17-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

 |BINISH NAIR

തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു.

◾തുഷാർ വെള്ളാപ്പള്ളിക്ക് മുറുകുന്നു. ഇന്ത്യയിലെ പല വമ്പൻമാരെയും അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലിൽ പാർപ്പിച്ച ചരിത്രമാണ് തെലുങ്കാന പോലീസ് ഉള്ളത്. തെലങ്കാന ഓപറേഷൻ താമരയുമായി ബന്ധപ്പെട്ട് എൻഡിഎയുടെ കേരളത്തിലെ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. എസ് പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാനാണ് നിർദേശം.

ഉമ്മൻചാണ്ടി തിരിച്ചെത്തി.

◾ജർമനിയിലെ ചികിത്സക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തി. ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. ലേസർ ശസ്ത്രക്രിയയാണ് ജർമനയിൽ ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു
നവംബർ ആറിനാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ഒക്ടോബർ 31നാണ് അദ്ദേഹം 79ാം പിറന്നാൾ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

◾കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യു.ജി.സി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്



◾ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിനു നല്‍കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

◾വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം നടന്നത്.പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യക്തി വിരോധം മൂലമാണ് അയൽവാസി ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ.ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് ഒരുങ്ങുന്നത്. സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള പരാതിയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.

◾പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്ന് കുഫോസ് വിസി റിജി ജോണ്‍. ഇക്കാര്യം ഉന്നയിച്ചു റിജി ജോണ്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.

സൗദിയിൽ സ്വദേശിവൽക്കരണം.

◾സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ശബരിമല ദര്‍ശനത്തിനു വന്‍ തിരക്ക്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചത്. ബര്‍ത്ത് വഴി ഇന്നത്തേക്കു ബുക്കു ചെയ്തത് അറുപതിനായിരത്തോളം പേരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ എത്തും. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്തും

◾ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്കു നല്‍കിയ പൊതു നിര്‍ദ്ദേശങ്ങളില്‍ യുവതികള്‍ അടക്കം എല്ലാവര്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നു രേഖപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിന് മുതിരരുതെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

◾ശബരിമല തീര്‍ത്ഥാടനത്തിനു പൊലീസുകാര്‍ക്കു നല്‍കിയ പൊതുനിര്‍ദ്ദേശ കൈപ്പുസ്തകം മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ചതാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. നിര്‍ദ്ദേശങ്ങളിലെ തെറ്റുകള്‍ തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തുകം വിതരണം ചെയ്യുമെന്നും എഡിജിപി അറിയിച്ചു.

◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍. നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ടയേഡ് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം. ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

◾ കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തുള്ള ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാൽ ഭവനിൽ അനന്തന്റെ മകൻ നന്ദലാൽ(24) എന്ന നന്ദുവിന്റെ മൃതദേഹമാണ് എരുവ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കായംകുളം എരുവയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മുതൽ യുവാവിനെ കാണാതായത്. യുവാവിന് മാനസിക വൈകല്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആമസോണിനെതിരെ കേസെടുത്തു.

◾ദേശീയ പതാകയെ അവഹേളിച്ചെന്ന് ആരോപിച്ച് ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എസ്. എസ്. മനോജ് ജനുവരി 25 നു നല്‍കിയ പരാതിയിലാണ് പത്തു മാസത്തിനുശേഷം പോലീസ് കേസെടുത്തത്. ചെരുപ്പ്, ടീ ഷര്‍ട്ട്, മിഠായി കവര്‍, ചുരിദാര്‍, സിറാമിക് കപ്പ് തുടങ്ങിവയില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ മുദ്രണം ചെയ്ത് വിപണയിലിറക്കിയതിനെതിരേയാണു പരാതി നല്‍കിയത്.

◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആര്‍ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകനെന്നാണ് പോസ്റ്ററിലുള്ളത്. കണ്ണൂര്‍ ഡിസിസി ഓഫീസ് റോഡിലാണു പോസ്റ്ററുകള്‍.

◾ തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അനുമതിയില്ലാതെ കെട്ടിടം പണി അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്.

◾വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരം നടത്തുന്നത് എന്തിനെന്ന് മന്ത്രി വി. അബ്ദുറഹമാന്‍. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയില്ലെന്നാണു സമരക്കാര്‍ പറയുന്നത്.

◾ഗവര്‍ണറെ എസ്എഫ്ഐ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ അധിക്ഷേപിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തിരുവനന്തപുരം സംസ്‌കൃതകോളജിനു മുന്നില്‍ ഗവര്‍ണറെ അധിഷേപിച്ച് ഉയര്‍ത്തിയ ബാനറിനെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഒന്നിച്ചു മദ്യപിച്ചതിനിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരനെ (72) അറസ്റ്റു ചെയ്തു.

അധ്യാപകനെ മരിച്ച നിലയിൽ കണ്ടു.

◾എരുമേലിയില്‍ ചരളയ്ക്കു സമീപം കാറില്‍ അധ്യാപകന്‍ മരിച്ച നിലയില്‍. കൂവപ്പള്ളി ടെക്നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു.

യുവാവിനെ രക്ഷപ്പെടുത്തി.

◾കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. ബംഗാള്‍ സ്വദേശി സുശാന്തിനെ മണ്ണിനടയില്‍നിന്ന് പുറത്തെടുത്ത് രക്ഷിച്ചു. രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഡിജിപി.



◾ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ മയക്കുമരുന്നു കച്ചവടത്തിനിടെ വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. ഏഴു കോടി രൂപയുടെ 12 കിലോ ഹാഷിഷ് ഓയിലുമായി മാര്‍ച്ച് മാസത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു ഇരുവരും.

◾വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തില്‍ അന്തേവാസിയായ കഴക്കൂട്ടം സ്വദേശി വിജയനെ കൊന്ന് മതില്‍ ചാടി സ്‌കൂട്ടര്‍ മോഷ്ടിച്ചു രക്ഷപ്പെട്ട അന്തേവാസി പിടിയിലായി. കൊല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയി (25) ആണു ചിറയിന്‍കീഴിലെ സഹോദരിയുടെ വീട്ടില്‍നിന്ന് പിടിയിലായത്. മദ്യപാനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും.

◾പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവിധ ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഏഴു പേര്‍ റിമാന്‍ഡില്‍. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, ആലുവയിലെ കെ ബി സലാം, തൃശൂര്‍ കൃഷ്ണപുരം സ്വദേശികളായ കെബി സലാം, അജിത് കുമാര്‍, ഉദംപേരൂര്‍ സ്വദേശി ഗിരിജ, അച്ചു, നിഖില്‍ ആന്‍ണി, ബിബിന്‍ മാത്യു എന്നിവരാണ് റിമാന്‍ഡിലായത്.

◾കേച്ചേരി മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അറങ്ങോട്ടുകര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ ഷാൻഫീർ (37), ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഹീം (31) എന്നിവരാണ് പിടിയിലായത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇവരുടെ പേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഒക്ടോബർ 29 ന് രാത്രിയാണ് ഗുരുവായൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഷെഫീക്കിന്റെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന പ്രതികൾ50000 രൂപയും 3 ഗ്രാമിന്റെ സ്വർണ കമ്മലും മൊബൈൽ ഫോണുമാണ് കവർന്നത്. പ്രതികൾ മലപ്പുറത്തെ മൊബൈൽ കടയിൽ വിറ്റ ഈ മൊബൈൽ ഫോണും കേച്ചേരി സ്വദേശി മുഹമ്മദ് ഫയാസിന്റെ വീട്ടിൽ നിന്നു പ്രതികൾ ഏഴാം തീയതി കവർന്ന ബുള്ളറ്റും പൊലീസ് കണ്ടെടുത്തു



◾മഞ്ചേശ്വരം ഉദ്യാവറില്‍ മദ്രസയിലേക്കു പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ എടുത്തെറിഞ്ഞയാള്‍ അറസ്റ്റിലായി. കുഞ്ചത്തൂര്‍ സ്വദേശി സൈക്കോ എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ദിഖിനെയാണ് അറസ്റ്റു ചെയ്തത്.

◾സിദ്ധന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയ വിരുതന്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) അറസ്റ്റു ചെയ്തത്. ആള്‍ദൈവം ചമഞ്ഞ് വീട്ടില്‍ ചികിത്സ നടത്തി വരികയായിരുന്നു ഇയാള്‍.

◾വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

◾ഷോളയാര്‍ – മലക്കപ്പാറ റൂട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം. വാഹനങ്ങള്‍ ഏറെ ദൂരം പിന്നോട്ട് ഓടിക്കേണ്ടിവന്നു. ആന റോഡില്‍ തന്നെ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം അര മണിക്കൂറിലേറെ തടസപ്പെട്ടു.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പിറകേ, കോണ്‍ഗ്രസിലും വിമത കലാപം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരും അണികളും തെരുവിലിറങ്ങി പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു മികച്ച പ്രതികരണമെന്നു സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയില്‍ മികച്ച ജനപിന്തുണ ലഭിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ആക്സിസ് ബാങ്കിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നര ശതമാനം ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന് കിട്ടിയത് 3839 കോടി രൂപ. രണ്ടു ദിവസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഡിസ്ഇന്‍വെസ്റ്റ്മെന്റ് പദ്ധതി പ്രകാരം ഓഹരി വിറ്റത്.

◾അമേരിക്കന്‍ ജനപ്രതിനിധ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്നേറ്റം. 435 അംഗ സഭയില്‍ 218 സീറ്റുകളില്‍ ജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പാക്കി. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റാണു കിട്ടിയത്. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷം.

സ്വർണ്ണവില കൂടി

◾രണ്ടു ദിവസമായി ചാഞ്ചാടി നിന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന്‍ വില. രണ്ടായിരം രൂപയിലേറെ വര്‍ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 65 രൂപ വര്‍ദ്ധിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.61, പൗണ്ട് – 97.15, യൂറോ – 84.75, സ്വിസ് ഫ്രാങ്ക് – 86.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 216.48, കുവൈത്ത് ദിനാര്‍ -265.13, ഒമാനി റിയാല്‍ – 211.97, സൗദി റിയാല്‍ – 21.71, യു.എ.ഇ ദിര്‍ഹം – 22.22, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 61.19.1

KARUNYA PLUS  Result 17/11/2022

*1 st Prize :*
Amount: ₹8,000,000/-
PF551207 

*Consolation Prize :*
Amount: ₹8,000/-
PA551207  PB551207  PC551207  PD551207  PE551207  PG551207  PH551207  PJ551207  PK551207  PL551207  PM551207 

*2 nd Prize :*
Amount: ₹10,00,000/-
PF953797 

*3 rd Prize :*
Amount: ₹100,000/-
PA426284  PB801345  PC647490  PD192237  PE741838  PF474498  PG167404  PH298490  PJ965995  PK864297  PL921393  PM524633 

*4 th Prize :*
Amount: ₹5,000/-
0053  0176  0383  1432  1818  1895  1974  2095  2325  2444  3689  3878  4478  6093  6186  6345  8493  9595 

*5 th Prize :*
Amount: ₹1,000/-
0174  0206  0256  0568  0619  0814  1136  1162  1488  1532  2338  2725  3891  3976  4345  4509  4591  4829  5010  5533  5552  6181  6517  7028  7226  7486  7920  8027  8071  9007  9063  9386  9579  9971 

*6 th Prize :*
Amount: ₹500/-
0367  0525  0549  0629  1079  1152  1231  1293  1341  1487  1580  1939  1940  1956  2175  2195  2227  2237  2242  2326  2327  2372  2519  2613  2630  2799  2933  3031  3093  3315  3618  3656  3845  3851  3904  4004  4028  4077  4350  4719  4738  4952  5129  5153  5244  5300  5340  5416  5588  5653  5896  5897  6073  6367  6485  6569  6631  6942  6954  7362  7368  7480  7936  8123  8208  8246  8315  8402  8498  8811  8859  9079  9322  9587  9605  9696  9792  9853  9905  9952 

*7 th Prize :*
Amount: ₹100/-
0193  0214  0288  0439  0508  0530  0672  1007  1069  1176  1177  1235  1295  1298  1460  1530  1629  1658  1796  1847  1948  2015  2061  2110  2526  2664  2749  2797  2844  2885  2909  2921  2975  3007  3118  3243  3404  3405  3514  3719  3873  4000  4049  4190  4334  4410  4414  4485  4579  4780  4812  4844  4846  5013  5027  5160  5353  5360  5361  5471  5504  5527  5576  5631  5652  5690  5879  6143  6232  6335  6405  6449  6488  6563  6590  6702  6774  6924  6961  6982  6988  7032  7076  7116  7131  7144  7251  7384  7424  7468  7521  7550  7692  7721  7726  7730  7738  7909  8006  8028  8195  8301  8374  8390  8400  8468  8487  8505  8517  8538  8672  8784  8962  9142  9153  9280  9464  9499  9570  9582  9757  9758  9812  9817  9886  9912 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.