സൂപ്പർഫാസ്റ്റിനെ പിന്തുടർന്ന് തിരുവല്ലയിൽ വച്ച് പോക്കറ്റടി വീരനെ പൊക്കി.

തിരുവല്ല: സൂപ്പർഫാസ്റ്റിനെ പിന്തുടർന്ന് തന്റെ മൊബൈൽ ഫോണും മോഷ്ടിച്ചു കടന്നു കളഞ്ഞവനെ പിടികൂടി ഹീറോ ആയിരിക്കുകയാണ് പന്തളം പറന്തൽസ്വദേശി ജെയിംസ് മാത്യു. സ്ഥിരം പോക്കറ്റടി വീരൻ തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടിൽ സോമൻ (63) ആണ് പിടിയിലായത്. ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയ സോമന് ഇതൊന്നും പുത്തരിയല്ല. പക്ഷേ, കാൽലക്ഷത്തിന്റെ മൊബൈൽ ഫോൺ അങ്ങനെ വിട്ടുകളയാൻ മനസ്സില്ലാതിരുന്ന ജെയിംസ് മാത്യു പിന്തുടർന്ന്    നേടിയ വിജയമാണിത്.വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും1800 രൂപ അടങ്ങുന്ന പഴ്സും പോലീസ്  ഇയാളിൽ നിന്നും കണ്ടെടുത്തു.തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർ ഫാസ്റ്റ്ബസിൽ അടൂരിൽ നിന്നും പന്തളത്തേക്ക് വരികയായിരുന്ന ജെയിംസ് മാത്യുവിന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ തിരുവല്ല ബസ്സ്റ്റാൻഡിൽ നിന്നുമാണ് പോലീസ് സോമനെ പിടികൂടിയത്. 

പന്തളത്ത് ബസ് ഇറങ്ങി മിനിറ്റുകൾക്ക് ശേഷമാണ് മൊബൈൽ നഷ്ടമായ വിവരം ജെയിംസ് അറിയുന്നത്.ഉടൻ തന്നെ അദ്ദേഹം മറ്റൊരു വാഹനത്തിൽ സൂപ്പർ ഫാസ്റ്റിനെ പിന്തുടർന്നു. തിരുവല്ലയിൽ എത്തും മുമ്പ് പോലീസിൽ തിരുവല്ലയിൽ എത്തും മുമ്പ് പോലീസിൽ വിവരമറിയിച്ചു. സൂപ്പർ ഫാസ്റ്റ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പോലീസും ജയിംസും സ്ഥലത്തെത്തി. തുടർന്ന് ബസിനുള്ളിൽ നിന്നും സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ്  അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകളും പഴ്സും കണ്ടെടുത്തത്. കോട്ടയത്ത് പോക്കറ്റടിയിൽ പിടിയിലായ സോമൻ ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന്പോ ലീസ് പറഞ്ഞു. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.