ഇപ്പോഴത്തെ വാർത്തകൾ കാണാം.
മാന്നാറിൽ ബൈക്കുകൾ കൂട്ടിമുട്ടി രണ്ട് യുവാക്കൾ മരിച്ചു.
◾മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു ഒരാളും മരിച്ചു. ആഞ്ഞിലിപ്പറമ്പിൽ ഡിക്‌സാനാണ് മരിച്ചത്.
നിരണത്ത് കൊലക്കേമ്പ് പ്രതി അയൽവാസിയുടെ ഓട്ടോ അടിച്ചു തകർത്തു.
◾നിരണം കൊമ്പങ്കേരി ബിജി ചാക്കോയാണ് അയൽവാസി കൊടുവേ ശേരിയിൽ മോഹനന്റെ ഓട്ടോറിക്ഷ തകർത്തത്. അമ്മയെ വെട്ടിക്കൊന്ന കേസിൽ വിചാരണ നേരിടുകയാണ് ബിജി ചാക്കോ ..രണ്ട് ആഴ്ച മുമ്പ് മറ്റൊരു അയൽവാസിയുടെ ബൈക്ക് കത്തിച്ചതിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
◾മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അധികാരമുണ്ടെന്നും കൊച്ചിയിലെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പറഞ്ഞു.
◾പ്രണയപ്പകയില്‍ കൊലപാതകം. അഞ്ചു വര്‍ഷത്തെ പ്രണയം തകര്‍ന്നതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്നു. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെയാണു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിതിനെ അറസ്റ്റു ചെയ്തു. ആറു മാസമായി വിഷ്ണുപ്രിയ അകന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു ശ്യാംജിത്ത് മൊഴി നല്‍കി.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണു സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. നടപടി അംഗീകരിക്കുന്നുവെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പ്രതികരിച്ചു.
◾വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ നൂറാം ദിനം തികയുന്ന ഒക്ടോബര്‍ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധ സമരത്തിന് എല്‍ഡിഎഫ്. ഗവര്‍ണര്‍ക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന്.
◾ഗവര്‍ണര്‍ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.
◾എം.ജി സര്‍വകലാശാല കൈക്കൂലിക്കേസില്‍ പിടിയിലായ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിടാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. എല്‍സിയെ പിരിച്ചുവിടാനുള്ള സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
◾നാളെ ദീപാവലി. ദീപാവലി ആഘോഷത്തിനു രാത്രി എട്ടു മുതല്‍ 10 വരെ മാത്രമാണു പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
◾ചെങ്ങന്നൂരില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. അന്നമ്മയുടെ സഹോദരീ പുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28) പൊലീസ് അറസ്റ്റു ചെയ്തു.
◾കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
കൈക്കൂലി - അന്വേഷിക്കും.
◾തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിനു രണ്ടായിരം രൂപയും അനസ്തേഷ്യ ഡോക്ടര്‍ക്ക് മൂവായിരം രൂപയും കൊടുക്കേണ്ടി വന്നെന്നു തലശേരി സ്വദേശി പരാതിപ്പെട്ടിരുന്നു.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ചോദ്യംചെയ്തു. മറുപടി തൃപ്തികരമല്ലെന്നു പോലീസ്. എംഎല്‍എയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ഡാനി പോള്‍, ഡ്രൈവര്‍ അഭിജിത് എന്നിവരെയും ചോദ്യം ചെയ്തു.
◾സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയം ജില്ല 491 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 469 പോയിന്റുള്ള തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ തൃശൂര്‍ 37 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്.
◾ആറളം ഫാമിലെ കാട്ടാന ശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
◾കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കാന്റീന്‍ ജീവനക്കാരന്‍ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
◾ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഴയ മന്ത്രിമാരെ രണ്ടാം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. ചെന്നിത്തല പറഞ്ഞു.
◾പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നു സനോജ് ആവശ്യപ്പെട്ടു.
◾സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.
◾അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഇന്നു നാട്ടില്‍ എത്തിക്കും.
◾ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോള്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.
◾കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. ദേഹമാസകലം കടിയേറ്റ പന്തീരാങ്കാവില്‍ നടുവീട്ടില്‍ നാസര്‍ ആണ് നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളര്‍ത്തു നായയെ ഉടമസ്ഥന്‍ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു.
◾തിരുവനന്തപുരത്ത് വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവനെ. പീറ്റര്‍ കനിഷ്‌ക്കര്‍ എന്ന ഗുണ്ടാത്തലവനെയാണ് കൊലപ്പെടുത്തിയതെന്ന് വലിയതുറ പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.
◾വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ഒറ്റ ദൗത്യത്തില്‍ 36 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക് 3 യുടെ വാണിജ്യ വിക്ഷേപണം രാത്രി 12.07 നായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് നാല്‍പത്തിമൂന്നര മീറ്റര്‍ ഉയരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്.
◾ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നാളെ. രാവിലെ 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂറാണ് വ്യാപാരം. ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം.
◾ജിയോ ഫൈവ് ജി സേവനങ്ങള്‍ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയര്‍മാന്‍ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങള്‍ സമര്‍പ്പിച്ചു.
◾ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ 26 കാരിയായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു.
◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നു ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ റേസര്‍പേ.
◾ചൈനയുടെ പ്രസിഡന്റു പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഇത്തവണയും ഷീ ചിന്‍ പിംഗിന്. ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിലാണു തീരുമാനം. തുടര്‍ച്ചയായി ഒരാളില്‍മാത്രം അധികാരം കേന്ദ്രീകരിക്കുന്നതു തടയാനുള്ള പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തു. ഏതാനും വ്യവസ്ഥകള്‍ നേരത്തെതന്നെ ഭേദഗതി ചെയ്തിരുന്നു.
◾ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമ്മേളന വേദിയില്‍ മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ പുറത്താക്കി. നിലവിലെ പ്രസിഡന്റ് ഷി ചിന്‍ പിംഗിന്റെ അരികില്‍ വേദിയിലിരിക്കെ സുരക്ഷാ ഭടന്‍മാരെത്തിയാണ് ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയത്. ഇതിനുശേഷമാണ് ഷീ ചിന്‍ പിംഗിനെ വീണ്ടും തെരഞ്ഞെടുത്തത്.
◾മ്യാന്‍മാറിനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍പ്പെടുത്തി. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ പേരിലാണ് ഇറാനും ഉത്തര കൊറിയയ്ക്കുമൊപ്പം മ്യാന്‍മറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
◾നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത ന്യൂസീലന്‍ഡിന് ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 89 റണ്‍സിന്റെ ഉജ്ജ്വല വിജയത്തുടക്കം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 17.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിലെ രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ – പാകിസ്ഥാന്‍ ഇന്ന്. ഉച്ചക്ക് 1.30 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
◾ഐഎസ്എല്ലില്‍ കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ കുരുക്കി ജംഷേദ്പുര്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് വിജയം. ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് തോല്‍പിച്ചത്.
◾4ജി സേവനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാന്‍ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
Comments
Post a Comment
Thanks