ഇന്നത്തെ സായാഹ്ന വാർത്തകൾ വായിക്കാം

◾വയനാട് വൈത്തിരിയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് ബത്തേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

◾തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിനു നിര്‍ദേശം നല്‍കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി.

സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.

 #################################

കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക

വാങ്ങാൻ ആഗ്രഹിക്കുന്നവർ  മെസ്സേജ് അയക്കുക  9633950125

#################################

◾എഡ്യുടെക് ഭീമനായ ബൈജൂസ് പ്രതിസന്ധിയിലെന്നു സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്പനിയുടെ നഷ്ടം. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ ഇരുപതോളം കമ്പനികളെയാണ് ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍.

◾തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്പില്‍ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കല്‍ ഷാജി എന്നിവരാണ് മരിച്ചത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് ഷീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

◾ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകും. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. മഴയാണു തടസം. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൊള്ളലാഭമുണ്ടാക്കുന്ന കൂട്ടുകെട്ട് തകര്‍ക്കണം. മന്ത്രി പറഞ്ഞു.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷകയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വധഭീഷണി. കൈയും കാലും വെട്ടുമെന്നു കോടതി കാമ്പസില്‍വച്ചു ഭീഷണിപ്പെടുത്തിയെന്ന് അഡ്വ. ബബിലാ ഉമ്മര്‍ഖാന്‍ കോടതിയില്‍ പരാതി നല്‍കി.

◾വേമ്പനാട് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിക്കുന്നതിനിടെ കാപികോ റിസോര്‍ട്ട് മത്സ്യത്തൊഴിലാളുകളുടെ ഊന്നുവലകള്‍ നശിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഹര്‍ജി വൈകിയെന്ന പേരില്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.

◾കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ.പി ബിജുവിനെതിരെ പോലീസ് കേസെടുത്തു. ഈ മാസം ഒന്നിന് ചെറുവണ്ണൂരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഐ വനിതാ നേതാവിന്റെ പരാതി.

◾കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് തൊഴിലാളി യൂണിയന്‍ പണിമുടക്കിയാല്‍ ശമ്പളം കിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒന്നാം തീയതി അനിശ്ചിതകാല സമരം നടത്തുമെന്ന് ടിഡിഎഫ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചാം തീയതി ശമ്പളം കിട്ടുമെന്നു കരുതേണ്ടെന്ന് ആന്റണി രാജു പറഞ്ഞു.

◾ആലുവ പെരുമ്പാവൂര്‍ റോഡില്‍ വീണ്ടും കുഴിയടയ്ക്കല്‍ പണി. പെരുമ്പാവൂര്‍ മുതല്‍ തോട്ടുമുഖം വരെയാണ് കുഴിയടക്കുന്നത്. റീ ടാറിംഗ് ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസ് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

◾ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി ഭാരത് ജോഡോ യാത്രയില്‍. നിഖില്‍ പൈലിയെ യാത്രയില്‍നിന്ന് പുറത്താക്കണമെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

◾സിപിഎം സഹയാത്രികനായ കെഇഎന്‍ കുഞ്ഞഹമ്മദ് ആര്‍എംപി നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി. ആര്‍എംപി നേതാക്കള്‍ മുഖ്യസംഘാടകരായ, മാധവന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയിലാണ് കെഇഎന്‍ പങ്കെടുത്തത്. പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയ പരിപാടിയാണെന്നാണു റിപ്പോര്‍ട്ട്.

◾സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്തു നല്‍കിയ അപ്പീലാണ് തള്ളിയത്. അതേസമയം നിഷാമിന് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളി.

◾സിവിക് ചന്ദ്രന്‍ കേസിലെ ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

◾തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടി ഭരതന്നൂര്‍ ശാന്ത (64)യെ തെരുവ് നായ കടിച്ചു. ആശുപത്രിയില്‍ ചികില്‍സ തേടി.

◾ഭാരത് ജോഡോ യാത്രയ്ക്കു പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ മൂന്നു പേരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍ വീട്ടില്‍ നിസാം (28) ആണ് മരിച്ചത്. നാലു പേര്‍ക്ക് പരുക്കേറ്റു.

◾എറണാകുളം കാക്കനാട് ഫ്ളാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട സ്വദേശിയായ അലന്‍ (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ (24) എന്നിവരാണ് പിടിയിലായത്.

◾കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ് യോഗത്തില്‍ അന്തിമ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനു പിറകേ അമരീന്ദര്‍സിങ് കോണ്‍ഗ്രസ് വിട്ടു രൂപീകരിച്ച പാര്‍ട്ടിയാണ് ബിജെപിയില്‍ ലയിക്കുന്നത്.

◾ഭര്‍ത്താവിനെ അടിച്ചുകൊന്ന് കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിലായി. തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലെ സൊംപെട്ടിയില്‍ മണി (30) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഹംസവല്ലി, കാമുകന്‍ സന്തോഷ് (26), സുഹൃത്ത് ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്.

◾ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു സുഖപ്രസവത്തിനു സഹായവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് പൊന്നം ഗ്രാമത്തിലെ സത്യവതി എന്ന യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ട്രെയിനില്‍ യാത്രക്കാരിയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി സ്വാതി റെഡ്ഡി പ്രസവത്തിനു രക്ഷകയായി.

◾ബീഹാറിലെ ബെഗുസാരായിയില്‍ ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ജനലിലൂടെ അപഹരിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈ യാത്രക്കാര്‍ പിടിച്ചുവച്ചു. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങി. ട്രെയിനിന്റെ ജനാലയില്‍ യാത്രക്കാര്‍ പിടിച്ചുവച്ച കൈയില്‍ തൂങ്ങിക്കിടന്ന് കള്ളന്‍ യാതചെയ്തത് നിലവിളിയോടെ. 15 കിലോമീറ്റര്‍ അകലെയുള്ള അടുത്ത സ്റ്റേഷനായ ഖഗാരിയില്‍ ട്രെയിന്‍ നിര്‍ത്തിയതോടെ മോഷ്ടാവായ പങ്കജ് കുമാറിനെ പോലീസിനു കൈമാറി.

◾മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം ലഭിച്ചത്.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36640 രൂപയാണ്. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.