ഇന്നത്തെ പ്രധാന വാർത്തകൾ കാണാം.
ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതികളെ തിരുവല്ലായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
◾തിരുവല്ല:ചങ്ങനാശ്ശേരിയിൽ രണ്ടാഴ്ച മുമ്പ് നടന്ന ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതികളെ കാവുംഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ സ്വദേശി ഇന്ദുമോനെ കൊലപ്പെടുത്തി വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട മുത്തുകുമാറിന്റെ സഹായികളും കേസിലെ രണ്ടും മൂന്നും പ്രതികളുമായ കോട്ടയം മാങ്ങാനം സ്വദേശികളായ വിപിൻ, ബിനോയ് എന്നിവരെയാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ ചങ്ങനാശേരി പോലീസ് കാവുംഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലചെയ്യപ്പെട്ട ഇന്ദുമോന്റെ മൊബൈൽ ഫോൺ കാവുംഭാഗം അമ്പിളി പാലത്തിൽ നിന്നും തോട്ടിലേക്ക് എറിഞ്ഞതായി പ്രതികൾ പോലീസിൽ മൊഴി നൽകിയിരുന്നു. ഈ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് പ്രതികളെ കാവുംഭാഗത്ത് എത്തിച്ചത്. രണ്ടുമണിക്കൂറോളം നേരം തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല. തുടർന്ന് പ്രതികളുമായി പോലീസ് മടങ്ങി.
നരബലിക്ക് ഇരയായവരുടെ മാംസം കറി വെച്ച് കഴിച്ചെന്ന് വെളിപ്പെടുത്തൽ
◾നരബലിക്ക് ഇരയായവരുടെ മാംസം കറിവച്ചു കഴിച്ചെന്ന് നരാധമരുടെ വെളിപ്പെടുത്തല്‍. സിദ്ധന്‍ ചമഞ്ഞെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോടു പറഞ്ഞു. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നാണു ലൈലയുടെ മൊഴി.
റോസ്ളിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാറിടം മുറിച്ച് മാറ്റിയതായി റിമാൻഡ് റിപ്പോർട്ട്.
◾ഇലന്തൂരില്‍ നരബലിക്കിരയായ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭഗവൽ സിംഗിനെ സഹായിച്ച കോൺഗ്രസുകാരും വെട്ടിലായി.
കട്ട സഖാവ് ആയിരുന്നെങ്കിലും വൈദ്യൻ ഭഗവൽ സിങിന് ഇലന്തൂരിലെ കോൺഗ്രസ് നേതൃത്വത്തിന് പ്രിയപ്പെട്ടവനായിരുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ആയുർവേദ ഫാക്ടറി നിർമാണത്തിനായി ഭഗവൽ സിങിന് പഞ്ചായത്ത് കമ്മറ്റി നൽകിയത് അഞ്ചു ലക്ഷം രൂപയാണ്. ആയുർവേദ മരുന്നു ചെടികൾ വളർത്തി ഇവയിൽ നിന്ന് മരുന്ന് ഉൽപാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്കാണ് സാംസൺ മുക്കരണത്ത് പ്രസിഡന്റായിരുന്ന പഞ്ചായത്ത് കമ്മറ്റി പണം അനുവദിച്ചത്.പക്ഷേ, ഇവിടെ മരുന്നു കമ്പനിയൊന്നുമുണ്ടായില്ല. പകരം തിരുമ്മുകേന്ദ്രം തുടർന്നു. ഈ ഒരു കാരണത്താൽ ഭഗവൽ സിങിനെതിരേ കടുത്ത് പറയാൻ കോൺഗ്രസുകാർക്കും കഴിയുന്നില്ല.
◾രണ്ട് സ്ത്രീകളെ നരബലി നടത്തിയതിനു പ്രതിഫലം ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ്. 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും മൊഴി.
◾സിദ്ധന്‍ ചമഞ്ഞ മുഹമ്മദ് ഷാഫി ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ തയാറാക്കിയത് ഭാര്യയുടെ ഫോണില്‍നിന്നാണെന്നു മൊഴി. ഭഗവല്‍ സിങ്ങുമായി അടുപ്പം സ്ഥാപിച്ചശേഷം ശ്രീദേവി എന്ന പ്രൊഫൈല്‍ നീക്കം ചെയ്തു. ഈ വ്യാജ പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മല്ലപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ.
◾മല്ലപ്പള്ളി: സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യുന്ന വഴി ഏഴു വയസുകാരിയെ തുടർച്ചയായി ലൈംഗികമായി ഉപദ്രവിച്ച ഓട്ടോഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാകേരിൽ അനിയൻ എന്ന് വിളിക്കുന്ന പി എം സാമുവലി (66) നെയാണ് കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ വീടിനു സമീപം വച്ച് പിടികൂടിയത്. ജൂണിൽ സ്കൂൾ തുറന്നതുമുതൽ സെപ്റ്റംബർ 30 മുതൽ ഈ മാസം 21 വരെയുള്ള കുട്ടിയെ ഇയാളുടെ ഓട്ടോയിലാണ് സ്കൂളിലേക്ക്കൊ ണ്ടുപോവുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തത്. യാത്രയ്ക്കിടെയായിരുന്നു പ്രതി കുട്ടിയോട്ലൈം ഗിക അതിക്രമം കാട്ടിയത്.
ഭീകരവാദ സംഘടന ബന്ധം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി
◾പത്തനംതിട്ട :- ഇലന്തൂർ നരബലിയിലെ പ്രതികൾക്ക് മത ഭീകരവാദ സംഘടന ബന്ധം ഉണ്ടോ എന്നതിനെ സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ മുൻപും ഇവരുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചും ഉന്നത തല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദിആവശ്യപ്പെട്ടു. നരബലി നടന്ന ഇലന്തൂർ സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം ആണ് ഹിന്ദു ഐക്യവേദി നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. കെ. ഹരിദാസ്, ജില്ലാപ്രസിഡന്റ് ബി. കൃഷ്ണകുമാർ ജില്ലാവർക്കിംഗ് പ്രസിഡന്റ് പി. എൻ. രഘുത്തമൻ, ജില്ല ജനറൽ സെക്രട്ടറിമാരായ സതീഷ് മല്ലപ്പള്ളി, കെ. ശശിധരൻ, ജില്ലാസംഘടനാ സെക്രട്ടറി സി. അശോക് കുമാർ, ജില്ല ട്രഷറർ രമേശ് മണ്ണൂർ, ഇലന്തൂർ ഹരി, എന്നിവരാണ് സ്ഥലം സന്ദർശിച്ചത്
◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ വേണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോര്‍ട്ട് വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടു. അദാനിയും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളിലും സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന പരാതി പിന്‍വലിക്കാന്‍ മുപ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിക്കാരി. മജിസ്ട്രേറ്റിനു കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിനു നല്‍കിയ പരാതിയിലും ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു.
◾സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം ഇഴയുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അടിയന്തിരമായി 130 കോടി രൂപ വേണം. 134 ഭൂ ഉടമകള്‍ക്കാണ് പണം നല്‍കേണ്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകള്‍ ഉടന്‍ ലഭ്യമാകുമെന്നും കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
◾ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമ്മാണം നിർത്താൻ ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും വിജ് പറഞ്ഞു.
◾തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത 50 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ കാണാനില്ല. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ എട്ടാം തീയതി തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതി (40) യില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
◾ യുവതിയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിയുടെ വശം കൂടി കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിറിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ രണ്ട് വശവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. എൽദോസിന് എന്താണ് പറയാനുള്ളതെന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എൽദോസുമായി സംസാരിക്കാൻ സാധിച്ചില്ലെന്നും സതീശൻ പറഞ്ഞു പോലീസ് അന്വേഷിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ പ്രത്യേക കമ്മീഷൻ വെച്ച് പാർട്ടി സമാന്തര അന്വേഷണം നടത്തില്ല. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കളുമായി ചേർന്ന് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.
◾യുജിസിയുടെ ‘നാക്’ പരിശോധനാ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. 3.45 പോയിന്റോടെ എ പ്ലസ് ഗ്രേഡാണ് നാക് ഗ്രേഡിംഗില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു ലഭിച്ചത്. ഏറ്റവും മികച്ച ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടുന്നതിനായി നാക് പരിശോധക സംഘം സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിക്കും. ഇതിനുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
◾മദ്യശാലയില്‍നിന്ന് മദ്യം വാങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനില്‍. പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്പെന്‍ഷന്‍. കൈക്കൂലിയായി 15,000 രൂപയാണ് ആവശ്യപ്പെട്ടത്. ഗുഗിള്‍ പേ വഴിയാണ് കോഴപ്പണം കൈപ്പറ്റിയത്.
റാഗ് ചെയ്ത് നട്ടെല്ല് തകർത്ത കേസിൽ നാല് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
◾റാഗുചെയ്ത് നട്ടെല്ലു തകര്‍ത്ത നാലു സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു. തൃശൂര്‍ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ മതിലകം വടക്കനോളി നജീബിന്റെ മകന്‍ സഹല്‍ അസിന്‍ (19) ആണ് മര്‍ദ്ദനത്തിനിരയായത്. നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നട്ടെല്ലു പൊട്ടി ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലാണ്.
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗം അടുത്തമാസം നാലിനു ചേരും. ഇക്കാര്യം വ്യക്തമാക്കി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി . ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് 11 ന് വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞിരുന്നു.
വയനാട് നിന്ന് കാണാതായ സിഐഎ കണ്ടെത്തി.
◾കാണാതായ വയനാട് പനമരം സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സി ഐ കെ. എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തായ റിട്ടയേഡ് വനിതാ എസ് ഐയുടെ ഫ്ലാറ്റിലാണ് എലിസബത്തിനെ കണ്ടെത്തിയത്.
◾ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിനു മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. തരൂര്‍ ജയിക്കട്ടെ കോണ്‍ഗ്രസ് നിലനില്‍ക്കട്ടെ, തരൂര്‍ കോണ്‍ഗ്രസിന്റെ രക്ഷകന്‍ എന്നിങ്ങനെ എഴുതിയ ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചത്.
◾കണ്ണൂരില്‍ ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) അറസ്റ്റു ചെയ്തത്.
◾തിരുവനന്തപുരത്ത് വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ചയാളെ അറസ്റ്റു ചെയ്തു. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസുകാരന്‍ റയ്യാനാണു മരിച്ചത്. പോത്തന്‍കോട്ടെ ജ്വല്ലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) ആണ് അറസ്റ്റു ചെയ്തത്.
◾തിരുവില്വാമലയില്‍ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ചോലക്കാട്ടില്‍ രാധാകൃഷ്ണന്‍, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകന്‍ രാഹുല്‍ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു.
◾വ്യാജ യാത്രാരേഖകള്‍ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്കു കടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹന്‍ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
◾ഇലന്തൂരില്‍ നരബലിക്ക് ആദ്യം ഇരയായ റോസിലിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ഗൗരവമായ അന്വേഷണം നടത്താതിരുന്നതാണ് രണ്ടാമത്തെ കൊലയ്ക്കു വഴിവച്ചതെന്ന് ആരോപണം. ജൂണ്‍ എട്ടു മുതല്‍ കാണാതായ റോസിലിയെ കണ്ടെത്താന്‍ ഓഗസ്റ്റ് 18 നാണു മകള്‍ കാലടി പോലീസില്‍ പരാതി നല്‍കിയത്. അന്ന് കാര്യമായ അന്വേഷണം നടത്തിയില്ല.
◾നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സിപിഎം അംഗമാണോയെന്നു പ്രതികരിക്കാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി അംഗമാണോയെന്നത് പ്രശ്നമല്ല. ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപ് പറഞ്ഞു..
◾നരബലിയിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്കു വേണ്ടി ഹാജരാകുമെന്ന് അഡ്വ. ബി.എ ആളൂര്‍. ആദ്യം രണ്ടു പേര്‍ക്ക് വേണ്ടി ഹാജരാകാനാണ് ഏല്‍പിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മൂന്നു പ്രതികള്‍ക്കുംവേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂര്‍ വ്യക്തമാക്കി.
◾നരബലി കേസിലെ പ്രതിക്കു മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ഫൈവ് ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് ഐടി മന്ത്രാലയം മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നു. നിലവില്‍ ഫൈവ് ജി സേവനം പല മൊബൈല്‍ ഫോണ്‍ മോഡലുകളിലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ആപ്പിള്‍, സാംസംഗ് തുടങ്ങിയ വിദേശ മൊബൈല്‍ കമ്പനികളും റിലയന്‍സ്, എയര്‍ടെല്‍ ,വിഐ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
◾ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാണ സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി. പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.
◾തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ ഇരുപതുകാരി കോളേജ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റു ചെയ്തു. ഏപ്രിലില്‍ കാണാതായ ആണ്‍കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
◾ബിജെപിയില്‍ അംഗത്വമെടുക്കാത്തതിനാലാണ് സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസി നേതാവ് ശന്തനു സെന്‍ ആണ് ഈ ആരോപണം ഉന്നയിച്ചത്.
◾ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിനു നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു കിരീടധാരണ ചടങ്ങുകള്‍ നടക്കുക.
◾സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്. എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.21, പൗണ്ട് – 90.30, യൂറോ – 79.83, സ്വിസ് ഫ്രാങ്ക് – 82.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.47, ബഹറിന്‍ ദിനാര്‍ – 217.99, കുവൈത്ത് ദിനാര്‍ -264.84, ഒമാനി റിയാല്‍ – 213.51, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.38, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 59.51.
Comments
Post a Comment
Thanks