പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കുവാൻ ഡിസിസി പ്രസിഡന്റിന് ഇത് അഭിമാനപ്രശ്നം. എന്നാൽ കൊമ്പങ്കേരി സീറ്റ് ആർക്ക് നൽകണം എന്നതിനെ ചൊല്ലി കല്ലുകടി മൂക്കുന്നു.



നിരണം: കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിലെ ജനപ്രതിനിധി  ആയിരുന്ന എം ജെ അച്ചൻ കുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ നവംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ  ഉപതെരഞ്ഞെടുപ്പ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആര് ഭരിക്കണം എന്നതുകൂടി തീരുമാനിക്കുന്നതിനാൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഡിസിസി പ്രസിഡണ്ടിനും കെപിസിസി മെമ്പറുടെയും സ്വന്തം തട്ടകത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ അവർക്ക് വിജയത്തിൽ കുറഞ്ഞ ഒന്നും പറ്റില്ല താനും.തോറ്റാൽ അവർ ഇതിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയും വരും.

കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന കൊമ്പങ്കേരി ഡിവിഷനിൽ കഴിഞ്ഞ തവണ തുച്ഛമായ വോട്ടിനാണ് കോൺഗ്രസ്  പരാജയപ്പെട്ടത്. കടപ്ര പഞ്ചായത്തിൽപ്പെട്ട വികെ മധുവാണ് അന്ന് എം ജെ അച്ഛൻ കുഞ്ഞിനെ എതിരെ മത്സരിച്ചത്. ഇക്കുറിയും മധുവിനു തന്നെ സീറ്റ് നൽകണമെന്ന് സി സി പ്രസിഡന്റിന്റെ ആഗ്രഹം എന്ന് പറയപ്പെടുന്നു.

എന്നാൽ പുറത്തുനിന്ന് കെട്ടിയിറക്കുന്ന ഒരു സ്ഥാനാർത്ഥിയെ നിരണത്ത് വേണ്ട എന്നാണ് നിരണത്തെ ഒരു നല്ല വിഭാഗം നേതാക്കന്മാരുടെയും ശക്തമായ പ്രചരണം.

നിരണത്തെ കോൺഗ്രസ് പ്രവർത്തകനായ വി ടി പ്രസാദിന് സീറ്റ് നൽകണമെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്. കെ പി പുന്നൂസുമായി ഏറ്റവും വിരോധം ഉണ്ടായിരുന്ന വീ ടി പ്രസാദിനെ ഇപ്പോൾ കെ പി പുന്നൂസാണ് ഉയർത്തിക്കാട്ടുന്നത്. ഇതിൽ എന്തോ ഒളിഞ്ഞ് കിടപ്പുണ്ടെന്നു ഒരു വിഭാഗം ആരോപിക്കുന്നു.

എന്നാൽ കൊമ്പങ്കേരി ഡിവിഷനിൽപ്പെട്ട ഒരു പള്ളിയിലെ  വൈദികനെതിരെ ജാതിപ്പേര് വിളിച്ചു എന്ന് പരാതി നൽകി അറസ്റ്റിന്റെ വക്കിൽ വരെ എത്തിച്ചതാണ്. അതിനാൽ ഈ സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഇല്ല എന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ ശക്തമായി വാദിക്കുന്നത്. ക്രിസ്ത്യാനികൾ ഏറെയുള്ള മണ്ഡലത്തിൽ ഇത് ഫലത്തെ സ്വാധീനിക്കും എന്നാണ് അവർ ശക്തമായി പറയുന്നത്.

പ്രസാദിന് വേണ്ടിയും മധുവിനു വേണ്ടിയും നിരണത്തെ കോൺഗ്രസുകാർ രണ്ടായി പടവെട്ടുമ്പോൾ ഈ സീറ്റ് നഷ്ടപ്പെടുമോ എന്ന് ഒരു വിഭാഗം നിഷ്പക്ഷ കോൺഗ്രസുകാർ ഭയപ്പെടുന്നു.

ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി മെമ്പറുടെയും സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ ഇത് ഏറ്റവും തിരിച്ചടി അവർക്ക് നേരിടും .അതിനാൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ തർക്കം ഉണ്ടാക്കുന്നതെന്ന് പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റാൽ ഇത് ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി മെമ്പറുടെയും തലയിൽ കെട്ടിവയ്ക്കാൻ ആണ് അവരുടെ ശ്രമമെന്ന് പറയുന്നു.

കടപ്ര പഞ്ചായത്തിൽ നിന്ന് കെട്ടിയിറക്കുന്ന സ്ഥാനാർത്ഥിയെ വേണ്ടയെങ്കിൽ കൊമ്പങ്കേരി ഡിവിഷനിൽ പെടാത്ത വിടി പ്രസാദിനും സീറ്റ് കൊടുക്കാൻ പാടില്ല എന്നാണ് നല്ല ഒരു വിഭാഗം കോൺഗ്രസുകാരും ആവശ്യപ്പെടുന്നത്.

ഈ രണ്ട് സ്ഥാനാർത്ഥികളെയും ഒഴിവാക്കി മൂന്നാമത് ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് നിഷ്പക്ഷരായ കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്.

അവർ പിന്തുണയ്ക്കുന്നത് കൊമ്പങ്കേരി ഡിവിഷനിൽ തന്നെ പെട്ട ഇരതോട് രാമചന്ദ്രനെയാണ്.കോൺഗ്രസിനു വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന ഇദ്ദേഹം നാട്ടിൽ ഏറെ പൊതുസമ്മതനും വിദ്യാസമ്പനനും  ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അവർക്ക് താല്പര്യമുള്ള ഒരു വ്യക്തിയുമാണെന്ന്  അവർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിൽ രാമചന്ദ്രനാണ് സാധ്യത എന്ന് പറയുന്നു.





Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.