15 Nov- ഏറ്റവും പുതിയ വാർത്തകൾ കാണാം.

 |SABU JOHN|





തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു.

◾ തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വെടിവച്ചാൻ കോവിലിൽ വെച്ചായിരുന്നു അപകടം. ആർക്കും പരുക്കില്ല വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. ടയറിന്റെ സെറ്റോടു കൂടി ഇളകി പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് വാഹനം നിർത്തിയതിനാലാണ് വലിയ അപകടം വഴിമാറിയത്. അപകടസമയത്ത് നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു.
◾പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ച ഗവര്‍ണര്‍ മൂന്നു പേരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മാര്‍ച്ചില്‍നിന്നു വിട്ടുനിന്നു. ഗവര്‍ണര്‍ ഉത്തരേന്ത്യയിലാണ്.


◾ഡല്‍ഹിക്കു പുറപ്പെടുന്നതുവരെ തന്റെ ഓഫീസിലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി ഉത്തരവു പാലിക്കണമെന്നാണു താന്‍ നിര്‍ദേശിച്ചത്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടും. സര്‍വകലാശാലകളില്‍ നിയമവിരുദ്ധമായി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു ഭരണ ചുമതലയുള്ളതുപോലെ സര്‍വകലാശാലകളുടെ ചുമതല ഗവര്‍ണര്‍ക്കാണ്. അദ്ദേഹം പറഞ്ഞു.

◾രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ച്ചില്‍ പങ്കെടുക്കണമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചുള്ള ഉത്തരവ് എവിടെയെന്ന് കോടതി സുരേന്ദ്രന്റെ അഭിഭാഷകനോടു ചോദിച്ചു. മാര്‍ച്ച് തടയാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

വിമുക്തഭടന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോട് ഒപ്പം സാധാരണക്കാരുടെ പ്രശ്നങ്ങളിലും പങ്കുചേരും.എക്സസ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി

വിമുക്തഭടന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി പോരാടുന്നതിനൊപ്പം  സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പങ്കുചേരുന്നതിനും വിമുക്തഭടന്മാരുടെ സംഘടനയായ നാഷണൽ എക്സ് - സർവ്വീസ്മെൻ  കോർഡിനേഷൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡണ്ട് എം വി ഗോപിനാഥ്.  38-മത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി ദീർഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന സാധാരണക്കാരായ പട്ടാളക്കാർ നേരിടേണ്ടിവരുന്ന ഒട്ടേറെ കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അനിവാര്യമാണ്. സൈനിക സേവനത്തിനിടയിലും മറ്റുമുണ്ടാകുന്ന പരിക്കുകളും നിരവധി രോഗങ്ങളും മൂലം വാർദ്ധക്യകാലത്ത് അവശത നേരിടുന്ന മുൻ സൈനികർക്ക് ആശുപത്രികളിൽ നിന്നും മറ്റും കൂടുതൽ ഉദാരമായ സമീപനം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സർക്കാർ ഓഫീസുകളിലും മറ്റും  വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന  മുൻ സൈനികർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ജി.പി നായർ,മുളവന അലക്സാണ്ടർ,എം.റ്റി. ആന്റണി,ബെന്നി കാരയ് ക്കാട്ട്, വിംഗ് കമാണ്ടർ റ്റി. ഐ. ഉമ്മൻ (റിട്ട), ഡോ. ഗോപാൽ.കെ.നായർ, സി. എം.ഡാനിയേൽ,കെ.ജി. രവീന്ദ്രൻ നായർ, കെ എൻ മുരളിധരനുണ്ണിത്താൻ, വി. ചാക്കോ, ലെഫ്.കേണൽ (റിട്ട)റ്റി.ആർ.ശാരദാമ്മ, പി. എസ്. പത്മകുമാരി ടീച്ചർ,റ്റി കെ പത്മകുമാരി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ - ജി.രാധാകൃഷ്ണൻ പിള്ള (പ്രസിഡന്റ്), അഡ്വ. രാജേഷ് നെടുമ്പ്രം (സെക്രട്ടറി), ഉണ്ണികൃഷ്ണൻ കുന്നന്താനം (ട്രഷറർ), സോമൻ സി.ജി, സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ) ചന്ദ്രശേഖരൻ, മധുസൂദനൻ (ജോയിന്റ് സെക്രട്ടറിമാർ) സനൽ കുമാർ റ്റി.ഡി, ഇടുക്കിള ജോസ് (മീഡിയ സെക്രട്ടറിമാർ) ഗോപാലകൃഷ്ണപിള്ള, ചന്ദ്രമോഹൻ അങ്ങാടി, വിനോജ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ) രവീന്ദ്രൻ.എം.എൻ,കമലാസൻ, പ്രദീപ് കുമാർ പി. എസ്, അബൂബക്കർ തിരുവല്ല, ഹരീഷ് കുമാർ,  വിനോദ് കുമാർ, ലീലാമ്മ ജോർജ് (കമ്മിറ്റിയംഗങ്ങൾ).കരുണാകരൻ നായർ, തോമസ് ഫിലിപ്പ് (ഓഡിറ്റർമാർ), വിംഗ് കമാൻഡർ (റിട്ട) റ്റി.ഐ ഉമ്മൻ, ഡോ.ഗോപാൽ.കെ.നായർ, സി.എം ഡാനിയൽ (രക്ഷാധികാരികൾ).

പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജി.രാധാകൃഷ്ണൻ പിള്ള

ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.രാജേഷ് നെടുമ്പ്രം

കുറ്റം നിഷേധിച്ച് നളിനി

◾കോണ്‍ഗ്രസ് കുടുംബാംഗമായ തന്നെ എങ്ങനെ രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിയാക്കിയെന്നു മനസിലാകുന്നില്ലെന്ന് 30 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ നളിനി. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ട ദിവസങ്ങളില്‍ ഞങ്ങളുടെ കുടുംബത്തില്‍ ആരും ഭക്ഷണംപോലും കഴിച്ചിട്ടില്ല. അത്രയും വിഷമമായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നും നളിനി ചെന്നൈയില്‍ പറഞ്ഞു.

◾പാതയോരത്തെ ഫ്ളക്സ് ബോര്‍ഡുകളും അനധികൃത പരസ്യ ബോര്‍ഡുകളും സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ വിശദീകരണം തരേണ്ടിവരുമെന്നു ഹൈക്കോടതി. തിരുവനന്തപുരത്തെ അനധികൃത ബോര്‍ഡുകള്‍ ഉടനേ നീക്കം ചെയ്യണമെന്നും കോടതി. അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ 19 ന് നടക്കും. എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ നവംബര്‍ 22 ന് 5 മണിക്കകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

◾വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റു വൈകുന്നു. ഒളിവിലുള്ള അമ്പലവയല്‍ എഎസ്ഐ ടി.ജി ബാബുവിനെ മൂന്നു ദിവസമായിട്ടും പൊലീസിനു കണ്ടെത്താനായില്ല. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഡിജിപിയ്ക്കു പരാതി നല്കി. മറ്റൊരു പീഡനക്കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനുവിനെ തെളിവില്ലെന്ന പേരില്‍ അറസ്റ്റു ചെയ്യാതെ പോലീസ് വിട്ടയച്ചു.

◾കെപിസിസി മുന്‍ വൈസ് പ്രസിഡന്റും കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.കെ ശ്രീധരന്‍ സിപിഎമ്മിലേക്ക്. കോണ്‍ഗ്രസിന് അപചയം സംഭവിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ടിപി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരന്‍ പറഞ്ഞു.

◾ശബരിമല തീര്‍ത്ഥാടകര്‍ക്കായി നീലിമല പാത കല്ലുകള്‍ പാകി നവീകരിച്ചു. പമ്പ മുതല്‍ ശരംകുത്തി വരെയാണ് നവീകരിച്ചത്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടക വിനോദ സഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നവീകരിച്ചത്. ഏഴ് മീറ്റര്‍ വീതിയില്‍ 2750 മീറ്റര്‍ ദൂരത്തിലാണ് കല്ലു പാകിയത്. ഈ പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യാഴാഴ്ച തുറന്നു കൊടുക്കും.

മണ്ണാറശാല ആയില്യം നാളെ .

◾ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ നാളെ ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

◾തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരിലിറങ്ങിയ നിയമനത്തട്ടിപ്പു കത്തു വിവാദം ചര്‍ച്ചചെയ്യാന്‍ 19 ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്തു നല്‍കിയിരുന്നു.

◾കോര്‍പറേഷനിലെ കരാര്‍നിയമനത്തിനു മേയറുടെ പേരിലിറങ്ങിയ കത്തിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥപിള്ള മേയര്‍ ആര്യ രാജേന്ദ്രനു നോട്ടീസയച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് നല്‍കിയ പരാതിയിലാണ് നോട്ടീസ്.

◾പാലക്കാട്ടെ ആര്‍എസ്എസ് നേതാവ്ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കൗണ്‍സിലംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. യുഎപിഎ കേസില്‍ വിയ്യൂര്‍ ജയിലിലുള്ള യഹിയയെ കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

◾തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റിൽ കരാർ ആടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ നവംബർ 30 നു വൈകിട്ട് 5 നു മുമ്പായി  hr@kcmd.in എന്ന email  id യിൽ അപേക്ഷിക്കണം.  വിശദവവിവരങ്ങൾക്ക് : www.kcmd.in.

അധ്യാപകനെ ഉടനെ തിരിച്ചെടുക്കണം.

◾പതിമ്മൂന്നു വര്‍ഷമായി സസ്പെന്‍ഷനില്‍ നിര്‍ത്തിയ അധ്യാപകനെ ഉടനേ തിരിച്ചെടുക്കണമെന്നു സുപ്രീം കോടതി. കോഴിക്കോട് ജില്ലയിലെ നരിക്കുനി എ യു പി സ്‌കൂളിലെ കായിക അധ്യാപകനായ വി കെ ബി സന്ദീപിനെ തിരിച്ചെടുക്കാനാണ് ഉത്തരവിട്ടത്. ശമ്പള കുടിശ്ശികയിലും മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും നിര്‍ദ്ദേശം നല്‍കി.

◾മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ജര്‍മനിയിലെ ചികില്‍സ പൂര്‍ത്തിയാക്കി 17 ന് നാട്ടിലേക്കു മടങ്ങും. ഉമ്മന്‍ ചാണ്ടിയെ ഇന്നലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

◾ഗവര്‍ണറെ ഇനി ചാന്‍സലറായി അംഗീകരിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമസഭ പാസാക്കിയ ബില്ലുപോലും ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണ് . ജനാധിപത്യ സര്‍ക്കാര്‍ പാസാക്കിയ നിയമം ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്ഭവന്‍ മാര്‍ച്ച് ഗവര്‍ണര്‍ക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റമാണെന്നും ഗോവിന്ദന്‍.

◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നു സുധാകരന്‍ വിശദീകരിച്ചിട്ടുണ്ട്. പ്രധാന നേതാക്കള്‍ സുധാകരനുമായി സംസാരിച്ചിട്ടുണ്ട്. പരാമര്‍ശത്തില്‍ പ്രതികരിച്ച ഘടക കക്ഷികളുടെ നേതാക്കളുമായി സംസാരിക്കുമെന്നും സതീശന്‍ പറഞ്ഞു.

◾കെപിസിസി പ്രസിഡന്റ് കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും അസുഖമുള്ളയാള്‍ക്കു മരുന്നു നല്‍കണമെന്നും സജി ചെറിയാന്‍ എംഎല്‍എ. ഇല്ലെങ്കില്‍ അസുഖം കൂടും. ആര്‍എസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.

◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മനസ് ആര്‍എസ്എസിനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമാന ചിന്താഗതിക്കാര്‍ കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിന് വേറെ മാര്‍ഗമില്ലെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ഇടുക്കി മറയൂര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസിനു സമീപം യുവാവ് മരിച്ച നിലയില്‍. കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കര്‍ണാടക സോപ്സിനുവേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണിയാള്‍. തൊട്ടടുത്ത കെട്ടിടത്തിനു മുകളില്‍നിന്നും തെന്നി വീണു മരിച്ചതാകാമെന്നാണു സംശയം.

◾കൊച്ചി ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസില്‍ മയക്കുമരുന്നു കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

◾റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്. കൊവിഡാനന്തര ലോകം പടുത്തുയര്‍ത്താന്‍ സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയോടെ ഇന്ത്യ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും.

◾രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേ പശ്ചിമ ബംഗാളിലെ മന്ത്രി നടത്തിയ അധിക്ഷേപവാക്കുകള്‍ക്കു മാപ്പു പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി ക്ഷമചോദിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു. രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നു പറഞ്ഞ മമത മന്ത്രിക്കു താക്കീതു നല്‍കുകയും ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നരേന്ദ്രമോഡി ചർച്ച നടത്തി.

◾ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്.

◾ഇന്ത്യക്കെതിരെ ട്വന്റി 20 ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. ഈ മാസം 18 ന് നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ താരങ്ങളെല്ലാം ടീമിലുണ്ട്. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ട്വന്റി 20 മാത്രമാണ് കളിക്കുന്നത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല.

◾ഓസ്ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ പേസര്‍ പാറ്റ് കമിന്‍സ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്ന് പിന്‍മാറി. തിരക്കേറിയ രാജ്യാന്തര മത്സര ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്റെ പിന്‍മാറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയാണു കമിന്‍സിന്റെ പിന്മാറ്റം.

◾നെടുമ്പാശ്ശേരിയിലെ ഐസ്ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റുഡ് ഹണ്ട് മല്‍സരത്തില്‍ വിജയികളെ തിരഞ്ഞെടുത്തു. 18 നും 60 വയസ്സിനിടയിലുമുള്ള 47 മല്‍സരാര്‍ത്ഥികള്‍ മാറ്റുരച്ച ഇവന്റില്‍ – വുമണ്‍ ഓഫ് കേരളയുടെ വിജയി നബില ഫിറോസ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പ് അനഘ സന്ദേശനും സെക്കന്‍ഡ് റണ്ണര്‍ അപ്പ് വൈഷ്ണവിക്കും ലഭിച്ചു. മാന്‍ ഓഫ് കേരളയില്‍ മാധവ് നിരഞ്ജന്‍ വിജയിയായപ്പോള്‍, ഫസ്റ്റ് റണ്ണര്‍ അപ്പ് സുധീഷിനും സെക്കന്റ് റണ്ണര്‍ അപ്പ് മുഹമ്മദ് ആദില്‍നും ലഭിച്ചു. 

സ്വർണ്ണവില കൂടിയും കുറഞ്ഞും

◾ സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്ന് തവണ പരിഷ്കരിച്ചു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം 280 രൂപയുടെ ഇടിവ് ഉണ്ടായി. തുടർന്ന് ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38240 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വില കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണി വില 68 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

◾കായംകുളം  കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍.കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് ദേവനാരായണനെതിരെ കസ്റ്റഡിയിലെടുത്തത്.

ഇന്നത്തെ വിനിമയ നിരക്ക്

◾ഡോളര്‍ – 81.11, പൗണ്ട് – 95.96, യൂറോ – 84.44, സ്വിസ് ഫ്രാങ്ക് – 86.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.84, ബഹറിന്‍ ദിനാര്‍ – 215.34, കുവൈത്ത് ദിനാര്‍ -263.73, ഒമാനി റിയാല്‍ – 211.04, സൗദി റിയാല്‍ – 21.59, യു.എ.ഇ ദിര്‍ഹം – 22.09, ഖത്തര്‍ റിയാല്‍ – 22.29, കനേഡിയന്‍ ഡോളര്‍ – 61.22.


*STHREE SAKTHI  Result 15/11/2022* 

*1 st Prize :* 
Amount: ₹7,500,000/-
SF865303  

*Consolation Prize :* 
Amount: ₹8,000/-
SA865303  SB865303  SC865303  SD865303  SE865303  SG865303  SH865303  SJ865303  SK865303  SL865303  SM865303  

*2 nd Prize :* 
Amount: ₹1,000,000/- 
SJ585755  

*3 rd Prize :* 
Amount: ₹.5,000/-
1334  1379  1419  1438  1825  2722  2808  3172  3410  3439  3739  4129  4485  6336  6616  6738  6908  8627  

*4 th Prize :* 
Amount: ₹2,000/-
0852  1216  1484  3495  4318  6843  7915  9288  9435  9682  

*5 th Prize :* 
Amount: ₹1,000/-
0451  0556  2637  2795  2934  3192  3296  4283  4454  5035  5409  6217  6386  7316  8467  8807  8908  9017  9306  9635  

*6 th Prize :* 
Amount: ₹500/-
0024  1059  1114  1394  1422  1581  1918  2476  2778  2944  3159  3187  3784  3905  4148  4363  4405  4984  5407  5480  5667  5759  5809  5813  5946  6033  6187  6304  6339  6566  6614  6623  6721  6817  7101  7206  7214  7428  7598  7609  7937  8044  8143  8334  8416  9095  9133  9209  9314  9445  9631  9968  

*7 th Prize :* 
Amount: ₹200/-
0224  0338  0534  0749  1075  1122  1132  1443  1860  2057  2087  2108  2415  2719  3287  3619  3981  4550  4646  4773  4803  4812  4892  5348  5425  5537  5582  5890  5924  6007  6262  6268  6809  6938  7277  7590  7764  8220  8245  8330  8606  9025  9265  9274  9637  

*8 th Prize :* 
Amount: ₹100/-
0001  0050  0152  0162  0196  0420  0547  0563  0585  0600  0779  0926  1032  1088  1262  1283  1284  1317  1834  1892  1896  1899  1996  2163  2201  2286  2298  2338  2374  2399  2625  2681  2755  2767  3013  3017  3062  3090  3200  3349  3473  3508  3555  3565  3754  3915  3949  4054  4209  4348  4375  4613  4696  4866  4947  5069  5153  5224  5240  5334  5378  5578  5672  5735  5894  5984  6043  6055  6090  6157  6191  6232  6275  6335  6626  6833  6836  6879  6899  7011  7078  7217  7233  7378  7484  7619  7645  7746  7817  7825  7939  7949  7988  8033  8060  8080  8108  8141  8354  8357  8414  8499  8516  8566  8570  8575  8710  8850  8855  8871  8894  8921  9105  9127  9155  9211  9219  9248  9304  9348  9359  9360  9565  9593  9664  9917  

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.