കേരള ബാങ്കിൽ നിന്ന് ജനങ്ങൾ ധാരാളം പണം പിൻവലിക്കുന്നതായി വാർത്ത - കേരള ബാങ്കിന്റെ ജപ്തി ഭീഷണി, ഇരമല്ലിക്കര കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

കേരള ബാങ്കിൽ നിന്നും  പണം ജനങ്ങൾ പിൻവലിക്കുന്നതായി വാർത്ത.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിന്നാലെയാണ് സഹകരണ ബാങ്കിൽ നിന്ന് ജനങ്ങൾ പണം പിൻവലിച്ചു തുടങ്ങിയത്.

വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിയിൽ  ജീവനൊടുക്കിയ   പെൺകുട്ടി അഭിരാമി (18) 

ഇതിന്റെ ഭാഗമായി കേരള ബാങ്കിൽ നിന്നും ധാരാളമായി പണം ജനങ്ങൾ പിൻവലിച്ചു തുടങ്ങി.

തിരുവല്ലയിലെ ഒരു പ്രശസ്ത പള്ളി അവരുടെ അക്കൗണ്ട് കേരള ബാങ്കിൽ നിന്ന് ഈയിടെ പിൻവലിക്കുകയുണ്ടായി.

അവിടെ നിക്ഷേപിച്ചിരുന്ന ലക്ഷക്കണക്കിന് തുകയാണ് പിൻവലിച്ചത്.

ഒരു വശത്തുകൂടി ജപ്തി ചെയ്യുകയും മറുവശത്ത് ജപ്തി നടപടികളെ തള്ളിപ്പറയുകയും ആണ് കേരള സർക്കാർ ചെയ്യുന്നത് എന്നാണ് ആരോപണം.

ഏറ്റവും നല്ല തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് മന്ത്രി വാസവന്റെ പ്രസ്താവനയാണ് .

ഒരു വശത്ത് ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കുകയും, അവസാനം നിരപരാധികളായ ഉദ്യോഗസ്ഥരുടെ മേൽ കുതിര കയറുകയാണ്  ഗവൺമെൻറ് ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്

സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നാണ് മന്ത്രി വി എൻ വാസവൻ പറയുന്നത്.

കൊല്ലത്ത് വീടിൻ്റെ ജപ്തി സംബന്ധിച്ച്  ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ഇന്ന്  തൂങ്ങി മരിക്കുകയായിരുന്നു.

കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ്  (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.