പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കുമെന്ന് ശശി തരൂർ.കൂടുതൽ വാർത്തകൾ വായിക്കാം
പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കുമെന്ന് ശശി തരൂർ.
◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂര്‍ എംപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് തരംഗമായി. റൂസ്വെല്‍റ്റിന്റെ ‘അരങ്ങിലെ മനുഷ്യന്‍’ (ദ മാന്‍ ഇന്‍ ദ അറിന) എന്ന വരികളാണ് ശശി തരൂര്‍ കുറിച്ചത്. പൊടിയും വിയര്‍പ്പും രക്തവും പൊടിഞ്ഞ മുഖവുമായി അരങ്ങില്‍ അധ്വാനിക്കുന്നയാള്‍ക്കുള്ളതാണ് എല്ലാ ക്രെഡിറ്റും. പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കും. അവന്റെ സ്ഥാനം ഒരിക്കലും വിജയമോ പരാജയമോ അറിയാത്ത തണുത്ത ഭീരുക്കളായ ആത്മാക്കള്‍ക്കൊപ്പമാകില്ല എന്ന വരികളാണ് വൈറലായത്.
◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വീട്ടുതടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ബെയ്ജിംഗില്‍ സൈനിക അട്ടിമറി നടന്നെന്നും പ്രസിഡന്റിനെ തടങ്കലിലാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ഇതോടെ അട്ടിമറി നടന്നെന്ന പ്രചാരണം വര്‍ധിക്കുകയും ചെയ്തു.
***************************************
നിങ്ങൾ ഷുഗർ രോഗിയാണോ ഇൻസുലിൻ എടുക്കുന്നുണ്ടോ?
എങ്കിൽ ഇവിടെ CLICK ചെയ്യുക.
***************************************
◾മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വൈദ്യുതി, ഗതാഗത വകുപ്പു മന്ത്രിയായി പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. മലപ്പുറം നിലമ്പൂരാണു സ്വദേശം. ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ നാലു മക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
◾രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകും. എഐസിസി പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ തെരഞ്ഞെടുത്താല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് സച്ചിന്‍ പൈലറ്റിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുഖ്യമന്ത്രിയാകാന്‍ സീനിയര്‍ നേതാവ് സി.പി. ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിനാണ്. ഇന്നു വൈകുന്നേരം ഗെലോട്ടിന്റെ വസതിയില്‍ നിയമസഭാ കക്ഷിയോഗം ചേരും.
◾തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ജനശതാബ്ദി മോഡലില്‍ അതിവേഗ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. ഇടയ്ക്കു രണ്ടു സ്റ്റോപ്പു മാത്രം. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനിറ്റ് നിര്‍ത്തും. രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.40 ന് എറണാകുളത്ത് എത്തും. തിരിച്ച് വൈകിട്ട് 5.20 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തും. കണ്ടക്ടര്‍ ഇല്ല. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
◾കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സിന്‍ അമീന്‍ എന്നിവരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. പാലം തകര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല.
◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂര്‍ എംപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് തരംഗമായി. റൂസ്വെല്‍റ്റിന്റെ ‘അരങ്ങിലെ മനുഷ്യന്‍’ (ദ മാന്‍ ഇന്‍ ദ അറിന) എന്ന വരികളാണ് ശശി തരൂര്‍ കുറിച്ചത്. പൊടിയും വിയര്‍പ്പും രക്തവും പൊടിഞ്ഞ മുഖവുമായി അരങ്ങില്‍ അധ്വാനിക്കുന്നയാള്‍ക്കുള്ളതാണ് എല്ലാ ക്രെഡിറ്റും. പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കും. അവന്റെ സ്ഥാനം ഒരിക്കലും വിജയമോ പരാജയമോ അറിയാത്ത തണുത്ത ഭീരുക്കളായ ആത്മാക്കള്‍ക്കൊപ്പമാകില്ല എന്ന വരികളാണ് വൈറലായത്.
◾എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. നേരത്തെ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനുമായുളള അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്നു ക്രൈം ബ്രാഞ്ച് അവകാശപ്പെട്ടു.
◾സിപിഎം നേതാക്കളുടെ പീഡനംമൂലം പത്തനംതിട്ട പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനു അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ ജോലി സംസാരിക്കലല്ല. അക്രമങ്ങള്‍ക്ക് അവസരം നല്‍കിയിട്ട് സംസാരിക്കുന്നതില്‍ എന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു.
◾കൊല്ലത്തെ കശുവണ്ടി ഫാക്ടറികള്‍ ജപ്തി ഭീഷണിയില്‍. നാലിലൊന്നു ഫാക്ടറികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധിയിലായ ഫാക്ടറികള്‍ക്കു താങ്ങാകുമെന്ന് കരുതിയ സ്പെഷ്യല്‍ ഒടിഎസ് നടപ്പാക്കാന്‍ ബാങ്കുകളും മടിക്കുകയാണ്. തൊഴിലാളികള്‍ തൊഴിലും വരുമാനവുമില്ലാതെ വഴിയാധാരമായി.
◾കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം രൂപ തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് പിടിയിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെ കബളിപ്പിച്ച കേസില്‍ കോടതി ഉത്തരവു നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റു ചെയ്തത്. അടുത്ത മാസം ആറിനകം തുക നല്‍കിയില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയില്‍ ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു.
◾പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനോടു കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയത് കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടായിട്ടായിരിക്കാം. അദ്ദേഹം പറഞ്ഞു.
◾കൊച്ചി കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കുത്തിക്കൊന്നത്. ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. പ്രതികളെ ഉടനേ അറസ്റ്റു ചെയ്യുമെന്നു പൊലീസ്.
◾ജാര്‍ഖണ്ഡില്‍നിന്നു തൊഴിലാളികളെ കൊണ്ടുവരാന്‍ ബസുമായി പോയ രണ്ടു പേരെ ഗ്രാമവാസികള്‍ ബന്ദികളാക്കി. ഇടുക്കി കൊച്ചറ സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരള പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ജാര്‍ഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിച്ചു. എന്നാല്‍ ബസ് ഗ്രാമവാസികള്‍ വിട്ടുകൊടുത്തിട്ടില്ല.
◾പാലക്കാട് ചിറ്റപ്പുറം പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ മരണം രണ്ടായി. പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ സമദ് (50) ആണ് മരിച്ചത്. അബ്ദുള്‍ സമദിന്റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകന്‍ സെബിന്‍ (18) എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾തൃശൂരില്‍ ചിറ്റണ്ട ചെറുചക്കി ചോലയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ് (17) ആണ് മരിച്ചത്.
◾പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹിയാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.
◾കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റില്‍ നാല്‍പതുകാരന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
◾കണ്ണൂര്‍ പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
◾നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച എട്ടു ചീറ്റപ്പുലികള്‍ക്ക് പേരു നിര്‍ദ്ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
◾ബിജെപി നേതാവിന്റെ മകനും സംഘവും ചേര്‍ന്നു കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയാറാകാതെ കുടുംബം. അന്വേഷണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കെട്ടിടം പൊളിച്ചുനീക്കിയത് കുറ്റൃത്യങ്ങളുടെ തെളിവു നശിപ്പിക്കാനാണെന്നും വീട്ടുകാര്‍ ആരോപിച്ചു. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
◾റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ നാട്ടുകാര്‍ക്കെതിരേ കേസ്. ഗുരുഗ്രാമിലെ ഒരു ഗ്രാമത്തിലെ തകര്‍ന്ന റോഡ് നന്നാക്കാനാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നാട്ടുകാരായ മുപ്പതു പേര്‍ക്കെതിരേ കേസെടുത്തു.
◾ബീഹാറിലെ മുസാഫര്‍പൂരില്‍ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വൃക്കകള്‍ രോഗിയറിയാതെ നീക്കം ചെയ്തെന്ന് പരാതി. ബരിയാര്‍പൂര്‍ പ്രദേശത്തെ നഴ്സിംഗ് ശുഭ്കാന്ത് ക്ലിനിക്കിനെതിരേയാണ് ആരോപണം. ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉടമകള്‍ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും എതിരേ പൊലീസ് കേസെടുത്തു.
◾ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനടക്കം നാലു പേരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇതിന് 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി കലാപത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടെന്ന് ഇഡി ലക്നോ കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഭീകരരെ ചൈനയും പാകിസ്ഥാനും സംരക്ഷിക്കുകയാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ. റഷ്യ -യുക്രൈന്‍ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ പരിഹരിക്കണമെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. ഭീകരവാദ വിഷയത്തില്‍ ചൈനക്കും പാകിസ്ഥാനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമര്‍ശിച്ചു.
◾യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണയുമായി റഷ്യ. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്.
◾ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്സ അമീനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം ഒരാഴ്ച പിന്നിട്ടതോടെ അക്രമങ്ങളിലും പോലീസ് നടപടികളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. അറുപത് സ്ത്രീകള്‍ അടക്കം 700 പേരെ അറസ്റ്റ് ചെയ്തു.
◾കാര്യവട്ടം ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ മൂന്നേകാലിനാണ് ദക്ഷിണാഫ്രിക്കന്‍ ടീം എത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദില്‍നിന്ന് തിരുവനന്തപുരത്തെത്തും.
◾ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വൈകീട്ട് ഏഴുമുതല്‍ ഹൈദരാബാദിലാണ് മത്സരം. ജയിക്കുന്ന ടീം പരമ്പര നേടും
◾ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബര്‍ 16ന് സമാപിച്ച ആഴ്ചയില്‍ 522 കോടി ഡോളര്‍ ഇടിഞ്ഞ് 54,565 കോടി ഡോളറിലെത്തി. 2020 ഒക്ടോബറിന് ശേഷം ശേഖരം കുറിക്കുന്ന ഏറ്റവും താഴ്ചയാണിത്. തുടര്‍ച്ചയായ ഏഴാംവാരമാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തി 470 കോടി ഡോളര്‍ ഇടിഞ്ഞ് 48,490 കോടി ഡോളറായതാണ് പ്രധാന തിരിച്ചടി. കരുതല്‍ സ്വര്‍ണശേഖരം 45.8 കോടി ഡോളര്‍ താഴ്ന്ന് 3,819 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയുമുണ്ട്. വിദേശ നാണയശേഖരത്തില്‍ 2022ല്‍ ഇതുവരെയുണ്ടായ ഇടിവ് 9,399 കോടി ഡോളറാണ്. നടപ്പുസാമ്പത്തിക വര്‍ഷം (2022-23) ഏപ്രില്‍ മുതല്‍ ഇതുവരെ ഇടിവ് 6,165.7 കോടി ഡോളര്‍. 2021 സെപ്തംബറില്‍ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.
◾റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയര്‍ത്തിയതിന് ആനുപാതികമായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശയും കൂട്ടിയതോടെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന് പ്രിയം കുറയുന്നു. സെപ്തംബര്‍ 9ന് അവസാനിച്ച രണ്ടാഴ്ചക്കാലത്ത് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 62,196.48 കോടി രൂപയാണ്. സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ 54,021.77 കോടി രൂപ കൊഴിഞ്ഞപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ 1,16,218.25 കോടി രൂപയുടെ അധികനിക്ഷേപമെത്തി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവില്‍ ശരാശരി 3-4 ശതമാനം പലിശയാണ് ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത്. എന്നാല്‍, എഫ്.ഡിക്ക് 6-7 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഇനിയും പലിശനിരക്ക് കൂട്ടാനിടയുള്ളതിനാല്‍ എഫ്.ഡി നിരക്കും ആനുപാതികമായി ഉയരും.
◾വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി.
തിരുവനന്തപുരം: വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 വയസ്സുകാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി. കോഴിക്കോട് കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദൻ ആണ് മുഖ്യമന്ത്രിയെ കാണാനായി സാഹസിക യാത്ര നടത്തി തലസ്ഥാനത്തെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
Comments
Post a Comment
Thanks