21-11-2022ഏറ്റവും പുതിയ വാർത്തകൾ .

 |KURIAKOSE NIRANAM|









ലോകകപ്പിൽ ഇന്നത്തെ മത്സരം.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് കളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. 9.30 ന് സെനെഗല്‍ നെതര്‍ലണ്ട്‌സുമായി ഏറ്റുമുട്ടുമ്പോള്‍ പുലര്‍ച്ച 12.30 ന് യു.എസ്.എയും വെയില്‍സും തമ്മിലാണ് മത്സരം.

◾തിരുവനന്തപുരം നഗരത്തിൽ വീടിന് നേരെ ബോംബേറ്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീട്ടിൽ തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.വീട്ടുടമയുടെ പരാതിയിൽ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി
പുലർച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രൻെറ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. 

◾മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്. സ്ഫോടനം നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരന്‍ ശിവമോഗ സ്വദേശി ഷാരിക് യുഎപിഎ കേസ് പ്രതിയാണ്. ഇയാള്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാള്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി.

◾തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ സസ്പെന്‍ഡു ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണര്‍ ഉത്തരവിറക്കും. സുനുവിനു സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾നെടുമങ്ങാട് സുനിത കൊലക്കേസില്‍ സുനിതയുടെ മക്കളുടെ ഡി.എന്‍.എ പരിശോധിക്കണമെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. വിചാരണക്കിടെ പൊലീസിന്റെ വീഴ്ച പുറത്തുവന്നതോടെയാണ് കോടതിയുടെ ഇടപെടല്‍. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്ന് കണ്ടെത്തിയത്. സുനിതയെ ഭര്‍ത്താവ് ജോയി ആന്റണി ചുട്ടുകൊന്ന് കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. സുനിതയുടെ മൃതദേഹം തന്നെയാണോയെന്നു സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് ജനുവരി മൂന്നു മുതല്‍ ഏഴു വരെ. വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും പ്രധാന വേദി. 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. 14,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരിച്ചു.

◾കേരള ലോട്ടറിയുടെ പത്തു കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംബര്‍ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ജെസി 110398 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

◾ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

◾പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. എന്‍ഐഎ കോടതിയില്‍ പന്നിയങ്കര എസ്എച്ച്ഒ റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ പാലയാട് ലോ കോളജ് ക്യാമ്പസില്‍ മര്‍ദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് നടപടി.

◾വീടു കയറി ആക്രമിച്ചെന്ന മൊഴി കള്ളമെന്നു തെളിയിച്ച അയല്‍വാസിയുടെ സിസിടിവി കാമറ മണ്ണാര്‍ക്കാട്ടെ സിപിഎം അംഗം തകര്‍ത്തു. സംഭവത്തില്‍ അബ്ദുല്‍ അമീറിനെതിരെ പോലീസ് കേസെടുത്തു. വീട്ടുമുറ്റത്തു വീണുണ്ടായ പരിക്ക് അജ്ഞാതര്‍ ആക്രമിച്ചുണ്ടായതാണെന്നാണ് സിപിഎം അംഗം അബ്ദുള്‍ അമീര്‍ പരാതി നല്‍കിയിരുന്നത്.

◾വാളയാറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് മര്‍ദനമേറ്റത്. കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. മദ്യലഹരിയിലായിരുന്ന അക്രമിസംഘം അപകടകരമായി കാറോടിച്ചതു ചോദ്യം ചെയ്തതാണു പ്രകോപനമുണ്ടാക്കിയത്.

◾പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലെ കുളത്തില്‍നിന്ന് ആയുധങ്ങളടങ്ങിയ ബാഗ് കണ്ടെത്തി. കുട്ടികളുടെ ചൂണ്ടയില്‍ കുടുങ്ങിയ ബാഗില്‍ വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

◾തലശ്ശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. സ്വകാര്യ ബസിലെ ജീവനക്കാരനായ യശ്വന്ത് രാത്രി ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടുകയായിരുന്നു

◾ഒലവക്കോട് ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ കല്ലേറ്, ലാത്തിച്ചാര്‍ജ്. രണ്ടു പൊലീസുകാര്‍ക്കു പരിക്ക്. നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതി പിടിയില്‍. തൃശൂര്‍ ആളൂര്‍ വെള്ളാച്ചിറ പാറക്കല്‍ ഞാറലേലി വീട്ടില്‍ ജിന്റോ കുര്യന്‍ എന്ന മുപ്പത്താറുകാരനെയാണ് പൊലീസ് പിടികൂടിയത്.

◾പടവന്‍കോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് നടത്തിയ മോഷണക്കേസില്‍ റിമാന്‍ഡിലായ സ്ത്രീ അടക്കമുള്ള മൂന്നംഗ കവര്‍ച്ചാസംഘം മറ്റൊരു കേസിലും പ്രതികളാണെന്നു പോലീസ്. കൊല്ലംകോണം തൈക്കാവ് മുസ്ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഏഴായിരം രൂപ കവര്‍ന്നെന്നാണു പുതിയ കേസ്. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് പ്രതികള്‍.

◾പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ‘ഭാരത് ജോഡോ യാത്ര’യില്‍ പങ്കെടുത്തതിനു രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു കോണ്‍ഗ്രസ് നേതാവ് നര്‍മ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നതു കണ്ടെ’ന്നാണു പരിഹാസം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെ ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. 42 സിറ്റിംഗ് എംഎല്‍എമാര്‍ക്കു ബിജെപി സീറ്റ് നിഷേധിച്ചിരിക്കുകയാണ്.

◾ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തിരിച്ചടിയായാലും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ആറു മുതല്‍ ഏഴുവരെ ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.

◾തെരഞ്ഞെടുത്ത ട്രെയിനുകളില്‍ എസി-3 ഇക്കണോമി (3 ഇ) ക്ലാസ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 14 മാസം മുന്‍പാണ് 3 ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോള്‍ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

◾പൂനെ ബംഗളുരു എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. 48 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പൂനെ നവാലെ പാലത്തിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

◾മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍. ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും പിറന്ന കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെ പേരിടുകയും ചെയ്തു.

◾അര്‍ബുദത്തെ അതിജീവിച്ച ബംഗാളി യുവനടി ഐന്ദ്രില ശര്‍മ്മ ഹൃദ്രോഗംമൂലം അന്തരിച്ചു. 24 വയസുള്ള നടിക്കു കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങള്‍ അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു.

◾ലോകം കടുത്ത മാന്ദ്യത്തിലേക്കെന്ന് ശതകോടീശ്വരനും ആമസോണ്‍ സഹസ്ഥാപകനുമായ ജെഫ് ബെസോസ്. ടിവി, ഫ്രിഡജ്, കാര്‍ തുടങ്ങിയ വിലകൂടിയ ഇനങ്ങള്‍ വാങ്ങാന്‍ പണം മുടക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പണം ചെലവാക്കുന്നതു കുറയ്ക്കുകയും മിച്ചംവയ്ക്കുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

◾യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ആളപായമില്ല.

◾അല്‍ഷിമേഴ്‌സ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ചുകാലം അഭിനയത്തില്‍നിന്ന് അവധിയെടുക്കുകയാണെന്ന് 39 കാരനായ ഹോളിവുഡ് നടന്‍ ക്രിസ് ഹെംസ്വര്‍ത്ത്. ‘തോര്‍’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍താരമാണ് ക്രിസ് ഹെംസ്വര്‍ത്ത്.

◾ദുബൈ നഗരം ജനസാഗരമായി. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണില്‍ പങ്കെടുത്തത് രണ്ടു ലക്ഷത്തോളം ആളുകള്‍. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ റണില്‍ പങ്കെടുത്തു.

◾ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ട് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി. നേരത്തെ 51 ബോളില്‍ നിന്ന് ഏഴ് സിക്സും 11 ഫോറുമടിച്ച് 111 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്.

◾ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍. മലയാളികളടക്കം പതിനായിരങ്ങളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. 




◾ശശി തരൂരിന്റെ പരിപാടികള്‍ വിലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കസേര മോഹികളുടെ ഗൂഡാലോചനയാണെന്ന് കെ മുരളീധരന്‍ എംപി. ആരൊക്കെയാണ് പിറകിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുരളീധരന്‍ പറഞ്ഞു.

◾ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനു നേരെ കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു ചീഫ് ജസ്റ്റീസ്. അസഭ്യം പറയുകയും ഇതു തമിഴ്നാടല്ലെന്ന് ആക്രോശിച്ചുമായിരുന്നു ആക്രമണം.

◾ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അതു മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണര്‍.

◾രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനിടെയാണ് കത്ത് പുറത്തുവിട്ടത്.

◾ഫുട്ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ലു പൊട്ടിയ വിദ്യാര്‍ത്ഥിക്കു തലശേരി ജനറല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവുമൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പതിനേഴുകാരനായ സുല്‍ത്താന്‍. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

◾തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു തരണമെന്ന് ആരോഗ്യവകുപ്പു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വളരെ ഗുരുതരമായ ആരോപണമാണ്. പിഴവുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി

◾സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയില്‍. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം.

◾ശശി തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിച്ചാലും ‘പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുതെ’ന്നു കഥാകൃത്ത് ടി പത്മനാഭന്‍. മത്സരിക്കാന്‍ നിന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ ശശി തരൂരിനെ കാലുവാരി. ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് തരൂര്‍ ജീവിക്കുന്നത്. യുവജനങ്ങള്‍ തരൂരിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. തരൂരിനെ വേദിയില്‍ ഇരുത്തിയാണ് പത്മനാഭന്റെ പരാമര്‍ശം.

◾തന്റെ പരിപാടികള്‍ വിലക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നു ശശി തരൂര്‍. വിലക്കിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കണം. വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി. തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് നേതാക്കള്‍ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

◾ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി താന്‍ എന്തിനു പറയണമെന്നും കെപിസിസി പ്രസിഡന്റ് പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാവരം കയറി പറയേണ്ടതില്ല. സതീശന്‍ പറഞ്ഞു.

◾ഗുരുവായൂര്‍ ഏകാദശി തിയതിയെച്ചൊല്ലി തര്‍ക്കം. ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിനല്ല നാലിനാണെന്ന് ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്. ഡിസംബര്‍ നാലിനാണ് ഏകാദശിയെന്നു രേഖപ്പെടുത്തിയാണ് പഞ്ചാംഗം ഗണിച്ചു നല്‍കിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആരോ അതു തിരുത്തി. ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ല. തീയതിയിലെ തിരിമറി ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു.

◾ലോകകപ്പ് ഫുട്ബോളിനോനുബന്ധിച്ച് ഒലവക്കോട് നടത്തിയ ഫുട്ബോള്‍ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. എഎസ്ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾വാഹനനിയമം ലംഘിച്ച് ആലുവയില്‍ റാലി നടത്തിയ ഫുട്ബോള്‍ പ്രേമികളായ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ അപകടകരമായ വിധത്തില്‍ ഡോറുകളും ഡിക്കിയും തുറന്നുവച്ചാണു കാറോടിച്ചത്. ബൈക്കുകളുടെ സൈലന്‍സറില്‍ ചവിട്ടിനിന്ന് അഭ്യാസപ്രകടനം നടത്തി. ചെറിയ കുട്ടികളും വാഹനമോടിച്ചു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിയമം ലംഘിച്ചു വാഹനമോടിച്ചവര്‍ക്കെതിരേയാണ് കേസ്.

◾പെരിയ ഇരട്ടക്കൊലക്കേസിലെ ജയിലിലുള്ള മുഖ്യപ്രതിക്കു സര്‍ക്കാര്‍ വക സുഖചികിത്സ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നാളെ ഹാജരായി വിശദീകരണം നല്‍കണമെന്ന് സിബിഐ കോടതി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കുന്നത്. സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണു ചികില്‍സ.

◾ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ കൃഷിപ്പണിക്കിടെയാണ് ഒറ്റയാന്‍ ആക്രമിച്ചത്.

◾സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അധിക്ഷേപിച്ചതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തില്‍ ബൈജു നിരുപാധികം മാപ്പ് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.

◾ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം അംഗീകാരവും നല്‍കി.

◾ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു. കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നു തുടങ്ങി. ജാഗ്രത വേണമെന്നു മൃഗസംരക്ഷണ വകുപ്പ്.

◾കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍നിന്നു പൊലീസ് മയക്കുമരുന്നു പിടികൂടി. എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷി മേഖലയിലുള്ള ഇതര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് രൂപീകരിക്കും. ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയില്‍ കേരളം മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷ് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

◾ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് പ്രോസിക്യൂഷന്‍ ചുമതലയുണ്ടായിരുന്ന സി.കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന് ആരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടിവിട്ട മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ സി.കെ ശ്രീധരന്‍.

◾മൂന്നാറില്‍ പുഴയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ട് അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം. പതിനഞ്ചംഗ സംഘമാണ് മൂന്നാറില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും തൈകള്‍ വച്ചുപിടിപ്പിച്ചത്.

◾കലോത്സവം കഴിഞ്ഞു മടങ്ങവേ തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന്‍ കിരണ്‍ അറസ്റ്റില്‍. നാഗര്‍കോവിലിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്.

◾മദര്‍ ഡയറിയുടെ ഫുള്‍ക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപയും ടോക്കണ്‍ മില്‍ക്ക് ലിറ്ററിന് രണ്ടു രൂപയും വര്‍ദ്ധിപ്പിച്ചു. അര ലിറ്റര്‍ ഫുള്‍ ക്രീം പാലിന്റെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

◾മംഗലാപുരത്തെ ഓട്ടോറിക്ഷ സ്ഫോടന കേസില്‍ പിടിയിലായ ഷാരിഖിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് വ്യക്തമായി.

◾ഉത്തര്‍പ്രദേശിലെ അസംഘടിലും ശ്രദ്ധ മോഡല്‍ കൊലപാതകം. 22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലും ഉപേക്ഷിച്ച കാമുകന്‍ പ്രിന്‍സ് യാദവ് എന്ന 24 കാരനെ അറസ്റ്റു ചെയ്തു.

◾ലൈസന്‍സില്ലാത്ത തോക്കുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഗ്രാമത്തലവന്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ സര്‍പഞ്ചായ രാജു ഭദോരിയാണ് അറസ്റ്റിലായത്.

◾കുവൈറ്റില്‍ മുന്‍ എംപി ഫലാഹ് അല്‍ സവാഗ് മരിച്ചതു ശസ്ത്രക്രിയയിലെ പിഴവുമൂലമാണെന്ന് കോടതി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരും ചേര്‍ന്ന് 1,56,000 കുവൈറ്റ് ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 4.13 കോടി രൂപയാണു നഷ്ടപരിഹാരത്തുകയായി വിധിച്ചത്.

◾നേപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യാ അസംബ്ലികളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ്. അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പു തടസപ്പെട്ടു. 22,000 പോളിങ് കേന്ദ്രങ്ങളിലായിരുന്നു വോട്ടെടുപ്പ്.

◾സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച പ്രമുഖ ഇറാനിയന്‍ നടിമാര്‍ ആറസ്റ്റില്‍. നടിമാരായ ഹെന്‍ഗാമെ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവരാണ് അറസ്റ്റിലായത്.

◾സൗദി അറേബ്യയില്‍ എത്തുന്ന വിദേശികള്‍ക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാന്‍ സൗകര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്ഫോം വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ നല്‍കാമെന്നാണ് ഉത്തരവ്.

◾ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ – 6.30: ഇംഗ്ലണ്ട് – ഇറാന്‍, 9.30: സെനഗല്‍ – നെതര്‍ലാന്‍ഡ്സ്. 12.30: അമേരിക്ക – വെയില്‍സ്.

◾സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 38,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. .

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.78, പൗണ്ട് – 96.76, യൂറോ – 83.98, സ്വിസ് ഫ്രാങ്ക് – 85.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.27, ബഹറിന്‍ ദിനാര്‍ – 216.98, കുവൈത്ത് ദിനാര്‍ -265.44, ഒമാനി റിയാല്‍ – 212.45, സൗദി റിയാല്‍ – 21.76, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 60.94.

*WIN-WIN  Result 21/11/2022*

*1 st Prize :*
Amount: ₹7,500,000/-
WB879265 

*Consolation Prize :*
Amount: ₹8,000/-
WA879265  WC879265  WD879265  WE879265  WF879265  WG879265  WH879265  WJ879265  WK879265  WL879265  WM879265 

*2 nd Prize :*
Amount: ₹500,000/-
WL934950 

*3 rd Prize :*
Amount: ₹100,000/-
WA793075  WB416026  WC480210  WD375952  WE874212  WF896229  WG222998  WH885584  WJ586074  WK508469  WL607364  WM596240 

*4 th Prize :*
Amount: ₹5,000/-
0054  0182  0346  1393  1439  1562  2577  3737  5246  5793  6272  6317  6815  7125  7159  7935  8262  9061 

*5 th Prize :*
Amount: ₹2,000/-
1890  2940  3851  3957  5057  7057  7417  7845  8449  9581 

*6 th Prize :*
Amount: ₹1,000/-
0899  2108  2381  2409  2693  3149  3425  4069  4919  5007  5471  5689  5894  7970 

*7 th Prize :*
Amount: ₹500/-
0029  0161  0308  0376  0530  0566  0733  1022  1082  1542  1846  1848  1927  2044  2086  2301  2336  2393  2441  2443  2610  2712  2747  2906  2970  3015  3031  3053  3129  3438  3466  3535  3722  3768  3822  3982  4046  4176  4224  4264  4334  4593  4686  4687  4806  5102  5151  5269  5273  5378  5423  6078  6142  6147  6354  6763  6894  6939  7054  7164  7286  7393  7456  7622  8071  8083  8134  8260  8450  8538  8611  8666  8701  8757  8934  9024  9270  9356  9786  9836  9969  9988 

*8 th Prize :*
Amount: ₹100/-
0183  0248  0290  0341  0412  0478  0572  0729  0772  0885  0898  0932  0977  1036  1193  1352  1435  1560  1580  1582  1993  2090  2115  2126  2151  2366  2421  2433  2513  2522  2543  2556  2576  2751  2771  2773  2787  2973  3088  3157  3169  3194  3380  3530  3618  3754  3896  3926  4004  4259  4337  4357  4385  4410  4417  4443  4498  4532  4767  4822  4842  4858  4869  4902  4915  5018  5261  5344  5409  5483  5537  5716  5752  5886  5947  5953  5962  5967  5994  6161  6321  6331  6364  6470  6512  6551  6753  6802  6863  6961  6972  7010  7036  7193  7225  7250  7267  7301  7310  7391  7436  7539  7661  7836  8063  8089  8221  8308  8316  8334  8490  8663  8802  8816  8821  8862  8877  8886  9003  9054  9401  9697  9766  9784  9864  9952  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.