22-11-2022 ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.
|JACOB CHERIAN|
ആരോഗ്യകരമായ ജീവിതശൈലിയുടെ സന്ദേശവുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന മൽഹാർ ഉത്സവ് തിരുവല്ലയിൽ
◾തിരുവല്ല : ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് കലാ- സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച്, തിരുവനന്തപുരം സൂര്യ സൊസൈറ്റിയുടെയും തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ റിസേർച്ച് സെന്റർ ഫോർ നോൺ കമ്മ്യുണിക്കബിൾ ഡിസീസ്സസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ നാളെ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീ സിയ ഉൾ ഹഖും ശ്രീ സിജു കുമാറും നയിക്കുന്ന സൂഫി സംഗീതം അവതരിപ്പിക്കും. ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പരിപാടിയായ മൽഹാർ ഉത്സവിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയാണ് വേദിയാവുക. പത്തനംതിട്ട സബ് ജഡ്ജ് ശ്രീ എസ് ഷംനാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഈയാഴ്ച്ചത്തെ പരിപാടിയിൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അടിയന്തിര സേവനങ്ങൾ നടത്തുന്നവരെയും അനുസ്മരിച്ച് ദീപങ്ങൾ തെളിയിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നവംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച്ച മുതലുള്ള ഒരാഴ്ച്ചക്കാലം റോഡപകടങ്ങളിൽ ജീവിതം പൊലിഞ്ഞവരുടെ സ്മരണാഞ്‌ജലിക്കും റോഡപകട ബോധവത്കരണത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന മൽഹാർ ഉത്സവിൽ പങ്കെടുക്കാൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വേദിയിലേക്ക് രാജ്യത്തിന്റെ അകത്തു നിന്നും പുറത്തു നിന്നുമായി ധാരാളം കലാകാരൻമാർ വ്യത്യസ്തമായ കലാ പ്രകടനങ്ങളുമായി എത്തിച്ചേരും. ഒന്നിടവിട്ട ചൊവ്വാഴ്ചകളിൽ വൈകുന്നേരം നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കനിവ് കലാസന്ധ്യ - മെഗാഷോ ഡിസംബർ 27 ന് പബ്ലിക് സ്റ്റേഡിയത്തിൽ
◾തിരുവല്ല: തിരുവല്ല കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 ന് വൈകിട്ട് 6ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ "കനിവ് കലാസന്ധ്യ 2022 " മെഗാഷോ സംഘടിപ്പിക്കുന്നു.
കിടപ്പു രോഗികളുടെ പരിചരണവും സന്നദ്ധ പ്രവർത്തനങ്ങളുമായി 2013 മുതൽ സൊസൈറ്റി മുന്നേറുകയാണ്. ഇതിനായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചാണ് കനിവ് സൊസൈറ്റി മുമ്പോട്ട് പോകുന്നത്.
സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സമ്പത്ത് കണ്ടെത്തുന്നതിനാണ് ക്രിസ്മസ് -പുതുവൽസരത്തോടനുബന്ധിച്ച് മെഗാഷോ സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, പ്രശസ്ത പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ , ഹരിശങ്കർ തുടങ്ങിയവരാണ് കലാ സന്ധ്യ നയിക്കുന്നത്.
അൽപ നേരത്തെ വിനോദം കനിവിന് കാരുണ്യ സ്പർശവും കിടപ്പു രോഗികൾക്കും അശരണർക്കും തുണയുമാകുകയാണ്.
മുത്തൂർ ശ്രീഭദ്ര ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കലാസന്ധ്യയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സഹകരണ എംപ്ലോയിസ് വെൽഫെയർ ബോർഡ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എക്സ് എംഎൽഎ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്‌സ്, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ഷീലാവർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ചന്ദ്രലേഖ, അഡ്വ. കെ പ്രകാശ് ബാബു, അലക്സ് മണപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോമൻ താമരച്ചാൽ, മറിയാമ്മ വർഗീസ്, അഡ്വ.വിജി നൈനാൻ. പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പ്രസന്നകുമാരി, മാത്തൻ ജോസഫ്, കെ ജി സഞ്ചു എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ. ആർ മനു സ്വാഗതവും ഡയറക്ടർ ബോർഡംഗം കെ കെ മനോഹരൻ നന്ദിയും പറഞ്ഞു.
മന്ത്രി വീണാ ജോർജ്, കെ പി ഉദയഭാനു, ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡ്വ. ആർ സനൽകുമാർ, ശാന്തമ്മ വർഗീസ്, ചെറിയാൻ പോളച്ചിറയ്ക്കൽ, എലിസബത്ത് മാമൻ മത്തായി, കെ ചന്ദ്രലേഖ, അലക്സ് കണ്ണമല (രക്ഷാധികാരികൾ).
അഡ്വ. മാത്യു ടി തോമസ് എംഎൽഎ (ചെയർമാൻ), അഡ്വ. ഫ്രാൻസിസ് വി ആൻ്റണി (ജനറൽ കൺവീനർ), ആർ മനു (കൺവീനർ), സുധി ഏബ്രഹാം (കോഡിനേറ്റർ), അഡ്വ. ജെനു മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
പബ്ലിസിറ്റി : ചെയർമാൻ - അഡ്വ.ആർ രവി പ്രസാദ്, കൺവീനർ - കെ ബാലചന്ദ്രൻ. സ്റ്റേജ്: സി കെ പൊന്നപ്പൻ. കെ കെ മനോഹരൻ. അറേഞ്ച് മെൻ്റ് : വിശാഖ് കുമാർ, ഷാനി താജ്. കൂപ്പൺ: സി എൻ രാജേഷ്, വി കെ പ്രകാശ്. വോളൻ്റിയർ: എം സി അനീഷ് കുമാർ, ഷിനിൽ ഏബ്രഹാം. റിസപ്ഷൻ: ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, സുധി ഏബ്രഹാം, മൊമെൻ്റൊ: തങ്കമണി നാണപ്പൻ, കെ ദിനേശ് . മീഡിയ: പ്രകാശ് ബാബു, ടി എ റെജികുമാർ. ഗതാഗതം : ടി ഡി മോഹൻദാസ്, പ്രമോദ് ഇളമൺ. എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
ഉപജില്ലാ സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു.
◾തിരുവല്ല. ആയിരത്തി അഞ്ഞൂറിലധികം കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു.
രാവിലെ 9 മണിക്ക് കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസ്ൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട എം.പി.ശ്രീ.ആൻ്റോ ആൻ്റണി കലോത്സവം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. ശാന്തമ്മവർഗീസ് അധ്യക്ഷയായിരുന്നു.
വൈസ് ചെയർമാൻ ശ്രീ.ജോസ് പഴയിടം,
കൗൺസിലമാരായ ശ്രീമതി. അന്നമ്മ മത്തായി, ശ്രീനിവാസ് പുറയാറ്റ്
മിനി കുമാരി.വി.കെ (എ.ഇ.ഒ)
ശ്രീ.റോയ് റ്റി.മാത്യു,
(ബി.പി. സി )
ശ്രീ.പി.കെ.ഗോപിദാസ്.
(പി.ടി.എ.പ്രസിഡൻ്റ്)
ശ്രീ.അലക്സാണ്ടർ പി.ജോർജ്ജ് (എച്ച്.എം.ഫോറം കൺവീനർ)
ശ്രീമതി. ചാന്ദിനി.പി.
എന്നിവർ പ്രസംഗിച്ചു.
കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസ് ലും, ഗവ.എൽ.പി.സ്കൂളിലുമായി നടക്കുന്ന
കലോത്സവം 23-ാം തീയതി സമാപിക്കും.
ഇൻഡോനേഷ്യയിൽ ഭൂകമ്പത്തിൽ 162 മരണം.
◾ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ 162 മരണം. ജാവാ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എഴുന്നൂറിലേറേ പേര്‍ക്കു പരിക്കേറ്റു. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമൂലം ജനങ്ങള്‍ തലസ്ഥാന നഗരത്തില്‍ അഭയം തേടിയിരിക്കുകയാണ്. ഡസനിലേറെ വലിയ കെട്ടിടങ്ങളും നൂറ്റമ്പതോളം വീടുകളും തകര്‍ന്നു. ഇവയ്ക്കടിയില്‍ കുടുങ്ങിയാണ് ഇത്രയും പേര്‍ മരിച്ചത്.
************"***************************
"ബിസിനസ് പ്രൊമോഷൻസ്" , "ബിസിനസ്സ് പോസ്റ്റേഴ്സ്" , "റിയൽ എസ്റ്റേറ്റ്", "ജോബ് വേക്കൻസികൾ" & "വിൽപ്പന - വാങ്ങൽ" എന്നിവ
കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാം .... ഇനി
"ഹിരാംസ് മീഡിയ" യിലൂടെ
ഹിരാംസ് മീഡിയ പ്ലാറ്റ്ഫോമുകൾ:
ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം
ഹിരാംസ് മീഡിയ ഫേസ്ബുക് ഗ്രൂപ്പ് ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://www.facebook.com/groups/1133677410900454/
ഹിരാംസ് മീഡിയ യൂട്യൂബ് ലിങ്ക്
https://youtube.com/channel/UCXa_72jT_hD2y_ovcCejXaA
****************************************
◾കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
220 ഇടവകകളില്‍ നിന്നു നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട്; ചരിത്രം കുറിച്ച് തൃശൂര്‍ അതിരൂപത
◾പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കല കൂടിയാണ് ഇത്.
എടത്വ ഗ്രാമപഞ്ചായത്ത് അംഗം മോളിയുടെ സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന്
എടത്വ: എടത്വ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ച മോളി എം.എച്ച്. (സിമി-43) സംസ്‌കാരം ബുധനാഴ്ച (23/11/22) രാവിലെ 10 ന് തായങ്കരി സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. മൃതദേഹം നാളെ (22/11/2022) രാവിലെ 10 മുതല്‍ 11 വരെ എടത്വ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പിലും 11.30 ന് മോളി ബോര്‍ഡ് അംഗമായ കൊടുപ്പുന്ന സഹകരണ ബാങ്കിലും പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം വീട്ടിലെത്തിയ്ക്കും.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോളിയെ വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ ഇരിക്കേ ഇന്ന് പുലര്‍ച്ചെ 5.30 നാണ് മരിച്ചത്. ഓപ്പറേഷനും മറ്റു ചിലവുകള്‍ക്കുമായി മോളിയുടെ ജീവന്‍ രക്ഷിക്കാന്‍ എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കഴിഞ്ഞ ദിവസം ധനസമാഹരണം നടത്തിയിരുന്നു. അഞ്ചര ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്നും സമാഹരിച്ച തുക ആശുപത്രിയില്‍ ചെലവായതിന്റെ ബാക്കി രണ്ടു മക്കളുടെ പേരില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതിനും പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു.◾കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രം പറയുന്നതില്‍ വിലക്കില്ലെന്ന് ശശി തരൂര്‍. വിലക്കുകളില്‍ അത്ഭുതം തോന്നുന്നുവെന്നു പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു.
◾കടപ്ര ജീവൻ രക്ഷാ സമിതി 5 കിഡ്‌നി രോഗികൾക്ക് വേണ്ടി സ്വാരുപിച്ച തുകയിൽ നിന്നും ഓപ്പറേഷനുള്ള തുകയായ rs 550000/ ശരണ്യ ഗോപകുമാറിന്റെ അമ്മക്ക് പ്രസിഡന്റ് നിഷാ അശോകനും ജീവൻ രക്ഷാ സമിതി എക്സിക്യൂട്ടീവ് ചേർന്ന് കൈ മാറുന്നു.
◾ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കും. ആക്ടിംഗ് വിസിയെ ചാന്‍സലര്‍ക്കു നിയമിക്കാം.◾പെണ്‍ കെണിയില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത യുട്യൂബ് വ്ളോഗര്‍മാരായ റാഷിദയും നിഷാദും അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുവരും ചേര്‍ന്ന് അറുപത്തെട്ടുകാരനുമായി ചങ്ങാത്തമുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. ആലുവായിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
റേഷൻകടകൾ ശനിയാഴ്ച മുതൽ അടച്ചിടും.
◾റേഷന്‍ കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. കുടിശ്ശിക എന്നു നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. അരി അടക്കമുള്ളവയുടെ വില അടിക്കടി വര്‍ധിക്കുന്നതിനിടയിലാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയാക്കിയത്.
◾ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
◾അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നു പ്രചാരണം നടത്തുന്നതെന്നും രാജ്ഭവന്‍.
അന്വേഷണം കേരളത്തിലേക്കും.
◾മംഗലാപുരത്തെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തില്‍ പരിക്കേറ്റ ഷാരിഖ് ആലുവയില്‍ എത്തിയിരുന്നു. ബോംബുണ്ടാക്കാന്‍ വേണ്ട ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ്. ആലുവയിലാണ് ഷാരിഖ് അവ കൈപ്പറ്റിയതെന്നാണു റിപ്പോര്‍ട്ട്.
◾ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
◾ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ മോശമായ വാഹനങ്ങള്‍ മാറ്റിവാങ്ങുന്നതടക്കം അത്യാവശ്യ ചെലവുകള്‍ ചെയ്യേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.
റോഡ് പണികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തും.
◾പൊതുമരാമത്തു പണികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നും മൊബൈല്‍ പരിശോധനാ സംവിധാനം വരുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചിലയിടങ്ങളിലെ റോഡ് നിര്‍മ്മാണത്തില്‍ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
◾തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബ് നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. വിദേശത്തു രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവില്‍നിന്ന് അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.
◾ലഹരി വിരുദ്ധ സന്ദേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര. മറഡോണയുടെ സ്വര്‍ണ ശില്‍പമേന്തിയുള്ള യാത്ര തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു.
◾സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
◾മെഡിക്കല്‍ പി ജി പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.
ശശി തരൂരിന്റെ ആരാധകനാണ് താനെന്ന് സ്പീക്കർ എ എൻ ഷംസീർ
◾കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ആരാധാകനാണ് താനെന്ന് സ്പിക്കര്‍ എ.എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തിയാണു പ്രശംസ. ശശി തരൂര്‍ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷണറി തേടാറുണ്ട്. വൊക്കാബുലറിയും വാക്ചാതുര്യവും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
◾അമിത വേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. കായംകുളം എസ്എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്കു താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.
◾കോഴിക്കോട് ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയില്‍ സിനിമാ ഷൂട്ടിംഗിനിടെ രണ്ട് അക്രമികളുടെ അതിക്രമം. ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.
◾പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കു കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറില്‍ നിന്ന് പോലീസ് ആസ്ഥാനത്തെ എസ്പി ഡോ. നവനീത് ശര്‍മ്മ അവാര്‍ഡ് സ്വീകരിച്ചു. തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും പുരസ്‌കാരം നേടി.
◾കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സര്‍ക്കാരിനെതിരായ സമരം ആലോചിക്കാനാണു യോഗം ചേര്‍ന്നത്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാര്‍ സാബു ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.
◾കലോല്‍സവത്തിനു പോയി മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന വിവരം മറച്ചുവച്ചതിനു പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡില്‍ വൈഎംസിഎയ്ക്കു സമീപം വച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
◾ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാന്‍ എയര്‍പ്പോര്‍ട്ടിലേക്കു പോകവേ മലയാളി തീര്‍ഥാടക മരിച്ചു. കണ്ണൂര്‍ താണ സ്വദേശിനി അല്‍-സഫ കോട്ടേജില്‍ ഖദീജ (70) ആണ് മരിച്ചത്.
◾മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അരൂരിനടുത്ത ചന്തിരൂരില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി ബിഷ്വാജിത് ബുയാന്‍ (23) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ സുനേശ്വര്‍ സൈകയെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
◾പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ചെറുതന വടക്ക് സൗപര്‍ണികയില്‍ അഭിജിത്തി (35) നെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഹരിപ്പാട്, മാന്നാര്‍, കായംകുളം, അടൂര്‍, ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വില്‍പ്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവ്. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. 2018 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.
◾ഇടുക്കി വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 67 കാരനെ അറസ്റ്റു ചെയ്തു. തങ്കമല എസ്റ്റേറ്റില്‍ ബോബന്‍ എന്ന ജോണ്‍ ആണ് പിടിയിലായത്.
◾കൊറിയര്‍ വഴി 320 എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസിനെ(25)യാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്ന് 10 ഗ്രാമോളം എം ഡിഎംഎയും കഞ്ചാവും ഡിജിറ്റല്‍ ത്രാസും എക്സൈസ് പിടികൂടി.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് വിശാലം വീട്ടില്‍ ലക്ഷ്മീനാരായണന്‍ (19), വയനാട് കാക്കവയല്‍ മുട്ടില്‍ വീട്ടില്‍ അഫ്സല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ബജറ്റിന് തുടക്കമിട്ടു.
◾കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള കൂടിയാലോചനകള്‍ക്കു ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടക്കമിട്ടു. സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും നേരിട്ടും വെര്‍ച്വല്‍ യോഗങ്ങളിലൂടേയും ആശയവിനിമയം നടത്തും. 2023-24 ബജറ്റ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടാനാണ് ചര്‍ച്ച.
◾ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് വിവേചനപരമായതിനാല്‍ ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. സമന്‍സിലെ വിലാസക്കാരന്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍ കൈപ്പറ്റണമെന്ന വ്യവസ്ഥ സ്ത്രീകളോടുള്ള വിവേചനമാണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്കും തുല്യ പ്രാധാന്യം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
◾കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്ന ‘എയര്‍ സുവിധ’ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കി. ഇന്ത്യയിലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു.
◾രസ്നയുടെ സ്ഥാപകന്‍ അരീസ് പ്രീരോജ്ഷാ കമ്പട്ട അഹമ്മദാബാദില്‍ അന്തരിച്ചു. 85 വയസായിരുന്നു. അരീസ് കമ്പട്ട 1962 ലാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്.
◾യുപിയിലെ മഥുരയില്‍ യമുന എക്‌സ്പ്രസ് വേയില്‍ സ്യൂട്ട്‌കേസില്‍ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊല. യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. താഴ്ന്ന ജാതിയിലുള്ളയാളെ വിവാഹം ചെയ്തതിനു അച്ഛന്‍ വെടിവച്ചുകൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ പൊതിഞ്ഞ് ഹൈവേയില്‍ തള്ളുകയായിരുന്നു. ഡല്‍ഹിയിലെ ബദര്‍പൂരിലെ വസതിയില്‍ കൊലപ്പെടുത്തിയശേഷം 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം തള്ളിയത്.
◾എന്‍ഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുല്‍വീന്ദര്‍ജിത് സിംഗ് പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. എന്‍ഐഎ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
◾ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ തെരഞ്ഞെടുത്തു. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐബിഡിഎഫ്.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇറാനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറാന്റെ രണ്ട് ഗോളുകളും നേടിയത് മെഹദി തരൈമിയായിരുന്നു.
◾നിരവധി അവസരങ്ങള്‍ തുലച്ച ആഫ്രിക്കന്‍ ചാമ്പ്യന്മാരെ അവസാന നിമിഷ ഗോളുകളില്‍ വീഴ്ത്തി ഓറഞ്ച് പട. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് സെനഗലിനെതിരെ രണ്ട് ഗോള്‍ വിജയം. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോള്‍ വല കുലുക്കിയത്.
◾ലോകകപ്പില്‍ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരമായ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ഓരോ ഗോള്‍ വീതമുള്ള ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിലെ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയുടെ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍ തളച്ചത്.
ലോകകപ്പിൽ ഇന്ന് നാല് കളികൾ .
◾ലോകകപ്പില്‍ ഇന്ന് നാല് കളികള്‍. ആദ്യ മത്സരം വൈകീട്ട് 3.30 ന് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലാണ്. ലോകത്ത് ഏറ്റവും ആരാധകരുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രത്യകത. ഫുട്ബോള്‍ കളത്തിലെ മെസിയുടെ ചാരുതയാര്‍ന്ന ചലനങ്ങള്‍ക്കായി ലോകം പ്രതീക്ഷയോടെയും പ്രാര്‍ത്ഥയോടെയുമാണ് കാത്തിരിക്കുന്നത് . 6.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ടുണീഷ്യയുമായി ഏറ്റുമുട്ടും. 9.30 ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ മെക്സിക്കോ പോളണ്ടിനെ ഏറ്റുമുട്ടുമ്പോള്‍ 12.30 ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
ക്രിക്കറ്റ് -അവസാന മത്സരം ഇന്ന് .
◾ന്യൂസിലാണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന്. ആദ്യ മത്സരം മഴയില്‍ മുങ്ങിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര നേടാമെന്നുള്ള ആത്മവിശ്വാസത്തിലാണ്.
സംസ്കാരം ഇന്ന് 2.30 ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് നിരണം വലിയ പള്ളിയിൽ.
അന്നമ്മ മത്തായി (97),കല്ലാത്ത് വീട്ടിൽ,നിരണം സെൻട്രൽ.
Comments
Post a Comment
Thanks