കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ത്രികോണ മത്സരം - കൂടുതൽ വാർത്തകൾ കാണാം..
കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ത്രികോണ മത്സരം
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശ പത്രിക വാങ്ങി. പ്രതിനിധിയെ അയച്ചാണ് ശശി തരൂര്‍ പത്രിക വാങ്ങിയത്. തിങ്കളാഴ്ചയോ അതിനുശേഷമോ പത്രിക നല്‍കും. അശോക് ഗലോട്ട് 28 നായിരിക്കും പത്രിക നല്‍കുക. ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും.
***************************************
നിങ്ങൾ ഷുഗർ രോഗിയാണോ ഇൻസുലിൻ എടുക്കുന്നുണ്ടോ?
എങ്കിൽ ഇവിടെ CLICK ചെയ്യുക.
***************************************
◾ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വധശ്രമ ആരോപണം. ഇതേസമയം, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം 45 പേരെ അറസ്റ്റു ചെയ്ത എന്‍ഐഎ. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ ആരോപണം. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍ഐഎ ആരോപിച്ചു.
◾ഹർത്താൽ പ്രഖ്യാപിച്ചവരും ഹർത്താലിൽ അക്രമം കാണിച്ചവരും കുടുങ്ങും.നഷ്ടപരിഹാരം മുഴുവനും കെട്ടിവെക്കാതെ ജാമ്യം കിട്ടാൻ സാധ്യതയില്ല.
ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദേശം പോപുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെ തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കെഎസ്ആർടിസി കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ നിന്നാണ് നിർണായക നിർദേശം. വ്യാപക അക്രമമാണ് പോപുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് നടന്നത്. എഴുപതിലധികം കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്ക് തന്നെയാണ്. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിർദേശിച്ചു.
◾കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികളെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്നും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് അനുമതി തേടിയത്. വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് നടപടി. സ്വജപക്ഷപാതം നടത്തിയെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
◾കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റ് .സ്കൂൾ കോളേജ് പരിസരങ്ങളിൽ കോറോണക്ക് ശേഷം വീണ്ടും "പൂ"വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .ഇത്തരക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പോലീസ് സജ്ജമാണ്. ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടുക.
◾കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. ഹര്‍ത്താലിനിടെ നടത്തിയ അക്രമങ്ങള്‍ക്ക് അറസ്റ്റുണ്ടാകുമെന്നു ഭയന്നാണ് ഒളിവില്‍ പോയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി, എ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് മുങ്ങിയത്. കേരള പൊലീസിനു പുറമേ, തീവ്രവാദ കേസില്‍ ദേശീയ ഏജന്‍സികളും ഇവരെ പിടികൂടാനിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശ പത്രിക വാങ്ങി. പ്രതിനിധിയെ അയച്ചാണ് ശശി തരൂര്‍ പത്രിക വാങ്ങിയത്. തിങ്കളാഴ്ചയോ അതിനുശേഷമോ പത്രിക നല്‍കും. അശോക് ഗലോട്ട് 28 നായിരിക്കും പത്രിക നല്‍കുക. ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സിപിഎം പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. തിരുവനന്തപുരത്ത് ബിജെപി യോഗത്തില്‍ പങ്കെടുത്ത ജാവദേക്കര്‍ ആരോപിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ്. നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. 13 പോപ്പുലര്‍ ഫ്രണ്ടുകാരെ കണ്ണൂരില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. 80 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
◾വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളുമായി സിപിഎം ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ ഇന്നു വൈകുന്നേരം ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം മന്ത്രിസഭാ ഉപസമിതി ആറാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
◾ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്കെതിരെ നിശിത വിമര്‍ശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ടു പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ജോഡോ യാത്രയെ വിമര്‍ശിക്കുന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു.
◾ഹര്‍ത്താലിലെ അക്രമങ്ങള്‍ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളം ദളിത് – മുസ്ലിം – പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വിവേചനപരമായ നടപടികളില്‍ പ്രതിഷേധിക്കണം. പക്ഷേ പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തടസപ്പെടുത്തിയുമാകരുതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
◾എന്‍ഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. വിലങ്ങണിയിച്ചു കൊണ്ടുവന്നതിനെതിരേ പ്രതികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീ സിനെയും കോടതി വിമര്‍ശിച്ചു.
◾വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് കുഞ്ഞോത്താണ് മാവോയിസ്റ്റ് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ പോരാടാനുള്ള ആഹ്വാനവുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
◾വര്‍ക്കലയില്‍ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു; വെറ്ററിനറി ഡോക്ടറായ ജ്യേഷ്ഠനെ അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ സന്തോഷിനെ (52) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് മൂന്നു വര്‍ഷമായി ഫിക്സ് രോഗം ബാധിച്ച് കിടപ്പിലാണ്.
◾ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പൊലീസ് ഓഫീസറെ വീട്ടില്‍ മരിച്ച നിലയില്‍. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ രാജീവാണ് മരിച്ചത്.
◾വയനാട് പനമരത്ത് യുവതിയുള്‍പ്പെട്ട ലഹരി സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു.
◾ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ട്രെയിനില്‍ ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കു പോകകയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചാണ് കൂട്ടബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗത്തിനുശേഷം റെയില്‍വേ പ്ളാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇക്റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 27.
◾താമരശേരി അണ്ടോണയില്‍നിന്നു കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ വി.സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ എന്ന അനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
◾തോക്കുമായി പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ അഭ്യാസം. ചമ്രവട്ടത്ത് ആലത്തിയൂര്‍ ആലിങ്ങലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരാക്രമങ്ങള്‍ക്കിടയില്‍ തോക്കു തകര്‍ന്നപ്പോഴാണ് കളിത്തോക്കാണെന്ന് എല്ലാവര്‍ക്കും മനസിലായത്. പോലീസ് പിടികൂടിയ ഇയാള്‍ പൊന്നാനി സ്വദേശിയാണെന്നും മാനസിക രോഗിയാണെന്നുമാണു റിപ്പോര്‍ട്ട്.
◾പോക്സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
◾രാജ്യത്ത് 5 ജി സേവനങ്ങള്‍ അടുത്ത മാസം മുതല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വിറ്റ് ചെയ്തു.
◾രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരടുവലികളുമായി സച്ചിന്‍ പൈലറ്റ്. അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രഡിന്റാകുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ തന്റെ വിശ്വസ്തരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ഉണ്ടായിരുന്ന സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ തിരിച്ചെത്തി എംഎല്‍എമാരെ കണ്ട് പിന്തുണ തേടി. ഗലോട്ടിന്റെ നോമിനിയായ സ്പീക്കര്‍ സി.പി ജോഷിയുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി.
◾കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ്. ഓപ്പറേഷന്‍ ‘മേഘ ചക്ര’ എന്ന പേരില്‍ 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 സ്ഥലങ്ങളിലാണു സിബിഐ റെയിഡ്. ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ പരിശോധന.
◾പത്തൊമ്പതുകാരിയായ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പൊളിച്ചടക്കി. ഋഷികേശിലുള്ള വനതാര റിസോര്‍ട്ടാണ് പൊളിച്ചത്. പൊളിക്കുന്നതിനു മുമ്പേ, നാട്ടുകാര്‍ ഹോട്ടലിനു തീയിട്ടിരുന്നു. ബിജെപി നേതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടാണിത്. പുല്‍കിത് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
◾ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്ര മന്ത്രി. മൂണ്‍ലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം അനുവദിക്കില്ലെന്ന് ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും നിലപാടെടുത്തിരുന്നു. എന്നാല്‍ മൂണ്‍ലൈറ്റിംഗ് തെറ്റല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾കര്‍ണാടകയിലെ ശിവമോഗയില്‍നിന്ന് അറസ്റ്റിലായവര്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ഐ എസ് പരിശീലനം ലഭിച്ചിരുന്ന യാസിന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തെന്നും പൊലീസ് പറയുന്നു. സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഇവരുടെ വീടുകളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
◾ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ പ്രൊഫഷല്‍ കരിയറില്‍ നിന്ന് വിടവാങ്ങി. തന്റെ കരിയറിലെ അവസാന മല്‍സരത്തില്‍, ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തും കൂടിയായ സ്പാനിഷ് താരം റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ റോജര്‍ ഫെഡറര്‍ക്ക് പക്ഷേ,അവസാന മല്‍സരത്തില്‍ വിജയിക്കാനായില്ല. ടീം വേള്‍ഡിന്റെ ജാക്ക് സോക്ക്- ഫ്രാന്‍സിസ് ടിഫോ സഖ്യമാണ് ഫെഡറര്‍- നദാല്‍ സഖ്യത്തെ തോല്‍പ്പിച്ചത്.
◾സ്വിസ് താരം റോജര്‍ ഫെഡററിന്റെ വിരമിക്കല്‍ മത്സരത്തിനു പിന്നാലെ, കണ്ണീരടക്കാന്‍ പാടുപെട്ട് സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍. ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ അദ്ദേഹത്തിനു കൂട്ടായത് ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തുമായ നദാലായിരുന്നു. മത്സരം പൂര്‍ത്തിയായതിനു പിന്നാലെ ഫെഡറര്‍ വികാരഭരിതനായി. ഏറിയ സമയവും കണ്ണീരോടെയാണ് ഫെഡറര്‍ കോര്‍ട്ടില്‍ നിന്നത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയര്‍ന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.26, പൗണ്ട് – 88.23, യൂറോ – 78.74, സ്വിസ് ഫ്രാങ്ക് – 82.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.21, ബഹറിന്‍ ദിനാര്‍ – 215.48, കുവൈത്ത് ദിനാര്‍ -262.16, ഒമാനി റിയാല്‍ – 211.03, സൗദി റിയാല്‍ – 21.60, യു.എ.ഇ ദിര്‍ഹം – 22.12, ഖത്തര്‍ റിയാല്‍ – 22.32, കനേഡിയന്‍ ഡോളര്‍ – 22.32.
Comments
Post a Comment
Thanks