23-11-2022ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.
|JACOB CHERIAN|
നാടക കളരി :
രജിസ്ട്രേഷൻ ഇന്ന് കൂടി
തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല മാർത്തോമ്മ കോളേജിൽ നടക്കുന്ന നാടകക്കളരിയിൽ പങ്കെടുക്കുന്നതിന് വ്യാഴാഴ കൂടി രജിസ്ട്രഷൻ ചെയ്യാം. നവംബർ 25, 26 തീയതികളിലാണ് കളരി. 17 നും 25 നും ഇടയിൽ പ്രായമുള്ള 50 പേർക്കാണ് പ്രവേശനം. സിനിമ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447401045
◾ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു ഉന്നത ഉദ്യോഗസ്ഥര്‍ ഫയലുകളൊന്നും കൈമാറിയില്ല. നിസഹകരണ സമരംമൂലം സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നാലായിരം വിദ്യാര്‍ത്ഥികള്‍. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍ലസര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്.
നിര്യാതനായി
തിരുവല്ല : മുത്തൂർ പാറയ്‌ക്കൽ (വലിയ പറമ്പിൽ) പരേതനായ പി.കെ അബ്ദുൾ കരീമിന്റെയും സുലേഖ ബീവിയുടെയും മകൻ അനൂജ് മുഹമ്മദ് കരിം (45, ആർ.എം. എസ് , ആലപ്പുഴ) നിര്യാതനായി. കബറടക്കം മുത്തൂർ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി. ഭാര്യ ഷെറില. സഹോദരൻ : അഡ്വ. അനസ് മുഹമ്മദ് കരിം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോഴിക്കോട് )
Phone 9539980152 jalal
താക്കോൽ നഷ്ടപെട്ടു
ജെറുസലേം പള്ളി - ആലന്തുരുത്തി- പൊടിയാടി റൂട്ടിൽ കാറിൻ്റെ keyless താക്കോൽ നഷ്ടപെട്ടു. കണ്ട് കിട്ടുന്നവർ 9846694453 എന്ന നമ്പറിൽ ബന്ധപ്പെടുക.
◾ നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ ട്രാഫിക് പോലീസിനു ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടു പേരെ ചുമതലപ്പെടുത്തിയെന്ന ഓഡിയോ സന്ദേശമാണു പോലീസിനു ലഭിച്ചത്.
◾റേഷന്‍ വ്യാപാരികളുടെ കമ്മീഷനായി നല്‍കാന്‍ 102 കോടി രൂപ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ശുപാര്‍ശ ധനവകുപ്പിന്റെ പരിഗണനയിലാണ്. ശനിയാഴ്ച മുതലുള്ള അനിശ്ചിതകാല കടയടപ്പു സമരത്തില്‍ നിന്നു വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾റേഷന്‍ കടയുടമകള്‍ക്കുള്ള മുഴുവന്‍ കമ്മീഷനും കൊടുത്തു തീര്‍ക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതേസമയം, റേഷന്‍ വ്യാപാരികളുടെ സംയുക്ത സമരസമിതി ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് സമര നോട്ടീസ് നല്‍കി. ഒക്ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമേ നല്‍കൂവെന്ന ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്ന് റേഷന്‍ വ്യപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു.
◾തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. മേയര്‍ ഡയസിലേക്കു വരുന്നതു തടയാന്‍ വനിതകളടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം എതിരേറ്റത്. ഇതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലെത്തി.
◾തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചാണ് മേയറുടെ പരാതിയില്‍ കേസെടുത്തത്.
◾കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്നും പ്രകോപന പ്രസ്താവനകള്‍ അരുതെന്നുമുള്ള കെപിസിസി നിലപാടിനെ പിന്തുണക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ശശി തരൂര്‍ സമാന്തര പ്രവര്‍ത്തനം നടത്തുമെന്നു കരുതുന്നില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പറഞ്ഞു.
◾ശശി തരൂര്‍ നാടിന്റെ പുണ്യമെന്ന് എം.കെ രാഘവന്‍ എംപി. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും രാഘവന്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നടന്ന ചടങ്ങിലാണ് രാഘവന്റെ പുകഴ്ത്തല്‍.
◾രാജ്യത്തെ തൊഴിലാളികള്‍ക്ക് കുടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നു റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. നിര്‍മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 837 രൂപ 30 പൈസയാണ്. ഏറ്റവും കുറഞ്ഞ വേതനം ത്രിപുരയിലും മധ്യപ്രദേശിലുമാണ്. ത്രിപുരയില്‍ 250 രൂപയാണ് പ്രതിദിന വേതനം.
◾കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മെഡിക്കല്‍ സീറ്റ് അഴിമതിയില്‍ ഡോ. ബെനറ്റ് ഏബ്രഹാം, ബിഷപ് ധര്‍മ്മരാജ റസാലം എന്നിവര്‍ ചേര്‍ന്ന് 95 ലക്ഷം രൂപയുടെ കമ്മീഷന്‍ പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതിനു സമാനമായ തുകയാണ് കണ്ടുകെട്ടിയത്.
◾കരിപ്പൂരില്‍ രണ്ടു കിലോയോളം സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയിലായി. റിയാദില്‍നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീര്‍ വട്ടക്കണ്ടിയില്‍, നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
◾വിജിലന്‍സ് പരിശോധനയില്‍ ഓഫീസില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ കാട്ടാക്കട സബ് രജിസ്ട്രാര്‍ കെ.സി. സന്തോഷ് കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു തിരികേ നിയമിച്ചു. തന്റെ കൈയില്‍നിന്നു പണമോ പാരിതോഷികമോ കണ്ടെത്തിയിട്ടില്ലെന്നു വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്.
◾മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ആര്‍ടിസി ബസില്‍ കുഴല്‍പ്പണം കടത്തിയ മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനാണ് അറസ്റ്റിലായത്.
◾എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി ടി. നവ്യക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 24 നും 30 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണം. ഒന്നാം പ്രതി ജിതിന് സ്‌കൂട്ടര്‍ നല്‍കിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നവ്യ.
◾ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നു ശുപാര്‍ശ ചെയ്തെന്നു കത്തില്‍ പറയുന്നു.
◾വീണ്ടും കര്‍ഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയില്‍ ജപ്തി നോട്ടീസ് ലഭിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍നിന്ന് എടുത്ത ഒമ്പതു ലക്ഷം രൂപ കുടിശിക ആയിരുന്നു.
◾തിരുനെല്ലി വനത്തില്‍ കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു. മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനു പോയതായിരുന്നു. രാത്രി പത്തോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു.
◾വയനാട്ടില്‍ സഹപ്രവര്‍ത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസുകാരന് മൂന്‍കൂര്‍ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ ജോസഫിനാണ് സുപ്രീം കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
◾പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. അടിവാരം നൂറാംതോട് സ്വദേശി ചെമ്മങ്കോട് വീട്ടില്‍ ബിജേഷിനെയാണ് (40) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾തമിഴ്നാട് പളനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതിമാര്‍ തൂങ്ങിമരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമന്‍, ഉഷ എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസില്‍ കുടുക്കി ഏഴു പേര്‍ തേജോവധം ചെയ്തെന്നു വിശദീകരിക്കന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
◾ഇടുക്കി കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കുഴിത്തൊളു സ്വദേശിയായ മംഗലത്ത് നിഷിന്‍, കുഴികണ്ടം പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.
◾മാള പുത്തന്‍ചിറയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പിണ്ടിയത്ത് സരിത്ത് ചന്ദ്രനെ മൂകാംബികയില്‍നിന്നാണ് പിടികൂടിയത്.
◾കൊല്ലം പത്തനാപുരത്ത് ആറു ദിവസം മുമ്പ് കാണാതായ സിന്ധുവിനെ കണ്ടെത്തി. ജോലി അന്വേഷിച്ചിറങ്ങിയ ഇവരെ തിരുവനന്തപുരം കണിയാപുരത്തുനിന്നാണ് കണ്ടെത്തിയത്.
◾പ്രിയങ്കാഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. മധ്യപ്രദേശില്‍ വൈകുന്നേരം അണി ചേരുന്ന പ്രിയങ്ക നാലു ദിവസം ഭാരത് ജോഡോ യാത്രയില്‍ തുടരും. ശനിയാഴ്ച പ്രിയങ്കയുടെ വാര്‍ത്താ സമ്മേളനവുമുണ്ടാകും.
◾ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും പ്രയോജനകരമായ കരാറിന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാര്‍. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു.
◾സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പെടെ നിരവധി പ്രവാസികളെ കെണിയില്‍ കുടുക്കി വായ്പാ തട്ടിപ്പ്. ‘അബ്ഷീര്‍’ അക്കൗണ്ട് ഹാക്ക് ചെയ്ത് ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്തത്. വായ്പകള്‍ തിരിച്ചടയ്ക്കാതെ കേസായപ്പോഴാണ് പലരും വിവരം അറിഞ്ഞത്.
◾ആസാം – മേഘാലയ അതിര്‍ത്തിയിലെ വനമേഖലയിലെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. ആസാം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിലെ വനംകൊള്ള സംഘത്തിലെ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഘാലയയിലെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
◾ഗുജറാത്തിലെ അഹമ്മദാബാദില്‍ കന്നുകാലികളെ റോഡില്‍ മേയാന്‍ വിട്ടതിന് ആറുമാസം തടവുശിക്ഷ. പ്രകാശ് ജയറാം ദേശായി എന്നയാളെയാണു കോടതി ശിക്ഷിച്ചത്. അലഞ്ഞു നടന്ന കന്നുകാലികളെ പിടികൂടാനെത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കു രണ്ടു വര്‍ഷത്തെ തടവും വിധിച്ചു.
◾പാക്കിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചു കോടീശ്വരന്മാരായതിനെക്കുറിച്ച് അന്വേഷണം. ഈ മാസത്തോടെ വിരമിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സ്വത്ത് വന്‍തോതില്‍ വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്.
◾ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ രണ്ടാമത്തെ ടി 20 യില്‍ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. ടോസ് നേടി ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് കളി തുടരാനാകാത്തതോടെ ഉപേക്ഷിക്കുകയായിരുന്നു.
◾നീലാകാശം മേഘാവൃതമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയുടെ നീലപ്പടയെ മുട്ടുകുത്തിച്ച് സൗദി അറേബ്യ. 36 മത്സരങ്ങളില്‍ അപരാജിതരായി ഖത്തര്‍ ലോകകപ്പിനെത്തിയ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പിച്ചത്.
◾ലോക ഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ ഇന്നലെ നേടിയ അട്ടിമറി വിജയം ആഘോഷിക്കാനായ് സൗദി അറേബ്യയില്‍ ഇന്ന് പൊതു അവധി. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ചത്.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെ തളച്ച് ടുനീഷ്യ. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോള്‍രഹിതമാക്കിയത്.
◾ഖത്തര്‍ ലോക കപ്പില്‍ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ തുല്യശക്തികളായ മെക്‌സികോയുടേയും പോളണ്ടിന്റേയും പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 57ാം മിനിറ്റില്‍ നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എടുത്ത പെനാല്‍റ്റി കിക്ക് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തിയതോടെ പോളണ്ടിന് മുന്നിലെത്താനുള്ള അവസരം പാഴാകുകയായിരുന്നു.
◾ലോക കപ്പില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ആസ്ട്രേലിയയെ ഫ്രാന്‍സ് തകര്‍ത്ത് വിട്ടത്. കളിയുടെ ഒമ്പതാം മിനുട്ടില്‍ ആസ്ട്രേലിയ ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍ ഒന്ന് പകച്ചുപോയെങ്കിലും അഞ്ച് മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് പിടിച്ചു നിന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി വലയില്‍ കയറ്റി ഫ്രാന്‍സ് ഓസ്ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കി.
◾ഖത്തര്‍ ലോകകപ്പില്‍ ജര്‍മനിയും സ്പെയിനും ക്രൊയേഷ്യയും ബെല്‍ജിയവും ഇന്നിറങ്ങുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് ക്രൊയേഷ്യ മൊറോക്കോയുമായി ഏറ്റുമുട്ടും. വൈകുന്നേരം 6.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് ജപ്പാനാണ് എതിരാളി. രാത്രി 9.30 ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ കോസ്റ്റാറിക്കയാണ് സ്പെയിനിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ ബെല്‍ജിയം കാനഡയുമായി ഏറ്റുമുട്ടും.
◾ഫിഫ ലോകകപ്പ് ആരവങ്ങള്‍ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു. വിവാദക്കൊടുങ്കാറ്റ് വീശിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‌സിന് നാടകീയാന്ത്യം. നിലവിലെ കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആര്‍7ന് നന്ദി പറഞ്ഞു.
*FIFTY FIFTY Result 23/11/2022*
*1 st Prize :*
Amount: ₹1,00,00,000/-
FJ446530
*Consolation Prize :*
Amount: ₹8,000/-
FA446530 FB446530 FC446530 FD446530 FE446530 FF446530 FG446530 FH446530 FK446530 FL446530 FM446530
*2 nd Prize :*
Amount: ₹10,00,000/-
FC533822
*3 rd Prize :*
Amount: ₹5,000/-
0141 0293 0511 0753 0852 1509 1652 1949 2102 2114 2793 2969 3411 4298 4398 5410 7272 7408 7559 7977 8472 9303 9862
*4 th Prize :*
Amount: ₹2,000/-
0643 1540 1599 4830 5135 5532 6397 6933 7021 7273 8818 9918
*5 th Prize :*
Amount: ₹1,000/-
0195 0655 0688 2083 2453 2690 3264 3367 3920 4119 4574 4746 5033 6037 6818 6977 7341 7497 8019 8163 8385 8475 9066 9191
*6 th Prize :*
Amount: ₹500/-
0072 0114 0127 0423 0502 0621 0677 0816 1002 1043 1081 1393 1494 1538 1580 1613 1669 1685 1908 2031 2039 2050 2186 2314 2390 2531 2611 3521 3558 3617 3641 3690 3709 3711 3829 3877 3886 3894 3943 3986 4133 4145 4221 4329 4330 4354 4673 4706 4762 4764 4868 4974 5142 5240 5282 5322 5372 5379 5460 5553 5583 5641 5686 5912 6155 6174 6239 6382 6398 6403 6462 6471 6594 6830 6943 7019 7116 7148 7232 7457 7580 7642 7854 7865 8071 8111 8175 8524 8536 8737 8790 8792 9323 9663 9804 9820
*7 th Prize :*
Amount: ₹100/-
0064 0126 0177 0183 0275 0291 0451 0632 0663 0928 1082 1144 1158 1228 1257 1356 1409 1571 1783 2078 2155 2207 2391 2458 2502 2546 2588 2627 2670 2694 2711 2750 2874 2903 3070 3254 3291 3315 3331 3487 3493 3729 3846 3879 3921 3958 4411 4505 4514 4558 4602 4739 4858 4869 4895 4941 4979 5131 5138 5180 5248 5326 5429 5434 5601 5649 5724 5728 5733 5964 6077 6218 6252 6460 6520 6564 6583 6597 6608 6716 6722 6877 7028 7050 7177 7216 7289 7314 7491 7523 7798 7809 7853 7905 7981 8015 8024 8133 8139 8250 8366 8393 8485 8577 8599 8616 8834 8898 8901 8992 9007 9067 9128 9230 9258 9491 9591 9596 9625 9753 9798 9828 9863 9868 9907 9960
Comments
Post a Comment
Thanks