ആരാധനയ്ക്ക് തടസ്സം നേരിടാത്തവണ്ണം വിദ്യാലയങ്ങളിലെ ക്ലാസ്സുകൾ സർക്കാർ ക്രമീകരിക്കണം.KCC

കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല : ഇത്തവണ ഗാന്ധിജയന്തി ദിനം ഞായറാഴ്ചയാണ്. ആ ദിവസം ലഹരി വിരുദ്ധ ക്യാംപയിനു വേണ്ടി സർക്കാർ പ്രവർത്തി ദിനമാക്കി മാറ്റുകയും വിദ്യാലയങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിച്ചേരണം എന്ന് നിർദ്ദേശം നല്കുകയും ചെയ്തിട്ടുള്ളതാണ്. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനയെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണം ചെയ്തുവരുന്നത്. രാവിലെ ഒൻപതു മണിക്കുതന്നെ വിദ്യാലയങ്ങളിൽ ഹാജരാകണം എന്ന നിർദ്ദേശത്തിലൂടെ ആരാധനയെ തടസ്സപ്പെടുത്തുന്നതിനുള്ള സാധ്യത ഉണ്ടാക്കുന്നു എന്നത് ദുഃഖകരമാണ്. ലഹരിക്കെതിരായ ശക്തമായ പോരാട്ടം ആത്മാർത്ഥയോടുകൂടി സർക്കാർ ചെയ്യണം എന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആഗ്രഹിക്കുന്നു. അതിനാൽ സ്കൂളുകളിലും മറ്റു തലങ്ങളിലും ആവശ്യമായ പരിശീലനം നല്കുകയും മദ്യത്തിന്റെയും മറ്റ് ലഹരിമരുന്നുകളുടെയും ലഭ്യത ഇല്ലാതാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഞായറാഴ്ച രാവിലെ ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുകയും ആരാധനയ്ക്ക് പങ്കെടുക്കുന്നതിനുള്ള സമയമായി വേർതിരിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാവിലെ ഒൻപതു മണിക്ക്  പ്രോഗ്രാം നടത്തുന്നതിനു പകരം ഒരുമണി കഴിഞ്ഞുള്ള സമയത്തേക്ക് അതു മാറ്റുകയോ മറ്റൊരു ദിവസത്തേക്ക് ക്രമീകരിക്കുകയോ ചെയ്യണം. ആരാധനയ്ക്ക് പോകുന്നവരെ തടസ്സം ചെയ്യുന്ന രീതിയിലുള്ള നിർബന്ധിത ക്രമീകരണം വിദ്യാലയങ്ങളിലൂടെ ചെയ്യുന്ന ശ്രമമായി ചിലരെങ്കിലും ഇത് ദുരുപയോഗം ചെയ്യുമെന്നു മനസ്സിലാക്കി ഇപ്പോൾ നല്കിയിട്ടുള്ള ഉത്തരവിന് വ്യത്യാസമുണ്ടാക്കണമെന്നും കേരളാ  കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെടുന്നു. മുൻ കാലങ്ങളിൽ സെന്റ് തോമസ് ദിനമുൾപ്പെടെ പ്രവർത്തി ദിനമാക്കുവാൻ സർക്കാർ നടത്തിയ തീരുമാനങ്ങൾ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ അഭ്യർത്ഥന മാനിച്ച് മാറ്റിയതുപോലെ ഇത്തവണയും മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് കെ.സി.സി. നിവേദനം നല്കി.

ഡോ. പ്രകാശ് പി. തോമസ്  

ജനറൽ സെക്രട്ടറി

കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.