നാളത്തെ പത്രവാർത്തകൾ ഇന്ന് വായിക്കാം.
|KURIAKOSE TIRUVALLA|
വടക്കാഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ഡാൻസ് ചെയ്തു ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
വീഡിയോ കാണുക
◾ആലപ്പുഴ: പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. വാൻ ഡ്രൈവർ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് 5.30 ഓടെ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്.
കുട്ടികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ ബസിന് പിഴ ചുമത്തി.◾ തലശ്ശേരിയിൽ ബസിൽ കയറ്റാതെ കുട്ടികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. കുട്ടികളെ മഴയത്ത് നിർത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ എസ് എഫ് ഐ പ്രവർത്തകർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.ബസ് ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് 9500 രൂപ പിഴ ഈടാക്കിയത്. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും നടപടി ആരംഭിച്ചു. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സിഗ്മ ബസിനെതിരെയാണ് കേസ്
കാപ്പ ചുമത്തി.
◾ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി. 2016 മുതൽ കൊല്ലം സിറ്റി പരിധിയിലെ ഓച്ചിറ, കരുനാഗപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിലും കായംകുളം സ്റ്റേഷൻ പരിധിയിലും 10 ക്രിമിനൽ കേസുകളിൽ പ്രതികളായ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വിത്രോളി തറയിൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന ജിതിൻ രാജ് (25), 2016 മുതൽ ഇരവിപുരം, കിളികൊല്ലൂർ, കൊട്ടിയം, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പുന്തലത്താഴം ചേരിയിൽ വീട്ടിൽ ആദർശ് (29) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
രണ്ടാം ക്ലാസുകാരിയുടെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ചോദ്യം ശ്രദ്ധേയമായി.◾ യൂറോപ്പ് സന്ദര്‍ശനത്തിനിടയില്‍ നോര്‍വെയിലെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഒരു ചോദ്യമുയര്‍ന്നു. ഒരു രണ്ടാം ക്ലാസ്സുകാരിയാണ് ചോദ്യം മുന്നയിച്ചു. ഒരുപാട് ചിന്തിക്കേണ്ട ചോദ്യമാണത്. കേരളത്തില്‍ വന്ന സമയത്ത് മിഠായി കവര്‍ ഇടാന്‍ ഒരു വേസ്റ്റ് ബിന്‍ നോക്കിയിട്ട് കണ്ടില്ലെന്നും അടുത്ത വരവിന് അതില്‍ മാറ്റമുണ്ടാകുമോ എന്നായിരുന്നു ചോദ്യം. നോര്‍വെയിലെ മലയാളി അസോസിയേഷന്‍ ‘നന്മ’ നടത്തിയ സമ്മേളനത്തില്‍ വച്ച് ഒരു രണ്ടാം ക്ലാസുകാരിയാണ് ഈ ചോദ്യമുന്നയിച്ചത്.
രണ്ടാം ക്ലാസുകാരിയുടെ കൊച്ചുചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു. കാലങ്ങള്‍ക്ക് മുന്‍പ് രണ്ട് അക്കാദമിഷ്യന്മാര്‍ സിംഗപ്പൂരില്‍ ടിക്കറ്റ് റോഡില്‍ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാര്‍ത്ഥികള്‍ അമ്പരന്നുപോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവര്‍ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് കഥ. ഇതാണ് മാലിന്യ അവബോധം. ഈ അവബോധം മലയാളികള്‍ക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കയ്യടികളോടെയാണ് വേദി സ്വീകരിച്ചത്. സമ്മേളനത്തില്‍ മണിക്കൂറുകളോളം മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു സീമ സ്റ്റാന്‍ലി എഴുതിയ പുസ്തകവും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇതാദ്യമായാണ് നോര്‍വെയില്‍ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.
◾മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്. സുരേഷ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളര്‍ന്നത്. സഹോദരന്‍ ഗള്‍ഫിലാണ്. സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്. കഴിഞ്ഞദിവസം വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കടന്നൽ കുത്തേറ്റു. മൂന്നുപേർക്ക് ഗുരുതരം
◾ഇടുക്കി വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് കടന്നൽ ആക്രമണത്തിൽ പരുക്ക്. അഞ്ച് പേർക്കാണ് കടന്നൽ കുത്തേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എവിടി കമ്പനിയുടെ ഉടമസ്ഥതയിലെ പേക്കാനം എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. വണ്ടിപ്പെരിയാർ സ്വദേശികളായ അയ്യപ്പൻ, രാജേഷ് കണ്ണൻ, ചിന്നതമ്പി, സെൽവകുമാർ, അൻപരശൻ, എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ അയ്യപ്പൻ, രാജേഷ് കണ്ണൻ, ചിന്നതമ്പി എന്നിവരുടെ നിലയാണ് ഗുരുതരം
സമരപ്പന്തൽ പൊളിക്കണം. ഹൈക്കോടതി ഉത്തരവ് നൽകി.
◾വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
രാത്രി സ്കൂൾ കുട്ടികളുമായുള്ള യാത്ര ഒഴിവാക്കണം.
◾സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വിദ്യാഭ്യാസമന്ത്രി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ താൻ അഭിപ്രായം പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
◾കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശം. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കും രമേശ് ചെന്നിത്തലക്ക് ചെന്നിത്തലയുടെ അഭിപ്രായം പറയാം. മറ്റ് നേതാക്കൾക്കും അവരുടെ അഭിപ്രായം പറയാമെന്നും സതീശൻ പറഞ്ഞു. നേരത്തെ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ മല്ലികാർജുന ഖാർഗെയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
◾കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമിത വേഗതയ്ക്ക് 1768 ബസുകളെ മോട്ടോര്‍ വാഹനവകുപ്പ് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി. കരിമ്പട്ടികയിലായാലും സര്‍വീസ് നടത്താമെന്നാണു ചട്ടം. അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ അടക്കാതെയാണ് ബസുകള്‍ ഓടുന്നത്.
◾രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റു ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 368 എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഓരോ വാഹനത്തിന്റേയും പിന്നാലെ പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. പടിപടിയായി പരിശോധന വ്യാപകമാക്കുമെന്നു മന്ത്രി പറഞ്ഞു.
◾നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നില്ലെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍. കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍ ഓടുമ്പോള്‍ നിയമം പാലിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ ആര്‍ക്കും വേണ്ട. നവമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള ടൂറിസ്റ്റ് ബസുകളെ തേടിയാണ് മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നതെന്ന് ബസുടമകള്‍ പറയുന്നു.
◾അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേനയില്‍ ജോലിക്ക് അയോഗ്യതയെന്നു കരസേന. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്റ് റാലിയില്‍ 23,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. 13,100 പേര്‍ റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
◾പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍ ക്ഷേത്രം എന്തിനെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ക്ഷേത്ര നടത്തിപ്പു ചുമതല ആര്‍ക്കാണ്, കാണിക്കയായി ലഭിച്ച പണവും മറ്റും എന്തു ചെയ്യുന്നുവന്ന് ചോദിച്ചിരിക്കുന്നത് ആരോഗ്യവകുപ്പിന്റെതന്നെ ഓഡിറ്റിലാണ്.
◾സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേതാവിനു സസ്പെന്‍ഷന്‍. പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.
കൊല്ലം ചടയമംഗലത്ത് യുവതിയുടെ പ്രസവം എടുത്തത് ഭർത്താവ്. യുവതിയും കുഞ്ഞും മരിച്ചു.
◾ചടയമംഗലത്ത് സ്വന്തം വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവും മകനും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നാണ് വിവരം. ശാലിനിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
ദയാഭായിയെ അവഗണിച്ച് സർക്കാർ.
◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ചികില്‍സാ സൗകര്യം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമാണ്. സതീശന്‍ പറഞ്ഞു.
◾വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. കുടിവെള്ളം മുട്ടിയെന്ന് ജോസ്.
◾മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു. ജനവാസ കേന്ദ്രങ്ങളിലേക്കു വരുന്നുണ്ടോയെന്ന് മനസിലാക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.
◾കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റല്‍ പൊലീസ്. കൊച്ചിയിലെ പുറംകടലില്‍ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എന്‍സിബി കോസ്റ്റല്‍ പൊലീസിന് കൈമാറി. ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ ആറ് പേരെയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൈമാറിയത്.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഗുജറാത്തില്‍ പ്രചാരണത്തിനിറങ്ങി. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. രമേശ് ചെന്നിത്തല ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലും ഖാര്‍ഗെയ്ക്കൊപ്പം പ്രചാരണത്തിനുണ്ട്. ഖാര്‍ഗെയ്ക്കോപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നിത്തലയുടെ പോസ്റ്റിനെതിരേ ശശി തരൂരിനെ പിന്തുണയ്ക്കുന്നവരുടെ പൊങ്കാല.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരേ ശശി തരൂരിനെ പിന്തുണക്കുന്നവര്‍ പരാതി നല്‍കി. മാര്‍ഗനിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍മാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചു.
◾ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 14 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. തെരച്ചിലിന് 30 സംഘങ്ങള്‍ ഇറങ്ങിയെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു
◾ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി 11 ന് റാലി നടത്തും. തെരഞ്ഞെടുപ്പു നടക്കുന്ന ഇതര തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും റാലി നടത്തും. ഡിസംബര്‍ വരെ റാലികള്‍ നീണ്ടു നില്‍ക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കള്‍ റാലിയില്‍ പങ്കെടുക്കും
◾തമിഴ്നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. നൂറ്റമ്പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍മൂലം മദ്യലഹരിക്ക് അടിമയായി ചെന്നൈ ബസ് സ്റ്റാന്‍ഡിനടുത്താണു കിടന്നുറങ്ങിയിരുന്നത്.
◾ഡല്‍ഹി മദ്യനയകേസില്‍ 35 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സമെന്റിന്റെ റെയിഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശോധന. വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരെ ദുരുപയോഗിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
◾കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് മാപ്പു നല്‍കി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം പാലിച്ചത്. കഞ്ചാവ് കടത്ത്, വില്‍പന, പ്രായപൂര്‍ത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയവ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
◾ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടു തള്ളി. ഇന്ത്യ ഉള്‍പെടെ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ ആരോപണം. 19 രാജ്യങ്ങള്‍ എതിര്‍ത്തും 17 രാജ്യങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.35, പൗണ്ട് – 92.03, യൂറോ – 80.69, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.81, ബഹറിന്‍ ദിനാര്‍ – 218.18, കുവൈത്ത് ദിനാര്‍ -265.56, ഒമാനി റിയാല്‍ – 213.82, സൗദി റിയാല്‍ – 21.91, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.96.
Comments
Post a Comment
Thanks