19-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

|Kuriakose Niranam|





മണിചെയിന്‍ തട്ടിപ്പുകേസ്: മലയാളികള്‍ ഉള്‍പ്പെടെ ഇരകളായി; പരാതികളുമായി കൂടുതല്‍ നിക്ഷേപകരെത്തും

◾ചെന്നൈ കേന്ദ്രീകരിച്ച് ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും.  ചെന്നൈയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് പരാതി നല്‍കുക. ഒന്നര ലക്ഷത്തോളം ആളുകള്‍ തട്ടിപ്പിന് ഇരയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്നാണ് സൂചന.  ഡിഎസ് പി മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.  ചെയര്‍മാന്‍ സൗന്ദരരാജന്‍, മകനും എംഡിയുമായ അലക്‌സാണ്ടര്‍ സൗന്ദരരാജന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ, 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെന്നൈയില്‍ കൂടുതല്‍ പേരെ പദ്ധതിയില്‍ ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മധുസൂദനന് എതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും നിക്ഷേപകര്‍ തീരുമാനിച്ചിട്ടുണ്ട്മലയാളികള്‍ ഉള്‍പ്പെടെയാണ് തട്ടിപ്പിന് ഇരയായത്. 360 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേസില്‍ 21 പ്രതികളാണുള്ളത്.

ലോകകപ്പിന് നാളെ തുടക്കമാകും.
◾ഖത്തര്‍ ലോകകപ്പിനു നാളെ കിക്കോഫ്. ഭൂഗോളം ഫുട്ബോളിലേക്കു ചുരുങ്ങുന്ന 29 രാവുകള്‍ക്കായി ആവേശോജ്വലമായ കാത്തിരിപ്പ്. നാളെ രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണു നേരിടുക. തിങ്കളാഴ്ച മുതല്‍ നാലു മല്‍സരങ്ങളുണ്ടാകും. ഡിസംബര്‍ 18 നാണു ഫൈനല്‍. ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കേരളത്തിലുടനീളം വിവിധ ടീമുകളുടെ ഫാന്‍സ് ആവേശപൂര്‍വം രംഗത്തുണ്ട്.
◾വത്തിക്കാന്‍ സിറ്റി കത്തോലിക്ക, ഓർത്തഡോക്സ് സമൂഹം ഒരേ ദിവസം കർത്താവിന്റെ ഉയിർപ്പ് തിരുനാള്‍ ആഘോഷിക്കുന്നതിന് വഴി തെളിയുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവനായ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ ഒരേ ദിവസം ഉയിർപ്പ് ആഘോഷിക്കാനായുളള തീയതി കണ്ടെത്തുന്നതിനു വേണ്ടിയുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ വിവിധ സഭകളുടെ പ്രതിനിധികൾ തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞതായി 'സെനിത്ത്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികം ആചരിക്കുന്ന 2025ൽ ഉയിർപ്പ് ആചരിക്കുന്നതിന് വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 20ലേറെ പേർക്ക് പരിക്ക്.

◾ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ട ളാഹയില്‍ മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്കു പരിക്ക്. വിജയവാഡ, വെസ്റ്റ് ഗോദാവിരി പ്രദേശത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 44 പേരാണുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി വഴി പോകണം. തിരിച്ചു വരുന്ന വാഹനങ്ങള്‍ പ്ലാപ്പള്ളിയില്‍നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട വഴി പോകണം. വിഷയത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി.

◾മദ്യപിപ്പിച്ച് മോഡലിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിമ്പിള്‍ ലാമ്പ എന്ന ഡോളിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിമ്പിള്‍ ലാമ്പയുടെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണ്.

അടൂർ: ആറുമാസം മുമ്പ് പതിനേഴുകാരിയെ വശീകരിച്ച് പീഡിപ്പിച്ച നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ റിമാൻഡ് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ വളച്ച് പീഡിപ്പിച്ച സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ ചങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്നും പുനലൂർ കരവാളൂർ മാത്രനിറപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ്. വെറും ആറുമാസത്തെ ഇടവേളയിൽ രണ്ട് പോക്സോ കേസിൽ പ്രതിയായി എന്ന അപൂർവതയും ഇനി അജിത്തിന് സ്വന്തം. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇയാൾ ഇരകളെ വശീകരിച്ചത്.

◾തന്നെ ബാറിലേക്കു കൊണ്ടുപോയ ഡിമ്പിള്‍ ലാമ്പ ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയിക്കുന്നതായി ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി. അവശയായ തന്നോട് ഡിമ്പിള്‍ ലാമ്പ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡനശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡിമ്പിള്‍ ലാമ്പയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഇറക്കിവിട്ടു. തന്റെ ഫോണ്‍ പൊലീസ് വിട്ടുതരുന്നില്ലെന്നും യുവതി പരാതിപ്പെട്ടു.

◾കൊച്ചി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവെ വാഹനത്തില്‍വെച്ച് അധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
സംഭവത്തില്‍ പട്ടിമറ്റം സ്വദേശി കിരണിനെതിരെയാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കലോത്സവം കഴിഞ്ഞ് മടങ്ങവെ വാഹനത്തില്‍വെച്ച് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. സുഹൃത്തുക്കളോടായിരുന്നു പെണ്‍കുട്ടി വിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സിലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

◾ഡിജെ പാര്‍ട്ടികളില്‍ പൊലീസ് ശ്രദ്ധ വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും സതീദേവി പറഞ്ഞു.

◾അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിനു മാര്‍ക്കു നല്‍കുന്നതിനു പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ ഹൈക്കോടതി ഇടപെടല്‍ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അധ്യാപക നിയമനം അക്കാദമിക് വിഷയമാണ്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലക്കാണ്. ഇതില്‍ കോടതി ഇടപെടരുതെന്നും ഹര്‍ജിയില്‍ പറയുന്നു.

 .◾ഇലന്തൂര്‍ നരബലി കേസില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പത്മയുടേതും റോസ്‌ലിയുടേതുമെന്ന് സ്ഥിരീകിരച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ പത്മയുടേതും റോസ്‌ലിയുടേതുമാണെന്ന് ഉറപ്പിച്ചത്. ഇതോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഡിഎന്‍എ പരിശോധനാഫലം അന്വേഷണ സംഘത്തിന് കൈമാറും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇരുവരുടെയും മൃതദേഹ ഭാഗങ്ങള്‍ ഉളളത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നാടിനെ നടുക്കിയ ഇരട്ട നരബലികേസില്‍ കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ പ്രതികളായ ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. 56 കഷ്ണങ്ങളാക്കിയ നിലയിലാണ് പത്മയുടേത് കണ്ടെത്തിയത്. പല ഭാഗത്ത് നിന്നായിരുന്നു ഇരുവരുടെയും ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ഇത് കാണാതായ യുവതികളുടേത് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിന് അന്വേഷണം സംഘം ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.
 
◾രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനധികൃതമായി ഒരു പേഴ്സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല. മുന്‍കാലങ്ങളിലുള്ള അത്രയും സ്റ്റാഫംഗങ്ങളുടെ എണ്ണമാണ് ഇപ്പോഴുമുള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡില്‍ ഓടിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ പറഞ്ഞു.

◾കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ഹൈക്കോടതി പരാമർശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്

◾ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

◾യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കൊല്ലം ആര്യങ്കാവ് കടമന്‍പാറ വനംവകുപ്പ് ഓഫീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പുതുശ്ശേരി സ്വദേശി സന്ദീപിന്റെ പരാതി. ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഎഫ്ഒ നല്‍കിയത്. പിസിസിഎഫിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

◾സംസ്ഥാനത്തെ ടൂറിസ്റ്റു ബസ് വ്യവസായത്തെ തകര്‍ക്കാന്‍ വാശിയോടെ മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപന മേധാവി വിനോദയാത്രക്ക് ഒരാഴ്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍.ടി.ഒക്കു നല്‍കണം. വിനോദയാത്രയ്ക്ക് ഒരാഴ്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ച് അനുമതി പത്രം വാങ്ങണമെന്നാണ് പ്രധാന നിര്‍ദേശം.

◾അട്ടപ്പാടി മധു കൊലക്കേസില്‍ ഒടുവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47,000 രൂപയാണ് അനുവദിച്ചത്. പ്രതിഫലവും ചെലവും ആവശ്യപ്പെട്ട് അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്തയച്ചിരുന്നു.

◾തലശ്ശേരിയില്‍ കാറില്‍ ചാരിയതിന് ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

◾വളര്‍ത്തു നായയെ വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞു പരുക്കേല്‍പിച്ച കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍ (32), ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാര്‍ഡില്‍ ചിറയില്‍ ജാന്‍സിയെ എന്ന നബീസത്തിനെയാണ് പ്രതികള്‍ ആക്രമിച്ചത്.

◾എറണാകുളം പനമ്പിള്ളി നഗറില്‍ കുട്ടി ഓടയിലേക്കു വീണിടത്തു സ്ലാബിടാതെ കമ്പിവേലികൊണ്ട് അടച്ച് കൊച്ചി നഗരസഭ. സ്ലാബിടണമെന്നു കോടതി ഉത്തരവിട്ടിരിക്കേയാണ് ഉറപ്പില്ലാത്ത ഇരുമ്പുവേലി സ്ഥാപിച്ചത്.

◾തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ട് പതിനഞ്ചു പേര്‍ക്കു പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്കു പോവുകയായിരുന്ന എയര്‍ബസാണ് അപകടത്തില്‍ പെട്ടത്.

◾കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകന്‍ കിരണ്‍ ഒളിവിലാണ്. തൃപ്പുണിത്തുറ ഹില്‍ പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. ഇത് സംബന്ധിച്ച് സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

◾പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പൊലീസിനെതിരെ ഗോഹട്ടി ഹൈക്കോടതി. ക്രിമിനല്‍ നിയമ നടപടികള്‍ കാറ്റില്‍ പറത്തിയാണ് പൊലീസിന്റെ നടപടി.. ഒരു ഓഡറും ഇല്ലാതെ എങ്ങനെയാണ് ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പൊലീസിന് കഴിയുക എന്ന് കോടതി ചോദിച്ചു.

◾കള്ളപ്പണക്കേസില്‍ ജയിലിലുള്ള ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്ന വീഡിയോ പുറത്ത്. ആരോപണം ഉയര്‍ന്നതിനു പിറകേ, തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീടു ദിവസങ്ങള്‍ക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്തുവന്നത്. ഇപ്പോള്‍ പ്രചരിക്കുന്നതു പഴയ വീഡിയോ ആണെന്നു തിഹാര്‍ ജയില്‍ അധികൃതര്‍.

◾സ്റ്റീല്‍ ഉല്‍പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഈ വര്‍ഷം മേയിലാണ് സര്‍ക്കാര്‍ ഇവയ്ക്ക് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തില്‍ താഴെയുള്ള കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. സ്റ്റീല്‍ കയറ്റുമതിക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെ കയറ്റുമതി തീരുവ മേയ് മാസം മുതല്‍ ചുമത്തിയിരുന്നു. അന്നുമുതല്‍ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കുറഞ്ഞു. കയറ്റുമതി തീരുവ നീക്കിയതോടെ വില വര്‍ധിക്കാന്‍ സാധ്യത.

◾ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രധാന പങ്കുവഹിച്ചെന്നു പ്രശംസിച്ച് വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളതെന്നും വൈറ്റ് ഹൗസ് അനുസമരിച്ചു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.52, പൗണ്ട് – 96.97, യൂറോ – 84.34, സ്വിസ് ഫ്രാങ്ക് – 85.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.41, ബഹറിന്‍ ദിനാര്‍ – 216.64, കുവൈത്ത് ദിനാര്‍ -264.85, ഒമാനി റിയാല്‍ – 212.03, സൗദി റിയാല്‍ – 21.69, യു.എ.ഇ ദിര്‍ഹം – 22.19, ഖത്തര്‍ റിയാല്‍ – 22.39, കനേഡിയന്‍ ഡോളര്‍ – 60.77.

*KARUNYA  Result 19/11/2022* 

*1 st Prize :* 
Amount: ₹80,00,000/-
KB527624  

*Consolation Prize :* 
Amount: ₹8,000/-
KA527624  KC527624  KD527624  KE527624  KF527624  KG527624  KH527624  KJ527624  KK527624  KL527624  KM527624  

*2 nd Prize :* 
Amount: ₹5,00,000/-
KG427588  

*3 rd Prize :* 
Amount: ₹100,000/-
KA960774  KB696931  KC401360  KD546011  KE252700  KF346529  KG154285  KH928798  KJ562980  KK428162  KL505890  KM893793  

*4 th Prize :* 
Amount: ₹5,000/-
1235  2147  2172  2403  3573  4498  5539  5603  5687  6036  6920  7123  7203  7659  7806  8803  9057  9087  

*5 th Prize :* 
Amount: ₹2,000/-
0578  0761  1825  2763  4398  7408  8477  8530  8961  9586  

*6 th Prize :* 
Amount: ₹1,000/-
0149  1289  1858  2515  3246  3505  5407  5734  6134  6844  7091  9560  9657  9983  

*7 th Prize :* 
Amount: ₹500/-
0092  0151  0263  0322  0492  0980  1238  1357  1409  1451  1487  1596  2137  2153  2279  2425  2435  2516  2641  2730  2901  2933  3514  3629  3892  3990  4095  4365  4440  4546  4697  5037  5102  5209  5499  5671  5677  5741  6084  6238  6270  6630  6653  6673  6714  6874  6967  6989  7050  7181  7251  7292  7341  7372  7378  7429  7460  7543  7587  7632  7660  7755  7827  7997  8019  8089  8104  8110  8173  8274  8387  8570  8647  9003  9076  9387  9396  9605  9622  9863  

*8 th Prize :* 
Amount: ₹100/-
0150  0170  0185  0229  0246  0252  0317  0427  0478  0604  0720  0731  0828  0877  1282  1352  1398  1749  1866  2049  2084  2125  2204  2278  2312  2327  2357  2400  2502  2625  2807  3148  3436  3469  3489  3530  3563  3566  3607  3627  3862  3907  3979  4107  4145  4183  4274  4574  4630  4636  4779  5008  5024  5092  5111  5115  5147  5308  5367  5418  5439  5477  5552  5621  5856  5870  6010  6030  6264  6308  6317  6352  6375  6406  6458  6474  6483  6741  6913  6930  6936  6941  7015  7055  7086  7174  7237  7293  7386  7423  7545  7548  7565  7744  7860  7912  8036  8129  8175  8229  8234  8284  8453  8474  8757  8903  8971  9042  9071  9138  9187  9297  9298  9328  9400  9441  9535  9536  9540  9661  9760  9832  9888  9952  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.