തിരുവല്ല പോലീസ് ഇന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
|KURIAKOSE NIRANAM|
തിരുവല്ലയിലെ വീട്ടിൽ നിന്നും മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ വീട്ടിൽ നിന്നും17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവൽ വീട്ടിൽ സെൽവരാജ് ക്രിസ്റ്റഫർ (43) ആണ് പിടിയിലായത് . തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയിൽ ലീലാ ബോബിയുടെ വീട്ടിൽ നിന്നും വജ്രം അടക്കമുള്ള ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ സിസിടിവി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനാലയിലൂടെ കൈയ്യിട്ട് വാതിൽ തുറന്ന് അകത്തു കയറിയ പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. സംഭവ സമയം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയിരുന്ന ലീലാ ബോബി പുലർച്ചെയോടെയാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലെയും നഗര മധ്യത്തിലെയും സി സി ടി വികൾ അടിസ്ഥാനമാക്കി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവല്ല സി ഐ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അതിവിദഗ്ധമായി മാർത്താണ്ഡത്ത് പിടികൂടുകയായിരുന്നു. മോഷണ മുതൽ മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും 9 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെയ്തു. ക്രിസ്റ്റഫർക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് സി ഐ പറഞ്ഞു.
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ തിരുവല്ല പോലീസ് ഇൻറർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
തിരുവല്ല : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന 44 കാരനെ ഇന്റർ പോളിന്റെ സഹായത്തോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല കടയിൽ പുത്തൻ വീട്ടിൽ ബൈജു ശശിധരൻ (44 ) ആണ് ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത് . ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലെ ഭാര്യ വീട്ടിൽ എത്തിയ ബൈജു കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടർന്ന് കുട്ടിയുടെ മനോനിലയിൽ വ്യത്യാസം അനുഭവപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മസ്കറ്റിൽ ആയിരുന്ന ബൈജു ശശിധരനെ ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ പ്രതിയെ തിരുവല്ലയിൽ എത്തിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.
ഗവർണർ രണ്ടും കൽപ്പിച്ച്.
◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാര്‍ക്ക് തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.
◾ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ബാലഗോപാലിന്റെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. അതേസമയം പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും ഒരു കാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.◾സംസ്ഥാനത്തെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നിരിക്കേ ഗവര്‍ണ്ണര്‍ കത്തയക്കുന്നു. ലൈംഗികാരോപണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ അടവാണ് ഇതെല്ലാം. കാര്‍ഷികമേഖല തകര്‍ന്നു. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. ഇതൊക്കെ മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളാണ് ഇതെല്ലാം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾കത്തയക്കാന്‍ പോസ്റ്റ് ഓഫിസുള്ളപ്പോള്‍ ആര്‍ക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രന്‍. ധനമന്ത്രിക്കെതിരേ ഗവര്‍ണ്ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് സഭയുടെ നാഥനായ മുഖ്യമന്ത്രിയാണ്. ഇങ്ങനെ കത്തയച്ചാലുടന്‍ ആരെങ്കിലും പിരിച്ചു വിടുമോ? ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
◾ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഗവര്‍ണര്‍ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
◾മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. മുന്‍ അദ്ധ്യക്ഷ സോണിയഗാന്ധി ചുമതലകള്‍ കൈമാറി. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖാര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം മധുസൂദന്‍ മിസ്ത്രി വായിച്ചതിനെ തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.
◾രാജ്യത്തിന് ഐശ്വര്യം വരാന്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നമ്മുടെ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ വളരെയധികം പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ആവശ്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
◾കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. എന്നാണ് സ്റ്റാറ്റസ് . സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയിട്ടത്. മരിച്ച ജമേഷ മുബീന്റെ മൃതദേഹത്തില്‍ കത്താന്‍ സഹായിക്കുന്ന ലായനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു.
◾കണ്ണൂര്‍ ജില്ലയിലെ ധര്‍മടം അഴിമുഖത്തിന് സമീപം ബീച്ചില്‍ കുളിക്കവേ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വിനോദയാത്രാസംഘത്തിലെ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്.ഗൂഢല്ലൂര്‍ എസ്.എഫ്. നഗര്‍ സ്വദേശികളായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഗൂഢല്ലൂരില്‍നിന്നും ഏഴുപേരടങ്ങിയ സംഘം ദീപാവലി ആഘോഷിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് .
◾താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ് . കാറിലെത്തിയ സംഘമാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഷ്‌റഫിനെ (55) തട്ടിക്കൊണ്ട് പോയത്.
◾ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്നും ദിവസവും 100 രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
◾പോലിസിലെ കള്ളനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഞാറക്കലില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കൊച്ചി എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്റിലാണ്.
◾എറണാകുളം ഇളംകുളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടതാരെന്നും കൊലപാതകിയാരെന്നും തിരിച്ചറിയാനാവാതെ പൊലീസ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
◾കൊല്ലം ചടയമംഗലത്തെ ഒളിവില്‍ പോയ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്ത്. നേരത്തെ ആറ്റിങ്ങള്‍ സ്വദേശിയായ യുവതിയെ നഗ്നപൂജക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലിസ് കേസെടുത്തിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദി അബ്ദുല്‍ ജബ്ബാര്‍, സഹായി സിദ്ദീഖ്, യുവതിയുടെ ഭര്‍ത്താവ് എന്നിവര്‍ ഒളിവില്‍ പോയി. പോലിസ് അന്വേഷണം തുടരുകയാണ്.
◾സ്‌കൂള്‍ കുട്ടികള്‍ക്കും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവല്‍ ഹൗസില്‍ അനീഷ് (20) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത് .ലഹരി കടത്തിനായി ഇയാള്‍ ഉപയോഗിക്കുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണിത്.
◾എടപ്പാള്‍ ട്രാഫിക് റൗണ്ടില്‍ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ട്രാഫിക് റൗണ്ട്സില്‍ വെച്ച് പടക്കത്തിന് തീകൊളുത്തുന്ന ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്.
◾എയര്‍പിസ്റ്റള്‍ ചൂണ്ടി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി. അമ്പനാകുളങ്ങര പുതുവല്‍വെളി വീട്ടില്‍ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണന്‍(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ രാജേഷ് ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
◾കൊച്ചി മരടില്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്.
◾മഴ ശമിച്ചതിന് പിന്നാലെ കൊടും തണുപ്പിലേക്ക് കടന്ന് ബെംഗളൂരു നഗരം. പതിനാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയായ 15.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണയേക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്.
◾സിത്രംഗ് ചുഴലിക്കാറ്റ് അസമിലെ നിരവധി ഗ്രാമങ്ങളെ ദുരിതത്തിലാഴ്ത്തി. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫെസണ്‍, നാരയിലിലെ ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
◾പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നല്‍കിയ രോഗി മരിച്ച ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രി ബുള്‍ഡോസര്‍ വച്ച് ഇടിച്ചു നിരത്താന്‍ യുപി സര്‍ക്കാര്‍. അനധികൃതമായാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചയ്ക്കകം ആശുപത്രി ഒഴിയണമെന്നും പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റരിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.
◾പരോളില്‍ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലില്‍ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്. ഗാനത്തിന്റെ രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയെല്ലാം ഗുര്‍മീതിന്റെ പേരിലാണ്. ഗാനം പുറത്തിറങ്ങി 22 മണിക്കൂറിനുള്ളില്‍ 59 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ 20 വര്‍ഷത്തെ തടവ് ശിക്ഷക്കിടയിലാണ് ഗുര്‍മീത് പുറത്തിറങ്ങിയത്.
◾വ്യാജ രേഖകളുമായി ഒരു ചൈനീസ് വനിത കൂടി പിടിയിലായി. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ നിന്നാണ് വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിലായത് .ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടികൂടി. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ഡല്‍ഹിയില്‍ ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ ഒരു ചൈനീസ് വനിതാ പിടിയിലായിരുന്നു.
◾കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ടു വരാനുള്ള ക്യാംപെയിനിന്റെ ഭാഗമായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാവരും വാക്സിനെടുക്കണമെന്നും എങ്കിലേ എല്ലാവര്‍ക്കും സുരക്ഷിതമായൊരു അവധിക്കാലം ആസ്വദിക്കാനാവൂയെന്നും ബൈഡന്‍ പറഞ്ഞു
◾ട്വന്റി20 ലോകകപ്പിലെ അയര്‍ലണ്ടിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ മഴ ഇംഗ്ലണ്ടിനെ ചതിച്ചു. അയര്‍ലന്‍ഡിന് ആദ്യ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ടിന് ആവശ്യമായതിലും അഞ്ച് റണ്‍സ് പിന്നിലായിരുന്നു. മത്സരം തുടരാനാകില്ലെന്ന് വ്യക്തമായതോടെ അയര്‍ലന്‍ഡ് 5 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ഇടതുമുന്നണിയുടെ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ല. രാജ്ഭവന് മുന്നില്‍ സമരം നടത്തുന്നതിനൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.സമരപരിപാടികള്‍ എങ്ങനെ വേണമെന്നത് തീരുമാനിക്കാന്‍ വീണ്ടും ഇടതുമുന്നണി നേതാക്കള്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
◾ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വി സി മാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നലെയും ആവര്‍ത്തിച്ചു. ഭരണസംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
കോയമ്പത്തൂർ ഗൂഢാലോചന കേസ് പ്രതികളെ എല്ലാം തിരിച്ചറിഞ്ഞു എന്ന് പോലീസ്
◾കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ 10 തവണ കൈമറിഞ്ഞ് എത്തിയതാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
◾ജമീഷ മുബീന്‍ എന്നയാളോ, ഈ പേരുള്ള മറ്റാരെങ്കിലുമോ വിയ്യൂര്‍ ജയിലില്‍ വന്നിരുന്നില്ലെന്ന് കോയമ്പത്തൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ അറിയിച്ച് വിയ്യൂര്‍ ജയില്‍ അധികൃതര്‍. അതേ സമയം വിയ്യൂരില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ സന്ദര്‍ശിച്ച മുഴുവനാളുകളുടെയും പട്ടിക അന്വേഷണ സംഘത്തിന് വിയ്യൂര്‍ ജയില്‍ അധികൃതര്‍ കൈമാറി.
◾സിവിക് ചന്ദ്രന് ജാമ്യം. യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിയാണ് സിവികിന് ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ ഇന്നലെ രാവിലെ കീഴടങ്ങിയിരുന്നു.
◾എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഇന്നലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.
◾പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി വഞ്ചിയൂര്‍ പൊലീസ് ഇന്ന് രേഖപ്പെടുത്തും.
പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ശക്തിപ്പെടുത്തും.
◾സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പെട്ടന്ന് തന്നെ കൃത്യമായി വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് എത്തിക്കണമെന്നും അതിനാകും വിധം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.
◾മാധ്യമ വിലക്കില്‍ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാധ്യമത്തെയും പത്ര സമ്മേളനത്തില്‍ നിന്ന് വിലക്കിയില്ല. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് ചിലര്‍ വാര്‍ത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തു. മാധ്യമങ്ങളെ വിലക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തെത്തിയത്
◾കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച കാലാവധി ഹൈക്കോടതി വീണ്ടും നീട്ടി. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കുതിരവട്ടം ഇന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
◾കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്.
◾പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വച്ച് പോലീസാണെന്ന് പറഞ്ഞു രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും, പണമടങ്ങുന്ന പഴ്‌സും തട്ടിയെടുത്ത നാല് പേരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾കൊച്ചി ഗിരിനഗറില്‍ നടന്ന കൊലപാതകത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊന്നത് എന്ന് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് .കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ട ഇയാള്‍ വീട്ടുടമയ്ക്ക് നല്‍കിയ വിലാസം മഹാരാഷ്ട്രയിലേത്. എന്നാല്‍ ഇവര്‍ നേപ്പാള്‍ സ്വദേശികളെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന് നഗരത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും കുറേ മാസങ്ങളായി വീട്ടില്‍ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു എന്നും പോലീസ് പറയുന്നു.
തട്ടിക്കൊണ്ടുപോയ ആൾ മൂന്നുദിവസം കഴിഞ്ഞ് തിരിച്ചെത്തി
◾കൊട്ടേഷന്‍ സംഘം കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് വീട്ടിലെത്തിയത്. തന്നെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നും തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു.
◾കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. അതേസമയം സമവായ നീക്കവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യതയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സമവായ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
◾രാജ്യ തലസ്ഥാനമായ ദില്ലിയിലും പരിരസര പ്രദേശങ്ങളിലും വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍ തുടരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ദില്ലിയില്‍ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നത്. ജനങ്ങള്‍ വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചതും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചതുമാണ് അന്തരീക്ഷ മലിനീകരണത്തോത് കൂട്ടിയത്. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി.
◾ദീപാവലി ദിനത്തില്‍ 15,76,955 എണ്ണ വിളക്കുകള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഈ വിവരം പങ്കു വച്ചിട്ടുണ്ട്. അയോധ്യയിലെ റാം കി പൈഡിയില്‍ ദീപങ്ങള്‍ തെളിയിച്ചാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതല്‍ എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി എടുത്തത്.
◾സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് മുംബൈയിലെ സ്‌പെഷ്യല്‍ കോടതി.അബ്രാര്‍ ഖാന്‍ എന്ന യുവാവിനെ ഐപിസി സെക്ഷന്‍ 354 പ്രകാരം ഒന്നര വര്‍ഷം കോടതി ജയില്‍ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. റോഡുകളിലെ പൂവാലന്മാര്‍ക്ക് ഇതൊരു പാഠമാകണമെന്നും കോടതി പറഞ്ഞു.
◾യുഎഇയില്‍ ഇനി മുതല്‍ പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം. ഈ മാസം ആദ്യം നിലവില്‍ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
◾കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ വ്യക്തികള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ പുതുക്കാമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്. അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. സന്ദര്‍ശന വിസാ കാലാവധി ആറുമാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും കഴിയില്ല
◾ഇറാഖ്, സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ലൈംഗിക അതിക്രമം, കുവൈറ്റിൽ അധ്യാപകൻ അറസ്റ്റിൽ
◾കുവൈത്തില്‍ അമ്പതിലധികം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ സ്‌കൂളുകളില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ഋഷി സുനക് പറഞ്ഞു.
◾കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ കുളിക്കാതിരുന്ന ഇറാന്‍കാരനായ അമൗ ഹാജി അന്തരിച്ചു. 94 ാം വയസിലാണ് മരണപ്പെട്ടത്. കുളിച്ചാല്‍ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്.
◾ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. അമോലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സെപ്തംബറിലാണ് 21 കാരനായ ഇര്‍ഫാന്‍ റിസേയി കൊല്ലപ്പെട്ടത്. അതേസമയം പ്രതിഷേധക്കാരാണ് മകനെ കൊലപ്പെടുത്തിയതെന്ന് പ്രതികരിക്കാന്‍ ഇര്‍ഫാന്റെ കുടുംബം നിര്‍ബന്ധിതരായിയെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളിന് വീണ്ടും പിഴയിട്ട് ഇന്ത്യ
◾ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്‌മെന്റ് ആപ്പിനും പേയ്‌മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നത്തെ ലോട്ടറി ഫലം
*AKSHAYA Result 26/10/2022*
*1 st Prize :*
Amount: ₹7,000,000/-
AX170874
*Consolation Prize :*
Amount: ₹8,000/-
AN170874 AO170874 AP170874 AR170874 AS170874 AT170874 AU170874 AV170874 AW170874 AY170874 AZ170874
*2 nd Prize :*
Amount: ₹500,000/-
AZ564482
*3 rd Prize :*
Amount: ₹100,000/-
AN821938 AO842278 AP782490 AR641868 AS539592 AT167467 AU199432 AV551895 AW729797 AX752939 AY273709 AZ297525
*4 th Prize :*
Amount: ₹5,000/-
0367 0910 2010 2086 2745 2928 3263 3459 3880 4521 5748 6225 6529 7108 7639 8757 9641 9753
*5 th Prize :*
Amount: ₹2,000/-
0237 0941 3922 3971 4784 7056 7134
*6 th Prize :*
Amount: ₹1,000/-
1142 2097 2133 2810 2905 3823 3953 4656 4922 4969 5233 5419 5531 5825 6118 6356 6622 6861 7024 8495 8616 8765 9014 9769 9854 9980
*7 th Prize :*
Amount: ₹500/-
0004 0031 0478 0716 0752 0780 1344 1358 1372 1687 2126 2240 2251 2458 3020 3104 3578 3586 3599 3643 3824 4052 4095 4151 4216 4252 4487 4554 4605 4854 4863 4893 4907 5178 5367 5430 5826 5827 5831 5865 5898 6060 6393 6522 6572 6704 6869 6961 7094 7232 7266 7329 7387 7422 7491 7541 7547 7580 7600 7616 7651 7787 8062 8080 8150 8300 8653 8755 9206 9603 9692 9764
*8 th Prize :*
Amount: ₹100/-
0008 0101 0196 0221 0235 0418 0491 0512 0530 0548 0723 0787 1054 1212 1356 1494 1510 1770 1827 1861 1915 1983 2012 2025 2046 2052 2087 2122 2162 2314 2339 2475 2494 2523 2589 2657 2927 3056 3150 3400 3405 3420 3438 3465 3490 3502 3615 3678 3792 3822 4116 4123 4128 4257 4361 4494 4526 4550 4638 4700 4732 5027 5175 5194 5336 5395 5546 5595 5661 5799 5829 6108 6200 6266 6333 6366 6524 6616 6715 6841 6894 6932 6983 7096 7185 7264 7660 7769 7788 7824 7856 7952 8028 8037 8127 8148 8298 8355 8357 8371 8574 8606 8779 8835 8855 8856 8882 8924 9003 9019 9121 9153 9163 9248 9372 9381 9454 9597 9653 9800 9873 9948 9993
Comments
Post a Comment
Thanks