ഇന്നത്തെ എല്ലാ വാർത്തകളും അറിയാം

 ശശി തരൂർ പരിചയസമ്പന്നൻ അല്ല എന്ന മുരളിയുടെ പ്രസ്താവനക്കെതിരെ സൈബർ ആക്രമണം.കരുണാകരന്റെ മകൻ ആയതുകൊണ്ട് മാത്രം നേതാവായി എന്നാണ് മുരളീധരന് കിട്ടിയ മറുപടി.

 ◾കെ മുരളീധരനെതിരെ സൈബർ ആക്രമണം. കോൺഗ്രസിലെ തന്നെ വലിയ ഒരു വിഭാഗം ആണ് ഖാർഗെയെ പിന്തുണച്ച് മുരളീധരൻ ഇട്ട പോസ്റ്റിന് മറുപടിയായി  മുരളീധരന് മറുപടി നൽകിയത്. ഇവർ ചോദിക്കുന്നത് മുരളീധരന് എന്ത് പരിചയമുണ്ടായിട്ടാണ് നേതാവ് ആയത് എന്നാണ്.കരുണാകരന്റെ മകനായി ജനിച്ചതുകൊണ്ട് മാത്രം ഈ നിലയിൽ എത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ആരോപണം. ശശി തരൂർ പരിചയസമ്പന്നൻ അല്ല എന്ന് മുരളീധരന്റെ പ്രസ്താവനയെ ചുവടുപിടിച്ചാണ് സൈബർ ആക്രമണം.  ഇവരുടെ ചോദ്യത്തിൽ ആകെ നാണംകെട്ട മുങ്ങിയിരിക്കുകയാണ് കെ മുരളീധരൻ .

ശശി തരൂർ ജയിക്കുമെന്ന് ഭീതി കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റുന്നു

◾ശശി തരൂർ വിജയിക്കുമെന്ന് പേടിച്ച് കേരളത്തിലെ നേതാക്കന്മാർ നിലപാട് മാറ്റുന്നു.കോൺഗ്രസിനെ ഉയർത്തിക്കൊണ്ടു വരുവാൻ ഖാർഗയുമായി താരതമ്യപ്പെടുത്തുമ്പോൾ ശശി തരൂരിനെ സാധിക്കത്തുള്ളൂ എന്ന് മനസ്സിലാക്കി കോൺഗ്രസിനെ സ്നേഹിക്കുന്ന വലിയ ഒരു വിഭാഗം ശശി തരൂരിനെ പിന്തുണയ്ക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ വി തോമസ്

◾പ്രായത്തിന്റെ പേരിൽ തനിക്ക് സീറ്റ് നിഷേധിച്ചവർ ഖാർഗയെ പിന്തുണയ്ക്കുന്നു- കെ.വി. തോമസ് . കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ.വി. തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോൺഗ്രസിൽ നടക്കാൻ പോകുന്നത്. ഹൈക്കമാൻഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കൾ തരൂരിനെ പിന്തുണയ്ക്കാത്തതെന്നും കെ.വി. തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'തരൂർ നല്ല സ്ഥാനാർത്ഥിയാണ്. ഹൈക്കമാൻഡും നെഹ്റു കുടുംബവും പിന്തുണയ്ക്കുന്നത് ഖാർഗെയെ ആണെന്ന് വെച്ചാൽ, അദ്ദേഹത്തിന്റെ കൂടെയേ വോട്ട് പോവുകയുള്ളൂ. എനിക്ക് സീറ്റ് നിഷേധിക്കുമ്പോൾ 73 വയസ്സാണ്. അന്ന് 53 എം.പിമാർ ജയിച്ചവർ ഉണ്ട്. അതിൽ എനിക്ക് മാത്രമാണ് സീറ്റ് നിഷേധിച്ചത്. സീറ്റ് കൊടുത്തവരിൽ തന്നെ എന്നേക്കാൾ പ്രായമുള്ളവരുണ്ട്. പ്രായമൊരു ഘടകമായി എനിക്ക് തോന്നിയിട്ടില്ല, പിന്നീടും. ഓരോരുത്തർക്കും സൗകര്യത്തിന് ഓരോ മാനദണ്ഡമുണ്ടാക്കുന്നു.'- കെ.വി. തോമസ് പറഞ്ഞു.

ശിവശങ്കരനെ നാളെ സിബിഐ ചോദ്യം ചെയ്യും

◾ ലൈഫ് മിഷൻ കേസ്: ശിവശങ്കറെ ചോദ്യംചെയ്യാൻ CBI, വ്യാഴാഴ്ച രാവിലെ ഹാജരാകണം.നിർധനരായ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ ദുബായിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നൽകിയ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്.അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയുടെ അക്കൗണ്ടിൽ നിന്ന് പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ കേസിൽ ശിവങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റപത്രത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യം ചെയ്യൽ.

തമിഴ് സീരിയൽ നടൻ ലോഗേഷ് രാജേന്ദ്രൻ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിനാണ് ലോകേഷിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ വച്ച് അസ്വസ്ഥത കാണിക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസിൽ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

പത്തനംതിട്ട ജില്ല ലഹരി വിരുദ്ധ പ്രചാരണ ജില്ലാതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

◾ലഹരി വിമുക്ത കേരളം പ്രചാരണം ജില്ലാതല ഉദ്ഘാടനം നാളെ പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തും. ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 6) രാവിലെ 9.30 ന് പത്തനംതിട്ട തൈക്കാവ് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. തുടർന്ന് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും. എഡിഎം ബി. രാധാകൃഷ്ണൻ , വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ ജോസ് കളീയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും.

◾പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ അവരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം മാത്രമായി. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും ഇല്ലാതായി. ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപിയുടെ റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറായ ബ്രിജ് ലാലിനെ നിയമിച്ചു. ഐടി സമിതിയുടെ അധ്യക്ഷനായിരുന്ന ശശി തരൂരിനെ മാറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്റേയുടെ ശിവസേനാംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.

കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയെ മർദ്ദിച്ചു.പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

◾കോടതി സംരക്ഷണ ഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ .ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക്,  ഭർത്താവിൽ നിന്നും സംരക്ഷണ ഉത്തരവ് കോടതി ഉത്തരവായിട്ടും മർദ്ദനം. പരാതിയെ തുടർന്ന്, മർദ്ദനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ സലീമിന്റെ മകൻ നൗഷാദ് (39) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, ഇന്നലെ വൈകിട്ട് കോന്നിയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു. മൂർത്തിമൺ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി നോക്കുന്ന ഷെറീന, 17 ഉം ഏഴും വയസ്സുള്ള മക്കളുമൊത്ത് താമസിക്കുകയാണ്. ഇവർ വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട്  ഏഴെട്ട് മാസമായി ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവർ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്മേൽ കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. ശാരീകമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും, എന്നാൽ അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് കാട്ടിയാണ് പോലീസിൽ പരാതി നൽകിയത്.  നാലുദിവസം മുമ്പ് ഡ്രൈവിങ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് ചൊവ്വ വെളുപ്പിന് വീട്ടിൽ തിരിച്ചെത്തി, കതക് ചവുട്ടിത്തുറന്ന് അകത്തുകയറി ഷെറീനയെ കവിളുകളിലും നെറ്റിയിലും തലയ്ക്കും പലതവണ അടിക്കുകയായിരുന്നു. ഹാളിൽ കിടന്ന ഊണുമേശ തല്ലിപ്പൊട്ടിച്ച് വെളിയിൽ എറിഞ്ഞു. മുറ്റത്തു നിന്ന ഇയാളുടെ അനുജൻ ഷഫീക് പിടിച്ചുമാറ്റുകയായിരുന്നു. നൗഷാദിനെ പേടിച്ച് അയൽവാസികൾ ആരും ബഹളവും വഴക്കും കേട്ടാലും തിരിഞ്ഞുനോക്കാറില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. വൈകിട്ട് മൂന്നരയോടെ കോന്നിയിൽ നിന്നും പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളെ 5 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. എസ് ഐ ഷെരീഫ് കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

തിരിച്ചടിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും.

◾ജപ്പാനീസ് കടലിലേക്ക് ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു തിരിച്ചടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന്‍ കടലിലേക്ക് നാലു മിസൈലുകള്‍ വിട്ടു. ഇതിനു പിറകേ യെല്ലോ സീയില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങള്‍ പറപ്പിച്ചു. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് മേഖലയിലാകെ ഭീതി പരത്തിയിരുന്നു.

കുരുന്നുകൾ ഇന്ന് അറിവിന്റെ അക്ഷരം കുറിച്ചു.

◾വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭത്തിന് അനേകായിരങ്ങളാണ് എത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂര്‍ തിരുവുള്ളക്കാവിലും ആയിരങ്ങളാണ് എത്തിയത്.

◾ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി മുംബൈയില്‍ അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് പിടികൂടിയത്.

◾കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍നിന്നു മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ഷിഹാബിനു സസ്പെന്‍ഷന്‍. പൊതുജനങ്ങള്‍ക്കു മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഷിഹാബ് ഒളിവിലാണ്.

◾സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചെന്ന് സംഘാടകര്‍. പൗരാവകാശ വേദി ഇന്നു നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താനിരുന്ന പരിപാടിക്കാണ് ഭീഷണി. എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്നതാണ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെടുകയാണുണ്ടായത്.

◾പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്.

◾സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

◾മദ്യപിച്ചു വഴക്കിട്ട സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കോയിലാണ്ടി ഹാര്‍ബറിനടുത്ത മായന്‍ കടപ്പുറത്താണ് സംഭവം. ആസാം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. ആസാം സ്വദേശികളും ഡുലു രാജിന്റെ സുഹൃത്തുക്കളുമായ മനരഞ്ഞന്‍ (22), ലക്ഷി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിക്കൂട്ടിലാക്കുന്നതു ശരിയല്ലെന്ന് ഐഎംഎ. അറസ്റ്റ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഐഎംഎ.

◾ഇടുക്കി രാജമലയില്‍ പിടിയിലായ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരം. പത്തു പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ഭീതി പരത്തിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ചു പിടിച്ചത്. കാഴ്ചശേഷി കുറവായതിനാല്‍ സ്വാഭവികമായ ഇരതേടല്‍ പ്രയാസമാകും. കടുവയെ പുനരധിവസിപ്പിക്കാനാണ് ആലോചന.

◾നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലു യാത്രക്കാരില്‍നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.

◾വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്.

◾ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പൗരി ഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രി വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ബസില്‍ അമ്പതു പേരുണ്ടായിരുന്നു.

◾ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പര്‍വതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പര്‍വതാരോഹക സവിത കാന്‍സ്വാള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായ 13 പര്‍വതാരോഹകരെ കണ്ടെത്തിയില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

◾രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന്‍ എന്നിവര്‍ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.

◾തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണമെന്ന ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികള്‍. പാര്‍ലമെന്ററികാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തത് മോദി ഭരണത്തിലെ ഏകാധിപത്യത്തിന്റെ അടയാളമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

◾ഫൈവ് ജി സേവനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ആരംഭിച്ചിരിക്കേ, സിക്സ് ജിയില്‍ ഇന്ത്യ മുന്‍നിരക്കാരാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സിക്സ് ജി വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സാങ്കേതിക വിദ്യകളുടെ പേറ്റന്റ് ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ കൈവശമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

◾ഗുജറാത്തിലെ സൂറത്തില്‍ പിടിച്ചെടുത്തത് 317 കോടി രൂപയുടെ കള്ളനോട്ട്. അഹമ്മദാബാദ് – മുംബൈ ഹൈവേയില്‍ പാര്‍ഡി ഗ്രാമത്തിന് സമീപം ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മൊത്തം 316 കോടി 98 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ കണ്ടെത്തിയത്.

◾വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക് റോഡില്‍ പുലര്‍ച്ചെ രണ്ടേകാലിനാണ് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

◾ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നുവീണു.

◾നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പരിപാടികള്‍. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവാണ് മുഖ്യാതിഥി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍എസ്എസിന്റെ പരിപാടിയില്‍ ഒരു വനിത മുഖ്യാതിഥി ആയി എത്തുന്നത്.

◾ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. നാലു ഭീകരരെ വധിച്ചു. ദ്രാച്ചിലിലെ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലെന്‍സ്‌കി. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ താന്‍ മോദിയെ ക്ഷണിച്ചെന്ന് സെലന്‍സ്‌കി വെളിപ്പെടുത്തി.

◾ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വീണ്ടും ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കല്‍ കരാറില്‍നിന്ന് പിന്മാറിയതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിരിക്കേയാണ് ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന് മസ്‌ക് പറഞ്ഞത്. 4,400 കോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണു ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിനെ നേരത്തെ അറിയിച്ചിരുന്നത്. ഒരു ഷെയറിന് 54.20 ഡോളറായിരുന്നു വാഗ്ദാനം.

◾ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ഇന്‍ജെനുവിറ്റി ഹെലികോപ്റ്ററിന്റെ അടിയില്‍ അജ്ഞാത വസ്തു. ഹെലികോപ്റ്ററിന്റെ 33 ാമത്തെ പറക്കലിന് ഇടയിലാണ് നാവിഗേഷന്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ ഈ വസ്തു കണ്ടത്.

◾ഹോളിവുഡിലെ മാതൃകാ താരദമ്പതികളായിരുന്ന ബ്രാഡ് പിറ്റിനെതിരെ കോടതിയില്‍ അധിക്ഷേപകരമായ പെരുമാറ്റമെന്ന രണ്ടുവാക്കില്‍ നടത്തിയ ആരോപണം വിശദീകരിച്ച് മുന്‍ ഭാര്യ ആഞ്ജലീന ജോളി. 2016 ല്‍ വിവാഹ മോചനക്കേസില്‍ ബ്രാഡ് പിറ്റ് അധിക്ഷേപിച്ചുവെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഈ അധിക്ഷേപത്തേക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് മറ്റൊരു കേസില്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏറ്റവും വലിയ നുണയനാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.

ബലാൽസംഗം കേസിലെ പ്രതി ബർഗറുകൾ വിതരണം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതിയുടെ അപൂർവ വിധി.

◾ ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കാൻ യുവാവിന് മുന്നിൽ വിചിത്രമായ ഉപാധിയുമായി ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവ് ഒരു ബർഗർ കടയുടമയാണ്. ഇയാളുടെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ ഭാര്യ യുവാവിനെതിരെ കേസ് നൽകിയത്. എന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്നും സമവായ നീക്കം ഉണ്ടായത്. രണ്ട് അനാഥാലയങ്ങളിലായി നൂറിൽ കുറയാത്ത കുട്ടികൾക്ക് വൃത്തിയുള്ളതും രുചികരവുമായ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.  മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണോ ബർഗറുകൾ നിർമ്മിക്കുന്നതെന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.  ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ശത്രുതയും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗ പരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പ്രസ്താവിച്ച് എഫ്ഐആർ റദ്ദാക്കാൻ തീരുമാനിച്ചത്. വൈവാഹിക തർക്കമെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.

◾സമയത്തിനു ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള സഹായിയാണ് റെയില്‍വേയുടെ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്. ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയില്‍ വാലറ്റില്‍ നിക്ഷേപി്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്. സ്റ്റേഷനില്‍ നിന്നും 20 മീറ്റര്‍ അകലത്തില്‍ വരെ ഇത്തരത്തില്‍ ടിക്കറ്റെടുക്കാം. സ്റ്റേഷനില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍, അവിടെ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് ആപ്പിലൂടെ സ്‌കാന്‍ ചെയ്ത് ആ സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശി്ക്കുന്നതിന് മുമ്പുതന്നെ എടുക്കാന്‍ കഴിയും. അതിനായി ആപ്പിലുള്ള ‘ക്യുആര്‍ ബുക്കിങ്’ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്തു് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി.

◾വിജയ ദശമി ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഏറെ നാളുകള്‍ക്കു ശേഷമാണ് വില 38,000 കടക്കുന്നത്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 ആയി. ഇന്നലെ പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തനിടെയുണ്ടായ വര്‍ധന 720 രൂപ.

◾ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.44, പൗണ്ട് – 92.93, യൂറോ – 80.96, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 215.72, കുവൈത്ത് ദിനാര്‍ -263.11, ഒമാനി റിയാല്‍ – 211.72, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.35, കനേഡിയന്‍ ഡോളര്‍ – 60.02



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.