ഇന്നത്തെ പ്രഭാത വാർത്തകൾ

| KURIAKOSE NIRANAM|






◾പത്ത് ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ റോസ്ഗര്‍ മേളക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവും തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്.

◾വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍. കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയില്‍ ആശങ്ക നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിധി ആയുധമാക്കുന്നത്.

◾ലഹരിക്കെതിരേ സംസ്ഥാനത്തെ വീടുകളില്‍ തിങ്കളാഴ്ച ദീപം തെളിയും. മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നും ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് അഭ്യര്‍ത്ഥിച്ചു.

◾സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നും നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേയെന്നും കെ.സുധാകരന്‍. എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന്‍ ചോദിച്ചു.

◾എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. മണിയും പ്രാദേശിക നേതാവ് കെ.വി ശശിയും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ജാതീയമായി വേര്‍തിരിവുണ്ടാക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ലെന്നും മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ഉണ്ടായിയെന്നും ഇപ്പോള്‍ അതൊന്നും സ്വീകരിക്കുന്നില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

◾എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എം എം മണി. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകുമെന്നും എം.എം.മണി. രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ലെന്നും അയാള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും മണി പറഞ്ഞു.

◾കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വള്ള്യായിയില്‍ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.

◾വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വാളയാര്‍ സിഐയ്ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. സഹോദരങ്ങള്‍ പരാതി നല്‍കി 5 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. സംഭവത്തില്‍ വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു.

◾കിളികൊല്ലൂര്‍ പോലീസ് മര്‍ദനത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

◾എംഡിഎംഎയുമായി തൃശൂര്‍ കൈപ്പമംഗലത്ത് രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് 15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ കണ്ടെടുത്തുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

◾തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് വയനാട് പൊഴുതനയില്‍ ഒരാള്‍ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍ ചികിത്സയിലാണ്.

◾നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു.

◾ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. പോലീസ് പിടിയിലായ ബന്ധുവായ റിന്‍ജുസാമിന് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.

◾അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെതിരേയും സംവിധായകക്കെതിരേയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും നേരത്തെ രംഗത്തെത്തിയിരുന്നു.

◾സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന് 9 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07 ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഐഎസ്ആര്‍ഒ ഏറ്റെടുക്കുന്നത്.

◾ദീപോത്സവത്തിനായി രാജ്യം ഒരുങ്ങി. ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയില്‍. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

◾തമിഴ്‌നാട്ടില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം 40-50 കോടി രൂപയ്ക്കാണ് വിറ്റിരുന്നതെന്ന ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്. നേരത്തെ നാല് വര്‍ഷം തമിഴ്‌നാട് ഗവര്‍ണറായിരുന്നു ബന്‍വാരി ലാല്‍ പുരോഹിത്. അതേസമയം പഞ്ചാബിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

◾സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് ജമ്മു കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടു. ബംഗ്ലാവ് ഒഴിയാന്‍ രണ്ട് വര്‍ഷത്തിനിടെ രണ്ടാമത്തെ നോട്ടീസാണ് മെഹബൂബ മുഫ്തിക്ക് നല്‍കുന്നത്.

◾ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് വെടിക്കെട്ട് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസിനെതിരെ ന്യൂസിലാണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 201 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. 58 പന്തില്‍ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടേയും 16 പന്തില്‍ 42 റണ്‍സ് നേടിയ ഫിന്‍ അലെന്റെയും പ്രകടനമാണ് ന്യൂസിലാണ്ടിനെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ദ്ധിച്ചത്. ദീപാവലി വിപണിയില്‍ സ്വര്‍ണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. 


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.54, പൗണ്ട് – 93.31, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.45, ബഹറിന്‍ ദിനാര്‍ – 218.97, കുവൈത്ത് ദിനാര്‍ -266.15, ഒമാനി റിയാല്‍ – 214.36, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.52.

ശയ്യാംവലംബിയായ
വയോധികയെ ചെറുമകൻ അതിക്രൂരമായി
വെട്ടിക്കൊലപ്പെടുത്തി. 

ചെങ്ങന്നൂർ മുളക്കുഴയിൽ മോഹന
വിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മെഴുവേലി സ്വദേശിനി അന്നമ്മ വർഗീസ് (80) ആണ്കൊ ല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ
രഞ്ജു സാമി(28)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി ഡോ. ആർ. ജോസ് പറഞ്ഞു. ഇന്നു പുലർച്ചെ നാലിനാണ് നാടു നടുക്കിയ സംഭവ പരമ്പരയുടെ തുടക്കം. രഞ്ജുവിന്റെ
മുത്തശിയുടെ അനുജത്തിയാണ് കൊല്ലപ്പെട്ട അന്നമ്മ. ഇവർക്ക് ഒരു മകനും മകളുമാണുള്ളത്. മകൾ വിവാഹിതയായി വിദേശത്താണ്. മകനെ കുറിച്ച് വിവരമില്ല. ഏറെ നാളായി ഇവർ രഞ്ജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. അസുഖബാധിതയായി കിടപ്പിലുമാണ്. മൂന്നര വർഷമായി ഇവർ മുളക്കുഴയിലെ വാടകവീട്ടിൽ താമസിച്ചു വരികയാണ്. രഞ്ജുവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് പഠനം കഴിഞ്ഞിരിക്കുകയാണ് സാം. ഏറെ നാളായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന്
ആശുപത്രിയിലേക്ക് മാറ്റാൻ ഇരിക്കുകയായിരുന്നു.
രഞ്ജുവും മാതാവും ഒരു മുറിയിലാണ്
കിടന്നിരുന്നത്. പുലർച്ചെ നാലുമണിയോടെ എണീറ്റു വന്ന രഞ്ജു ഹാളിൽ സെറ്റിയിൽ കിടക്കുകയായിരുന്ന സാമിനോട് എന്താടായെന്ന് ചോദിച്ചു. നിനക്ക് എന്താടായെന്ന് സാമും ചോദിച്ചു. ഇതോടെ അവിടെ കിടന്ന തടിക്കസേരയെടുത്ത് രഞ്ജു സാമിന്റെ തലയ്ക്ക് അടിച്ചു. ഭയന്നു പോയ
സാം പുറത്തേക്ക് ഓടി. ഗേറ്റ്
പൂട്ടിയിട്ടിരുന്നതിനാൽ മതിൽ ചാടി പുറത്തു കടന്നു. വീട്ടിൽ കുടുങ്ങിപ്പോയ ഭാര്യയെ രക്ഷിക്കാൻ വേണ്ടി അടുത്ത വീട്ടിൽ നിന്നും ഒരു ഏണി വാങ്ങി. ഇത് കൊണ്ടു വച്ച് മതിലിനു മുകളിലൂടെ കയറി ഭാര്യയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. ഏണി വഴി തന്നെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു.
ഇതിനോടകം വീട് മുഴുവൻ ലോക്ക്ചെ യ്ത രഞ്ജു കിടപ്പു രോഗിയായ അന്നമ്മയുടെ മുറിയിലേക്ക് ചെന്ന് തുണ്ടം തുണ്ടം വെട്ടുകയായിരുന്നു. തലയും കാലുമെല്ലാം വെട്ടിമാറ്റി. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്ത് വന്നപ്പോഴും ഇയാൾ അന്നമ്മയുടെ മൃതശരീരത്തിൽ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് പോലീസുകാർ വീടിനുള്ളിൽ കയറി രഞ്ജുവിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾ ഇപ്പോഴും പരസ്പര വിരുദ്ധമായിട്ടാ രിക്കുന്നതെന്ന്
ഡിവൈ.എസ്പി പറഞ്ഞു. തന്നെ അറസ്റ്റ്
ചെയ്യാൻ ഇന്ത്യൻ പ്രസിഡന്റും റോയും
പുറപ്പെട്ടോ എന്ന മട്ടിലുള്ള ചോദ്യവും
ഉന്നയിക്കുന്നു. ഇയാൾ ലഹരിക്ക്
അടിമപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.








കൊമ്പേരി ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി വികെ മധു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നിരണം പഞ്ചായത്ത് കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി വി.കെ.മധു വരനാധികാരി മുൻപാകെ നാമനിർദേശ പത്രിക  സമർപ്പിക്കുന്നു .
DCC പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, അലക്‌സ് പുത്തുപ്പള്ളി, ജോസ് ചെറി, റെജി തർക്കൊലി എന്നിവർ  സമീപം.
◾കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു തിരിച്ചടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്ഭവന്‍ ഹാജരാക്കണം. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി 31 ന് പരിഗണിക്കും.

എൽദോസ് കുന്നപ്പള്ളിക്ക് പിന്നാലെ ലൈംഗിക ആരോപണത്തിൽ മുങ്ങി ഇടത് നേതാക്കളും.

◾മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ്. എഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെയാണ് വെളിപെടുത്തല്‍. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് നിയമിച്ചത്. തെളിവ് എന്‍ഫോഴ്സമെന്റിനു നല്‍കിയെങ്കിലും അവരേയും മുഖ്യമന്ത്രി സ്വാധീനിച്ചെന്നും സ്വപ്ന ആരോപിച്ചു.

അഡ്വ.എൻഎസ് പ്രഭാകരൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.

അഡ്വ. എൻ എസ്. പ്രഭാകരൻപിള്ള അനുസ്മരണ  പ്രഭാഷണവും അക്കാദമിക് സെക്ഷൻ ഉദ്ഘാടനവും ബഹു. അഡ്വ. മാത്യു ടി തോമസ് എം എൽ എ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു. ബഹു പത്തനംതിട്ട പോക്സോ കോടതി ജില്ലാ ജഡ്ജ്എസ്. ശ്രീരാജ് ക്ലാസ്സിന് നേതൃത്വം നൽകി. ബഹു.കുടുംബ കോടതി ജഡ്ജ് ജി. ആർ.ബിൽ കുൽ., തിരുവല്ലാ സബ്ബ് ജഡ്ജ് റോഷ്നി. എച്ച്.  മുൻസിഫ് വി. എസ്.വീണ, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മാ  ശശിധരൻ , , സെക്രട്ടറി അഡ്വ. എം. ബി നൈനാൻ ,  ട്രഷറാർ അഡ്വ. ദീപക് മാമ്മൻ മത്തായി, ജോ.സെക്രട്ടറി അഡ്വ.സിനി പി. എം. വൈസ് പ്രസിഡന്റ് അഡ്വ.സിറിൽ ടി ഈപ്പൻ. അഡ്വ. സി. എൻ. പ്രേംകുമാർ  എന്നിവർ പ്രസംഗിച്ചു













വിദ്വേഷ പ്രസംഗൾക്കെതിരെ കർശന നടത്തി സ്വീകരിക്കണം സുപ്രീം കോടതി

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു നാം ജീവിക്കുന്നതെന്നു മറക്കരുത്. വിദ്വേഷ പ്രസംഗങ്ങള്‍ മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല. കോടതി നിരീക്ഷിച്ചു.

നിരണം കർഷക സംഘം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.

കേരള കർഷകസംഘം നിരണം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിരണം കൃഷി ഭവൻ പുതിയ കെട്ടിടം നിർമ്മിക്കണമെന്നും കൃഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്നും സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധർണ്ണ നടത്തി. ജെനു മാത്യൂ കർഷക സംഘം ഏരിയ സെക്രട്ടറി യോഗം ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി ബിനീഷ് പ്രസിഡന്റ് മത്തായി കെ. വർഗീസ് .ട്രഷാർ ജോജി വർഗീസ്, പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ഡി. മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

◾ചൊവ്വാഴ്ച വരെ മഴ തുടരും. ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം മൂലമാണ് മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

◾കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു ചോദിച്ച് ഹൈക്കോടതി തള്ളിയ പരാതിയാണിത്.

ഗവർണർക്കെതിരെ പ്രതിഷേധം ആരംഭിക്കുന്നു.

◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം.

◾മഞ്ചേശ്വരത്ത് ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് 59 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തല്‍ നിര്‍മിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൂര്‍ ഗവണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.

◾രാജ്യമെങ്ങും ദീപാവലിക്ക് ഒരുങ്ങി. മധുരപലഹാരങ്ങള്‍ സമ്മാനിച്ചും ആശംസകള്‍ കൈമാറിയും ദീപാവലി ആഘോഷത്തിന്റെ തിരക്കിലേക്കു മലയാളികളും. ബേക്കറികളിലും ദീപാലങ്കാര ശാലകളിലും വസ്ത്രശാലകളിലും ദീപാവലിത്തിരക്കാണ്. തിങ്കളാഴ്ചയാണു ദീപാവലി.

◾കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. 61 തൂണുകളിന്മേല്‍ നിര്‍മിച്ച ആകാശപാതയ്ക്ക് 200 കോടി രൂപയാണു നിര്‍മാണ ചെലവ്.

ഇലന്തൂരിൽ വീണ്ടും തെളിവെടുപ്പ് നടത്തി.

◾ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് വീട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തി.

◾പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസുപോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിനെ നിര്‍വീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തര വകുപ്പിനെ പിണറായി പാര്‍ട്ടിക്കാര്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

◾മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലര്‍ന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. 21 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥ അപ്രതീക്ഷിതമായാണു നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.

◾കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നതും അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായ നടപടി ഇന്നു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്‍ദോസ് വിളിച്ചെന്നും ഒളിവില്‍ പോയതില്‍ ഖേദം അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

◾എകെജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ കിട്ടാന്‍ സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെട്ടിച്ചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.

മാനനഷ്ട കേസ് നൽകുമെന്ന് ജിതിൻ

◾പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നല്‍കുമെന്നും എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍. സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസില്‍ തന്നെ കുടുക്കിയതെന്നും ജിതിന്‍ പറഞ്ഞു.

◾ബസുകളിലെ പരസ്യം നീക്കംചെയ്യണമെന്ന നിര്‍ദേശത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് കെ എസ് ആര്‍ ടി സി. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് സാവകാശം ആവശ്യപ്പെട്ടത്.

◾കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണു ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്നപൂജയ്ക്കു ശ്രമിച്ചതെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതി.

◾ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ മറികടന്നത്.

◾കണ്ണൂര്‍ മാടായി കോളജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാക്കിയത്. നാല് നാമനിര്‍ദേശ പത്രികകളാണു വരണാധികാരി തള്ളിയത്. അധ്യാപകര്‍ക്കതിരെ എസ്എഫ്ഐ രംഗത്തെത്തി. കെഎസ്യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷമായി.

◾കണ്ണൂര്‍ എസ്എന്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനു സംഘര്‍ഷമുണ്ടാക്കുകയും റിട്ടേണിങ്ങ് ഓഫീസറെ പൂട്ടിയിടുകയും ചെയ്തതിനാണ് ജില്ലാ സെക്രട്ടറി അടക്കം മൂന്നു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തത്.

◾ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കൈയേറിയ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടുക്കിയില്‍ റവന്യു വകുപ്പിനെതിരെ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ച നാലു പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്.

◾ദുബൈയില്‍ നടന്ന മിസ് ടീന്‍ സൂപ്പര്‍ ഗ്ലോബ് മത്സരത്തില്‍ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാര്‍ഥിനിക്ക് മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി പ്രജിത്താണ് മൂന്നാം സ്ഥാനം നേടിയത്. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് കിരീടം ചൂടിയത്. അര്‍മേനിയില്‍ നിന്നുള്ള അലക്സന്യാന്‍ അരീനയാണ് റണ്ണറപ്പ്.

◾കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. കര്‍ഷക സംഘം സംസ്ഥാന സമ്മേളനവേദി വിട്ടു പോകുമ്പോഴായിരുന്നു കോട്ടയം ഡിസിസി ഓഫീസിന് സമീപം കാത്തിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കൊവിഡ് കാലത്തെ പര്‍ച്ചേസിലെ അഴിമതിക്കെതിരെയാണ് പിപിഇ കിറ്റു ധരിച്ചുള്ള പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

◾കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിനു നിയമം ലംഘിച്ച് എത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് കേരള ജനപക്ഷം നേതാവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. കോട്ടയം തിരുനക്കര മൈതാനിയില്‍ കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

◾അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനിയും. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതിനു വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട യുവതി രണ്ടു വയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലാണ് അന്തിയുറങ്ങുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒ ടി ടി പ്ലാറ്റ്ഫോമിനുമെതിരേ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കേയാണ് രണ്ടാമത്തെ പരാതി. എന്നാല്‍ കരാറില്‍ ഒപ്പിട്ടതിന്റെ വീഡിയോ സിനിമാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

◾അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. വടക്കെ പൊയിലൂരില്‍ ജാനുവിനെ വെട്ടിയതിനു മകന്‍ നിഖില്‍ രാജിനെ കൊളവല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

◾ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവ്. വെണ്മണി വഴനപുരത്തില്‍ പുത്തന്‍വീട്ടില്‍ വില്‍സന്‍ സാമുവല്‍ (46)നെയാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്.

◾ക്ഷേത്ര മോഷണക്കേസില്‍ യുവതിയും അന്യജാതിക്കാരനുമായ പ്രതികളുമായി ക്ഷേത്രത്തിനകത്തു തെളിവെടുപ്പു നടത്തുന്നതു നാട്ടുകാര്‍ തടഞ്ഞു. കുമളിക്കടുത്ത് വിശ്വനാഥപുരം ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആലപ്പുഴ കൃഷ്ണപുരം കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ ഷാ, കാര്‍ത്തികപ്പള്ളി കൃഷ്ണപുരം ചാലയ്ക്കല്‍ കോളനി ശിവജിഭവനില്‍ സരിത എന്നിവരുമായാണ് പോലീസ് എത്തിയത്. ക്ഷേത്ര പരിസരത്തു തെളിവെടുപ്പു നടത്തി പോലീസ് പ്രതികളുമായി മടങ്ങി.

◾മീനങ്ങാടി പോക്സോ കേസില്‍ പ്രതിക്കു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

◾കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് റാഗിംങ് മര്‍ദ്ദനം. കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാലുശേരി വട്ടോളി ബസാര്‍ സ്വദേശി ആതിഥേയി (17) നാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.

◾ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്ന് മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ചക്കരക്കല്‍ കാവിന്‍മൂലയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. മാമ്പയിലെ രവിന്ദ്രന്‍, ഭാര്യ നളിനി, ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഷിനില്‍ എന്നിവര്‍ക്കാണ് പരിക്ക്.

◾രാജ്യാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളല്ല, ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ മനയില്‍ യുപിഐ പേമെന്റുകളും ക്യൂ ആര്‍ കോഡുകളും കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തിയെന്നും മോദി ഉത്തരാഖണ്ഡില്‍ പ്രസംഗിക്കവേ വ്യക്തമാക്കി.

◾തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പില്‍ വീഴ്ച വരുത്തിയ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കര്‍, സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

◾സ്പൈസ് ജെറ്റിന് ഡിജിസിഎ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ഇതോടെ ഈ മാസം 30 മുതല്‍ സ്പൈസ് ജെറ്റിന് എല്ലാ വിമാന സര്‍വീസുകളും നടത്താനാകും. ജൂലൈ 27 നാണ് സ്പൈസ് ജെറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

◾വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ അമരാവതി എംപി നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ ജാമ്യമില്ലാ വാറണ്ടിന് ഉത്തരവിട്ട് മുംബൈ കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

◾എംപിമാരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവു പിന്‍വലിച്ച് എയിംസ് ആശുപത്രി. ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതിനാലാണ് ഉത്തരവ് പിന്‍വലിച്ചത്.

◾യുകെയില്‍ പ്രധാനമന്ത്രിയാകാന്‍ സഹകരിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനോട് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നാണ് ബോറിസിന്റെ അഭ്യര്‍ത്ഥന. ഋഷി സുനകിനെ പിന്തള്ളി രണ്ടു മാസം മുമ്പു മുന്നേറിയ ലിസ്ട്രസ് പ്രധാനമന്ത്രിയായെങ്കിലും കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് ഋഷി സുനകിനു സാധ്യത തെളിഞ്ഞിരിക്കുന്നത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എഫ്.സി.ഗോവയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ഈ ജയത്തോടെ ആറ് പോയന്റുമായി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

◾ട്വന്റി20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സൂപ്പര്‍ 12-ല്‍ ഇടം നേടി സിംബാബ്വെ. സ്‌കോട്ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ഇതോടെ സ്‌കോട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

◾ട്വന്റി 20 ലോകകപ്പില്‍ ഇനി സൂപ്പര്‍ 12 പോരാട്ടങ്ങള്‍. ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. സൂപ്പര്‍ 12-ലേക്ക് ഗ്രൂപ്പ് കടമ്പ മറികടന്ന് നാലു ടീമുകളാണ് എത്തിയത്. എ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും ബിയില്‍ നിന്ന് സിംബാബ്വെയും അയര്‍ലന്‍ഡും സൂപ്പര്‍ 12-ല്‍ എത്തി. ഒക്ടോബര്‍ 22ന് സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടും.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.