കുറഞ്ഞ നാൾ കൊണ്ട് നിരണം ചുണ്ടൻ പ്രശസ്തിയുടെ കൊടുമുടിയിൽ .
പത്തനംതിട്ട :വള്ളംകളി ലോകത്ത് ഇത്രയും വേഗം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വള്ളം വള്ളംകളി ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
160 ദിവസം കൊണ്ട് ചുണ്ടൻ വള്ളത്തിെന്റെ ശില്പി എന്നറിയപ്പെടുന്ന ഉമാ മഹേശ്വരനാണ് നിരണം ചുണ്ടൻ പണിതത്.
ലക്ഷണമൊത്ത,എല്ലാ വള്ളങ്ങളെയും പിന്തള്ളുന്ന രീതിയിലുള്ള നിർമ്മാണമാണ് നിരണം ചുണ്ടൻ വള്ളത്തിൽ ഉമാ മഹേശ്വരൻ നടത്തിയത്.
ആറുമാസങ്ങൾക്ക് മുമ്പ് പാലായിൽ നിന്നിരുന്ന ഒരു ആഞ്ഞിലിത്തടിയാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്.
നെഹ്റുട്രോഫിയുടെ ആദ്യ ഹീറ്റിൽ തന്നെ വള്ളപ്പാടുകൾക്കാണ് മറ്റു വള്ളങ്ങളെ പരാജയപ്പെടുത്തി നിരണം ചുണ്ടൻ കുതിച്ചത്.
പച്ചത്തടിയിൽ നിർമ്മിച്ച ഈ വള്ളത്തിന് ആദ്യ മത്സരത്തിൽ തന്നെ മുന്നിൽ എത്താൻ സാധിച്ചു എങ്കിൽ വരും വർഷങ്ങളിൽ എല്ലാ വള്ളങ്ങൾക്കും ഒരു ഭീഷണിയായിരിക്കും എന്നത് മറ്റ് വള്ളങ്ങളുടെ ഉടമകളെ ഉറക്കം കെടുത്തുകയാണ്.
സി ബി എൽ - ൽ ആദ്യ മത്സരത്തിൽ തന്നെ യോഗ്യത നേടി എന്നുള്ളത് വള്ളംകളി ലോകത്ത് ഏവരെയും ഞെട്ടിച്ചു.
ഇതിനിടയിലാണ് മാന്നാർ വള്ളംകളിയുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നത്.പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടൻ തുഴഞ്ഞ പുന്നമട ബോട്ട് ക്ലബ്ബിനെ വീയപുരം ബോട്ട് ക്ലബ് ആണ് ചെറുതന ചുണ്ടനിൽ മാന്നാർ മഹാത്മ വള്ളംകളിയിൽ കൊണ്ടുവന്നത്.
നിരണം ചുണ്ടന്റെ ട്രാക്കിൽ കയറി ചെറുതന ചുണ്ടൻ തടഞ്ഞത് സംഘർഷത്തിലും ചെറുതന ചുണ്ടനിൽ നിന്ന് പങ്കായക്കാരൻ താഴെവീഴുന്നലും കാരണമായി.ഇതിനെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ചെറുതന ചുണ്ടനാണ് ട്രാക്ക് തെറ്റിച്ചത് എന്ന റിപ്പോർട്ട് വന്നു.
അതിനാൽ തുടർന്നുള്ള പോലീസിന്റെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.ഈ വിവാദത്തിൽ നിരണംചുണ്ടന്റെ പ്രശസ്തി ഒന്നുകൂടി വർദ്ധിക്കുകയായിരുന്നു.
Comments
Post a Comment
Thanks