മാന്നാർ വള്ളംകളിയിൽ പോലീസിന് നേരെ ആദ്യം പ്രകോപനം കാണിച്ചത് വീയപുരം വോട്ട് ക്ലബിനു വേണ്ടി കളിച്ച പുന്നമട ടീം അംഗങ്ങൾ ആണെന്ന് കാണികൾ.

മാന്നാർ : മാന്നാർ മത്സര വള്ളംകളിയിൽ നിരണം ചുണ്ടൻ തുഴഞ്ഞ പോലീസ് ക്ലബ്ബും ചെറുതന ചുണ്ടനിൽ വീയപുരം ബോട്ട് ക്ലബിനു വേണ്ടി തുഴഞ്ഞ പുന്നമട ടീം അംഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ട്രാക്കിന്റെ പേരിൽ ചെറുതന ചുണ്ടൻ തുഴഞ്ഞവർ പ്രശ്നമുണ്ടാക്കിയെന്ന് കാണികൾ പറയുന്നു.

ട്രാക്കിന്റെ നറുക്കെടുപ്പ് നടത്തിയപ്പോൾ ചെറുതന ചുണ്ടന് ലഭിച്ചത് രണ്ടാം ട്രാക്കായിരുന്നു.എന്നാൽ തുടക്കം മുതൽ തന്നെ അവർ മൂന്നാം ട്രാക്കിലൂടെയാണ് വെള്ളം തുഴയുവാൻ ശ്രമിച്ചത് എന്ന് വീഡിയോ തെ ളിവായി നൽകി കാണികൾ പറയുന്നു.

തർക്കം മൂലം തുടക്കത്തിൽ തന്നെ
നാല് തവണ വള്ളങ്ങൾ പിന്നോട്ട് പിടിച്ച്, സ്റ്റാർട്ട്‌ ചെയ്യേണ്ടി വന്നിരുന്നു.

പക്ഷെ ആദ്യത്തെ മൂന്ന് തവണയും ചെറുതന ചുണ്ടൻ മൂന്നാം ട്രാക്കിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ജലോത്സവ സമിതി ഭാരവാഹികൾ നേരിട്ട് പലയാവർത്തി രണ്ടാം ട്രാക്കിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടും, അവർ പിന്മാറാൻ തയ്യാറായില്ല.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും, വളരെ ശ്രമപ്പെട്ടാണ് ചെറുതന ചുണ്ടനെ രണ്ടാം ട്രാക്കിൽ മത്സരത്തിനു എത്തിച്ചത്.

എന്നാൽ ഫൈനൽ മത്സരം ആരംഭിച്ചപ്പോൾ  ചെറുതന ചുണ്ടൻ മൂന്നാം ട്രാക്കിലുള്ള നിരണം ചുണ്ടന്റെ ട്രാക്കിൽ കയറുകയായിരുന്നു
നിരണം ചുണ്ടന്റെ തുഴച്ചിൽ ഏഴു തവണയോളം തടസ്സപ്പെടുത്തിയെന്ന് വീഡിയോ തെളിവായി നൽകി കാണികൾ പറയുന്നു.

മൂന്നാം ട്രാക്കിൽ വച്ച് പരസ്പരം രണ്ട് വള്ളങ്ങളും, ഒട്ടി കിടക്കുന്ന നിലയിൽ ആയിരുന്നു. സംഘർഷം ഉണ്ടാകുമോ എന്ന് പലരും ഭയപ്പെട്ടു. ഇതുമൂലം രണ്ട് വള്ളത്തിന്റെയും, വലതും ഇടതും  വശത്തുള്ള തുഴച്ചിൽക്കാർക്ക്, തുഴയാൻ സാധിച്ചില്ല

പോലീസ് ടീമിന്റെ  ക്യാപ്റ്റൻ പലതവണ മൂന്നാം ട്രാക്കിൽ നിന്ന് മാറാനായി ചെറുതന ചുണ്ടൻ തുഴഞ്ഞവരോട് അഭ്യർത്ഥിച്ചെങ്കിലും
അവർ വഴങ്ങിയില്ല. തുടർന്ന്
നിരണം ചുണ്ടന്റെ കൂമ്പിൽ ചെറുതന ചുണ്ടന്റെ ഒരു തുഴച്ചിൽക്കാരൻ കെട്ടിപിടിച്ചു ഇരുന്നു.

ഇതിനിടയിൽ, പോലീസ് ടീമിന്റെ അംഗങ്ങളെ, പുന്നമട ടീമിന്റെ അംഗങ്ങൾ തുഴവച്ചു ഉപദ്രവിച്ചതായി പറയുന്നു.

ഇതിനിടയിൽ ചെറുതന ചുണ്ടന്റെ കൂമ്പ് വന്നിടിച്ച് ,നിരണം ചുണ്ടന്റെ കൂമ്പിൽ ഇരുന്ന പോലിസ് ടീമിലെ ഒരു തുഴച്ചിൽക്കാരന്റെ കാൽ ചതഞ്ഞു

ഏകദേശം ഫിനിഷ് പോയിന്റ്നോട്‌ അടുത്ത് എത്തുന്നതുവരെയും, രണ്ടു വള്ളങ്ങളും ചേർന്നാണ്  സംഘർത്തിലാണ്  എത്തിയത്.

ഫിനിഷിംഗിന്  തൊട്ട് മുൻപ് പുന്നമടയുടെ അമരക്കാരൻ, പോലീസ് ടീമിന്റെ തോക്ക് തുഴക്കാരനെ പങ്കായം കൊണ്ട് കുത്തിയതായി കാണികൾ പറയുന്നു

തുടർന്ന് പ്രകോപിതനായ  പോലീസ് ടീമിന്റെ തോക്ക് തുഴക്കാരൻ തിരിച്ചു അതെ പങ്കായക്കാരനെ തള്ളാൻ ശ്രമിക്കുകയും അയാൾ വെളളത്തിൽ വീഴുകയുമായിരുന്നു.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.