ് ബ്രസീലിന്റെ എതിരാളികള്‍.

◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 38,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.69, പൗണ്ട് – 98.77, യൂറോ – 85.16, സ്വിസ് ഫ്രാങ്ക് – 86.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.19, ബഹറിന്‍ ദിനാര്‍ – 216.70, കുവൈത്ത് ദിനാര്‍ -265.80, ഒമാനി റിയാല്‍ – 212.16, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 61.23..

*KARUNYA PLUS  Result 24/11/2022* 

*1 st Prize :* 
Amount: ₹8,000,000/-
PR286032  

*Consolation Prize :* 
Amount: ₹8,000/-
PN286032  PO286032  PP286032  PS286032  PT286032  PU286032  PV286032  PW286032  PX286032  PY286032  PZ286032  

*2 nd Prize :* 
Amount: ₹10,00,000/-
PO145380  

*3 rd Prize :* 
Amount: ₹100,000/-
PN748178  PO751867  PP243134  PR275950  PS246760  PT412395  PU476635  PV450863  PW846719  PX185118  PY449630  PZ505249  

*4 th Prize :* 
Amount: ₹5,000/-
0111  0550  0712  0867  1069  2410  3043  3756  3801  3893  5548  5886  6958  7924  8370  9027  9040  9287  

*5 th Prize :* 
Amount: ₹1,000/-
0097  0216  0863  1450  1855  1925  2042  2162  2308  3245  3336  3552  3744  3934  4014  4078  4939  5213  5217  5349  5647  5689  6217  6699  6913  7113  7484  7708  8275  8343  8493  9725  9908  9966  

*6 th Prize :* 
Amount: ₹500/-
0049  0179  0231  0297  0476  0521  0786  0841  0895  1037  1078  1102  1129  1282  1313  1342  1350  1371  1665  1713  1839  1979  2294  2341  2448  2666  2755  2937  2981  3089  3130  3131  3227  3496  4000  4278  4409  4724  4917  5013  5282  5591  5652  5673  5879  5981  6021  6392  6443  6478  6672  7028  7107  7137  7159  7486  7586  7650  7693  7899  7905  8072  8204  8367  8573  8660  8670  8794  8812  8837  8852  8896  8943  9199  9456  9588  9698  9747  9776  9865  

*7 th Prize :* 
Amount: ₹100/-
0040  0079  0332  0366  0437  0738  0761  0773  0837  1082  1089  1447  1799  1805  1808  1887  1921  1980  2053  2094  2117  2128  2155  2567  2731  2839  2844  2899  2927  3100  3170  3198  3299  3305  3318  3375  3422  3440  3480  3599  3629  3729  3761  3762  3819  3859  3862  3894  4236  4237  4313  4352  4482  4508  4579  4583  4625  4685  4818  4845  4850  4852  4885  4923  5094  5146  5297  5306  5337  5361  5392  5395  5749  5936  6087  6128  6161  6166  6185  6193  6347  6421  6486  6520  6539  6633  6679  6697  6752  6784  6809  6814  6858  6897  6899  6917  6920  7010  7057  7064  7071  7282  7343  7500  7545  7632  7717  7743  7843  8065  8127  8156  8181  8511  8522  8582  8977  8978  8985  9086  9127  9264  9518  9538  9539  9842  

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.