16/11/2022ഏറ്റവും പുതിയ വാർത്തകൾ.

 |SABU JOHN

◾മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കി. വീട്ടിൽ തന്നെയാണ് രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രി ഓഫിസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനിൽ ആണ് നടത്തിയത്.

◾കേരളത്തിൽ കാന്ത മെത്തയുടെ പേരിൽ വൻ തട്ടിപ്പ്.ആമസോണിലും ഫ്ലിപ്കാർട്ടിലും 2000 രൂപ വില വരുന്നതാണ് മേത്തയാണ്
12,000 രൂപയ്ക്ക് വിൽക്കുന്നത്.കയ്യിൽ കെട്ടുന്ന ഒരു കാന്ത ബെൽറ്റും ഇവർ വിൽക്കുന്നു.200 രൂപയാണ് ഇതിന്റെ ആമസോണിലെ വില.ജപ്പാൻ ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു തട്ടിപ്പാണിത്.മണി ചെയിൽ മോഡലിലാണ് മെത്ത വിൽക്കുന്നത്.ഒരാളെ ചേർന്നിട്ട് ഇടതുവശത്തും വലതുവശത്തും ഓരോരുത്തർ മെത്ത വാങ്ങിയാൽ നിൽക്കുന്ന ആളിന് 6000 രൂപ കിട്ടും. ഇതിൽ ആകൃഷ്ടരായാണ് ഇതിൽ ആളുകൾ ചേരുന്നത്.

◾ക്യാൻസര്‍ ചികിത്സയ്ക്കുള്ള മരുന്നെന്ന തരത്തില്‍ മാര്‍ക്കറ്റിലെത്തിക്കൊണ്ടിരുന്ന വ്യാജമരുന്നിന്‍റെ വൻ ശേഖരം പിടിച്ചെടുത്തു. എട്ട് കോടിയുടെ മരുന്നാണ് ദില്ലിയില്‍ പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇത് തീര്‍ത്തും അസാധാരണമായിട്ടുള്ള വൻകിട തട്ടിപ്പ് തന്നെയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. നാല് വര്‍ഷത്തോളം ട്രാക്ക് ചെയ്ത ശേഷമാണ് തട്ടിപ്പ് സംഘം വലയില്‍ കുരുങ്ങിയതെന്നും പൊലീസ് അറിയിക്കുന്നു. ഒരു ഡോക്ടറും ഒരു എം.ബി.എ ബിരുദധാരിയും അടക്കം രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇനിയും മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന. ഹരിയാനയിലെ സോനിപ്പത്തിലാണത്രേ ഇവരുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

◾കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതല രാജിവച്ചു. സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് കൈമാറി. സംസ്ഥാന നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച ചില നിലപാടുകള്‍ വിവാദമായിരുന്നു. ഈ ഉത്തരവാദിത്തത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അജയ് മാക്കൻ പറയുന്നു.

◾നിയമനത്തട്ടിപ്പ് ആരോപണം വീണ്ടും. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിലെ നിയമനത്തിനു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ കത്ത് പുറത്തായി. ശുപാര്‍ശക്കത്ത് നല്‍കിയതില്‍ തെറ്റെന്താണെന്ന് ആനാവൂര്‍ നാഗപ്പന്‍. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേരു നല്‍കിയ കത്താണ് പുറത്തുവന്നത്. അറ്റന്‍ഡര്‍ നിയമനം വേണ്ടെന്നു പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നും അദ്ദേഹം വിശദീകരിച്ചു.

◾ആനാവൂര്‍ നാഗപ്പന്റെ ശുപാര്‍ശക്കത്ത് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘം പ്രസിഡന്റ് വി. പാപ്പച്ചന്‍. എന്നാല്‍ ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിച്ചവര്‍ ടെസ്റ്റ് പാസായി ജോലി ചെയ്യുന്നുണ്ടെന്നും വിശദീകരിച്ചു.

◾യുജിസി ചട്ടങ്ങള്‍ ലംഘിച്ചു നിയമനം ലഭിച്ച വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെന്ന കോടതി വിധി കേരള വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കും ബാധകമാകും. നിയമനം പ്രതിസന്ധിയിലാക്കിയ വിസിമാരുടെ എണ്ണം 12 ആയി. വിസി വിരമിച്ച കാര്‍ഷിക സര്‍വകലാശാലയില്‍ പകരം ആരെയും നിയമിച്ചിട്ടില്ല. അഞ്ചു സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല.

◾കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറാന്‍ സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്കു താന്‍ കത്തയച്ചെന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്നു കെ. സുധാകരന്‍. രാഹുല്‍ഗാന്ധിക്കല്ല, എഐസിസി പ്രസിഡന്റ് ഖര്‍ഗെയ്ക്കാണു കത്തയക്കേണ്ടത്. രാജിക്കത്ത് നുണവാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. സുധാകരനൊപ്പമെന്ന് ഇരുവരും പറഞ്ഞു.

◾ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കു മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശമ്പളവും അനൂകൂല്യവും തിരിച്ചുപിടിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

◾നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചിന് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 14 യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ നിയമസഭയില്‍ പാസാക്കും. ഇതോടെ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതായി പറയുന്ന ഓര്‍ഡിനന്‍സിനു പ്രസക്തി ഇല്ലാതാകും. സഭാ സമ്മേളനം എന്ന് അവസാനിക്കുമെന്നു വെളിപെടുത്തിയിട്ടില്ല.

◾തിരുവനന്തപുരത്തെ നിയമന ശുപാര്‍ശ കത്തുകളില്‍ വിജിലന്‍സ് അന്വേഷണം വൈകും. മേയര്‍ ആര്യ രാജേന്ദ്രന്റേയും കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്റേയും ശുപാര്‍ശ കത്തുകളെ കുറിച്ചും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചുമുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണമെന്നാണ് വിജിലന്‍സ് നിലപാട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം വേണോയെന്നു തീരുമാനിക്കൂ.

◾മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. പുതിയ മേല്‍ശാന്തിമാരായ കെ ജയരാമന്‍ നമ്പൂതിരിയുടെയും ഹരിഹരന്‍ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്നു നടക്കും.

◾എറണാകുളം ജില്ലയില്‍ ഇന്നു സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ് സൂചന പണിമുടക്കു നടത്തുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഈ മാസം 30 ന് അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

◾വിഴിഞ്ഞം തുറമുഖത്തു നടക്കുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഗൗതം അദാനി കമ്പനി കോടതിയില്‍. പോലീസ് സംരക്ഷണം നല്‍കാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് അദാനി വിമര്‍ശിച്ചു. രണ്ടര മാസമായിട്ടും ഒരു മാറ്റവും ഇല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു.

◾എറണാകുളത്ത് സ്വിഗ്ഗിക്ക് പിറകേ, സൊമാറ്റോ ഓണ്‍ലൈന്‍ വിതരണക്കാരും സമരത്തിലേക്ക്. നാളെ ആലോചനാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

◾തിരുവനന്തപുരം സംസ്‌കൃത കോളജിനു മുന്നില്‍ ഗവര്‍ണറുടെ തന്തയ്ക്കു വിളിച്ച് അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ബാനറിനെതിരേ എന്തു നടപടിയെടുത്തെന്ന ചോദ്യവുമായി രാജ്ഭവന്‍. സംസ്‌കൃത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറോടും സംസ്‌കൃത കോളേജിലെ പ്രിന്‍സിപ്പലിനോടും വിശദീകരണം തേടി. പിറകേ, വിവാദ ബാനര്‍ അപ്രത്യക്ഷമായി.

◾ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്ന സണ്ണി ലിയോണിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പണം വാങ്ങിയിട്ടും സ്റ്റേജ് പരിപാടി നടത്തിയില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നല്‍കിയ കേസിലാണ് സ്റ്റേ. പണം തരാതേയും പരിപാടി നടത്താതേയും സംഘാടകരാണു വഞ്ചിച്ചതെന്നാണ് സണ്ണി ലിയോണിന്റെ വാദം.

◾സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ കോന്നി സ്റ്റേഷനിലെ സിപിഒയും കൊക്കാത്തോട് സ്വദേശിയുമായ ബിനു കുമാര്‍ പത്തനംതിട്ട എ ആര്‍ ക്യാംപില്‍ ജീവനൊടുക്കി. കേസില്‍ കുടുങ്ങിയ ബിനുകുമാര്‍ കുറേ നാളായി ജോലിക്ക് എത്തിയിരുന്നില്ല. ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

◾തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ താമസിച്ച പ്രമുഖരുടെ ചിത്രങ്ങളില്‍നിന്നു മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുത മേനോന്റെ ചിത്രം ഒഴിവാക്കി. സിപിഐ നേതാവ് ബിനോയ് വിശ്വം എംപി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനു പരാതി നല്‍കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുന്‍ മുഖ്യമന്ത്രി ഇഎംഎസ്, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ എന്നിവരുടെ ചിത്രങ്ങളും രാമനിലയത്തിലെ പഴയ കെട്ടിടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

◾നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. പി.ആര്‍.ജി. മാത്തൂര്‍ അന്തരിച്ചു. 88 വയസായിരുന്നു. രാജ്യാന്തര തലത്തില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

◾അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണക്കോടതിയില്‍ ഹാജരായി. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടയുടനേ അബ്ബാസ് കോടതിയില്‍ തളര്‍ന്നു വീണു. ഇയാളെ ആശുപ്രതിയിലേക്കു മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

◾ആണ്‍കുട്ടികള്‍ അടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെയാണ് ഏലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികള്‍ വെളിപെടുത്തിയത്.

◾ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ചാനല്‍ ലേഖകന്‍ മെസിയുടെ പേര് തെറ്റായി ഉച്ചരിച്ചതിനാലാണു താനും മേഴ്സിയെന്നു തെറ്റായി ഉച്ചരിച്ചതെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. മാധ്യമരംഗത്ത് ഇപ്പോള്‍ ബ്ലാക് മെയില്‍ പൊളിറ്റിക്സാണ് നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

◾കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച മുസ്ലിം ലീഗ് നേതാക്കള്‍ കെപിസിസി നേതാക്കളുമായി സംസാരിച്ചു. നാക്കുപിഴ സംഭവിച്ചതാണെന്ന് സുധാകരന്‍ അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പിഴവുകള്‍ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം.

◾വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവനു മുന്നിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്.

◾രണ്ടു മാസമായി രണ്ടു ലോറികള്‍ താമരശേരി ചുരം കയറാന്‍ അനുമതിക്കായി കാത്തുകിടക്കുന്നു. കര്‍ണാടകത്തിലേക്കു പോകാനാണു ട്രെയിലര്‍ ലോറികള്‍ റോഡരികില്‍ രണ്ടു മാസമായി കിടക്കുന്നത്. സ്വകാര്യ കമ്പനിയുടെ കര്‍ണാടകയിലെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ട്രെയിലര്‍ ലോറി ചുരം കയറുമ്പോള്‍ ഗതാഗത തടസമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ലോറികളെ താത്കാലികമായി തടഞ്ഞിട്ടത്.

◾മുല്ലപെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തേടിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

◾യുവതിയെ കഴുത്തറത്തു കൊന്ന് വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൊലയാളിയെ പോലീസ് തെരയുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ മേഖ്‌ല റിസോര്‍ട്ടില്‍ ശില്‍പ ജാരിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനെ കണ്ടെത്താന്‍ പൊലീസ് വലവിരിച്ചിരിക്കുകയാണ്. തല മുറിച്ചു മാറ്റിയ മൃതദേഹത്തെ പുതപ്പുയര്‍ത്തി കാണിച്ചുകൊണ്ട് ‘വിശ്വാസ വഞ്ചനയക്കുള്ള കൂലി’യെന്ന് ആക്രോശിക്കുന്ന വീഡിയോയാണു പ്രചരിച്ചത്. ബിസിനസ് പങ്കാളിയുമായി ശില്‍പക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പട്നയിലെ വ്യാപാരിയായ ഇയാള്‍ അരുംകൊല ചെയ്തത്.

◾ഇന്ത്യയില്‍ നിന്നുള്ള മൂവായിരം യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും യുകെയിലേക്കു വീസ അനുവദിക്കാന്‍ ധാരണ. . ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി 20 സമ്മേളനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകേയാണ് തീരുമാനം.

◾സ്ത്രീപക്ഷ വികസനത്തിന് പ്രാധാന്യം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ അംഗരാജ്യ തലവന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 20 കൂട്ടായ്മയുടെ അധ്യക്ഷ പദം ഇന്തോനേഷ്യയില്‍നിന്ന് ഇന്ത്യ ഏറ്റെടുത്തു. അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കും. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണു ജി 20 പ്രഖ്യാപനം തയാറാക്കിയത്.

◾യുഎസ് പ്രസിഡന്റു സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ മാരാലാഗോ എസ്റ്റേറ്റിലാണ് പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

◾പോളണ്ട് അതിര്‍ത്തി ഗ്രാമത്തില്‍ മിസൈല്‍ സ്ഫോടനം. റഷ്യന്‍ മിസൈലാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ റഷ്യന്‍ മിസൈലിനെ പ്രതിരോധിക്കാന്‍ യുക്രെയിന്‍ വിട്ട പ്രതിരോധ മിസൈലാണെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയം ബാലിയില്‍ ജി 20 ഉച്ചകോടിക്കിടെ ലോക രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ചര്‍ച്ചയായി.

◾നാസയുടെ ആര്‍ട്ടിമിസ് 1 വിജയകരമായി വിക്ഷേപിച്ചു. ഒറൈയോണ്‍ പേടകത്തെ എസ്എല്‍എസ് റോക്കറ്റ് ആണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.

◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില പരിഷ്‌കരിച്ചത്. രാവിലെ 280 രൂപ ഉയര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില 160 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 15 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 3985 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.27, പൗണ്ട് – 96.57, യൂറോ – 84.41, സ്വിസ് ഫ്രാങ്ക് – 86.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.02, ബഹറിന്‍ ദിനാര്‍ – 215.77, കുവൈത്ത് ദിനാര്‍ -264.23, ഒമാനി റിയാല്‍ – 211.24, സൗദി റിയാല്‍ – 21.63, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.33, കനേഡിയന്‍ ഡോളര്‍ – 61.27.

AKSHAYA  Result 16/11/2022

1 st Prize :
Amount: ₹7,000,000/-
AH323494 

*Consolation Prize :*
Amount: ₹8,000/-
AA323494  AB323494  AC323494  AD323494  AE323494  AF323494  AG323494  AJ323494  AK323494  AL323494  AM323494 

*2 nd Prize :*
Amount: ₹500,000/-
AB485537 

*3 rd Prize :*
Amount: ₹100,000/-
AA663686  AB913102  AC224519  AD575299  AE474390  AF586687  AG196330  AH509397  AJ185268  AK737438  AL254029  AM748593 

*4 th Prize :*
Amount: ₹5,000/-
0030  1006  1515  1621  2529  3356  3451  5353  5910  6438  6803  7036  7104  8360  8461  8717  8733  9526 

*5 th Prize :*
Amount: ₹2,000/-
2608  3902  5032  6867  7168  8544  9011 

*6 th Prize :*
Amount: ₹1,000/-
0380  0389  0464  0516  0707  1119  2153  2850  3074  3420  3808  4025  4646  5261  5267  6017  6127  6130  6216  6870  7352  7615  8177  8291  8704  8714 

*7 th Prize :*
Amount: ₹500/-
0149  0155  0301  0314  0456  0805  0924  0975  1248  1602  1698  2030  2081  2435  2476  2597  2675  2683  3062  3330  3558  3624  3661  3684  4111  4594  4617  4626  4834  4917  5030  5388  5545  5713  6027  6119  6184  6257  6321  6430  6561  6620  6905  6988  7156  7633  7634  7701  7757  7883  7886  8081  8125  8229  8567  8695  8701  8708  8770  8818  8979  9114  9136  9163  9348  9356  9363  9520  9655  9689  9694  9702 

*8 th Prize :*
Amount: ₹100/-
0056  0108  0290  0310  0401  0506  0535  0609  0642  0712  0910  1011  1094  1366  1468  1510  1601  1689  1701  2235  2314  2383  2402  2714  2881  2956  3112  3127  3195  3201  3310  3337  3490  3511  3711  3793  3813  3815  4038  4229  4294  4318  4330  4426  4456  4457  4503  4536  4598  4710  4768  4848  4881  4883  5101  5123  5148  5401  5526  5558  5571  5814  5844  5920  5935  6010  6015  6139  6180  6198  6225  6244  6311  6433  6444  6591  6795  6914  6961  7044  7082  7214  7276  7469  7488  7584  7658  7711  7887  7900  7908  7957  7977  7988  7997  8089  8141  8147  8390  8511  8515  8698  8828  8879  8932  8941  9045  9123  9132  9159  9164  9168  9227  9302  9319  9328  9437  9538  9566  9664  9892  9933  9989 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.