മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ പ്രഭാത വാർത്തകൾ വായിക്കാം.17-09-2022

 ◾തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഗവർണർ. മുഖ്യമന്ത്രി ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. തനിക്കെതിരെ പല തരത്തിലുമുള്ള ഗൂഢാലോചന നടക്കുന്നുണ്ട് ഇതിന്റെ തെളിവുകള്‍ വൈകാതെ പുറത്തുവിടും. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും തടഞ്ഞതാരാണെന്നും ഗവര്‍ണര്‍ ചോദിച്ചു.രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. അദ്ദേഹം മറനീക്കി പുറത്തുവന്നത് നന്നായി. യോഗ്യതയില്ലാത്തവരെ യൂണിവേഴ്സിറ്റികളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. യൂനിവേഴ്സിറ്റികള്‍ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തില്‍ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.കലാലയങ്ങള്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ ആശങ്കപ്പെട്ടിട്ടുണ്ടോ. കുട്ടികളല്ല കുഴപ്പക്കാരെന്നും അവരെ പലതിനും ഉപയോഗിക്കുന്ന ചിലരാ​ണ് കുറ്റക്കാര്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.സർവകലാശാല കളുടെ ഭരണത്തിൽ മുഖ്യമന്ത്രി ഇടപെടില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ആ കത്ത് ഉടനെ പുറത്തുവിടും.മുഖ്യമന്ത്രി തന്നെ കാണാൻ എന്തിനാണ് ഭയക്കുന്നതെന്നും ഗവർണർ ചോദിച്ചു.

◾എൻസിപി തിരുവല്ല ബ്ലോക്ക് പ്രസിഡണ്ടായി എം ബി നൈനാൻ തെരഞ്ഞെടുക്കപ്പെട്ടു.

◾ചെങ്ങന്നൂരില്‍ ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിംഗ് ചോദ്യംചെയ്ത യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. അര്‍ജുനന്‍(29), എസ് സുനീഷ്(28), വിഷ്ണു (അഖില്‍-31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ കഴിഞ്ഞിരുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി ഏഴായിരം രൂപയാണു പിഴ. ചന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും കൈക്കലാക്കിയെന്നാണു കേസ്.

©©©©©©©©©©©©©©©©©©©©©©©©©©©

നിരണം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിലേക്ക് രണ്ട് സീറ്റ് ഒഴിവ് ഉണ്ട്. താൽപ്പര്യം ഉള്ളവർ  സ്കൂൾ മാനേജുമെന്ററുമായി ബന്ധപ്പെടുക.

©©©©©©©©©©©©©©©©©©©©©©©©©©©

◾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 72 വയസു പൂര്‍ത്തിയാകുന്നു.  ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്.51 -ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14 -ാമത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7 -ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍  തുടര്‍ന്ന മോഡി 2014 -ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മെയ് 22 -ന് രാജിവയ്ക്കുന്നത്. 2001 -ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് മല്‍സരിച്ച്‌ വിജയിക്കുന്നത്.രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നതിനുമുണ്ട് പ്രത്യേകത. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ലോക്സഭാംഗമായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്. ഡല്‍ഹിയില്‍ വിജയ് ഗോയല്‍ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച്‌ ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനില്‍ പൊതുജനങ്ങള്‍ക്ക് മോദിക്കായി ആശംസ അറിയിക്കാന്‍ ‘വോള്‍ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയില്‍ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില. പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.

◾തിരുവനന്തപുരം  അഗസ്ത്യാർ കൂടത്തിൽ ട്രക്കിംഗിന് പോയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് കർണ്ണാടക സ്വദേശി കുഴഞ്ഞുവീണത്. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.

#################################

കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക

വാങ്ങാൻ ആഗ്രഹിക്കുന്നവർ  മെസ്സേജ് അയക്കുക  9633950125

#################################

◾ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുണ്ടായ ആടിനെ കുത്തിവച്ചു കൊന്നു. ആടിനെ കൂട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

◾ ഇരിക്കുന്ന സ്ഥാനത്തിന് അനുയോജ്യമായി സംസാരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പറയുന്നതില്‍പരം അസംബന്ധം ആര്‍ക്കും പറയാനാവില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു വിശ്വസിക്കാനാവില്ലെന്നും അനധികൃത ബന്ധു നിമയനങ്ങള്‍ അനുവദിക്കില്ലെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോാടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു ജോലിക്ക് അപേക്ഷിക്കുന്നത്. ആരെങ്കിലും പിശകു ചെയ്തെങ്കില്‍ അനുഭവിക്കട്ടെ’യെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമന വിഷയത്തിലാണ് മുഖ്യമന്ത്രി ക്ഷമ വിട്ട് സംസാരിച്ചത്.

©©©©©©©©©©©©©©©©©©©©©©©©©©©

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ആകുവാൻ എല്ലാവരും കാത്തിരുന്ന SSCവിജ്ഞാപനം എത്തി. യോഗ്യത : പ്ലസ് ടു  കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക.

 ©©©©©©©©©©©©©©©©©©©©©©©©©©©

◾കിര്‍ഗിസ്ഥാന്‍ -താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്നായി. 27 സൈനികര്‍ക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ടാങ്കുകളും മോര്‍ട്ടാറുകളും അടക്കമുള്ള പടക്കോപ്പുകള്‍ പ്രയോഗിച്ചെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു.

◾ നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പു വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. നായ്ക്കളെ കൊല്ലരുതെന്ന ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു..

 ©©©©©©©©©©©©©©©©©©©©©©©©©©©

മത്സ്യ കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വെള്ളത്തിലെ അമോണിയായുടെ അളവ് കുറയ്ക്കുവാൻ  ലോകത്തെ നമ്പർ വൺ ടെക്നോളജി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക.

 ©©©©©©©©©©©©©©©©©©©©©©©©©©©

◾റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നു ഹൈക്കോടതി. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു കടുത്ത വിമര്‍ശനം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ? റോഡിന്റെ ചുമതല ഏത് എന്‍ജനിയര്‍ക്കാണ്? മരാമത്ത് വകുപ്പിന് എന്തിനാണ് എന്‍ജിനിയര്‍മാര്‍? തൃശൂര്‍- കുന്നംകുളം റോഡിലും നിറയെ കുഴികളാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

◾മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കുമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഹൈക്കോടതി. തെരുവ് നായ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

◾തെരുവു നായകള്‍ക്കു വാക്സിന്‍ നല്‍കുന്ന തീവ്രയജ്ഞത്തിനു തുടക്കമായെന്ന് മുഖ്യമന്ത്രി. ചൊവ്വാഴ്ചവരെ യജ്ഞം തുടരും. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്കു ലൈസന്‍സ് വേണം. മൂന്നു ദിവസത്തിനകം രജിസ്ട്രേഷന്‍ ലഭിക്കും. തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കൊന്നൊടുക്കുന്നതു പരിഹാരമല്ല. കൊന്നു കെട്ടിത്തൂക്കുന്നതുപോലുള്ള കുറ്റകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെതിരേ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു ലഹരിക്കായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. രാത്രി എട്ടരയോടെയാണ് രാഹുല്‍ അമൃതപുരിയിലെ മഠത്തിലെത്തിയത്. 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും ഉണ്ടായിരന്നു.

◾ലാവലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത്തവണയും ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ കേസ് എടുക്കൂ. അതുകൊണ്ടുതന്നെ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവച്ചത്.

◾കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫിസിനു സമീപത്തെ പെട്ടിക്കടയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍. ഉദ്യോഗസ്ഥര്‍ പെട്ടിക്കട വഴി കൈക്കൂലി വാങ്ങുന്നെന്നു വിവരം ലഭിച്ചതനുസരിച്ചു വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 1,57,000 രൂപ പെട്ടിക്കടയില്‍നിന്നു കണ്ടെത്തി.

◾അട്ടപ്പാടി മധു വധക്കേസില്‍ മുപ്പത്താറാം സാക്ഷി അബ്ദുല്‍ ലത്തീഫും കൂറുമാറി. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അബ്ദുല്‍ ലത്തീഫ് കോടതിയില്‍ പറഞ്ഞു. ഇതോടെ കേസില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറി. വിചാരണക്കിടെ കോടതിയില്‍ കാണിച്ച ദൃശ്യങ്ങളില്‍ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ദൃശ്യങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കോടതിയെ തെറ്റിധരിപ്പിച്ച 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ച പരിശോധിച്ച ഡോക്ടറെ കോടതി ഇന്നു വിസ്തരിക്കും. ഇതു സംബന്ധിച്ച കേസ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലേക്ക് കൈമാറും.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

◾ഓണവുമായി മഹാബലിക്കുള്ള ബന്ധം എന്തെന്നു മനസിലാകുന്നില്ലെന്നു കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. നര്‍മദാ നദീ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല. വാമനന്‍ മഹാബലിക്കു മോക്ഷം നല്‍കിയതാണെന്നും മുരളീധരന്‍. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരന്റെ പരാമര്‍ശം.

◾കൊല്ലം ആവണിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പഞ്ചായത്ത് മെമ്പറും രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും ട്രെയിനിടിച്ചു മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാര്‍ഡ് മെമ്പര്‍ റഹീംകുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെയാണ് റഹിംകുട്ടി അപകടത്തില്‍പ്പെട്ടത്. റഹിംകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാളത്തില്‍ വീണ സജീനയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

◾പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെല്‍വരാജ് (46) ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31 നാണ് ശാസ്തവട്ടം ജംഗ്ഷനില്‍ ഭാര്യ പ്രഭ (37 )യെ കഴുത്തറുത്തു കൊന്നത്.

◾വായ്പാ തിരിച്ചടവു മുടങ്ങിയതു ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തിനിടെ തള്ളിയിട്ട സഹോാദരിയുടെ മകന്‍ തലയിടിച്ചുവീണു മരിച്ച സംഭവത്തില്‍ മധ്യവയസ്‌കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), മകന്‍ വൈശാഖ് (24) എന്നിവരെയാണ് പിടികൂടിയത്. കോളനിപ്പടി ഭാഗത്ത് നിരപ്പില്‍ മഹേഷ് കുമാറാണ് മരിച്ചത്. മരിച്ച മഹേഷ് കുമാറിന്റെ അമ്മയുടെ പേരിലുള്ള സ്ഥലം ഈട് നല്‍കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.

◾മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മഹാരാഷ്ട്ര സ്വദേശി യശ്ദീപിനെ പണവുമായി പിടികൂടിയത്. മംഗളൂരുവില്‍നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്തുകയായിരുന്നു.

◾രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സെന്‍സസിനൊപ്പം തന്നെ ജാതി സെന്‍സസും നടത്താവുന്നതാണ്. ഓരോ സംസ്ഥാനത്തും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍ കൈ എടുക്കണം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

◾അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസമുണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാന്‍ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ മുന്നറിയിപ്പ്. യുക്രൈയ്നിലെ സംഘര്‍ഷവും കൊവിഡും ആഗോള തലത്തില്‍ ഊര്‍ജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യഏറ്റെടുത്തു.

◾ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും തമ്മില്‍ ചര്‍ച്ച നടത്തി. കാഷ്മീര്‍ വിഷയം ചര്‍ച്ചയായെന്ന് ഇരുരാജ്യങ്ങളും പ്രസ്താവന നടത്തി. നരേന്ദ്രമോദിയും ഷി ജിന്‍ പിംഗും തമ്മില്‍ ചര്‍ച്ച ഉണ്ടാകുമോയെന്നു തീരുമാനമായിട്ടില്ല.

◾ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 27,350 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനു തൊട്ടു പിറകിലാണ് അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് അദാനിയെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കിയത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ഇന്ന്. ചെന്നൈയിലെ ഗവണ്മെന്റ് ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു രണ്ടു ഗ്രാം സ്വര്‍ണമോതിരം സമ്മാനിക്കുമെന്ന് ബിജെപി തമിഴ്നാട് ഘടകം. 720 കിലോഗ്രാം മത്സ്യം സൗജന്യമായി വിതരണം ചെയ്യുമെന്നു കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി എല്‍ മുരുഗന്‍ പറഞ്ഞു.

◾ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ അറസ്റ്റിലായി. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃതമായി 32 പേരെ ജോലിയില്‍ നിയമിച്ചെന്ന കേസിലാണ് അമാനത്തുള്ള ഖാനെ അറസറ്റു ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

◾റോഡ് തടസപ്പെടുത്തി സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു ആറു മാസം തടവുശിക്ഷ. ജിഗ്നേഷ് മേവാനി അടക്കം 18 പേര്‍ക്കാണു ശിക്ഷ. 2016 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്ദേകറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണു സമരം നടത്തിയത്.

◾ആഫ്രിക്കയില്‍നിന്ന് എട്ടു ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക്. ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്ന് 2010 ല്‍ മന്‍മോഹന്‍ മന്ത്രിസഭയില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് അവകാശപ്പെട്ടു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടെ ചീറ്റപ്പുലിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പ്രതികരണം.

◾ഡല്‍ഹി ഗുരുഗ്രാമിലെ സ്പായില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ദിവസവും 10 മുതല്‍ പതിനഞ്ച് പേര്‍ വരെ ബലാല്‍സംഗം ചെയ്തെണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

◾ചൈനീസ് ലോണ്‍ ആപ്പ് കേസില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാസോര്‍പേ, പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികള്‍ക്കെതിരെയാണ് നടപടി. നാലു കമ്പനികളില്‍ നിന്നായി 46 കോടി രൂപ ഇഡി പിടിച്ചെടുത്തു. ഇതില്‍ 33 കോടിയും ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ്.

◾ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മൃതദേഹ സംസ്‌കാര സമയത്ത് ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് ഹീത്രൂ വിമാനത്താവളത്തിലെ നൂറു വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി വിമാന സര്‍വീസുകളുടെ സമയം മാറ്റി. തിങ്കളാഴ്ച പകല്‍ 11.40 മുതല്‍ 12.10 വരെയുള്ള അരമണിക്കൂറിലാണ് സംസ്‌കാര കര്‍മങ്ങളുടെ അവസാന നിമിഷങ്ങള്‍. ഈ സമയം രണ്ടു മിനിറ്റ് നിശബ്ദത പാലക്കണം. മൃതദേഹവുമായി വിലാപയാത്ര കടന്നുപോകുന്ന 1.45 മുതല്‍ 40 മിനിറ്റു സമയവും വിമാനങ്ങളിറക്കാന്‍ അനുവദിക്കില്ല.

◾യുക്രൈന്‍ സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടാന്‍ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമര്‍ശം.

◾ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയ സഞ്ജു സാംസണ്‍ ഇനി ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയുടെ അമരക്കാരന്‍. ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ ബിസിസിഐയ്ക്കെതിരെ ആരാധകര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ഈ തീരുമാനം. മൂന്നൂ മത്സരങ്ങളുള്ള പരമ്പര സെപ്റ്റംബര്‍ 22ന് ചെന്നൈയില്‍ ആരംഭിക്കും.

◾ഏഷ്യാകപ്പ് വിജയത്തിന്റെ ആവേശത്തില്‍ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. 15 അംഗ പ്രാഥമിക ടീമിനെ ദസുന്‍ ഷനകയാണ് നയിക്കുക.

◾2022 ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്ന ക്രെയ്ഗ് ഇര്‍വിനാണ് നയിക്കുക.


◾ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയില്‍ വില്‍ക്കുന്ന രണ്ടാമത്തെ വലിയ രാജ്യമെന്ന പട്ടം മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയെ പിന്നിലാക്കി വീണ്ടും സൗദി അറേബ്യ പിടിച്ചെടുത്തു. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ ആഗസ്റ്റില്‍ ആകെ പ്രതിദിനം 8.63 ലക്ഷം ബാരല്‍ ക്രൂഡോയില്‍ സൗദി അറേബ്യയില്‍ നിന്ന് വാങ്ങി. ജൂലായേക്കാള്‍ 4.8 ശതമാനം അധികമാണിത്. മൂന്നാംസ്ഥാനത്തേക്ക് വീണ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2.4 ശതമാനം കുറഞ്ഞ് പ്രതിദിനം 8.55 ലക്ഷം ബാരലായിരുന്നു. പ്രതിദിനം 8.95 ലക്ഷത്തിലേറെ ബാരലുമായി ഇറാക്കാണ് ഒന്നാംസ്ഥാനത്ത്. നാലാംസ്ഥാനത്ത് യു.എ.ഇ. അഞ്ചാംസ്ഥാനം കുവൈറ്റിനെ പിന്തള്ളി കസാക്കിസ്ഥാന്‍ നേടി. അമേരിക്കയാണ് ഏഴാമത്. ഇന്ത്യയിലേക്കുള്ള എണ്ണയില്‍ സൗദി അറേബ്യയുടെ വിഹിതം ഉയര്‍ന്നെങ്കിലും സൗദി നയിക്കുന്ന ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം 59.8 ശതമാനമായി താഴ്ന്നു. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്.

◾കയറ്റുമതി വളര്‍ച്ച കുറയുന്നതിനിടെ വ്യാപാരക്കമ്മി ഇരട്ടിയിലധികമായി വര്‍ദ്ധിക്കുന്നത് കേന്ദ്രത്തിനും ബിസിനസ് ലോകത്തിനും ആശങ്കയാകുന്നു. കഴിഞ്ഞമാസം കയറ്റുമതി വളര്‍ന്നത് 1.6 ശതമാനമാണ്. 3,392 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 37.28 ശതമാനം ഉയര്‍ന്ന് 6,190 കോടി ഡോളറായി. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ആഗസ്റ്റില്‍ 2,798 കോടി ഡോളറാണ്. 2021 ആഗസ്റ്റില്‍ 1,171 കോടി ഡോളറും കഴിഞ്ഞ ജൂലായില്‍ 3,000 കോടി ഡോളറുമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ആഗസ്റ്റില്‍ കയറ്റുമതി 17.68 ശതമാനം ഉയര്‍ന്ന് 19,351 കോടി ഡോളറിലും ഇറക്കുമതി 45.74 ശതമാനം വര്‍ദ്ധിച്ച് 31,800 കോടി ഡോളറിലുമെത്തി. ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 5,378 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 12,452 കോടി ഡോളറായി.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.