ഏറ്റവും പുതിയ വാർത്തകൾ കാണാം.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

സി പി എം മുൻ സെക്രട്ടറിയും മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.69 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

breaking news

ഓർത്തഡോക്സ് സഭയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

സർക്കാരിൻറെ ലഹരി വിരുദ്ധ പരിപാടി മറ്റൊരു ദിവസം നടത്തും

**********************

മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചു;പക്ഷേ നേതൃത്വം അവഗണിച്ചു. ശശി തരൂർ .

ശശി തരൂരിനെ വെട്ടിയതിന് പിന്നിൽ എ കെ ആൻറണി.

ശശി തരൂർ പരാജയപ്പെട്ടാൽ പാർട്ടി വിടാൻ സാധ്യത.

പാർട്ടി വിട്ടാൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ ഒരു അവസരം.

പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേരിടാൻ പോകുന്നത് ഏറ്റവും വലിയ പ്രതിസന്ധി.

◾ എകെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെ പിന്തുണക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ശശി തരൂർ. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ അടക്കം തനിക്ക് അർഹതപ്പെട്ട അവസരം നൽകുന്നില്ല. തന്റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേർത്ത് പാർട്ടിക്ക് വിധേയനാകാനില്ലെന്നും തരൂർ പറഞ്ഞു കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാത്തത് വലിയ നഷ്ടമായി കണക്കാക്കുന്നില്ല. കേരളത്തിലെ യുവാക്കൾ തന്നോടൊപ്പമുണ്ടെന്നും തരൂർ വ്യക്തമാക്കി. താൻ യഥാർഥ നെഹ്‌റു ലോയലിസ്റ്റാണ്. വളരെ ജനാധിപത്യമായ രീതിയിൽ തെരഞ്ഞെടുക്ക് നടക്കട്ടെയെന്നും ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ ലോയൽറ്റിയുടെ പ്രശ്‌നം എവിടെയാണ് വരുന്നതെന്നും തരൂർ ചോദിച്ചു.

******************************************

സ്ത്രീകളിലെ ഹോർമോൺ പ്രശ്നത്തിനും,ആർത്തവ ക്രമക്കേടുകൾക്കും ലോകത്തിലെ നമ്പർ വൺ ഫോർമുല.കൂടുതൽ അറിയുവാൻ ഇവിടെ CLICK ചെയ്യുക.

*****************************

ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം.

◾കോട്ടയം ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് തറ തുരന്നാണ് മൃതദേഹം മറവ് ചെയ്തത്. ആലപ്പുഴയിൽ നിന്ന് കാണാതായ ബിന്ദുകുമാർ(44) എന്നയാളുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. സെപ്റ്റംബർ 26 മുതലാണ് ബിന്ദുകുമാറിനെ കാണാതായത്. അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ടവർ പരിശോധിച്ചതിൽ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാൾ എത്തിയതായി വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാർ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി. മുത്തുകുമാറിനെ തേടി വീട്ടിലെത്തിയെങ്കിലും ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല.സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തറ പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുത്തുകുമാർ വാടകക്ക് താമസിക്കുന്ന വീടാണിത്. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളും മുത്തുകുമാറുമാണ് ഇവിടെ താമസം മൂന്ന് മക്കളെയും ഇയാൾ 26ാം തീയതി ഈ വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മുത്തുകുമാർ ഒളിവിലാണ്.

കിളിമാനൂരിൽ ദമ്പതിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു.

◾തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതിമാരെ പെട്രോളൊഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ്(60), ഭാര്യ വിമലകുമാരി(55) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രഭാകര കുറുപ്പ് മരിച്ചു. വിമല ഗുരുതരാവസ്ഥയിലാണ് .ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇായളുടെ നിലയും ഗുരുതരമാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹോളോ ബ്രിക്‌സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. ശശിധരൻ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട തർക്കം ഇരുവർക്കുമുണ്ടായിരുന്നു 29 വർഷം മുമ്പ് ശശിധരൻ നായരുടെ മകനെ ബഹ്‌റൈനിലേക്ക് കൊണ്ടുപോയത് പ്രഭാകര കുറുപ്പാണ്. എന്നാൽ മകൻ അവിടെ വെച്ച് ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരൻ നായർ നൽകിയ കേസിൽ പ്രഭാകര കുറുപ്പിനെ കോടതി ഇന്നലെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കുറുപ്പിന്റെ വീട്ടിലെത്തിയതയും പെട്രോൾ ഒഴിച്ച് കത്തിച്ചതും.

റാന്നിയിൽ അസ്ഥികൂടം കണ്ടെത്തി.

◾റാന്നി: കാടു പിടിച്ചു കിടന്ന പറമ്ബ്വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. മൂന്നു മാസം മുൻപ് കാണാതായ ആളുടേതാണെന്ന് ബന്ധുക്കൾ. ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. റാന്നി പുതുശ്ശേരിമല പള്ളിക്കമുരുപ്പ്  ആനന്ദന്റെ പുരയിടത്തിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാട് വൃത്തിയാക്കാനെത്തിയ അയൽക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യംകണ്ടത്. അവർ പോലീസ്സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം റാന്നി പോലീസ്സ്  സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണവിഭാഗവും മറ്റും തെളിവുകൾ ശേഖരിച്ചു. പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. ജൂലൈ ആറിന് കാണാതായ വടശേരിക്കര പള്ളിക്കമുരുപ്പ്   കിഴക്കേചരുവിൽ സുധാകര(61)ന്റേതാണ്  അസ്ഥികൂടമെന്നാണ് ബന്ധുക്കൾ പറയുന്നത്. സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്ടങ്ങളും നോക്കിയയയുടെ മൊബൈൽ ഫോണും ആശുപത്രിരേഖയും ചെരുപ്പും കുടയും മറ്റും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അരികിലായി കവറിൽ രണ്ട്ഷ ർട്ടുകൾ, കാവിനിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തി. ഇവ സുധാകരൻ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് സ്ഥലത്തുവന്ന രണ്ട് പെണ്മക്കളും നാട്ടുകാരും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭർത്താവ് അനിൽകുമാറിന്റെ മൊഴിവാങ്ങി റാന്നി പോലീസ് ജൂലൈ ഏഴിന്കേ സ് രജിസ്റ്റർ ചെയ്തിരുന്നു. ആറിന് രാവിലെ 8 മണിക്ക് ഇടക്കുളത്ത്    പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഇയാളെ കണ്ടെത്തുന്നതിന് റാന്നി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാണാതായ സുധാകരന്റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഡി എൻ എ പരിശോധനക്ക് അയക്കും. അസ്ഥികൂടം ഇൻക്വസ്റ്റിന് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.


◾സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് 5 ജി സഹായത്താൽ ഓടിച്ച് പ്രധാനമന്ത്രി 5 ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാറിൻറെ ടെസ്റ്റ് ഡ്രൈവ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈലിൽ 2022 ൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണിത്.

ആൻറണിയുടെ പിന്തുണ ശശി തരൂരിനില്ല

◾എഐസിസി പ്രസിഡന്റാകാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചുകൊണ്ടാണ് രാജിവച്ചത്. പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തേക്കും. ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവച്ചിരുന്നു.

◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നു കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു വിഭാഗം യുവാക്കള്‍ ശശി തരൂരിനൊപ്പമാണ്.

◾വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

◾മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരേ കേരളം സുപ്രീംകോടതിയില്‍. കേരളത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കല്‍പികമാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

◾കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം പ്രാബല്യത്തിലായി. തുടക്കത്തില്‍ പാറശാല ഡിപ്പോയിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയത്. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നല്‍കും. അപാകതകളുണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനകം മുഴുവന്‍ ഡിപ്പോകളിലും നടപ്പിലാക്കും.

◾പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയവയാണു ചര്‍ച്ച. ക്രമസമാധാന ചുമതലയുള്ള എസ്പിമാരാണു യോഗത്തിനുള്ളത്.

◾മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്നു രാത്രി പുറപ്പെടും. പര്യടനത്തിന്റെ വീഡിയോ, ഫോട്ടോ ചിത്രീകരണത്തിനു ഏഴു ലക്ഷം രൂപ മുടക്കി ഏര്‍പ്പാടാക്കിയിട്ടുണ്ട്. നാളെ മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

◾ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചങ്ങനാശേരിയിലെ ഒരു വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. എസി റോഡില്‍ രണ്ടാം പാലത്തിനു സമീപമുള്ള വീടിന്റെ തറ തുരന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്. ആലപ്പുഴ സ്വദേശി ബിജെപി പ്രവര്‍ത്തകനായ ബിന്ദുകുമാറിനെ (43) കാണാതായതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് വീടിന്റെ തറയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. മുത്തുകുമാറിനെ പോലീസ് തെരയുന്നു. മുത്തുകുമാര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

◾തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് അയല്‍വാസിയായ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) മരിച്ചു. പ്രഭാകരകുറുപ്പിന്റെ ഭാര്യ വിമലകുമാരിക്കും (55) ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുന്‍ സൈനികനായ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റു. ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ പ്രഭാകരക്കുറുപ്പിനെ വെറുതെ വിട്ടതും സാമ്പത്തിക തര്‍ക്കവുമാണ് ആക്രമണ കാരണമെന്നു നാട്ടുകാര്‍. ഹോളോ ബ്രിക്സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്.

◾പാര്‍ട്ടിയെ അമ്മയെ പോലെ കരുതണമെന്ന് സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാര്‍ട്ടിയെ സ്നേഹിക്കാന്‍ കഴിയണം. അവനവന്റേതെന്ന് കരുതണം. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ലഹരിവിരുദ്ധ ബോധവത്കരണത്തിന് നാളെ സ്‌കൂളുകള്‍ തുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടു പ്രതിഷേധിച്ച് ക്രൈസ്തവ സംഘടനകള്‍. മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പരിപാടി മാറ്റാനാവില്ലെന്നു വ്യക്തമാക്കി.

◾ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നാളെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനെതിരേ മാര്‍ത്തോമ സഭയും രംഗത്ത്. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് ആചരിക്കുന്നതെന്നും ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്നും സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ കെസിബിസിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

◾സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ വീടിനുനേരെ ആക്രമണം. പുലര്‍ച്ചെ മൂന്നരയോടെയാണ് മേലോട്ടുമൂഴിയിലെ വീടിനുനേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു.

◾ആലുവ കമ്പനിപ്പടിയില്‍ യൂ ടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്ക് ലോറിക്കു പിന്നില്‍ നിര്‍ത്തിയിരുന്ന മാരുതി ഒമിനി കാര്‍ പൂര്‍ണമായും തകര്‍ന്നു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒമിനി വാനില്‍ ഉണ്ടായിരുന്ന ബാബു എന്നയാള്‍ക്കു പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്.

◾തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്തു. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. നേരത്തെ ഒരു പട്ടിയും പശുവും പേബാധിച്ച് ചത്തിരുന്നു.

◾രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന ബിജെപി റാലിയില്‍ രാത്രി പത്തു മണിക്കു ശേഷം എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കാതെ മടങ്ങി. കാത്തിരുന്ന ജനക്കൂട്ടത്തോടു മാപ്പ് ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത്. രാത്രി പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയമം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പ്രസംഗിക്കാതെ വേദിയില്‍നിന്ന് കൈവീശി അഭിവാദ്യം ചെയ്തും മാപ്പു ചോദിച്ചും മടങ്ങിയത്.

◾ലൈംഗിക അധിക്ഷേപ കേസുകളില്‍ പ്രതിയും അതിജവീതയും തമ്മില്‍ ഒത്തുതീര്‍പ്പായാല്‍ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോയെന്നു പരിശോധിക്കാന്‍ സുപ്രിം കോടതി അമിക്കസ് ക്യൂറിയായി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ആര്‍ ബസന്തിനെ നിയമിച്ചു. സ്‌കൂളില്‍ പതിനഞ്ചുകാരിയെ അധ്യാപകന്‍ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്.

◾രാജ്യത്തെ ഫൈവ് ജി സ്പെക്ട്രം സേവനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഫൈവ് ജി ഉദ്ഘാടനം ചെയ്തത്. അടുത്ത വര്‍ഷം ഡിസംബറോടെ എല്ലാ താലൂക്കിലും ഫൈവ് ജി എത്തിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

◾വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഇളവുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യ ഇളവുകള്‍ 50 ശതമാനത്തില്‍നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.

◾പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.

◾അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ അകപ്പെട്ട കമ്പനിയെന്ന ചീത്തപ്പേര് നേടുകയും ലോകരാജ്യങ്ങളെയാകെ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളുകയും ചെയ്ത അമേരിക്കന്‍ ധനകാര്യ, റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ ലേമാന്‍ ബ്രദേഴ്‌സ് ഒടുവില്‍ ബാദ്ധ്യതകള്‍ പൂര്‍ണമായി തീര്‍ത്തു. അമേരിക്കയിലെ നാലാമത്തെ വലിയ നിക്ഷേപക ബാങ്കായിരുന്ന ലേമാന്‍ ബ്രദേഴ്‌സ് നീണ്ട 14 വര്‍ഷവും 13 ദിവസവുംകൊണ്ടാണ് ബാദ്ധ്യതകള്‍ വീട്ടിയത്. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.64, പൗണ്ട് – 91.03, യൂറോ – 80.02, സ്വിസ് ഫ്രാങ്ക് – 82.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.24, ബഹറിന്‍ ദിനാര്‍ – 216.40, കുവൈത്ത് ദിനാര്‍ -263.41, ഒമാനി റിയാല്‍ – 212.07, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.23, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 59.02.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.