പുളിക്കീഴ് പാലത്തിൽ വച്ച് വെട്ടിയത് ഓട്ടോ ഡ്രൈവറെ: പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പുളിക്കീഴ് പോലീസും

തിരുവല്ല: ഓട്ടോ തന്നെ വാസസ്ഥലമാക്കിയ ഡ്രൈവർക്ക് തലയ്ക്ക് വെട്ടേറ്റ് ഗുരുതര പരുക്ക്.പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷി(40)നാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പുളിക്കീഴ് പാലത്തിൽ വച്ച് തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് 12.40നാണ് സംഭവം.

വാക്കു തർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് കൃത്യം നിർവഹിച്ച പൊടിയാടി ശാരദാനിലയം വീട്ടിൽ സന്തോഷ് കുമാറി(47)നെ പോലീസ് കൈയോടെ പിടികൂടി.രാജേഷും സന്തോഷും സുഹൃത്തുക്കളായിരുന്നു, ഇരുവരും തമ്മിലുള്ള ചില കാര്യങ്ങളിൽ തർക്കങ്ങൾ നിലവിലുണ്ട്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് പുളിക്കീഴ് പാലത്തിനടുത്തു മുൻവൈരാഗ്യത്താൽ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. സ്വന്തമായി വീടില്ല. ഓട്ടോയിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം.പുളിക്കീഴ് പാലത്തിന് സമീപത്തുള്ള സ്റ്റാൻഡിലാണ് ഓടുന്നത്. രാജേഷിനെ പരുക്കേൽപ്പിച്ചശേഷം സ്ഥലത്തുനിന്നും കടന്ന സന്തോഷിനെ വീട്ടിൽ നിന്നും ഉടനടി പുളിക്കീഴ് പോലീസ് പിടികൂടി.പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിരുന്ന സി പി ഒ ശരത്തിനെ തദ്ദേശവാസികളിലൊരാളാണ് വെട്ടുനടന്ന കാര്യവും പ്രതി ഒളിച്ചിരിക്കുന്ന കാര്യവും അറിയിച്ചത്.

ശരത് വിവരം പുളിക്കീഴ് എസ് ഐ കവിരാജന് കൈമാറി. കവിരാജന്റെ അറസ്റ്റ് പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.ഓട്ടത്തിനിടയിൽ വീണ് ഇയാളുടെ കാലിൽ മുറിവു പറ്റി.
എസ് ഐക്കൊപ്പം എസ് ഐ അനിൽ കുമാർ, എസ് ഐ പി ഒ ഗിരീജേന്ദ്രൻ, സി പി ഒ റെജു എന്നിവരും ഉണ്ടായിരുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും മറ്റും തെളിവുകൾ ശേഖരിച്ചു.സംഭവസ്ഥലത്ത് നിന്നും പ്രതി വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി, വിറകുകഷണം, ചെരിപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.