എടത്വയിൽ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യേറ്റത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട യുവാവ് ചതുപ്പിൽ പെട്ടു.മണിക്കൂറുകളുടെ തിരച്ചിലിന് ഒടുവിൽ രക്ഷപ്പെടുത്തി.
Breaking News
ആനി തോമസ് പുളിക്കീഴ് ജില്ലാ പഞ്ചായത്ത് UDF സ്ഥാനാർത്ഥിയാകും.
***********************
ആക്ഷേപം തുടർന്നാൽ മന്ത്രിമാരെ പുറത്താക്കും. ഗവർണർ
◾മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.
ഹർത്താൽ ആക്രമത്തിൽ കൃത്യമായ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കണം
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും നവംബര്‍ ഏഴിന് സമര്‍പ്പിക്കണം. കീഴ്ക്കോടതികളിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം.
കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്.
◾കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 9308 വോട്ടര്‍മാരാണുള്ളത്. 68 ബൂത്തുകളിലായാണു വോട്ടെടുപ്പ്. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കര്‍ണാടകത്തിലും, ശശി തരൂര്‍ കേരളത്തിലും വോട്ട് ചെയ്തു. കേരളത്തില്‍ കെപിസിസി ആസ്ഥാനത്തു മാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ഹൈക്കോടതിയും ജില്ലാ കളക്ടറും നിരോധിച്ചെങ്കിലും ആയിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. കടലാക്രമണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ആവശ്യപ്പെട്ടാണു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഉപരോധ സമരം. വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചെങ്കിലും ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളാണു റോഡ് ഉപരോധിച്ചത്. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തി.
സമരം തുടരും - ദയാബായി
◾രണ്ടു മാസത്തിനകം മെഡിക്കല്‍ ക്യാമ്പ് പുനരാരംഭിക്കുമെന്നല്ലാതെ ഒരു ഉറപ്പും മന്ത്രിമാരില്‍നിന്നു ലഭിക്കാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി സെക്രട്ടേറിയറ്റില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്നു ദയാബായിയും സമരസമിതിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആര്‍ ബിന്ദുവുമാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അവര്‍ എഴുതിക്കൊണ്ടുവന്ന വ്യവസ്ഥകള്‍ പൊള്ളയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.
◾കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മയ്ക്കുമായാണ് മത്സരത്തിനിറങ്ങിയതെന്നു ശശി തരൂര്‍. പ്രവര്‍ത്തകരുടെ ദിവസമാണ് ഇന്ന്. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു ഗുണം ചെയ്തെന്ന് എഴുതി പ്രിയങ്ക ഗാന്ധി തനിക്കു സന്ദേശം അയച്ചെന്നും തരൂര്‍ അറിയിച്ചു.
◾ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവന്‍ എം.പി. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിനെ ട്രെയ്നിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. 46 വര്‍ഷം കോണ്‍ഗ്രസ് പാരമ്പര്യമുള്ള ട്രെയിനിയാണെന്ന് ശശി തരൂര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
◾ബലാത്സംഗ കേസില്‍ ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുപോകുന്ന വീഡിയോ പുറത്ത്. ട്രോളിയും വലിച്ചു നടന്നു പോകുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി വരാനിരിക്കേയാണ് വീഡിയോ പ്രചരിക്കുന്നത്.
◾മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഗുരുതരമായ പകര്‍ച്ചവ്യാധി നേരിടാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകായുക്തയോടും ഈ മറുപടി തന്നെ പറയും. എല്ലാം ജനങ്ങള്‍ക്കറിയാമെന്നും ശൈലജ.
കണിച്ചുകുളങ്ങര കൊലക്കേസ് പ്രതിക്ക് ജാമ്യം നൽകിയില്ല.
◾കണിച്ചുകുളങ്ങര കൊലക്കേസലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വധശിക്ഷക്കു വിധിക്കപ്പെട്ട ഉണ്ണിയുടെ ശിക്ഷ പിന്നീട് ഹൈക്കോടതി 25 വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷയാക്കിയിരുന്നു. 16 വര്‍ഷമായി ജയിലിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇളവു തേടിയത്. ജാമ്യം നല്‍കിയാല്‍ നിയമവ്യവസ്ഥയെ അപഹസിക്കുന്നതിനു തുല്യമാകുമെന്നു വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.
◾കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ ജോസഫ് മരിച്ച സംഭവം കൊലപാതം. തലക്കടിയേറ്റതു മൂലമാണു മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ അറസ്റ്റു ചെയ്തു.
◾ലഹരിക്കടിമയായ മകന്‍ അച്ഛനേയും അമ്മയേയും കുത്തി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഷൈനിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ടയിൽ റോഡ് അരികിലെ ചാക്ക് കെട്ടിൽ പണം.
◾റോഡരികില്‍ ഉപേക്ഷിച്ച ചാക്കില്‍ പണം. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്കുകെട്ടിലുള്ളത്. നാണയങ്ങളും സാരിയും ഉണ്ട്. പത്തനംതിട്ട പ്രമാടം പരിവേലില്‍ പാലത്തിനു സമീപമാണ് പണച്ചാക്കു കണ്ടത്. ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിച്ച പണമാണെന്നു സംശയം.
◾എറണാകുളത്ത് ക്രൈം സ്‌പോട്ടുകള്‍ മാപ്പു ചെയ്ത് കുടുംബശ്രീ. ആദ്യ ഘട്ടത്തില്‍ 14 പഞ്ചായത്തുകളിലെ 2,200 സ്പോട്ടുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’യാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
◾മുംബൈയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍നിന്ന് ബിജെപി പിന്മാറി. രമേഷ് ലട്‌കെ മരിച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ രമേശിനെയാണ് ഉദ്ധവ് താക്കറെ പക്ഷം മല്‍സരിപ്പിക്കുന്നത്. റുതുജയ്ക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അഭ്യര്‍ത്ഥിച്ചിരുന്നു. റുജുതയെ പിന്തുണയ്ക്കണമെന്ന് ഷിന്‍ഡെ പക്ഷ എംഎല്‍എ പ്രതാപ് സര്‍നായികും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
◾ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീട്ടിലെ കാറുകള്‍ അക്രമികള്‍ തകര്‍ത്തു. സ്വാതി മലിവാളാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും അമ്മയും വീട്ടില്‍നിന്ന് പുറത്തുപോയ സമയത്ത് അക്രമികള്‍ വീട്ടില്‍ കയറി തകര്‍ത്തെന്നാണ് സ്വാതി മലിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
◾ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ജോലി സമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
◾ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി പ്രചാരണം സിബിഐയെ ഉപയോഗിച്ചു ബിജെപി തടയുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മദ്യനയക്കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യലിനു പോകും മുമ്പേയാണ് ആരോപണം ഉന്നയിച്ചത്. ഗുജറാത്തിലെ ജനങ്ങളേയും തന്നേയും തടയാനാവില്ലെന്നും മുന്നോട്ടുപോകുമെന്നും സിസോദിയ പറഞ്ഞു.
◾പീഡനത്തില്‍ ഗര്‍ഭിണിയായി പ്രസവിച്ചശേഷം കാണാതായ അതിജീവിതയെ ഒരു വര്‍ഷത്തിനകം വിവാഹം ചെയ്താല്‍ ജാമ്യം അനുവദിക്കാമെന്ന് മുംബൈ ഹൈക്കോടതി. പീഡനക്കേസില്‍ പിടിയിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിചിത്രവിധി.
◾തായ്‌കൊണ്ടോ മത്സരത്തില്‍ വിജയിയായ ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിനെ മെഡല്‍ അണിയിച്ച് സ്നേഹ ചുംബനം നല്‍കുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. അബ്രാമിന് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
◾ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്റെ നാശത്തിന് ഊര്‍ജ്ജമേകുന്ന അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുകയാണ് ജോ ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ട്വന്റി 20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം. പന്ത്രണ്ട് ബോളുകളും ആറ് വിക്കറ്റും ശേഷിക്കെ പതിനാറ് റണ്‍സ് മാത്രം മതിയായിരുന്ന മത്സരത്തിലാണ് ഇന്ത്യ ആറ് റണ്‍സിന്റെ വിജയം ആഘോഷിച്ചത്. പത്തൊമ്പതാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ അഞ്ച് റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി വെറും നാല് റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു റണ്‍ഔട്ടടക്കം നാല് വിക്കറ്റാണ് നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന 20-ാം ഓവറിലെ അവസാന പന്തില്‍ ഓസ്‌ട്രേലിയ 180 റണ്‍സിന് ഓള്‍ഔട്ടായി. 33 ബോളില്‍ നിന്ന് 57 റണ്‍സെടുത്ത കെ.എല്‍ രാഹുലും 50 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും പ്രകടനങ്ങള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഇന്നത്തെ വിനിമയ നിരക്ക്
◾ഡോളര്‍ – 82.39, പൗണ്ട് – 92.75, യൂറോ – 80.33, സ്വിസ് ഫ്രാങ്ക് – 82.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.44, ബഹറിന്‍ ദിനാര്‍ – 218.61, കുവൈത്ത് ദിനാര്‍ -265.53, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.65.
◾കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറുമായി തർക്കത്തിൽ ആയ യുവാക്കളെ എടത്വ ബസ് സ്റ്റേഷനിൽ വച്ച് ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.തുടർന്ന് പോലിസ് വരുന്നതറിഞ്ഞ് പേടിച്ച് ചതുപ്പില്‍ ചാടി. ഭയപ്പെട്ട് പായലിനിടയിൽ കിടന്ന ഒരു യുവാവിനെ ഒന്നരമണിക്കൂറിനു ശേഷം തകഴി അഗ്‌നിശമനസേനായും എടത്വ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കറുകച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷപെടുത്തിയതെന്ന് എടത്വ പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തിരുവല്ലായില്‍ നിന്ന് കയറിയ ഇവര്‍ ഏതോ കാരണത്താൽ കണ്ടക്ടറായി തർക്കത്തിൽ ആവുകയായിരുന്നു. എന്നാൽ തർക്കത്തിന് കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.കണ്ടക്ടറുടെ ഭാഗത്താണ് തെറ്റ് എന്നും പറയുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുന്നത് മനസ്സിലാക്കിയ യുവാക്കൾ പേടിച്ച് ബസ്സിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. പേടിച്ചരണ്ട് ഓടിയ ഇവര്‍ എടത്വ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടുകയുമായിരുന്നു. സ്ഥലം പരിചയമില്ലാത്ത ഇവര്‍ ചതുപ്പില്‍ ഒരു മണിക്കൂറോളം കിടന്നു. പോലീസും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ ചതുപ്പില്‍ നിന്ന് ഒരാളെ കണ്ടെത്തി. ഇതിനിടയില്‍ മറുകരയില്‍ എത്തിയ ഒരാള്‍ മറ്റൊരു ബസ്സില്‍ കയറി തിരുവല്ലയ്ക്ക് പോവുകയും ചെയ്തു. ചതുപ്പില്‍ പതുങ്ങിക്കിടന്ന യുവാവിനെ തകഴി ഫയര്‍ഫോഴ്‌സും എടത്വ പോലീസും ചേര്‍ന്ന് അതിസാഹസികമായിട്ടാണ് കരയ്ക്ക് എത്തിച്ചത്. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന യുവാവ് ഒരു ശബ്ദംപോലുമുണ്ടാക്കാതെ പതുങ്ങി പായലിനും വെള്ളത്തിനും ഇടയിൽ കിടന്നതാണ് അഗ്നിരക്ഷാസേനയേയും പോലീസിനേയും വട്ടംചുറ്റിച്ചത്. വീഡിയോ കാണാം.
പോലീസ് ജെ സി ബി എത്തിച്ച് ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകഴി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ പ്രദീപ്കുമാര്‍ പി.കെ.യുടെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരിക്കേല്‍ക്കുകയും ചെയ്തു. എടത്വ സി.ഐ. കെ.ബി. ആനന്ദബാബു, എസ്.ഐ സെബാസ്റ്റ്യന്‍ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, വിജയന്‍, സനീഷ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുമേഷ്, മനുകുട്ടന്‍, അഭിലാഷ്, രാജേഷ്, അരുണ്‍, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കൊമ്പേങ്കേരി ഡിവിഷനിൽ വി ടി പ്രസാദ് സ്വതന്ത്രനായി മത്സരിക്കും.
◾വി ടി പ്രസാദിന് സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കും.കഴിഞ്ഞ പ്രാവശ്യം മത്സരിച്ച വി കെ മധുവിന് തന്നെ കോൺഗ്രസ് സീറ്റ് നൽകുകയായിരുന്നു. വി ടി പ്രസാദും വി കെ മധുവും കൊമ്പങ്കേരി ഡിവിഷന് പുറത്തുള്ളവരായിരുന്നു. കൊമ്പങ്കേരി ഡിവിഷനിലുള്ള ഒരു പള്ളിയിലെ വൈദികനെതിരെ മുൻപ് കേസ് നൽകിയത് വിജയത്തെ ബാധിക്കുമെന്ന ഭയം സീറ്റ് നിർണ്ണയത്തിൽ കണക്കാക്കി എന്ന് പറയുന്നു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി .പുന്നൂസും മണ്ഡലം പ്രസിഡണ്ട് ജോൺ വാലയിലും പ്രസാദിന് വേണ്ടി ഇന്നലെ ഒപ്പുശേഖരണം നടത്തിയിരുന്നു.വിമത പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ കെ പി പുന്നൂസിനും മണ്ഡലം പ്രസിഡന്റ് ജോൺ വാലായിക്കും എതിരെ ശക്തമായ നടപടിക്ക് സാധ്യതയുണ്ട്. പ്രസാദ് പറയുന്നത് കേൾക്കാം - വീഡിയോ കാണുക.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്ശശി തരൂർ പരാജയപ്പെട്ടാൽ വലിയ ഒരു വിഭാഗം ചെറുപ്പക്കാർ കോൺഗ്രസ് പാർട്ടി വിട്ടു പോകാൻ സാധ്യത.
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുമാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. മല്ലികാര്‍ജുന ഖാര്‍ഗേയും ശശി തരൂരും തമ്മിലാണു മല്‍സരം. ടിക്ക് അടയാളം രേഖപ്പെടുത്തിയാണു വോട്ടു ചെയ്യേണ്ടത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച.
കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം.
◾കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. സി പി എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒളിച്ചുകളി വേണ്ട. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കാന്‍ സിപിഐ തീരുമാനിച്ചു.
കേരള മഹിള സംഘം നിരണം മേഖല കമ്മറ്റിയും എ.ഐ.വൈ.എഫ് നിരണം മേഖലകമ്മറ്റിയും സംയുക്തമായി പ്രതിഷേധ ജ്വാല തെളിച്ചു.
◾നരബലിക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെ കേരള മഹിള സംഘം നിരണം മേഖല കമ്മറ്റിയും എ.ഐ.വൈ.എഫ് നിരണം മേഖലകമ്മറ്റിയും സംയുക്തമായി പ്രതിഷേധ ജ്വാല തെളിച്ചു.. മണ്ഡലം പ്രസിഡന്റ് ഷീജാ സമദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസന്ന എബി സെക്രട്ടറി. സ്വാഗതവും ജേക്കബ്ജി .എ.ഐ.വൈ.എഫ്. സെക്രട്ടറി, അജിത ജി..അബ്ദുൾ സമദ്, റോബി തോമസ്, റെജി കടവിലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് ഷീനാ ജോർജ് അധ്യക്ഷത വഹിച്ചു.
◾സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ സര്‍വകലാശാല വിസിമാര്‍ക്കു നോട്ടീസ് നല്‍കി. ഈ മാസം 24 ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വിരമിക്കുന്നതിനാല്‍ ചുമതല നല്‍കാനാണ് സീനിയര്‍ പ്രഫസറെ തേടുന്നത്. വിസി വിരമിച്ചാല്‍ സമീപത്തെ സര്‍വകലാശാല വിസിക്കാണു ചുമതല നല്‍കാറുള്ളത്. 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കു പിറകേയാണ് ഗവര്‍ണര്‍ താത്കാലിക വിസി നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.
◾വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മല്‍സ്യത്തൊഴിലാളികളുടേയും ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തില്‍ ഇന്നു നടത്താനിരുന്ന റോഡ് ഉപരോധം സമരം നിരോധിച്ചു. മുല്ലൂര്‍, വിഴിഞ്ഞം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധമാണു ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.
ഇലന്തൂരിൽ അവയവം വിൽക്കാൻ ശ്രമിച്ചതായി സംശയം.
◾ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്നു പോലീസ്. കൊലപാതകത്തില്‍ അവയവ മാഫിയക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കും. മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നു മുഖ്യപ്രതി ഷാഫി വിശ്വസിപ്പിച്ചതിനാലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നു പോലീസ് പറയുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും കൂടുതല്‍ വില കിട്ടുമെന്നും വിശ്വസിപ്പിച്ചു. വാങ്ങാന്‍ ആരും വരാതായതിനാലാണ് കുഴിച്ചിട്ടതെന്നു പോലീസ് പറയുന്നു. തെളിവെടുപ്പ് ഇന്നും തുടരും.
◾കാസര്‍കോട്ട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടാഴ്ചയായി ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ മുഴുവന്‍ ആവശ്യവും നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. മുഖ്യമന്ത്രി ഇടപെട്ടാണ് ചര്‍ച്ചയ്ക്കു മന്ത്രിമാരെ നിയോഗിച്ചത്.
◾സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ വിമര്‍ശനം. നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമാക്കരുതെന്നും ഓര്‍മപ്പെടുത്തി. ആരേയും കുറ്റപ്പെടുത്തിയതല്ല, സ്വയം വിമര്‍ശനമാണുണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്നീടു വിശദീകരിച്ചു.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമിച്ച കോവളം സിഐക്കെതിരെ പരാതിക്കാരിയായ യുവതി പരാതി നല്‍കി. കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാന്‍ സി ഐ കൂട്ടുനിന്നുവെന്നും മാധ്യമങ്ങളോടു പേര് വെളിപ്പെടുത്തിയെന്നുമാണ് പരാതി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ട്.
ശശി തരൂർ വരും ട്രെയിനിയാണെന്ന് കെ സുധാകരൻ .46 വർഷമായി ട്രെയിനിങ് ആണെന്ന് ശശി തരൂരിന്റെ മറുപടി.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വെറും ട്രെയിനിയാണെന്നും തന്റെ മനസാക്ഷി വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ടതാണെന്നും സുധാകരന്‍.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്തും പറയാമെന്നും താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും ശശി തരൂര്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ടു രേഖപ്പെടുത്തുന്ന രീതി മാറ്റിച്ച് ശശി തരൂര്‍. ബാലറ്റില്‍ ഒന്ന് എന്ന് അക്കത്തില്‍ രേഖപ്പെടുത്തണമെന്ന അറിയിപ്പാണു തിരുത്തിയത്. ഒന്ന് എന്ന അടയാളം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമനായ ഖാര്‍ഗേയ്ക്കു ഗുണമാകുമെന്നു ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ടിക്ക് അടയാളമോ ഗുണന ചിഹ്നമോ ഉപയോഗിക്കണമെന്ന ശശി തരൂരിന്റെ നിര്‍ദേശം വരണാധികാരി അംഗീകരിച്ചു.
◾ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ മന്ത്രവാദ കേന്ദ്രത്തിലെ കോഴിബലി പരിശോധിക്കാന്‍ പോലീസ് എത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ മടങ്ങി. യൂദാഗിരി സ്വദേശി പറത്താനത്ത് റോബിന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പരാതി.
◾എറണാകുളം ചോറ്റാനിക്കരയിലെ മന്ത്രവാദി ജയരാജിന്റെ വീട്ടിലേക്ക് സിപിഐ മാര്‍ച്ച്. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന പൊലീസിന്റെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. മരപ്പണിക്കാരനായിരുന്ന ജയരാജ് അഞ്ചു വര്‍ഷം മുമ്പ് മന്ത്രവാദത്തിലേക്കു തിരിഞ്ഞതോടെ പേര് ജയാനന്ദ ശിവസുബ്രഹ്‌മണ്യമെന്ന് മാറ്റിയിരുന്നു.
◾ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്.
◾തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുള്ള പരാമര്‍ശം പിന്‍വലിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കുട്ടിക്കാലം മുതല്‍ മലബാറില്‍ കേള്‍ക്കുന്ന കഥയാണു പറഞ്ഞത്. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുധാകരന്‍.
◾തെക്കന്‍ കേരളത്തെയും നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കെ സുധാകരന്റെ പ്രസ്താവയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും വിഭജിക്കരുതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
◾രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെക്കു ഭാഗത്തുള്ളവരെ അപമാനിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹിന്ദു ദൈവങ്ങളെ സുധാകരന്‍ അപമാനിച്ചെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
◾വികസനം പഠിക്കാന്‍ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്നും സാങ്കേതികവിദ്യയുടെ ഇക്കാലത്ത് കേരളത്തിലിരുന്ന് മനസിലാക്കാമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇനി കണ്ട് മനസിലാക്കാനാണെങ്കില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി മുഖ്യമന്ത്രി കാണട്ടെയെന്നും മുരളീധരന്‍ പരിഹസിച്ചു.
◾മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിനുമുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി മൂന്നാറില്‍ തോട്ടം തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിച്ചു.
◾കോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാണക്കാരി സ്വദേശി പ്രദീപാണ് അരീക്കരയില്‍ തൂങ്ങിമരിച്ചത്. ഒരാഴ്ച മുമ്പാണ് ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയത്.
◾പാലക്കാട് വാളയാറില്‍ ട്രെയിനിടിച്ചു പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു. കാലിന് പരിക്കേറ്റ 20 വയസുള്ള പിടിയാനയുടെ ജഡം ഇന്നലെയാണ് കണ്ടെത്തിയത്. കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.
◾മുന്നാറില്‍നിന്നു പിടികൂടി കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്.
◾പുല്‍പ്പള്ളി പഞ്ചായത്തിലെ കരിമം മാര്‍ക്കറ്റില്‍ ലൈസന്‍സില്ലാത്ത ബീഫ് വില്‍പ്നശാലകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ലൈസന്‍സില്ലാത്ത വില്‍പനശാലകളില്‍ പഞ്ചായത്ത് അധികൃതര്‍ എത്തി ബീഫില്‍ മണ്ണെണ്ണയൊഴിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
◾തൊടുപുഴയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പടിക്കല്‍ ജോബി മാത്യുവാണ് അറസ്റ്റിലായത്. തൊടുപുഴയിലെ ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ ജോബി മാത്യു.
◾നിധി നല്‍കാമെന്ന പേരില്‍ പ്രവാസികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ വയനാട് ലക്കിടി സ്വദേശി രമേശനെ പുനലൂര്‍ പൊലീസ് പിടികൂടി. പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
◾സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റു ചെയ്തു. കന്യാകുമാരിയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ മീന്‍പിടിക്കുകയായിരുന്നു മല്‍സ്യത്തൊഴിലാളികള്‍. ബോട്ടും നേവി പിടിച്ചെടുത്തു.
◾ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കെതിരായ നീക്കമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ അവകാശപ്പെട്ടത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ബല്ലാരിയില്‍ ഇങ്ങനെ അവകാശപ്പെട്ടു.
ഹിന്ദി ടെലിവിഷൻ താരം ജീവനൊടുക്കി
◾മുന്‍ കാമുകന്‍ ഭീഷണിയായതോടെ ഹിന്ദി ടെലിവിഷന്‍ താരം വൈശാലി ടക്കര്‍ വീട്ടില്‍ ജീവനൊടുക്കി. ടെലിവിഷന്‍ പരമ്പരകളിലെ ജനപ്രിയ താരമാണ് വൈശാലി.
◾ഗുജറാത്തില്‍ പരാജയഭീതിമൂലം ബിജെപി സിബിഐയെക്കൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്യിക്കാന്‍ നീക്കമെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യയന കേസില്‍ വീണ്ടും ഇന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കേയാണ് ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
◾പഞ്ചാബിലെ അമൃത്സര്‍ മേഖലയിലെ ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്‌പോര്‍ട്‌സ് ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഡ്രോണില്‍ കടത്തുകയായിരുന്ന ചില ചരക്കുകള്‍ പിടിച്ചെടുത്തു. ഈ അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
◾യുക്രേനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ റഷ്യന്‍ സൈനികര്‍ക്കു വയാഗ്ര നല്‍കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ പ്രമീല പാറ്റന്‍. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പാക്കിസ്ഥാനി സൈനികര്‍ സ്ത്രീകളെ സമാനമായി ദ്രോഹിച്ചിരുന്നെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിന്‍ ആരോപിച്ചു.
◾സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പാലം ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ ദ്വീപുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോര്‍ട്ടുകളുടെയും നിര്‍മാണം വേഗത്തിലാക്കാന്‍ പാലം പ്രധാന പങ്കുവഹിക്കും.
◾കേരള ബ്ലാസ്റ്റേഴ്സിനെ ഗോള്‍ മഴയില്‍ മുക്കി മോഹന്‍ ബഗാന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ.ടി.കെ മോഹന്‍ ബഗാന്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് കേരളത്തെ തകര്‍ത്തു വിട്ടത്. മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി.
ഇന്ത്യൻ ടീമിന്റെ സന്നാഹ മത്സരം ഇന്ന്
◾ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ സന്നാഹ മത്സരം ഇന്ന് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയുമായി. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് സന്നാഹ മത്സരം തുടങ്ങുക. ഒക്ടോബര്‍ 19ന് ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
പത്തനംതിട്ടയിൽ വീണ്ടും അതിക്രമം
◾പത്തനംതിട്ട:ഓർഡർ ചെയ്‌ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് അതിഥി തൊഴിലാളികളായ ഹോട്ടൽ ജീവനക്കാർക്ക് നേരെ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മർദ്ദനം. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. പരുക്കേറ്റ ജീവനക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അടി കൊണ്ട ഒരു സ്ത്രീ ജീവനക്കാരിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ റാന്നി സ്വദേശി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലേക്ക് ചിക്കൻ ചോദിച്ചുവന്ന റാന്നി സ്വദേശി ജിതിനും രണ്ട് കൂട്ടുകാരും ചേർന്നാണ് അക്രമം നടത്തിയത്. ജിതിനെ മാത്രമാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ജിതിനും കൂട്ടുകാരും ചേർന്ന് ഹോട്ടലിൽ എത്തി, അവിടെ വച്ച് ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു. ജീവനക്കാർ 25 മിനിറ്റ് സമയം വേണം എന്ന് മറുപടി നൽകി. തുടർന്ന് ജിതിനും കൂട്ടുകാരും പുറത്ത് പോയി 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു.അപ്പോൾ ജീവനക്കാർ 25 മിനിറ്റാണ് പറഞ്ഞതെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചു. ഇതിന് പിന്നാലെ ബംഗാൾ സ്വദേശികളായ മറ്റു മൂന്ന് പേരെയും ആക്രമിക്കുന്നു. ബഹളം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ജിതിനും കൂട്ടുകാരും പുറത്തേക്ക് ഓടി. ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
◾റാന്നി – മുൻവിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി എ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പോലീസ് ഇന്ന് പിടികൂടിയത്.തൊമ്പിക്കണ്ടം ഓലിക്കൽ വീട്ടിൽ അപ്പായിയുടെ മകൻ ജോസ് എന്ന് വിളിക്കുന്ന കൊച്ചുകുഞ്ഞി(59) നാണ് കമ്പിവടികൊണ്ടുള്ള അടിയേറ്റത്.സെപ്റ്റംബർ 23 ന് രാവിലെ 5.45 നാണ് സംഭവം. കൊച്ചുകുഞ്ഞിന്റെ വീടിന്റെ തെക്കുവശത്തെ വാതിലിലെ കതകിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ബാബു അടിച്ച് വലത് കണ്ണിന്റെ ഭാഗത്ത് മുറിവ് ഏൽപ്പിക്കുകയായിരുന്നു.രണ്ടാമത്തെ അടി കൈകൊണ്ട് തടഞ്ഞ കൊച്ചുകുഞ്ഞ് അപ്പോഴേക്കും താഴെ വീണു, വലതുകാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു.രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ കല്ലുപെറുക്കി എറിയുകയും ചെയ്തു.ഇരുകൂട്ടരും തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിൽക്കുന്നതിനാൽ വിരോധത്തിലാണ് കഴിഞ്ഞുവരുന്നത്. ഒന്നാം പ്രതി ബാബു സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളാണ്. റാന്നി പോലീസ് സ്റ്റേഷനിൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നല്ലനടപ്പ് വ്യവസ്ഥയിൽ ജാമ്യത്തിൽ കഴിഞ്ഞുവരവേ വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവരികയാണ്. 2018 മുതൽ കേസുകളിൽ പ്രതിയായ ഇയാളെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്ന് പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ ശ്രീജിത് ജനാർദ്ദനൻ, എസ് സി പി ഓ ബിജു മാത്യു, സി പി ഓമാരായ ജോൺ ഡി ഡേവിഡ്, ജോസി മാത്യു, നീനു വർഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.
ലോട്ടറി ഫലം
*WIN-WIN Result 17/10/2022*
*1 st Prize :*
Amount: ₹7,500,000/-
WR539370
*Consolation Prize :*
Amount: ₹8,000/-
WN539370 WO539370 WP539370 WS539370 WT539370 WU539370 WV539370 WW539370 WX539370 WY539370 WZ539370
*2 nd Prize :*
Amount: ₹500,000/-
WP155735
*3 rd Prize :*
Amount: ₹100,000/-
WN683089 WO198595 WP918981 WR704724 WS606257 WT647447 WU340009 WV183265 WW785035 WX906072 WY938065 WZ905662
*4 th Prize :*
Amount: ₹5,000/-
0389 0498 0678 1398 1861 1984 3631 4381 5016 5265 5883 6179 7326 8338 8618 8776 9355 9486
*5 th Prize :*
Amount: ₹2,000/-
0730 2834 3856 5532 5570 5733 9029 9048 9215 9352
*6 th Prize :*
Amount: ₹1,000/-
0686 0727 0885 2007 2334 2559 2577 4172 4560 5619 6997 8540 9084 9527
*7 th Prize :*
Amount: ₹500/-
0125 0271 0372 0559 0723 1188 1406 1554 1669 1689 2058 2124 2221 2321 2425 2742 2747 3126 3142 3156 3469 3526 3776 3906 3993 4005 4086 4109 4171 4232 4372 4397 4428 4468 4512 4889 4896 4911 4921 4963 4967 5044 5058 5150 5402 5488 5607 5651 5666 5867 5901 6050 6213 6265 6398 6431 6703 6734 6855 6863 6891 7399 7583 7938 7953 8033 8115 8238 8258 8317 8343 8608 8836 8844 9094 9164 9234 9521 9727 9738 9762 9962
*8 th Prize :*
Amount: ₹100/-
0017 0136 0169 0257 0333 0367 0387 0532 0539 0597 0710 0843 1212 1232 1234 1236 1292 1335 1518 1543 1723 1977 2112 2336 2421 2438 2440 2519 2620 2700 2739 2749 2890 2996 3028 3239 3294 3402 3499 3507 3517 3519 3537 3603 3729 3902 3964 4087 4550 4597 4624 4629 4641 4664 4710 4726 4857 4878 4919 4993 5065 5080 5274 5391 5392 5475 5646 5813 6017 6054 6165 6173 6184 6191 6328 6438 6657 6668 6733 6786 6888 6921 6933 6953 6959 6975 7136 7219 7275 7345 7435 7532 7807 7810 7818 7829 8022 8177 8182 8213 8263 8302 8347 8414 8478 8499 8574 8743 8837 8882 8982 9082 9197 9245 9287 9339 9370 9392 9401 9479 9520 9561 9657 9723 9753 9975
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.39, പൗണ്ട് – 92.75, യൂറോ – 80.33, സ്വിസ് ഫ്രാങ്ക് – 82.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.44, ബഹറിന്‍ ദിനാര്‍ – 218.61, കുവൈത്ത് ദിനാര്‍ -265.53, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.65.
Comments
Post a Comment
Thanks