ഗുണ്ടയ്ക്ക് വേണ്ടി പോലീസിനെ തല്ലിയ സർക്കാർ സ്കൂൾ അധ്യാപകനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു.

|KURIAKOSE NIRANAM|

പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ വന്ന എസ്ഐമാരെ ആക്രമിച്ച പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ സർക്കാർ സ്കൂൾ അധ്യാപകനെ പ്രതിയാക്കിആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ചെറുകോലിലെ സർക്കാർ എൽപി സ്കൂൾ അധ്യാപകനും സിപിഐ നേതാവുമായ കെഇ തൻസീർഉൾപ്പെടെയുള്ളവർക്കെതിരെയാണ്ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ്കേസെടുത്തത്. ഇവരുടെ മർദനമേറ്റകുന്നിക്കോട് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ വൈശാഖ് കൃഷ്ണൻ, ഗ്രേഡ് എസ് ഐ ഫൈസൽ എന്നിവർചികിൽസയിലാണ്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചെറുകോൽപഞ്ചായത്തിൽ കാട്ടൂർ പേട്ടയിലായിരുന്നു സംഭവം. ഇവിടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിറാജിനെ തേടിയാണ് കുന്നിക്കോട്ട് നിന്ന്പോലീസ് വന്നത്. കുന്നിക്കോട് സ്റ്റേഷൻപരിധയിൽ തലച്ചിറ എന്ന ക്ലാസിൽപതിനഞ്ചു വയസുള്ള പത്താം കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സിറാജ്. ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്  ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്  പറയുന്നു. അതിലൊരു ഭാര്യയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ്ലൈനിന്റെ റിപ്പോർട്ട് പ്രകാരം കുന്നിക്കോട് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കാട്ടൂരിൽ മുസ്ലിം പള്ളിയുടെ ചില്ല് തകർത്തത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് സിറാജ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും പറയുന്നു. സ്വന്തംപ്രദേശത്ത് കുഴപ്പമുണ്ടാക്കി മുങ്ങിയ സിറാജ് ഏറെ നാളിന് ശേഷമാണ് ഇവിടെ തിരികെ വന്നത്. അപ്പോൾ തന്നെപ്രദേശവാസികൾക്ക് സംശയംതോന്നിയിരുന്നു. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസ്കാ ട്ടൂർപേട്ടയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കുന്നിക്കോട് എസ്ഐവൈശാഖ് കൃഷ്ണനും ക്രൈം എസ്ഐ ഫസലും ഇവിടേക്ക് പുറപ്പെട്ടു. ആറന്മുള സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടെയും വിവരമറിയിച്ചു.

കാട്ടൂർ പേട്ടയിലെത്തിയ ഉദ്യോഗസ്ഥർസ്കൂട്ടറിൽ വരുന്ന സിറാജിനെ കണ്ടു. ഇയാളെ പിന്തുടർന്ന് സിറാജിന്റെ ഇയാളെ പിന്തുടർന്ന് സിറാജിന്റെ വീട്ടിലെത്തി. ഉദ്യോഗസ്ഥർ മഫ്ടിയിൽ ആയിരുന്നതിനാൽ ഐഡന്റിറ്റി കാർഡ് കാണിച്ച ശേഷം സിറാജിനോടും ഭാര്യയോടും കേസിനെപ്പറ്റി പറഞ്ഞു. സിറാജിനെ കസ്റ്റഡിയിൽഎടുക്കണമെന്ന് പറഞ്ഞു. ഈ സമയത്ത് പ്രതിയുടെ അമ്മ, സഹോദരി, ഭാര്യ എന്നിവർ ചേർന്ന് ബഹളം കൂട്ടി. ഈ സമയം അവിടെ വന്ന തൻസീർ ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് തൻസീറിന്റെ നേതൃത്വത്തിൽ കൈയേറ്റം ചെയ്യുകയായിരുന്നു. ആറന്മുള സ്റ്റേഷനിൽ വിളിച്ചപ്പോഴും കുന്നിക്കോട് പോലീസാണ് ഇതെന്ന് പറഞ്ഞിരുന്നു.ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഇയാളുടെ ഫോൺ സ്വിച്ചോഫാണ്. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. മർദനത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് സബ് ഇൻസ്പെക്ടർ ഹാജരാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസ് 332, 353, 294(ബി)225,225(ബി)എന്നീ വകുപ്പുകൾ പ്രകാരം കേസ് രജസിറ്റർ ചെയ്തു. സിറാജ്,സിറാജിന്റെ മാതാവ്,സഹോദരി. ഭാര്യ. തൻസീർ. കണ്ടാൽ അറിയാവുന്ന നാലുപേരും പ്രതികളാണ്

ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ എൻ ഡി എ കൺവെൻഷൻ നടന്നു.

തിരുവല്ല :  ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കും നടക്കുന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻ.ഡി.എ കൺവെൻഷൻ നടന്നു. മണിപ്പുഴ എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ.എ.വി.അരുൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി നോബിൾ കുമാർ മുഖ്യ പ്രഭാക്ഷണം നടത്തി.  ബിജെപി ദേശിയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ, ദക്ഷിണമേഖല അദ്ധ്യക്ഷൻ കെ.സോമൻ, ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ വൈസ് പ്രസിഡൻറ് വിജയകുമാർ മണിപ്പുഴ,മണ്ഡലം പ്രസിഡണ്ട് അനീഷ് കെ വർക്കി, നേതാക്കളായ അഡ്വ. ജി.നരേഷ്, ബിജു മാത്യു, സുരേഷ് ഓടയ്ക്കൽ, രാജ്കുമാർ , ശ്രീദേവി താമരാക്ഷൻ, മണി എസ് തിരുവല്ല, ഡോ.എ ജെ ജോൺ, ജയൻ ജനാർദ്ദനൻ, കെ.ബി.മുരുകേഷ്, സ്ഥാനാർത്ഥിമാരായ സന്ധ്യാ മോൾ , വി ടി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.








നടപടിക്രമം പൂർത്തിയാകുന്നത് വരെ തൽക്കാലം വൈസ് ചാൻസിലന്മാർക്ക് തുടരാം :ഹൈക്കോടതി

വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

◾ഗവർണറുടെ നടപടി ശരിയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ .

ലഹരി ദീപം ഇന്ന് കൊളുത്തും.

◾മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ദീപാവലി സന്ധ്യയായ ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക

കോയമ്പത്തൂരിൽ ചാവേർസ്ഫോടനം.

◾കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ ചാവേര്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. ചാവേര്‍ ആക്രമണത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷാ മുബിന്‍ (25) ആണ് മരിച്ചത്. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍നിന്നു സ്ഫോടക വസ്തു ശേഖരം കണ്ടെത്തി.

ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.

◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രി പദത്തിലേക്ക്. 157 എംപിമാരുടെ പിന്തുണ ഋഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.

◾‘നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍മാരാണ്. നിങ്ങളോടു സംസാരിക്കാനില്ലെ’ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ സേവന കാലാവധി കഴിഞ്ഞതോടെ വൈസ് ചാന്‍സറുടെ ചുമതല ഏറ്റെടുക്കാന്‍ എത്തുന്നയാളെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സര്‍വ്വകലാശാലയുടെ കവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. മലയാളം സര്‍വകലാശാലയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ സമരം നടത്തി.

◾വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഗവര്‍ണറുടെ നിലപാടിനെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്ക്കുകയാണു ചെയ്തത്.

◾ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു. കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നതെന്നും ബിന്ദു പറഞ്ഞു.

◾സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ജുഡീഷ്യറിയുടെ അധികാരത്തിലേക്കു കൈകടത്തിയെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. സാങ്കേതിക സര്‍വകലാശാലാ കേസിലെ വിധി ആ കേസിനു മാത്രമാണ് ബാധകം. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ പിന്തുണക്കുന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

◾ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വച്ചുപൊറുപ്പിക്കില്ലെന്നും കാനം പറഞ്ഞു.

◾ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്. കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതി വിധി അടക്കമുള്ള നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കും. ഗവര്‍ണര്‍ അനാഥനല്ല. ഭീഷണി വേണ്ടെന്നും സുരേന്ദ്രന്‍.

◾ഗവര്‍ണറെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

◾വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് യാത്രക്കാരനില്‍നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്.

◾കിളിക്കൊല്ലൂരില്‍ സൈനികനു പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍. പൊലീസിന്റെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ 27 ന് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണയോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

◾വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ച കേസില്‍ വാളയാര്‍ സ്റ്റേഷനിലെ സിപിഒ പ്രതാപനെ ഒറ്റപ്പാലം സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. വാളയാര്‍ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു.

◾മണ്ണാര്‍ക്കാടുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടില്‍ നിയാസിനെയാണു തട്ടിക്കൊണ്ടു പോയത്. രണ്ടു കാറില്‍ എത്തിയ സംഘമാണു തട്ടിക്കൊണ്ടുപോയത്.

◾കാല്‍പ്പാദങ്ങളോടു ചേര്‍ത്ത് ഒട്ടിച്ചു കടത്തുകയായിരുന്ന 78 ലക്ഷം രൂപയുടെ 1,762 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ദില്‍ഷാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

◾എംഡിഎംഎ വില്‍പ്പന നടത്തിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ സ്വദേശി പ്രകാശ് (30) എന്നയാളെ പിടികൂടി. പോത്ത് ഫാമിന്റെ മറവില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന പ്രതിയില്‍ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി.

◾താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ ടാറ്റാ സുമോ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തി. താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനായ താമരശേരി അവേലം സ്വദേശി മുരിങ്ങാം പുറായില്‍ അഷ്റഫിനെ (55) ആണു തട്ടിക്കൊണ്ടുപോയത്.

◾സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അന്‍സിലിനെയാണു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

◾സിനിമാ തിയേറ്ററിലെ പാര്‍ക്കിങ്ങില്‍നിന്നു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് പിടിയിലായത്.

◾കോയമ്പത്തൂര്‍ ഉക്കടത്ത് ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സ്ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിനു സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

◾സ്ഫോടനത്തില്‍ തകര്‍ന്ന കാര്‍ ഒമ്പതു തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചി റജിസ്ട്രേഷനുള്ള കാറാണിത്. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാന്‍ കാറിനകത്ത് മാര്‍ബിള്‍ ചീളുകള്‍, ആണികള്‍, ഒരു പാചക വാതക സിലിണ്ടര്‍ എന്നിവയും കണ്ടെത്തി. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി.

◾കാര്‍ഗിലിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലില്‍ എത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സ്വീകരിച്ചു. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

◾മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 40 എംഎല്‍എമാരില്‍ 22 പേര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ഉദ്ദവ് പക്ഷം. ഉദ്ധവ് താക്കറെ ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ആരോപണം ഉന്നയിച്ചത്. ഏക്നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് താത്കാലിക ക്രമീകരണമാണെന്നാണ് ആരോപണം.

◾ന്യൂയോര്‍ക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ വൈലിയാണ് ഇക്കാര്യം വെളിപെടുത്തിയത്. റുഷ്ദിയുടെ കഴുത്തില്‍ ഗുരുതരമായ മൂന്ന് മുറിവുകളുണ്ട്. കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാലാണു ഒരു കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. നെഞ്ചിലും ശരീരത്തിലും പതിനഞ്ചോളം മുറിവുകളുണ്ട്.

◾ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് 9 റണ്‍സിന്റെ വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 4 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റുമായി ബംഗ്ലാദേശിന്റെ ടസ്‌കിന്‍ അഹമ്മദാണ് നെതര്‍ലണ്ട്സിന്റെ നടുവൊടിച്ചത്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.77, പൗണ്ട് – 93.75, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.13, ബഹറിന്‍ ദിനാര്‍ – 219.66, കുവൈത്ത് ദിനാര്‍ -266.69, ഒമാനി റിയാല്‍ – 215.28, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.26.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.