കിഴവൻന്മാരെ തന്നെ കുത്തി നിറച്ച് പത്തനംതിട്ടയിൽ കെ പി സി സി പട്ടിക.
പത്തനംതിട്ട:കിഴവൻന്മാരെ തന്നെ കുത്തി നിറച്ച് പത്തനംതിട്ടയിൽ കെ പി സി സി പട്ടിക . ജില്ലയിൽ നിന്ന് ആകെയുള്ളത് 10 കെ പി സി സി അംഗങ്ങളാണ്.അതിൽ അറുപതും എഴുപതും പിന്നിട്ടവരായി ഉള്ളത് എട്ടു പേർ. യുവജന പ്രാതിനിധ്യമായി രാഹുൽ മാങ്കൂട്ടത്തിൽ മാത്രം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വെല്ലുവിളിച്ച പി.ജെ. കുര്യനും ഒരു ബ്ലോക്ക് കമ്മറ്റിയുടെ പേരിൽ കെ പി സി സി യിൽ കടന്നു കൂടി. നാലോളം ഉപ ഗ്രൂപ്പുകളുള്ള ഐയിൽ നിന്ന് ആർക്കും പ്രാധാന്യമില്ല.
കെ പി സി സി അംഗങ്ങളുടെ പട്ടിക വന്നതോടെ ജില്ലയിൽ അതൃപ്തി പുകയുകയാണ്.
യുവജന പ്രതിനിധ്യം
ഉറപ്പാക്കാതെ സ്ഥിരം കുറ്റികളെ മാത്രം
കുത്തി നിറച്ചു കൊണ്ടുള്ള പട്ടിക മറ്റു
നേതാക്കളിലും പ്രവർത്തകരിലും
അസംതൃപ്തിക്ക് കാരണമായി. ജില്ലയിൽ
ഓരോ നിയോജക മണ്ഡലത്തിലും രണ്ട്
ബ്ലോക്ക് കമ്മറ്റികൾ വീതമാണുള്ളത്. ഓരോ ബ്ലോക്കിൽ നിന്നും ഓരോ കെ പി സി സി അംഗം എന്നതാണ് ചട്ടം. എന്നാൽ റാന്നി നിയോജക മണ്ഡലം പൂർണമായും ഒഴിവാക്കി.
റാന്നി,എഴുമറ്റൂർ എന്നീ രണ്ട് ബ്ലോക്കുകളാണ് ഇവിടെയുള്ളത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വിജയത്തോട് അടുത്ത ഏക മണ്ഡലവും റാന്നി ആയിരുന്നു.
എന്നാൽ പുതിയ പട്ടികയിൽ ജില്ലയിൽ വേരോട്ടം ഉണ്ടെന്ന് പറയാവുന്ന റാന്നിയിൽ നിന്നും ആരെയും ഉൾപ്പെടുത്തിയില്ല.
ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും
മുതിർന്ന നേതാക്കളായ മാലേത്ത്
സരളാദേവി, കെ ശിവദാസൻ നായർ, പി. മോഹൻരാജ് എന്നിവർ പുതിയ പട്ടികയിൽ ഉണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസിയിൽ എത്തിയ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. റോയിസനും ഡി സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാറും പട്ടികയിൽ ഉൾപ്പെടാതെ പോയവരിൽപ്പെടുന്നു.
തിരുവല്ലയിൽ നിന്നും പി.ജെ.കുര്യൻ,എൻ
ഷൈലാജ് എന്നിവരാണുള്ളത്.
അടൂർ നിയോജക മണ്ഡലത്തിൽ നിന്നും
പന്തളം സുധാകരൻ, പഴകുളം മധു
എന്നിവർക്ക് പുറമെ ഉൾപ്പെടുത്തിയ രാഹുൽ മാ ങ്കുട്ടത്തിൽ ആണ് ഏക പുതുമുഖം.
കോന്നിയിൽ നിന്നും ബാബു ജോർജും മാത്യു കുളത്തിങ്കലും വീണ്ടും ഇടം പിടിച്ചു.
അടൂർ പ്രകാശ് നിലവിൽ ആറ്റിങ്ങൽ
എംപിയായതിനാൽ തിരുവനന്തപുരം
ജില്ലയിൽ നിന്നും കെ പി സി സി യിൽ ഇടം
പിടിച്ചു.
Comments
Post a Comment
Thanks